വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കുന്നു

October 30th, 2013

തിരുവനന്തപുരം : സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനി യാക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിച്ചു കൊണ്ടായിരിക്കും കമ്പനി വത്കരണം.

2003 ലെ കേന്ദ്ര വൈദ്യുതി നിയമ ത്തിന്റെ അടിസ്ഥാന ത്തില്‍ ആണ് പുതിയ തീരുമാനം. ബോര്‍ഡിനെ മൂന്നു സബ് കമ്പനി കള്‍ ആക്കി വിഭജിക്കും. ബോര്‍ഡിന്റെ ആസ്തി ബാധ്യത കള്‍ ഇപ്പോള്‍ സര്‍ക്കാരില്‍ നിക്ഷിപ്ത മാക്കിയിരിക്കുക യാണ്. ഇത് തിരികെ കമ്പനി യില്‍ നിക്ഷിപ്തമാക്കും.

ബോര്‍ഡ് കമ്പനി ആക്കാനുള്ള നടപടികള്‍ 2008 ല്‍ തുടങ്ങി എങ്കിലും പല തവണ യായി നീട്ടി വെച്ചു. നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കും എന്ന്‍ ഉറപ്പു നല്‍കുന്നുണ്ട് എങ്കിലും ജീവനക്കാര്‍ക്ക് ആശങ്കയുണ്ടാക്കുന്ന താണ് കമ്പനി വത്കരണം. കമ്പനി ആയാല്‍ ബോര്‍ഡിന് സാമൂഹ്യ ബാധ്യത കളില്‍ നിന്ന് പിന്‍വാങ്ങേണ്ടി വരും എന്നതാണ് കമ്പനി വത്കരണ ത്തെ എതിര്‍ക്കുന്ന വരുടെ വാദം.

നിലവിലുള്ള പെന്‍ഷന്‍കാര്‍ക്കും ഇനി വിരമിക്കുന്ന വര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള പ്രത്യേക ട്രസ്റ്റ് രൂപീകരിക്കും. പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നത് ഈ ട്രസ്റ്റായിരിക്കും. ഏഴായിരം കോടിയാണ് പെന്‍ഷന്‍ ഫണ്ടിനു വേണ്ടത്. ഇതില്‍ 3000 കോടി 10 വര്‍ഷം കൊണ്ട് സര്‍ക്കാര്‍ നല്‍കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം

October 17th, 2013

oommen-chandy-epathram
തിരുവനന്തപുരം : സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം ആക്കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രി സഭാ യോഗ ത്തിന് ശേഷം നടത്തിയ പത്ര സമ്മേളന ത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പത്താം ക്ലാസ് വരെ യോ പ്ലസ് ടു വരെ യോ മലയാളം പഠിക്കാത്ത ഉദ്യോഗാര്‍ത്ഥി കള്‍ തത്തുല്യ പരീക്ഷ പാസ്സാവണം എന്നാണ് നിയമം. ഭാഷാ ന്യൂന പക്ഷ ങ്ങള്‍ക്കുള്ള ഇളവ് ഉണ്ടായിരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്ത്രീകളുടെ സുരക്ഷയ്ക്ക് കർശനമായ നിയമ നിർമ്മാണം

January 31st, 2013

violence-against-women-epathram

കാഞ്ഞങ്ങാട് : സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി നിയമം കർശനമാക്കും എന്ന് ആഭ്യന്ത്ര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. “സൌമ്യ നിർഭയ” എന്ന പേരിൽ ദേശീയോദ്ഗ്രഥനം, സ്ത്രീ ശാക്തീകരണം, സൈക്കിൾ സവാരിയിലൂടെ ആരോഗ്യം എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന സൈക്കിൾ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ദിവസം ഒരു ബംഗാളി പെൺകുട്ടി കൂട്ട ബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. വധശിക്ഷ സർക്കാർ അനുകൂലിക്കുന്നില്ലെങ്കിലും സ്ത്രീകൾക്ക് എതിരെ ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ വെറുതെ വിടില്ല എന്ന് കഴിഞ്ഞ വർഷം തിരുവനന്തപുരത്തെ വട്ടപ്പാറയിൽ ഒരു പതിനാല് വയസുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ ഒരു യുവാവിന് വധശിക്ഷ ലഭിച്ച കാര്യം മന്ത്രി ഓർമ്മിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സേവനാവകാശ നിയമം നിയമസഭ പാസാക്കി

July 29th, 2012

kerala-secretariat-epathram

സര്‍ക്കാര്‍ സേവനം ജനങ്ങളുടെ അവകാശമാണെന്ന് ഉറപ്പു വരുത്തിക്കൊണ്ട് സേവനാവകാശ നിയമം നിയമസഭ പാസാക്കി. ഇന്നലെ പ്രതിപക്ഷ ബഹളത്തിനിടെയാണ് സഭ ചര്‍ച്ച കൂടാതെ നിയമം പാസാക്കിയത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിയമങ്ങളില്‍ ഒന്നാണിതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ജനങ്ങള്‍ ലഭിക്കും എന്നത് ഉറപ്പാക്കുകയാണ് നിയമത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനില്‍ നിന്നും പിഴ ഈടാക്കുവാന്‍ നിയമം അനുശാസിക്കുന്നു. ഇരുനൂറ്റമ്പതു മുതല്‍ പരമാവധി അയ്യായിരം രൂപ വരെ ആണ് പിഴ. ഏതൊക്കെ സേവനങ്ങള്‍ എത്ര സമയത്തിനുള്ളില്‍ നല്‍കണം എന്നതു സംബന്ധിച്ച് വിവിധ വകുപ്പുകള്‍ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. സേവനത്തിനായി നല്‍കുന്ന അപേക്ഷ നിരസിക്കുകയാണെങ്കില്‍ അതിന്റെ കാരണം കൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അപേക്ഷകനെ അറിയിച്ചിരിക്കണം. സേവനം നിഷേധിച്ചതു സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ അതു സംബന്ധിച്ച് രണ്ടു തട്ടില്‍ ഉള്ള അപ്പീല്‍ അവസരം അപേക്ഷകനു ലഭിക്കും. ഒന്നാമത്തെ അപ്പീലില്‍ അപേക്ഷകനു ലഭിക്കേണ്ടതായ സേവനം ഉദ്യോഗസ്ഥന്‍ നിഷേധിക്കുകയാണെങ്കില്‍ രണ്ടാം അപ്പീല്‍ അധികാരിയെ സമീപിക്കാവുന്നതാണ്.

വിവരാവകാശ നിയമം പോലെ ജനങ്ങള്‍ക്ക് പ്രയോജനകരമായ ഒന്നാണ് സേവനാവകാശ നിയമം. എന്നാല്‍ വിവരവകാശ നിയമത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ഗൌരപൂര്‍വ്വം കാണുന്നില്ല. പലര്‍ക്കും അപേക്ഷിച്ചാല്‍ ആവശ്യമായ മറുപടിയോ രേഖകളൊ ലഭിക്കുന്നില്ല. ഇതിനെതിരെ പരാതി നല്‍കുവാന്‍ ത്രിതല സംവിധാനമുണ്ടെങ്കിലും അവരും വേണ്ടത്ര കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ ഫലത്തില്‍ വിവരാവകാശ നിയമം പലപ്പോഴും ദുര്‍ബലമായി മാറുന്നു. വിവരാവകാശ നിയമത്തിനു സംഭവിച്ചതു പോലെ സേവനാവകാശ നിയമത്തിന്റെ കാര്യത്തിലും സംഭവിച്ചാല്‍ അതുകൊണ്ട് ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഇല്ലാതെ ആകും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹോട്ടലു കളില്‍ റെയ്ഡ് : സംസ്ഥാനത്ത് 16 ഹോട്ടലുകള്‍ പൂട്ടി

July 20th, 2012

raid in hotels-epathram

കൊച്ചി : ഭക്ഷ്യ വിഷബാധയേറ്റ് തലസ്ഥാനത്ത് ഒരാള്‍ മരിച്ച സാഹ ചര്യത്തില്‍ സംസ്ഥാനത്തെ ഹോട്ടലു കളില്‍ റെയ്ഡ്. സംസ്ഥാനത്ത് ഭക്ഷ്യ യോഗ്യ മല്ലാത്ത ആഹാര പദാര്‍ഥങ്ങള്‍ വില്‍ക്കുന്ന സ്ഥാപന ങ്ങള്‍ക്ക് എതിരെ പൊതുജന ങ്ങള്‍ക്ക് പരാതി നല്‍കാം. സംസ്ഥാന തലത്തില്‍ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് പരാതി നല്‍കാവുന്നതാണ്.

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ ബില്‍ ചോദിച്ച് വാങ്ങി സൂക്ഷിക്ക ണമെന്ന് ഫുഡ് സേഫ്റ്റി കമീഷണര്‍ അറിയിച്ചു. ബില്‍ നല്‍കാത്ത സ്ഥാപന ങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കു മെന്നും കമീഷണര്‍ അറിയിച്ചു.

എറണാകുളം ജില്ലയില്‍ പഴകിയ ഭക്ഷണം കണ്ടെത്തിയ 12 ഹോട്ടലുകള്‍ അടച്ചു പൂട്ടി. രണ്ട് ദിവസമായി സംസ്ഥാനത്ത് 16 ഹോട്ടലുകള്‍ പൂട്ടാനും 111 ഹോട്ടലു കള്‍ നവീകരിക്കാനും നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച 211 ഉം ബുധനാഴ്ച 60 ഉം ഹോട്ടലു കളിലാണ് പരിശോധന നടത്തിയത്. അടുക്കള യില്‍ കക്കൂസ് മാലിന്യം കണ്ടെത്തി യതിനെ തുടര്‍ന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനരികിലെ നളന്ദ ഹോട്ടല്‍ അടപ്പിച്ചു.

കായംകുളത്തെ കെ എസ് ആര്‍ ടി സി കാന്റീന്‍ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം. കൊല്ലത്ത് 12 കടകളില്‍ നിന്ന് പഴയ ഭക്ഷണം പിടിച്ചെടുത്തു. ചങ്ങനാശേരി യില്‍ ആരോഗ്യ വകുപ്പിന്റെ പിരശോധന യില്‍ രണ്ട് ഹോട്ടലുകള്‍ പൂട്ടി.

- pma

വായിക്കുക: ,

Comments Off on ഹോട്ടലു കളില്‍ റെയ്ഡ് : സംസ്ഥാനത്ത് 16 ഹോട്ടലുകള്‍ പൂട്ടി

15 of 1610141516

« Previous Page« Previous « ജീവനെടുക്കും നാടന്‍ ഷവര്‍മ
Next »Next Page » തലസ്ഥാനത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ഈടാക്കി »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine