Friday, October 28th, 2011

സൈലന്റ് വാലി സംരക്ഷിക്കാന്‍ ഫണ്ടില്ല

silent-valley-epathram

പാലക്കാട്‌ : കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ചുരുക്കിയതും ഉള്ള ഫണ്ട് അനുവദിക്കുന്നതില്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന മടിയും കാരണം സൈലന്റ് വാലി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. കഴിഞ്ഞ മൂന്നു മാസമായി ഇവിടെയുള്ള എണ്‍പതോളം വന പാലകര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. 390 രൂപ ദിവസ കൂലിക്കാണ് ഇവരെ നിയമിച്ചിട്ടുള്ളത്.

സൈലന്റ് വാലിക്കായി കഴിഞ്ഞ വര്ഷം 90 ലക്ഷം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ ഇത്തവണ വെറും 37 ലക്ഷമാണ് അനുവദിച്ചത്‌. സംസ്ഥാന ബജറ്റില്‍ 100 ലക്ഷമാണ് അനുവദിച്ചതെങ്കില്‍ കേവലം 37 ലക്ഷം രൂപ ചിലവഴിക്കാന്‍ മാത്രമേ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളൂ. എല്ലാം കൂടി വെറും 74 ലക്ഷം രൂപ. ഇത് കൊണ്ട് വന സംരക്ഷണം സാദ്ധ്യമല്ല എന്ന് വ്യക്തമാണ്. അഗ്നി ബാധ, കഞ്ചാവ് വേട്ട, റോഡുകളും കെട്ടിടങ്ങളും സംരക്ഷിക്കല്‍, എന്നിങ്ങനെ ഒട്ടേറെ ചിലവുകളാണ് ഇവിടെ ഉള്ളത്. വന സംരക്ഷണത്തിനായി നിയോഗിച്ച വന പാലകരെ ശമ്പളം കൊടുക്കാന്‍ ആവാത്ത പക്ഷം ഇവിടെ നിന്നും മാറ്റേണ്ടതായി വരും അതോടെ ഇവിടത്തെ അപൂര്‍വമായ പരിസ്ഥിതി സന്തുലനാവസ്ഥ തകരാറില്‍ ആവുകയും ചെയ്യും എന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010