ഭോപ്പാല്‍ – മഹാ ദുരന്തത്തിന്റെ കാല്‍ നൂറ്റാണ്ട്‌

December 2nd, 2009

പതിനായിരങ്ങള്‍ക്ക്‌ ജീവന്‍ നഷ്ടപ്പെടുകയും ലക്ഷ ക്കണക്കി നാളുക ളുകളുടെ ജീവിതത്തെ മഹാ ദുരിതത്തിന്റെ കറുത്ത കയത്തിലേക്ക്‌ തള്ളി വിടുകയും ചെയ്ത ഭോപ്പാല്‍ വാതക ദുരന്തത്തിനു ഇന്ന് കാല്‍ നൂറ്റാണ്ട്‌ തികയുന്നു. യൂണിയന്‍ കാര്‍ബൈഡ്‌ എന്ന കമ്പനിയില്‍ നിന്നും ചോര്‍ന്ന വിഷ വാതകത്തിന്റെ കറുത്ത പുക ഇന്നും അവിടത്തെ ആളുകള്‍ ഭീതിയോടെ ഓര്‍ക്കുന്നു. പുതു തലമുറയിലെ പലരും അതിന്റെ ജീവിക്കുന്ന രക്ത സാക്ഷികളായി നരക തുല്യമായ ജീവിതവും നയിക്കുന്നു. അന്നുണ്ടായ ദുരന്തം പലരേയും നിത്യ രോഗികളാക്കി മാറ്റി, ദുരന്ത പ്രദേശത്ത്‌ പിന്നീട്‌ ജനിച്ച പല കുട്ടികള്‍ക്കും വൈകല്യങ്ങള്‍ ഉണ്ടായി.

1984 ഡിസംബര്‍ 2 ന്റെ രാത്രി ബഹു രാഷ്ട്ര കമ്പനിയായ യൂണിയന്‍ കാര്‍ബൈഡിന്റെ പ്ലാന്റില്‍ നിന്നും വായുവില്‍ കലര്‍ന്ന മീഥൈല്‍ ഐസോ സയനൈഡ്‌ എന്ന വിഷ വാതകം വിതച്ചത്‌ കനത്ത ജീവ നഷ്ടമായിരുന്നു.

ഇന്നും ഭോപ്പാല്‍ നഗരത്തിന്റെ അന്തരീക്ഷത്തില്‍ ദുരന്തത്തിന്റെ വേദനയും പ്രാണ വായുവിനായി പിടഞ്ഞവരുടെ ദീന രോദനങ്ങളും തളം കെട്ടി നില്‍ക്കുന്നു. കാല്‍ നൂറ്റാണ്ടു കഴിഞ്ഞിട്ടും ആ കാള രാത്രിയുടെ ഓര്‍മ്മകള്‍ അവരെ വേട്ടയാടുന്നു.

- ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ ദുരന്ത ഭൂമി ഇന്നും മലിനം

December 2nd, 2009

bhopal-gas-tragedy25 വര്‍ഷം മുന്‍പ് ഒരു ഡിസംബര്‍ 2 രാത്രി 10 മണിയോടെയാണ് ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായി അറിയപ്പെടുന്ന ഭോപ്പാല്‍ ദുരന്തത്തിന് ഇടയാക്കിയ രാസ പ്രവര്‍ത്തനം ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് കീട നാശിനി ഫാക്ടറിയില്‍ ആരംഭിച്ചത്. രാത്രി 10:30 യോട് കൂടി രാസ പ്രക്രിയ മൂലം താങ്ങാവുന്നതിലും അധികം മര്‍ദ്ദം ടാങ്കില്‍ രൂപപ്പെടുകയും, ടാങ്കിന്റെ സുരക്ഷാ വാല്‍‌വ് തുറന്ന് വിഷ വാതകം പുറത്തേക്ക് തുറന്നു വിടുകയും ഉണ്ടായതോടെ ഭോപ്പാല്‍ വാസികളുടെ ദുരന്ത കഥയ്ക്ക് തുടക്കമായി. 72 മണിക്കൂ റിനുള്ളില്‍ 15000 ഓളം പേര്‍ കൊല്ലപ്പെട്ടു. ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിക്കും തിരക്കിലും പെട്ടും വേറെയും നിരവധി പേര്‍ കൊല്ലപ്പെട്ടു. 5,00,000 ലധികം പേരെ ഈ ദുരന്തം ബാധിച്ച തായാണ് കണക്കാ ക്കപ്പെടുന്നത്. 2,00,000 ആളുകള്‍ക്ക് ദുരന്തം സ്ഥിരമായ ശാരീരിക അസ്വാസ്ഥ്യങ്ങളും അംഗ വൈകല്യങ്ങളും നല്‍കി.

ദുരന്ത ബാധിതര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ കൂട്ടാക്കാഞ്ഞ കമ്പനിയുമായി പിന്നീട് സര്‍ക്കാര്‍ കോടതിക്കു വെളിയില്‍ വെച്ച് കമ്പനി അനുവദിച്ച തുച്ഛമായ തുകയ്ക്ക് വേണ്ടി സന്ധി ചെയ്തതും, ആ തുക തന്നെ കിട്ടാതെ വന്നതും, ഇന്നും നമ്മുടെ രാഷ്ട്രീയ ഇച്ഛാ ശക്തിക്ക് നാണക്കേടായി തുടരുന്നു. അമേരിക്കന്‍ വ്യവസായ ഭീമനുമായി കൊമ്പു കോര്‍ക്കുന്നത് ഇന്ത്യയിലെ വിദേശ നിക്ഷേപത്തെ തന്നെ പ്രതികൂലമായി ബാധിച്ചേയ്ക്കും എന്നതായിരുന്നു സര്‍ക്കാരിന്റെ ആശങ്ക.

bhopal-tragedy-effigy

പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച യൂണിയന്‍ കാര്‍ബൈഡ് മുതലാളി വാറന്‍ ആന്‍ഡേഴ്‌സണ്‍ന്റെ കോലം ഇന്നും ഭോപ്പാല്‍ നിവാസികള്‍ വര്‍ഷം തോറും ദുരന്തത്തിന്റെ വാര്‍ഷികത്തില്‍ കത്തിയ്ക്കുന്നു. കൂടെ തങ്ങളെ വഞ്ചിച്ച രാഷ്ട്രീയക്കാരുടെയും.

bhopal-burning-effigy

25 വര്‍ഷത്തിനു ശേഷം ഇന്നും ഇവിടത്തെ മണ്ണിലും, പ്രദേശത്തെ ജലത്തിലും, കീട നാശിനിയുടെയും വിഷാംശത്തിന്റെയും തോത് ഏറെ അധികം ആണെന്ന് ഡല്‍ഹിയിലെ ശാസ്ത്ര പരിസ്ഥിതി കേന്ദ്രം (Centre for Science and Environment – CSE) നടത്തിയ പരീക്ഷണങ്ങളില്‍ കണ്ടെത്തി. കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ എടുത്ത ജലത്തില്‍ പോലും വിഷാംശം നില നില്‍ക്കുന്ന തായാണ് ഇവരുടെ കണ്ടെത്തല്‍. ഇത് ഇവിടത്തുകാരെ “സ്ലോ പോയസനിംഗ്” വഴി ബാധിക്കുന്നു എന്ന ആരോപണം പക്ഷെ സര്‍ക്കാര്‍ നിഷേധിച്ചു വരികയാണ്.


രണ്ടു മാസം മുന്‍പ് ഭോപ്പാല്‍ സന്ദര്‍ശിച്ച പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ദുരന്ത ഭൂമിയില്‍ നിന്നും ഒരു പിടി മണ്ണ് കയ്യില്‍ എടുത്ത് പൊക്കി കാണിക്കുകയും “ഇതാ ഞാന്‍ ഈ മണ്ണ് കയ്യില്‍ എടുത്തിരിക്കുന്നു. ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഞാന്‍ ചുമയ്ക്കുന്നുമില്ല.” എന്ന് പറയുകയുണ്ടായി.

jairam-ramesh

പരിസ്ഥിതി മന്ത്രി ജയറാം രമേഷ്


മന്ത്രി നടത്തിയ നിരുത്തര വാദപരമായ ഈ പരാമര്‍ശത്തെ തുടര്‍ന്ന് ഇത്തവണ ജയറാം രമേഷിന്റെ കോലം കൂടി ഭോപ്പാല്‍ നിവാസികള്‍ കത്തിച്ചു.

കമ്പനിയുമായി കോടതിയില്‍ നില നില്‍ക്കുന്ന കേസ് തന്നെ ഈ പരാമര്‍ശം ദുര്‍ബലപ്പെടുത്തും എന്ന് ഇവര്‍ ഭയക്കുന്നു.

സ്ലോ പോയസനിംഗ് എന്താണെന്ന് മന്ത്രിയ്ക്ക് അറിയില്ല എന്നു വേണം കരുതാന്‍. ഭോപ്പാല്‍ ദുരന്തത്തില്‍ പതിനായിര കണക്കിന് ആള്‍ക്കാര്‍ നിമിഷങ്ങ ള്‍ക്കകം കൊല്ലപ്പെട്ടത് ദ്രുത ഗതിയിലുള്ള വിഷ ബാധ ഏറ്റാണെങ്കില്‍ സ്ലോ പോയസനിംഗ് എന്ന പ്രക്രിയ വര്‍ഷങ്ങള്‍ കൊണ്ടാണ് അതിന്റെ ദോഷം പ്രകടമാക്കുന്നത്. ഇത് ലക്ഷക്കണക്കിന് ആളുകളെ മാറാ രോഗങ്ങളുടെ ദുരിതങ്ങളില്‍ ആഴ്ത്തുകയും കൊന്നൊടുക്കുകയും ചെയ്യുന്നു.

bhopal-fight-for-living

പലപ്പോഴും ഈ രീതിയിലുള്ള വിഷ ബാധയാണ് കൂടുതല്‍ അപകടകരം എന്ന് ചാലിയാറിലെ മെര്‍ക്കുറി മലിനീകരണത്തെ പറ്റി ഗവേഷണം നടത്തിയ ഡോ. കെ. ടി. വിജയ മാധവന്‍ പറയുന്നു. കാരണം, ഇതിന്റെ ദൂഷ്യം ആസന്നമായി പ്രത്യക്ഷമല്ല.

വന്‍ തോതില്‍ ഉണ്ടാവുന്ന വിഷ ബാധ പെട്ടെന്ന് തന്നെ ജന ശ്രദ്ധ പിടിച്ചു പറ്റുകയും അതിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ നിര്‍ബന്ധി തരാകുകയും ചെയ്യും. എന്നാല്‍ സ്ലോ പോയസനിംഗ് അതിന്റെ ദൂഷ്യ ഫലങ്ങള്‍ പ്രകടിപ്പിക്കാന്‍ ഏറെ കാല താമസം എടുക്കും.

dr-kt-vijayamadhavan“സേവ് ചാലിയാര്‍” പ്രസ്ഥാനത്തിനെ നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഡോ. വിജയ മാധവന്‍, സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് എന്‍‌വയണ്മെന്റ് കേരള (Society for Protection of Environment – Kerala SPEK) യില്‍ അംഗവുമാണ്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ പ്രൊഫസര്‍ ആയിരുന്ന ഡോ. വിജയ മാധവന്‍ ചാലിയാറിലെ “ഹെവി മെറ്റല്‍” മലിനീകരണത്തെ പറ്റി ആദ്യ കാലത്തു തന്നെ ഗവേഷണം നടത്തി മുന്നറിയിപ്പു നല്‍കിയ ജൈവ മലിനീകരണ ശാസ്ത്രജ്ഞനാണ്.

ചാലിയാറിലെ മെര്‍ക്കുറി വിഷ ബാധ ഇത്തരത്തില്‍ ക്രമേണ മെര്‍ക്കുറിയുടെ അളവ് മത്സ്യങ്ങളില്‍ വര്‍ദ്ധിക്കുവാന്‍ ഇടയാക്കുകയും അവ ചത്തൊടുങ്ങുകയും ചെയ്യാന്‍ കാരണമായതായി അദ്ദേഹം കണ്ടെത്തി. എന്നാല്‍ ജലം രാസ പരിശോധനയ്ക്ക് വിധേയമാ ക്കിയപ്പോള്‍ ജലത്തിലെ മെര്‍ക്കുറിയുടെ അളവ് അനുവദിക്കപ്പെട്ട തോതിലും കുറവായിരുന്നു എന്നും, ഈ കാരണം കൊണ്ട് സര്‍ക്കാര്‍ ജലം മലിനമല്ല എന്ന നിലപാട് എടുക്കുകയും ചെയ്യുന്നു.

ഇതിനു സമാനമായ ഒരു സ്ഥിതി വിശേഷമാണ് ഭോപ്പാലിലേത്. ഇവിടെ ചത്തൊടുങ്ങുന്നത് മത്സ്യമല്ല, മനുഷ്യനാണ് എന്നു മാത്രം.


Remembering the Bhopal Gas Tragedy

ഫോട്ടോ കടപ്പാട് : bhopal.net


- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

നമുക്കെന്തിനാണ് പക്ഷികള്‍?

November 18th, 2009

dr-salim-aliപക്ഷികളെ ജീവനേക്കാള്‍ ഏറെ സ്നേഹിച്ച നമ്മുടെ പ്രിയപ്പെട്ട ഓര്‍ണിതോളോജിസ്റ്റ് (ornithologist) ഡോ. സലീം അലിയ്ക്ക് ശേഷം ഇന്ത്യയില്‍ അത്രയും പ്രശസ്തനായ മറ്റൊരു പക്ഷി ശാസ്ത്രജ്ഞന്‍ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ജീവിത കാലം മുഴുവന്‍ കാടായ കാടുകളൊക്കെ പക്ഷികളെ കാണുന്നതിനായി കാതു കൂര്‍പ്പിച്ച് കൈയ്യില്‍ ബൈനോക്കുലറും തൂക്കി സലീം സഞ്ചരിച്ചു. അദ്ദേഹത്തിന്റെ സഞ്ചാര പഥത്തില്‍ കേരളത്തിലെ കുമരകവും പല തവണ ഉള്‍പ്പെട്ടു എന്നത് നമുക്ക് മലയാളികള്‍ക്ക് അഭിമാനിക്കാവുന്നതാണ്.

തമിഴ്‌നാട്ടിലെ പോയന്റ് കാലിമീര്‍, കര്‍ണ്ണാടകയിലെ രംഗനത്തിട്ടു, ഉത്തര്‍ പ്രദേശിലെ ഭരത്പൂര്‍ തുടങ്ങി നിരവധി പക്ഷി സങ്കേതങ്ങള്‍ അദ്ദേഹം നിരവധി തവണ സന്ദര്‍ശിച്ചു ഗവേഷണം നടത്തുക മാത്രമല്ല നമുക്ക് അതു വരെ അറിയാതിരുന്ന പല പ്രദേശങ്ങളും പക്ഷികളുടെ ആവാസ കേന്ദ്രമാണെന്ന് കാണിച്ചു തന്നതു സലീം അലിയാണ്.

മഞ്ഞത്തൊണ്ടക്കുരുവി (yellow throated sparrow) യുടെ പതനത്തിലൂടെ പക്ഷികളുടെ ലോകത്തിലേക്ക് കടന്നു വന്ന ബാലന്‍ ലോകത്തിലെ തന്നെ വലിയ പക്ഷി ശാസ്ത്രജ്ഞമാരില്‍ ഒരാളായി മാറുകയായിരുന്നു. പക്ഷി ഗവേഷണത്തിനായി അദ്ദേഹം പല രാജ്യങ്ങളും സന്ദര്‍ശിച്ചു പഠനം നടത്തി.

ഡബ്ല്യൂ. എസ്. മില്ലാര്‍ഡ്, എര്‍വിന്‍ ട്രെസ്മാന്‍ തുടങ്ങിയവരുടെ പേരില്‍ അദ്ദേഹം ഗവേഷണം നടത്തി. എങ്കിലും വേണ്ടത്ര അക്കാദമിക്കല്‍ യോഗ്യത ഇല്ലായെന്ന കാരണം കാണിച്ച് സുവോളൊജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അദ്ദേഹത്തിന് ഓര്‍ണിത്തോളൊജിസ്റ്റിന്റെ അവസരം നിഷേധിക്കുകയുണ്ടായി. സ്വന്തം പ്രയത്നം കൊണ്ട് അദ്ദേഹം ഉപജീവനം കണ്ടെത്തി. കഷ്‌ട്ടപ്പാടുകള്‍ക്കിടയിലും തന്റെ നിരീക്ഷണ ഗവേഷണങ്ങള്‍ തുടര്‍ന്നു.

“ഞാന്‍ ലബോറൊട്ടറിയില്‍ ഇരുന്നു പക്ഷികളെ കുറിച്ച് പഠനം നടത്തുകയല്ല, മറിച്ച് അവയുടെ ആവാസ വ്യവസ്ഥിതിയിലേക്കിറങ്ങി ചെന്ന് അവയുടെ ചലനങ്ങളും, പ്രവര്‍ത്തനവും, ജീവിത രീതികളും ഗവേഷണം ചെയ്യാനാണ് താല്പര്യപ്പെടുന്നത്” എന്ന് അദ്ദേഹം പറഞ്ഞു. “ദി ബുക്ക് ഓഫ് ഇന്ത്യന്‍ ബേഡ്സ്” എന്ന പ്രശസ്ത പക്ഷി ഗവേഷണ ഗ്രന്ഥം എഴുതിയ അദ്ദേഹം “ദി ബേഡ്സ് ഓഫ് കച്ച്”, “ഇന്ത്യന്‍ ഹില്‍ ബേഡ്സ്”, “ബേഡ്സ് ഓഫ് കേരള”, “ദി ബേഡ്സ് ഓഫ് സിക്കിം” തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്.

1996ല്‍ ബോംബെയില്‍ (മുംബായ്) ജനിച്ച സലീം അലി 1987ല്‍ മരണമടഞ്ഞു. നവംബര്‍ 12 അദ്ദേഹത്തിന്റെ ജന്മ ദിനമാണ്. അന്നേ ദിവസം ലോക പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു.

പക്ഷികളെ കുറിച്ച് നിരീക്ഷണങ്ങളും, ഗവേഷണങ്ങളും നടത്താന്‍ പുതു തലമുറയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ആവാസ വ്യവസ്ഥിതിയുടെ നിലനില്‍പ്പിന്റെ പ്രധാന ഘടകം തന്നെയാണ് പക്ഷികളും. മരങ്ങളില്‍ കൂട്ടം ചേര്‍ന്ന് കൂടു കെട്ടി പാര്‍ക്കുന്ന ഈ തൂവല്‍ ചങ്ങാതിമാര്‍ മനുഷ്യന് ഒരിക്കലും ഉപദ്രവകാരികള്‍ ആകുന്നില്ല. മറിച്ച് പ്രകൃതിയുടെ സന്തുലനം കാത്തു സൂക്ഷിക്കാന്‍ ഏല്‍പ്പിക്കപ്പെട്ടവരാണിവര്‍.

sunbird

Sunbird

തേന്‍ കുരുവികള്‍ എന്ന് അറിയപ്പെടുന്ന Sunbirds പരാഗണം നടത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തവരാണ്. ഒരു പൂവില്‍ നിന്ന് തേന്‍ നുകര്‍ന്ന് വീണ്ടും മറ്റൊരു പൂവില്‍ കൊണ്ടുരുമ്മുമ്പോള്‍ പരാഗണം നടക്കുന്നു.

url

Woodpecker

മരം കൊത്തികള്‍ പ്രത്യക്ഷത്തില്‍ മരം കേട് വരുത്തുന്നവരാണ് എന്ന് തോന്നാമെങ്കിലും മരത്തിന്റെ പോടുകളില്‍ ഇരുന്ന് മരം നശിപ്പിക്കുന്ന കീടങ്ങളെയും പ്രാണികളെയും നശിപ്പിക്കുകയാണവ ചെയ്യുന്നത്.
തന്‍‌മൂലം മരത്തിന്റെ ആയുസ്സ് വര്‍ദ്ധിക്കുന്നു.

ഇലകള്‍ കരണ്ടു നശിപ്പിക്കുന്ന പുഴുക്കളെ നിയന്ത്രിക്കുന്നവരാണ് കുരുവികളില്‍ അധികം പേരും. കുട്ടുറുവന്‍ എന്ന് അറിയപ്പെടുന്ന റോളര്‍ ബേഡ്സും കീട നിയന്ത്രണം നടത്തുന്നവരാണ്. ചില പ്രദേശങ്ങളില്‍ ഇവയെ പച്ച കിളി എന്നും വിളിക്കാറുണ്ട്. മനോഹരമായി പാട്ടു പാടുകയും ചെയ്യും. സീസണില്‍ മാത്രമെ ഇവ പാടാറുള്ളൂ.

വേലി തത്ത എന്ന് അറിയപ്പെടുന്ന മുളന്തത്തകള്‍ (Bee Eater) പേര് പോലെ തന്നെ ഈച്ചകളെ ആണ് ഭക്ഷിക്കുന്നത്. ഇതും ഒരു തരത്തില്‍ പ്രകൃതിയുടെ ആരോഗ്യകരമായ നിലനില്‍പ്പിനെ സഹായിക്കുകയാണ്.

പക്ഷികള്‍ക്കു വേണ്ടി നമുക്ക് ആവാസ വ്യവസ്ഥിതി രൂപപ്പെടുത്താം. ഒപ്പം പ്രകൃതിയെ സംരക്ഷിക്കാം.


പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍

- ഡെസ്ക്

വായിക്കുക: ,

1 അഭിപ്രായം »

സൈലന്റ്‌ വാലിക്ക് ഇരുപത്തഞ്ചു വയസ്സ്‌

November 15th, 2009

silent-valleyപരിസ്ഥിതി പ്രവര്‍ത്തകരും നാടുകാരും ചേര്‍ന്നു നടത്തിയ സൈലന്റ്‌ വാലി സംരക്ഷണ സമരത്തിന്റെ വിജയത്തിനു ഇന്നു ഇരുപത്തഞ്ചു വയസ്സ്‌ തികയുന്നു. കുന്തി പ്പുഴയില്‍ സൈലന്റ്‌ വാലി ഉള്‍പ്പെടുന്ന പ്രദേശത്ത്‌ ജല വൈദ്യുത പദ്ധതിക്കായി അണ ക്കെട്ടു നിര്‍മ്മിക്കാ നായിരുന്നു ഗവണ്മെന്റിന്റെ ആലോചന. 1973-ല്‍ ഇതിനായി കേന്ദ്ര ആസൂത്രണ കമ്മീഷന്റെ അനുമതിയും ലഭിച്ചു. എന്നാല്‍ ഇത്‌ അപൂര്‍വ്വ യിനം സസ്യ ജാലങ്ങളും, ചിത്ര ശലഭങ്ങളും മറ്റു ജീവികളും ഉള്‍പ്പെടുന്ന സൈലന്റ്‌ വാലി വന പ്രദേശത്തിന്റെ നാശത്തിനു വഴി വെക്കും എന്ന് പറഞ്ഞ്‌ പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും രംഗത്തു വന്നു. ശക്തമായ സമരങ്ങള്‍ ഇതിനെ തുടര്‍ന്നുണ്ടായി. ഒടുവില്‍ 1984 നവമ്പര്‍ 15നു സൈലന്റ് വാലി പ്രദേശത്തെ നാഷ്ണല്‍ പാര്‍ക്കാക്കി ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ചു. തുടര്‍ന്നു 1985 സപ്തംബര്‍ ഏഴിനു രാജീവ്‌ ഗാന്ധി, സൈലന്റ്‌ വാലി നാഷ്ണല്‍ പാര്‍ക്ക്‌ രാജ്യത്തിനു സമര്‍പ്പിച്ചു.

പരിസ്ഥിതിയെ പാടെ അവഗണിച്ചു കൊണ്ടുള്ള വികസനം മാനവ രാശിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകും. ഇതു മുന്നില്‍ കണ്ടു കൊണ്ടാണ്‌ പലപ്പോഴും പരിസ്ഥിതി പ്രവര്‍ത്തകര്‍ അശാസ്ത്രീയമായ രീതിയില്‍ ഉള്ള വികസന ത്തിനെതിരെ രംഗത്തു വരുന്നത്‌. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ വികസന ത്തിനെതി രാണെന്ന പ്രചരണം തികച്ചും തെറ്റാണെന്ന് സൈലന്റ്‌ വാലി നമ്മെ ഓര്‍മ്മപ്പെ ടുത്തുന്നു. അന്ന് ശക്തമായ എതിര്‍പ്പുകള്‍ ഇല്ലായി രുന്നെങ്കില്‍ ഇന്ന് സൈലന്റ്‌ വാലി എന്ന മനോഹ രമായ വന പ്രദേശത്തിന്റെ നല്ലൊരു ഭാഗവും ഭൂമുഖത്തു നിന്നും അപ്രത്യക്ഷ മാകുമായിരുന്നു. പ്രകൃതി ദത്തമായ പച്ചപ്പുകള്‍ സംരക്ഷി ക്കുവാന്‍ നാം എത്ര മാത്രം ജാഗ്രത പുലര്‍ത്ത ണമെന്നുള്ള ഓര്‍മ്മ പ്പെടുത്തല്‍ കൂടെ ആണ്‌ ഇന്നത്തെ ദിനം.

എസ്. കുമാര്‍

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യയുടെ പക്ഷി മനുഷ്യന്‍ സാലിം അലി

November 12th, 2009
dr-salim-ali

ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ ഡോ. സാലിം അലി യുടെ ജന്മ ദിനമായ ഇന്ന് ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

38 of 43« First...1020...373839...Last »

« Previous Page« Previous « ഹിന്ദു ദിനപത്രം വായനക്കാര്‍ക്ക് വഴങ്ങി
Next »Next Page » സൈലന്റ്‌ വാലിക്ക് ഇരുപത്തഞ്ചു വയസ്സ്‌ »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010