ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു

April 28th, 2026

hartal-idukki-epathram
കൊച്ചി : സംസ്ഥാനത്ത് ജന ജീവിതം സ്തംഭിപ്പിക്കും വിധം ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ജന ജീവിതത്തെ ഹര്‍ത്താല്‍ സാരമായി ബാധിച്ചു എന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍  കോടതിയലക്ഷ്യം നടത്തി എന്നും കോടതി നിരീക്ഷിച്ചു. സർക്കാരിനോട് വിശദീകരണവും തേടിയിട്ടുണ്ട്.

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികൾ ആയവർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ടാണ് വിവിധ സംഘടനകൾ ചേർന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്.

ആംബുലൻസുകളും രോഗികളുമായി പോയ വാഹന ങ്ങളും ബസ്സുകളും ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പൊതു ജനങ്ങളെ പെരുവഴിയിലാക്കിയ ഹര്‍ത്താലിന്ന് എതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നു വരികയും ചെയ്തു.

ഇതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ അവധിക്കാല ബഞ്ച്, വിഷയത്തില്‍ ഇടപെടുകയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് വിശദീകരണം തേടുകയും ചെയ്തത്.

- pma

വായിക്കുക: , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

വെള്ളാപ്പള്ളിയെ അയോഗ്യനാക്കി

March 12th, 2026

vellappally-natesan-epathram
കൊച്ചി : എസ്. എന്‍. ഡി. പി. യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവ്. എസ്. എന്‍. ഡി. പി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഉത്തരവ്. കമ്പനി ആക്ടിന്റെ ലംഘനം നടന്നതായി കോടതി കണ്ടെത്തി. കണക്കുകള്‍ ഹാജരാക്കാത്തതാണ് കാരണം.

വെള്ളാപ്പള്ളിയെ കൂടാതെ പ്രസിഡണ്ട് എം. എൻ. സോമൻ, വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ അടക്കം എല്ലാ ഭാര വാഹികളെയും സ്ഥാനത്തു നിന്ന് ആയോഗ്യർ ആക്കിയിട്ടുണ്ട്.

നിലവിലെ ഭാരവാഹികൾ 2014 മുതൽ ഐ. ജി. രജിസ്‌ട്രേഷന് വാർഷിക അക്കൗണ്ട്‌സ് സ്റ്റേറ്റ്‌മെന്റ് സമർപ്പിച്ചിട്ടില്ല. മൂന്നു വർഷം തുടർച്ചയായി സ്റ്റേറ്റ്‌ മെന്റ് നൽകിയില്ല എങ്കിൽ നടപടി എടുക്കാം. എന്നാൽ, എസ്. എന്‍. ഡി. പി. യോഗം സർക്കാരിനെ സമീപിക്കുകയും ഫൈൻ അടക്കുകയും ചെയ്തു. ഇതോടെ, യോഗത്തിന് സർക്കാർ മാപ്പു നൽകി തുടരാൻ അനുവദിക്കുകയും ചെയ്തു.

ഇതിനെ ചോദ്യം ചെയ്തു കൊണ്ട് പ്രൊഫ. എം. കെ. സാനു, അഡ്വ. എസ്. ചന്ദ്രസേനൻ എന്നിവർ 2024 ലാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂന്നു വര്‍ഷമായി ഓഡിറ്റ് അക്കൗണ്ട് ഹാജരാക്കിയില്ല. കമ്പനി ആക്ട് പ്രകാരം നടപടി പൂര്‍ത്തീകരിക്കാത്തത് തിരിച്ചടിയായി.

യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ടി. ആർ. രവിയുടെ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മിന്നല്‍ ഹര്‍ത്താല്‍ അംഗീകരിക്കാന്‍ ആവില്ല : ഹൈക്കോടതി

September 23rd, 2022

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിന് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തുന്ന അക്രമം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. അക്രമികളെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് നേരിടണം എന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.

ഹർത്താൽ, പൊതു പണിമുടക്ക് തുടങ്ങിയവക്ക് ഏഴു ദിവസം മുന്‍പേ നോട്ടീസ് നൽകിയ ശേഷമേ പ്രഖ്യാപിക്കാവൂ എന്ന് ഹൈക്കോടതി വിധി നിലനില്‍ക്കുന്നുണ്ട്. സമരങ്ങൾ പൗരന്‍റെ മൗലിക അവകാശത്തെ ബാധിക്കുന്ന തരത്തില്‍ ആവരുത് എന്നും കോടതി ചൂണ്ടിക്കാട്ടി.

സ്വകാര്യ സ്വത്തും പൊതു സ്വത്തും നശിപ്പിച്ചാൽ പ്രത്യേകം കേസുകൾ എടുക്കണം. ഹർത്താലിന് ആഹ്വാനം ചെയ്തവർക്ക് എതിരെ കോടതി അലക്ഷ്യ നടപടിക്കും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി. എഫ്. ഐ.) യുടെ നേതാക്കളെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് കൊണ്ടാണ് വെള്ളിയാഴ്ച സംസ്ഥാനത്ത്  മിന്നൽ പണിമുടക്ക്  പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

കലാലയ ങ്ങളില്‍ പെരു മാറ്റ ച്ചട്ടം കൊണ്ടു വരണം : ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം

July 21st, 2019

justice-p-sathasivam-kerala-governor-ePathram
തിരുവനന്തപുരം : കലാലയ ങ്ങളില്‍ പെരു മാറ്റ ച്ചട്ടം കൊണ്ടു വരണം എന്ന് കേരളാ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം. വിദ്യാര്‍ത്ഥി സമൂഹ ത്തിന്റെ വളര്‍ച്ചക്ക് ആയിരി ക്കണം പ്രഥമ പരിഗണന നല്‍കേണ്ടത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവാരമുള്ള വിദ്യാഭ്യാസ ത്തിന് ക്യാമ്പസ്സു കളില്‍ സമാധാനം വേണം. അതിനായി ക്യാമ്പസ്സു കളില്‍ സമാധാനം പുനഃസ്ഥാപിക്കണം എന്നും ഗവർണ്ണർ കൂട്ടി ചേർത്തു.

യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവ ങ്ങളുമായി ബന്ധ പ്പെടു ത്തിയാണ് ഇത്തരം ഒരു പ്രസ്താവന ഇറക്കിയത്. വിഷയ ത്തില്‍ കേരള സര്‍വ്വ കലാ ശാല വൈസ് ചാന്‍ സലറോട് അദ്ദേഹം നേരിട്ട് വിശദീകരണം തേടുക യും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് കലാലയ ങ്ങളില്‍ പെരുമാറ്റ ച്ചട്ടം കൊണ്ടു വരണം എന്ന് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിരി ക്കുന്നത്. ക്യാമ്പസ്സു കളില്‍ ക്രമ സമാധാനം തകര്‍ക്കുന്ന ശക്തികളെ പുറത്തു നിര്‍ത്തണം.

സമാധാനം പുനഃസ്ഥാപി ക്കുവാൻ രാഷ്ട്രീയ പാര്‍ട്ടി കളും വിദ്യാര്‍ത്ഥി കളും ചര്‍ച്ച നടത്തു കയും അതിലൂടെ ഇക്കാര്യം പ്രാവർത്തിക മാക്കുകയും വേണം എന്നും അദ്ദേഹം ഓർമ്മി പ്പിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മൂന്നാം ഘട്ട വോട്ടെടുപ്പില്‍ കേരളം പോളിംഗ് ബൂത്തിലേക്ക്

April 22nd, 2019

logo-inc-cpm-congress-communist-party-election-2019-ePathram
കോഴിക്കോട് : ലോക് സഭാ തെരഞ്ഞെ ടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെ ടുപ്പില്‍ കേരളം അടക്കം 14 സംസ്ഥാനങ്ങ ളിലെ വോട്ടര്‍ മാര്‍ ഏപ്രില്‍ 23 ചൊവ്വാഴ്ച പോളിംഗ് ബൂത്തി ലേക്ക്.

ചൊവ്വാഴ്ച രാവിലെ ഏഴു മണി മുതൽ വൈകു ന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്. ഫല പ്രഖ്യാ പന ത്തിനായി മേയ് 23 വരെ കാത്തിരിക്കണം.

പരസ്യ പ്രചാരണ ങ്ങള്‍ക്കു സമാപനം കുറിച്ചു കൊണ്ട് ഞായ റാഴ്ച വൈകു ന്നേരം വിവിധ പാര്‍ട്ടി കള്‍ സര്‍വ്വ സന്നാഹ ങ്ങളു മായി ആഘോ ഷിച്ച ‘കൊട്ടി ക്കലാശം’ അവസാ നിച്ച താ വട്ടെ അനിഷ്ട സംഭ വ ങ്ങളിലും.

loksabha eection-epathram

കോഴിക്കോട് ജില്ലയിലെ വടകര വല്യാ പ്പള്ളി യിൽ യു. ഡി. എഫ്. – എല്‍. ഡി. എഫ്. മുന്നണി കളി ലേയും പ്രവര്‍ ത്തകര്‍ തമ്മി ലുണ്ടായ സംഘർഷ ത്തില്‍ ഇരു പക്ഷ ത്തെ യും നിരവധി പ്രവർ ത്തക ർക്കു പരിക്കേറ്റു.

തെരഞ്ഞെ ടുപ്പ് ദിവസം വടകര മണ്ഡല ത്തില്‍ സമാധാന അന്തരീക്ഷം ഉറപ്പു വരുത്തു ന്നതി നായി നിരോധ നാജ്ഞ പ്രഖ്യാ പിച്ചി ട്ടുണ്ട്.

ആലത്തൂര്‍ മണ്ഡല ത്തിലെ കൊട്ടി ക്കലാശ ത്തില്‍ കല്ലേറ് ഉണ്ടാവുകയും പരി ക്കേറ്റ ഐക്യ ജനാധി പത്യ മുന്നണി സ്ഥാനര്‍ത്ഥി രമ്യാ ഹരിദാസി നേയും അനിൽ അക്കര എം. എൽ. എ. യേയും ആശു പത്രി യിൽ പ്രവേ ശിപ്പിച്ചു.

സംഘര്‍ഷ ത്തിലേക്കു നീങ്ങിയ കലാശ ക്കൊട്ടില്‍ നിന്നും പ്രവര്‍ത്തകരെ പിരിച്ചു വിടാനായി പല യിട ങ്ങളി ലും പോലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗി ക്കുയും ചെയ്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 1212310»|

« Previous « വര്‍ഗ്ഗീയ പരാമര്‍ശം : ശ്രീധരന്‍ പിള്ളക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്
Next Page » കേരളത്തിൽ കനത്ത പോളിംഗ്; കൂടുതൽ കണ്ണൂരിൽ, കുറവ് തിരുവനന്തപുരത്ത്; പലയിടത്തും രാത്രിയിലും വോട്ടെടുപ്പ് തുടരുന്നു »



  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine