വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം

April 29th, 2026

lightning-rain-thunder-storm-kerala-ePathram
തിരുവനന്തപുരം : അതികഠിനമായ ചൂടിനു ആശ്വാസം നൽകി ചൊവ്വാഴ്ച തെക്കൻ കേരളത്തിൽ വ്യാപകമായി മഴ പെയ്തു. മധ്യ കേരളത്തിലും വേനൽ മഴ പെയ്തു തുടങ്ങി എന്നാണു റിപ്പോർട്ട്.

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒട്ടാകെ മഴ കൂടുതൽ ശക്തമാകും എന്നാണു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ വിവിധ ദിവസങ്ങളിലായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയും ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ വെള്ളിയാഴ്ചയും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ശനിയാഴ്ചയും കനത്ത മഴ പെയ്യും എന്നാണു മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യ ത്തിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിക്കുന്നത്.

മഴയോടൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യത ഉണ്ട് എന്നും പൊതു ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണം എന്നും ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നൽകി. മെയ് മാസത്തിലും മഴ തുടരും എന്നും കാലാവസ്ഥാ പ്രവചനത്തിൽ അറിയിപ്പ് വന്നിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു

April 28th, 2026

hartal-idukki-epathram
കൊച്ചി : സംസ്ഥാനത്ത് ജന ജീവിതം സ്തംഭിപ്പിക്കും വിധം ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ജന ജീവിതത്തെ ഹര്‍ത്താല്‍ സാരമായി ബാധിച്ചു എന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍  കോടതിയലക്ഷ്യം നടത്തി എന്നും കോടതി നിരീക്ഷിച്ചു. സർക്കാരിനോട് വിശദീകരണവും തേടിയിട്ടുണ്ട്.

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികൾ ആയവർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ടാണ് വിവിധ സംഘടനകൾ ചേർന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്.

ആംബുലൻസുകളും രോഗികളുമായി പോയ വാഹന ങ്ങളും ബസ്സുകളും ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പൊതു ജനങ്ങളെ പെരുവഴിയിലാക്കിയ ഹര്‍ത്താലിന്ന് എതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നു വരികയും ചെയ്തു.

ഇതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ അവധിക്കാല ബഞ്ച്, വിഷയത്തില്‍ ഇടപെടുകയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് വിശദീകരണം തേടുകയും ചെയ്തത്.

- pma

വായിക്കുക: , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത

April 27th, 2026

summer-hot-season-ultraviolet-radiation-levels-increased-in-kerala-ePathram
തിരുവനന്തപുരം: അടുത്ത ഏതാനും ദിവസങ്ങളിൽ കഠിന ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. അള്‍ട്രാ വയലറ്റ് രശ്മികള്‍ നേരിട്ട് ശരീരത്തിൽ ഏൽക്കാൻ സാദ്ധ്യത ഉള്ളത് കൊണ്ട് പൊതു ജനങ്ങൾ പുറത്തിറങ്ങുമ്പോഴും പുറം ജോലി കളിൽ ഏർപ്പെടുന്നവരും ബൈക്ക് യാത്രികർ അടക്കമുള്ള ഇരുചക്ര വാഹന യാത്രക്കാരും കൂടുതൽ ജാഗ്രത പാലിക്കുക. സുരക്ഷാ മുന്‍ കരുതലുകള്‍ സ്വീകരിക്കുക എന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

തുടർച്ചയായി അള്‍ട്രാ വയലറ്റ് രശ്മികള്‍ ശരീരത്തിൽ ഏൽക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കും സൂര്യാ തപ ത്തിനും ത്വക്ക് രോഗ ങ്ങൾക്കും നേത്ര രോഗ ങ്ങൾക്കും കാരണം ആയേക്കാം.

രാവിലെ 10 മണി മുതൽ ഉച്ചക്ക് 3 മണി വരെയുള്ള സമയങ്ങളിൽ ഉയർന്ന അൾട്രവയലറ്റ് സൂചിക യാണ് രേഖ പ്പെടുത്തുന്നത്.  ആയതിനാൽ ഈ സമയങ്ങളിൽ നേരിട്ട് സൂര്യ പ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

പകൽ പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺ ഗ്ലാസ് എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവൻ മറയുന്ന അയഞ്ഞതും ഇളം നിറത്തിലും ഉള്ള കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക.

ഉഷ്ണമേഖല- മലമ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അള്‍ട്രാ വയലറ്റ് സൂചിക പൊതുവെ ഉയർന്നു നിൽക്കും. അത് കൊണ്ട് ഇവിങ്ങളിൽ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.

ചർമ്മ രോഗം ഉള്ളവർ, നേത്ര രോഗം ഉള്ളവർ, ക്യാൻസർ രോഗികൾ, രോഗ-പ്രതിരോധ ശേഷി കുറഞ്ഞ ആളുകളും പ്രത്യേകം ജാഗ്രത പുലർത്തണം എന്നും അധികൃതർ മുന്നറിയിപ്പ് നൽകി. P R D

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം

April 17th, 2026

heavy-thunder-storms-expected-in-kerala-with-summer-rain-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ വരും ദിവസങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴക്കു സാദ്ധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 20, 21 (തിങ്കൾ, ചൊവ്വ) തിയ്യതി കളിൽ മഴയോട് കൂടി ഏറെ അപകടകരമായ ഇടി മിന്നൽ കൂടെ ഉണ്ടാവാൻ സാദ്ധ്യത ഉള്ളതിനാൽ ആകാശത്തു കാർ മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ പൊതു ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം.

ഇടി മിന്നൽ മനുഷ്യ ജീവന് മാത്രമല്ല മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയ വിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഗൃഹോപകരണങ്ങൾക്കും വീട്ടുപകരണങ്ങൾക്കും വലിയ നാശ നഷ്ടം സൃഷ്ടിക്കും എന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇടി മിന്നലിന്റെ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ ഇടത്തേക്ക് മാറുക. തുറസ്സായ സ്ഥല ങ്ങളിൽ നിൽക്കുന്നത് ഇടി മിന്നലേൽക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. വീടിന്റെ ടെറസിലും മൈതാനങ്ങളിലും കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ശക്തമായ കാറ്റും ഇടി മിന്നലും ഉണ്ടാവുമ്പോൾ വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടുക. അവക്ക് സമീപത്തു നിന്നും മാറി നിൽക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുത ഉപകരണങ്ങൾക്ക് അടുത്ത് നിന്നും മാറി നിൽക്കണം.

ഇടി മിന്നൽ ഉള്ളപ്പോൾ ടാപ്പുകളിൽ നിന്ന് വെള്ളം എടുക്കുന്നതും കുളിക്കുന്നതും ഒഴിവാക്കുക. ജലാശയങ്ങളിൽ ഇറങ്ങരുത്. ചൂണ്ട ഇടുന്നതും, മത്സ്യ ബന്ധനം, ബോട്ടിംഗ് തുടങ്ങിയവ ഒഴിവാക്കണം.

ഒരാൾക്ക് മിന്നലേറ്റാൽ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് ഉറപ്പു വരുത്തി പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്‌ച-കേൾവി ശക്തി നഷ്ടപ്പെടാനും ഹൃദയാഘാതം സംഭവിക്കുവാനും സാദ്ധ്യതയുണ്ട്.

മിന്നൽ ഏറ്റാൽ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങൾ ആണെന്നും എത്രയും പെട്ടെന്ന് വൈദ്യ സഹായം എത്തിക്കാൻ മടിക്കരുത് എന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.

     *ഇടി മിന്നലുകളില്‍ അപകട സാദ്ധ്യത : ജാഗ്രതാ നിര്‍ദ്ദേശം

     *അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം 

      *ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല

April 1st, 2026

illegal-strike-of-nurses-in-kerala-private-hospitals-ePathram
കൊച്ചി : നഴ്‌സുമാരുടെ അനിശ്ചിതകാല സമരം നിയമ വിരുദ്ധം ആണെന്നും അടിസ്ഥാന ശമ്പളം 40,000 രൂപ വേണം എന്നുള്ള നഴ്‌സുമാരുടെ ആവശ്യം നിലവിലെ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധവും സ്വകാര്യ ആശു പത്രികൾക്ക് താങ്ങാൻ കഴിയാത്തതും ആണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ (കെ. പി. എച്ച്. എ.) അറിയിച്ചു.

ആരോഗ്യ മേഖലയിൽ സമരം ചെയ്യാൻ 14 ദിവസം മുൻപ് നോട്ടീസ് നൽകണം എന്നുള്ള ഹൈക്കോടതി വിധി നിലനിൽക്കെ, ഏഴു ദിവസം മാത്രം നോട്ടീസ് നൽകി സൂചനാ പണിമുടക്ക്, അനിശ്ചിതകാല സമരം ആക്കി മാറ്റിയത് നിയമ വ്യവസ്ഥകളുടെ ലംഘനമാണ് എന്നും കെ. പി. എച്ച്. എ. ഭാരവാഹികൾ പറഞ്ഞു.

കുറഞ്ഞ വേതനം നിശ്ചയിക്കുന്നത് ‘കോഡ് ഓൺ വേജസ്’ പ്രകാരം സർക്കാർ നടത്തുന്ന മൂല്യ നിർണ്ണയ ത്തിലൂടെയാണ്.

ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം മാർച്ച് ആറിന് പ്രസിദ്ധീകരിച്ചു. അന്തിമ വിജ്ഞാപനം വരുന്നതു വരെ ശമ്പള ഘടന മാറ്റുന്നത് നിയമ വിരുദ്ധമാണ്.

അടിസ്ഥാന ശമ്പളം 40,000 രൂപ ആയാൽ ഡി. എ.  ഉൾപ്പെടെ ഒരാൾക്ക് മാസ ശമ്പളം 50,000 മുതൽ 60,000 രൂപ വരെ നൽകണം. ഭൂരിപക്ഷം സ്വകാര്യ ആശു പത്രി കൾക്കും ഇത് താങ്ങാൻ കഴിയില്ല.

അടിസ്ഥാന ശമ്പളം കൂടാതെ, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ, കുറഞ്ഞ നിരക്കിലുള്ള താമസ-ഭക്ഷണ സൗകര്യങ്ങൾ, ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമുള്ള ചികിത്സാ ആനുകൂല്യങ്ങൾ എന്നിവ സ്വകാര്യ ആശു പത്രികൾ നൽകുന്നുണ്ട്.

ഇതെല്ലാം കൂടെ ചേരുമ്പോൾ, കേരളത്തിലെ നഴ്‌സുമാർക്ക് ഇന്ത്യയിലെ സ്വകാര്യ ആരോഗ്യ മേഖലയിലെ ഏറ്റവും മികച്ച പ്രതിഫലം ലഭ്യമാവുന്നുണ്ട് എന്നും കെ. പി. എച്ച്. എ. ഭാരവാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

1 of 321231020»|

« Previous « ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
Next Page » ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം »



  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine