വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു

April 22nd, 2026

thrishoor-pooram-explosion-at-fire-works-unit-in-mundathikode-ePathram

തൃശൂർ : പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്നതിനിടെ ഉണ്ടായ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപയും സംസ്ഥാന ദുരന്ത പ്രതികരണ നിധി യിൽ നിന്നും നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും അനുവദിക്കും.

സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്. ജസ്റ്റിസ് സി. എൻ. രാമചന്ദ്രനാണ് ജുഡീഷ്യൽ അന്വേഷണത്തിന്റെ ചുമതല.

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തം ആയി പ്രഖ്യാപിച്ചു. ഇന്ന് ഓണ്‍ ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈകൊണ്ടത്. അപകടത്തിൽ പെട്ടവർക്ക് സൗജന്യ ചികിത്സ നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

തൃശൂർ പൂരത്തിനായി വെടിക്കെട്ട് നടത്താൻ തിരുവമ്പാടി വിഭാഗം വെടിക്കോപ്പുകൾ തയ്യാറാക്കിയ ഷെഡുകളിലാണ് ഇന്നലെ (ചൊവ്വാഴ്ച) ഉച്ചക്ക് ശേഷം മൂന്നര മണിയോടെ തീപിടുത്തം ഉണ്ടാവുകയും ഒൻപതു പേര് കൊല്ലപ്പെടാൻ ഇടയാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.

മരിച്ചവരിൽ അഞ്ചു പേരെ തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം നടക്കുമ്പോള്‍ അവിടെ 34 പേർ ഉണ്ടായിരുന്നു എന്നറിയുന്നു.

ഉണക്കാനിട്ട വെടി മരുന്നിന്, കടുത്ത ചൂട് കാരണം  തീ പിടിച്ചതാണ് അപകട കാരണം എന്നാണു പ്രാഥമിക നിഗമനം. അഞ്ച് ഷെഡുകൾ പൂർണ്ണമായും തകർന്നു. മരിച്ചവരെ തിരിച്ചറിയാന്‍ ഡി. എന്‍. എ. പരിശോധന നടത്തും.

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്ത പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് വ്യാഴാഴ്ച തീരുമാനം എടുക്കും എന്ന് ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ അറിയിച്ചു.

നാളെ രാവിലെ 10.30ന് തൃശൂർ കലക്ടറേറ്റിലാണ് യോഗം. തിരുവമ്പാടി, പാറമേക്കാവ് എന്നീ ദേവസ്വ ങ്ങളുമായി ആശയ വിനിമയം നടത്തി എന്നും മന്ത്രി അറിയിച്ചു.  ePathram TAG : തൃശൂർ പൂരം

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു

March 9th, 2026

renowned-historian-dr-k-n-panikkar-passed-away-ePathram

തിരുവനന്തപുരം : ആധുനിക ഇന്ത്യയിലെ പ്രമുഖ ചരിത്രകാരനും കേരള ചരിത്ര ഗവേഷണ കൗൺസിൽ സ്ഥാപക ചെയർമാനുമായ കെ. എൻ. പണിക്കർ (കണ്ടിയൂർ നാരായണ പണിക്കർ-90) അന്തരിച്ചു. കേരള ചരിത്ര ഗവേഷണ കൗൺസിൽ, അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനം ആഘോഷിക്കുവാൻ ഉള്ള തയ്യാറെടുപ്പിൽ ഇരിക്കെയാണ് അന്ത്യം.

ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടേയും മകനായി 1936 ൽ ജനിച്ചു. ചാവക്കാട് ബോഡ് ഹൈസ്കൂൾ, പാലക്കാട് ഗവ. വിക്ടോറിയാ കോളേജ്, രാജസ്ഥാൻ സർവ്വ കലാ ശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ബിരുദ പഠന കാലത്ത് കോളജ് യൂണിയൻ ചെയർമാൻ ആയിരുന്നു.

ഡൽഹി ജെ. എൻ. യു. വിൽ ദീർഘ കാലം ചരിത്ര വിഭാഗം അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. വകുപ്പു മേധാവിയായും സ്കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ ഡീനായും ആർക്കൈവ്സ് ഓഫ് കണ്ടെമ്പററി ഹിസ്റ്ററിയുടെ ചെയർമാനായും പ്രവർത്തിച്ചു.

ചരിത്രകാരൻ, ധൈഷണികൻ, മത നിരപേക്ഷതയുടെ കാവൽക്കാരൻ, സാംസ്കാരിക പ്രവർത്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിൽ കെ. എൻ. പണിക്കർ നൽകിയ സംഭാവനകൾ ഏറെ വിലമതിക്കുന്നതാണ്. കെ. എൻ. പണിക്കരുടെ മിക്ക കൃതികളും പഠനങ്ങളും ഇംഗ്ലീഷ് ഭാഷയിലാണ്. മലയാളത്തിൽ ‘മലബാര്‍ കലാപം : പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ’ എന്ന പുസ്തകം ഏറെ ശ്രദ്ധേയമാണ്.   WiKiPeDiA 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. പി. തങ്കച്ചൻ അന്തരിച്ചു

September 11th, 2025

pp-thankachan-epathram

കൊച്ചി: മുൻ മന്ത്രിയും നിയമ സഭാ സ്പീക്കറും ആയിരുന്ന മുതിർന്ന കോൺഗ്രസ്സ് നേതാവ് പി. പി. തങ്കച്ചൻ അന്തരിച്ചു. 86 വയസ്സ് ആയിരുന്നു. ആലുവ യിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കെ 2025 സെപ്റ്റംബർ 11 വൈകുന്നേരം നാലര മണിയോടെ ആയിരുന്നു അന്ത്യം.

എട്ടാം കേരള നിയമ സഭയിലെ സ്പീക്കര്‍, രണ്ടാം എ. കെ. ആന്റണി മന്ത്രി സഭയില്‍ കൃഷി വകുപ്പ് മന്ത്രി, 2004 മുതല്‍ 2018 വരെ തുടര്‍ച്ചയായി യു. ഡി. എഫ്. കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ ഫാ. പൗലോസി ൻ്റെ മകനായി 1939 ജൂലായ് 29 ന് ജനിച്ചു. തേവര എസ്. എച്ച്. കോളജിലെ ബിരുദ പഠന ത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായി.

1968 ൽ പെരുമ്പാവൂർ മുന്സിപ്പാലിറ്റിയുടെ ചെയർ മാനായാണ് പൊതു പ്രവർത്തനം തുടങ്ങിയത്. 1968 മുതൽ 1980 വരെ പെരുമ്പാവൂർ കോർപ്പറേഷൻ കൗൺസിൽ അംഗമായി 1977 മുതൽ 1989 വരെ എറണാകുളം ഡി. സി. സി. പ്രസിഡണ്ട്, 1980 – 1982 കാലത്ത് പെരുമ്പാവൂർ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചു.

1982 ൽ പെരുമ്പാവൂരിൽ നിന്ന് മത്സരിച്ച് ആദ്യമായി നിയമ സഭാ അംഗമായി. പിന്നീട് 1987, 1991, 1996 വർഷ ങ്ങളിലും പെരുമ്പാവൂരിൽ നിന്ന് തന്നെ നിയമ സഭയിലെത്തി. 1987 മുതൽ 1991 വരെ കോൺഗ്രസ്സ് പാർലിമെൻ്ററി പാർട്ടി സെക്രട്ടറിയായിരുന്നു.

1991-1995 ലെ കെ. കരുണാകരൻ മന്ത്രി സഭയിൽ സ്പീക്കർ, 1995 -1996 ലെ എ. കെ. ആന്‍റണി മന്ത്രി സഭയിൽ കൃഷി വകുപ്പ് മന്ത്രി, 1996-2001 ലെ നിയമ സഭ യിൽ പ്രതി പക്ഷത്തിൻ്റെ ചീഫ് വിപ്പ് എന്നെ നിലകളിൽ പ്രവർത്തിച്ചു.

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രൊഫ. എം. കെ. സാനു അന്തരിച്ചു

August 3rd, 2025

mk-sanu-epathramകൊച്ചി: സാഹിത്യ വിമർശകനും എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം. കെ. സാനു (99) അന്തരിച്ചു. 2025 ആഗസ്റ്റ് രണ്ട് ശനിയാഴ്ച വൈകുന്നേരം അ‍ഞ്ചര യോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

1928 ഒക്ടോബർ 27ന് ആലപ്പുഴയിലെ തുമ്പോളി യിലാണ് ജനനം. സ്കൂൾ അദ്ധ്യാപകൻ ആയിട്ടാണ് പൊതു രംഗത്ത് എത്തുന്നത്. 1955 ലും 1956 ലും സാനു മാസ്റ്റർ ശ്രീനാരായണ കോളേജിലും മഹാ രാജാസ് കോളേജിലും ലക്ചറർ ആയിരുന്നു. 1983 ൽ പ്രൊഫസർ ആയിട്ടാണ് വിരമിച്ചത്. 1986 ൽ പുരോഗമന സാഹിത്യ സംഘം പ്രസിഡണ്ട് ആയി. 1987 ൽ എറണാകുളം നിയമ സഭാ മണ്ഡലത്തിൽ നിന്ന് ഇടതു പക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു

കൊച്ചിയായിരുന്നു സാനുമാസ്റ്ററുടെ പ്രവർത്തന മണ്ഡലം. ജീവ ചരിത്രകാരൻ, പത്ര പ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിലും വ്യക്തമുദ്ര പതിപ്പിച്ചു. അഞ്ച് ശാസ്ത്ര നായകന്മാർ എന്ന ആദ്യ ഗ്രന്ഥം 1958 ലും വിമർശന ഗ്രന്ഥമായ കാറ്റും വെളിച്ചവും 1960 ലും പ്രസിദ്ധീകരിച്ചു. വിമർശനം, വ്യാഖ്യാനം, ബാല സാഹിത്യം, ജീവ ചരിത്രം തുടങ്ങി വിവിധ സാഹിത്യ ശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ്.

കേരള സാഹിത്യ അക്കാദമി പുരസ്കാരം (1985), വയലാർ അവാർഡ് (1992), കേരള സാഹിത്യ അക്കാദമി യുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം(2002), പത്മപ്രഭാ പുരസ്കാരം (2011), എൻ. കെ. ശേഖർ പുരസ്കാരം (2011), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2011), കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം (2010), എഴുത്തച്ഛൻ പുരസ്കാരം (2013) എന്നിവ അദ്ദേഹത്തെ തേടി എത്തി. 2011 ൽ ‘ബഷീർ: ഏകാന്ത വീഥിയിലെ അവധൂതൻ’ എന്ന ജീവ ചരിത്രത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കലാഭവൻ നവാസ് അന്തരിച്ചു

August 2nd, 2025

actor-kalabhavan-navas-passes-away-ePathram

കൊച്ചി‌ : ചലച്ചിത്ര നടനും ഗായകനും മിമിക്രി താരവുമായ കലാഭവൻ നവാസ്‌ (51) അന്തരിച്ചു. 2025 ആഗസ്റ്റ് 1 വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രകമ്പനം എന്ന സിനിമയിൽ അഭിനയിച്ചു വരികയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണു റിപ്പോർട്ടുകൾ.

മിമിക്രി വേദികളിലൂടെ രംഗത്ത് വന്ന നവാസ് കൊച്ചിൻ കലാഭവൻ സ്റ്റേജ് പരിപാടികളിലൂടെ കൂടുതൽ ശ്രദ്ധേയനാവുകയും ടെലിവിഷൻ പ്രോഗ്രാമുകളിലെ സംഗീത പരിപാടികളിലും അനുകരണ കലാ രംഗത്തും തന്റെ കഴിവ് തെളിയിച്ചു. ചൈതന്യം (1995) എന്ന ചിത്രത്തിലൂടെ സിനിമയിൽ സജീവമാവുകയും ചെയ്തു.

ഏഴരക്കൂട്ടം, മിമിക്സ് ആക്ഷൻ 500, കളമശ്ശേരിയിൽ കല്ല്യാണയോഗം, മായാജാലം, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, ഹിറ്റ്ലർ ബ്രദേഴ്സ്, ജൂനിയർ മാൻഡ്രേക്ക്, മൈ ഡിയർ കരടി, ചന്ദാമാമ, വൺ മാൻ ഷോ തുടങ്ങിയ ചിത്രങ്ങളിലെ റോളുകളിലൂടെ സിനിമയിൽ അദ്ദേഹം തന്റെ സ്ഥാനം ഉറപ്പിച്ചു.

അവസാനം റിലീസ് ചെയ്ത ഡിക്റ്ററ്റീവ് ഉജ്ജ്വലൻ എന്ന സിനിമയിലെ വേറിട്ട വേഷം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. മുൻകാല നടൻ പരേതനായ വടക്കാഞ്ചേരി അബൂ ബക്കറിന്റെ മകനാണ് കലാഭവൻ നവാസ്.

അഭിനേത്രി കൂടിയായ രഹ്നയാണ് ഭാര്യ. ഇവർ അവസാനമായി ഒന്നിച്ച് അഭിനയിച്ച ‘ഇഴ’ എന്ന ചിത്രം നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു. മറിമായം എന്ന ടെലിവിഷൻ പരമ്പരയിലെ നിയാസ് ബക്കർ സഹോദരനാണ്. മക്കൾ : നഹറിൻ, റിദ്‍വാൻ, റിഹാൻ.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 401231020»|

« Previous « ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
Next Page » പ്രൊഫ. എം. കെ. സാനു അന്തരിച്ചു »



  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine