നദീസംയോജനം : കേരളം നിയമോപദേശം തേടി

March 4th, 2012

supremecourt-epathram

രാജ്യത്തെ നദീസംയോജന പദ്ധതിക്ക് അനുമതി നല്‍കിയ സുപ്രീംകോടതി വിധി കേരളത്തെ ബാധിക്കില്ലെന്നും ആവശ്യം വരികയാണെങ്കില്‍ ഉന്നതാധികാര സമിതിയെ സമീപിച്ചാല്‍ മതിയെന്നും വി. ഗിരി നിയമോപദേശം നല്‍കി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ്  കേരളം നിയമോപദേശം തേടിയത്. രാജ്യത്തെ കാര്‍ഷിക അഭിവൃദ്ധിക്കും ജലദൌര്‍ലഭ്യത്തിന് തടയിടാനുമാണ് കേന്ദ്രം നദീസംയോജന പദ്ധതിക്ക് രൂപരേഖ തയ്യാറാക്കിയത് പദ്ധതി പ്രാവര്‍ത്തികമായാല്‍ പമ്പ, അച്ചന്‍കോവില്‍ എന്നീ നദികളും ഈ ഇതില്‍  ഉള്‍പ്പെടും അങ്ങിനെ വന്നാല്‍ ഈ നദികള്‍ തമിഴ്നാട്ടിലെ വൈപ്പാര്‍ നദിയുമായി സംയോജിപ്പിക്കണം.വാജ്പേയുടെ ഭരണകാലത്ത് തയ്യാറാക്കിയ ഈ പദ്ധതിക്കെതിരെ അന്നുതന്നെ  ഒട്ടേറെ പാരിസ്ഥിതിക പ്രത്യാഖാതങ്ങള്‍ക്ക് വഴി വെക്കുമെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത്‌ വന്നിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന സംഗമം

February 21st, 2012

പൊന്നാനി: മേയ്11,12,13- മൂന്നു ദിവസങ്ങളിലായി നടക്കുന്ന കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന സംഗമത്തിനായി  സ്വാഗതസംഘം രൂപീകരിച്ചു. സെമിനാറുകള്‍, കൃഷി അനുഭവങ്ങള്‍, സമരാനുഭവങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, നാട്ടുഭക്ഷണ പ്രദര്‍ശനം, നാടന്‍വിത്ത് കലവറ, ജൈവ ഉല്‍പ്പന്നങ്ങളുടെ നാട്ടുച്ചന്ത, ഫോട്ടോ പ്രദര്‍ശനം, പോസ്റ്റര്‍ പ്രദര്‍ശനം, യോഗ പരിശീലനം, നാടന്‍ കര കൌശല പ്രദര്‍ശനം, പുസ്തക പ്രദര്‍ശനം, ബാല കര്‍ഷകസംഗമം തുടങ്ങിയവയും സംഗമത്തോടനുബന്ധിച്ച് ഉണ്ടായിരിക്കും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

മരുഭൂമിയില്‍ നിന്ന് എട്ട് ടണ്‍ മാലിന്യം ശേഖരിച്ചു

February 9th, 2012

desert-cleanup-epathram

ദുബൈ: ദുബൈ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍  ‘മരുഭൂമി വൃത്തിയായി സൂക്ഷിക്കൂ, അത് മറ്റുള്ളവരുടേത് കൂടിയാണ് ’ എന്ന സന്ദേശവുമായിനടത്തിയ ശുചീകരണ യജ്ഞത്തില്‍ മരുഭൂമിയില്‍ നിന്ന് എട്ട് ടണ്‍ മാലിന്യം ശേഖരിച്ചു. ഒട്ടകങ്ങളും കുതിരകളും അണിനിരന്ന മരുഭൂമി ശുചീകരണ ദൗത്യത്തില്‍ 83 സന്നദ്ധ പ്രവര്‍ത്തകരും 13 മുനിസിപ്പാലിറ്റി ജീവനക്കാരും പങ്കെടുത്തു. ഇവര്‍ ശേഖരിച്ച മാലിന്യക്കെട്ടുകള്‍ ഒട്ടകങ്ങളും കുതിരകളുമാണ് ചുമന്നത്. മരുഭൂമിയില്‍ ഭക്ഷണാവശിഷ്ടങ്ങളും പ്ളാസ്റ്റിക് ഉല്‍പന്നങ്ങളും ഉപേക്ഷിക്കുന്നത് പരിസ്ഥിതിക്ക് ഹാനികരമാകുമെന്ന് സഞ്ചാരികളെ ബോധവല്‍ക്കരിക്കുകയായിരുന്നു അല്‍ വര്‍ഖയില്‍ തുടക്കം കുറിച്ച കാമ്പയിനിന്‍െറ ലക്ഷ്യമെന്ന് മുനിസിപ്പാലിറ്റിയിലെ വേസ്റ്റ് മാനേജ്മെന്‍റ് വിഭാഗം ഡയറക്ടര്‍ അബ്ദുല്‍ മജീദ് സെയ്ഫീ പറഞ്ഞു. അല്‍ വര്‍ഖയിലെ യൂനിവേഴ്സിറ്റി സിറ്റി റോഡ്, അല്‍ ഖവാനീജ് റോഡ്, അല്‍ അസ്ബ് പ്രദേശത്തെ അല്‍ അബീര്‍, അല്‍ ഹബാബ് എന്നിവിടങ്ങളിലാണ് പ്രധാനമായും ശുചീകരണ യജ്ഞം നടന്നത്. ഇതിന്‍െറ ഭാഗമായി ബോധവല്‍ക്കരണ ടെന്‍റുകള്‍, ഫോട്ടോ – ചിത്ര പ്രദര്‍ശനം, നാടകാവതരണം, ശില്‍പശാലകള്‍, പരമ്പരാഗത ഭക്ഷ്യമേള എന്നിവയും ഉണ്ടായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൂടംകുളം സമരക്കാര്‍ക്ക് നേരെ ആക്രമണം

February 1st, 2012

HINDU_MUNNANI_koodankulam

തിരുനല്‍വേലി: കൂടംകുളം ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് നേരെ ഗുണ്ടകളുടെ ആക്രമണം. തിരുനല്‍വേലി കളക്ടേറ്റില്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് എക്‌സ്‌പേര്‍ട്ട് പാനലുമായി ചര്‍ച്ച നടത്താനായി പോയപ്പോഴാണ് സമര നേതാക്കളായ പുഷ്പരാജന്‍, സുരാജ് എന്നിവര്‍ക്കും ഒപ്പമുണ്ടായിരുന്ന 20 സ്ത്രീകള്‍ക്കും നേരെയാണ് ഗുണ്ടാ ആക്രമണം നടന്നത്. സമാധാനപരമായ പ്രതിഷേധ സമരമായിരുന്നു കൂടംകുളത്ത് ഇത് വരെ നടന്നത് എന്നാല്‍ സമരത്തെ അടിച്ചമര്‍ത്താനായി മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഹിന്ദു മുന്നണി പ്രവര്‍ത്തകരും സ്ഥലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് ആക്രമണം നടത്തിയതെന്ന് അക്രമത്തിനിരയായ സമരക്കാര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീകളെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സമരസമിതിക്കാര്‍ അറിയിച്ചു. ഹിന്ദു മുന്നണി സംസ്ഥാന വൈസ് പ്രസിഡന്റ് വി. പി ജയകുമാര്‍ അടക്കം സംഭവത്തില്‍ 14 പേരെ പാളയം കോട്ടൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കൂടംകുളം ആണവനിലയം സുരക്ഷിത മാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. കൂടംകുളം ആണവ പ്ലാന്റ് സുരക്ഷിതവും പ്രവര്‍ത്തന സജ്ജവുമാണെന്നും വിദഗ്ധസമിതി കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാറുന്ന ജലനയം.

January 31st, 2012

water-act-india-epathramന്യൂഡല്‍ഹി: നമ്മുടെ ജലനയം പരിഷ്കരിച്ച രൂപം സ്വീകരിക്കണമെന്ന പേരില്‍ സാധാരണക്കാരന് വന്‍ ബാധ്യത വരുത്തുന്ന രീതിയില്‍ മാറ്റം വരുത്തുന്നു. ആസൂത്രണ കമ്മീഷന് വേണ്ടി വി. കെ. ശുംഗ്ല തയ്യാറാക്കിയ റിപ്പോര്‍ട്ട് അത്തരത്തില്‍ ജനങ്ങളുടെ മേല്‍ അധിക ബാധ്യത വരുത്തുന്ന ഒന്നാണ്. നിലവിലുള്ള എല്ലാ സബ്സിഡികളും പിന്‍വലിക്കാനും, ജലവിതരണം സമ്പന്ധിച്ച എല്ലാ ചിലവുകളും ജനങ്ങള്‍ തന്നെ വഹിക്കണമെന്ന നിര്‍ദ്ദേശവും സേവന മേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്ന പ്രവണതയുടെ ഭാഗമാണ്. നിലവില്‍ നമ്മുടെ കാര്‍ഷിക രംഗം ഒരു പരിധിവരെ പിടിച്ചു നില്‍ക്കുന്നതിന്റെ കാരണം നിലവില്‍ വൈദ്യുതി സബ്സിഡികളും മറ്റു ഇളവുകളും സര്‍ക്കാര്‍ നല്‍കി വരുന്നതിനാലാണ്. എന്നാല്‍ സര്‍ക്കാര്‍ ഇത്തരം സൌജന്യങ്ങള്‍ നല്‍കുന്നത് ഇല്ലാതായാല്‍ ഇപ്പോള്‍ തന്നെ ഊര്‍ദ്ധശ്വാസം വലിക്കുന്ന കാര്‍ഷിക രംഗത്തെ തകര്‍ക്കാനെ സഹായിക്കൂ. കൂടുതല്‍ വെള്ള കച്ചവടം നടത്താന്‍ സഹായിക്കുന്ന തരത്തില്‍ ജലനയം മാറ്റം വരുത്താന്‍ ഈ സര്‍ക്കാര്‍ ഒരുങ്ങുന്നത് ആര്‍ക്കു വേണ്ടി?

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

4 of 9« First...345...Last »

« Previous Page« Previous « ലണ്ടന്‍ ഒളിമ്പിക്സ്‌ : ദോ കെമിക്കല്‍സ്‌ സ്പോണ്സറായി തുടരും
Next »Next Page » കൂടംകുളം സമരക്കാര്‍ക്ക് നേരെ ആക്രമണം »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010