ലോനപ്പന്‍ നമ്പാടന്‍ അന്തരിച്ചു

June 5th, 2013

lonappan-nambadan-epathram

കൊച്ചി: മുന്‍ മന്ത്രിയും എം. പി. യുമായിരുന്ന ലോനപ്പന്‍ നമ്പാടന്‍ (78) അന്തരിച്ചു. ഇന്ന് ഉച്ചക്ക് ഒന്നരയോടെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇടതും വലതും മുന്നണികളുടെ ഭാഗമായി കാല്‍ നൂറ്റാണ്ട് കാലം നിയമസഭയിലും അഞ്ച് വര്‍ഷം ലോക്‍സഭയിലും ജന പ്രതിനിധിയായി ഇരുന്നിട്ടുണ്ട്. പഞ്ചായത്തംഗം മുതല്‍ പാര്‍ളമെന്റ് അംഗം വരെ ആയിരുന്നിട്ടുള്ള അപൂര്‍വ്വം രാഷ്ടീയ നേതാക്കളില്‍ ഒരാളാണ് നമ്പാടന്‍ മാഷ്. 14 ആം ലോക്‍സഭയില്‍ ഏറ്റവും അധികം ദിവസം ഹാജരായ കേരളത്തില്‍ നിന്നും ഉള്ള എം. പി. യും അദ്ദേഹമായിരുന്നു.

1935-ല്‍ തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയ്ക്കടുത്ത് പേരാമ്പ്രയില്‍ മാളിയേക്കല്‍ നമ്പാടന്‍ വീട്ടില്‍ കുര്യപ്പന്റേയും പ്ലാമേനയുടേയും മകനായി ജനിച്ചു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പേരാമ്പ്ര സെന്റ് ആന്റണീസ് യു. പി. സ്കൂളില്‍ അധ്യാപകനായി ജോലി നോക്കി. 1963-ല്‍ കൊടകര പഞ്ചായത്ത് അംഗമായി തിരഞ്ഞെടുപ്പ് രാഷ്ടീയത്തിലേക്ക് കടന്നു. 1964-ല്‍ കേരള കോണ്‍ഗ്രസ്സ് രൂപീകരിച്ചപ്പോള്‍ അതില്‍ ചേര്‍ന്നു. 1965-ല്‍ കൊടകരയില്‍ നിന്നും നിയമ സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1977-ല്‍ ആദ്യമായി നിയമ സഭയിലേക്ക് കൊടകരയില്‍ നിന്നും യു. ഡി. എഫ്. സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടു. 1980-ല്‍ ഗതാഗത വകുപ്പ് മന്ത്രിയായി. പിന്നീട് 1987-ല്‍ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രിയുമായി. 2001-ല്‍ കൊടകര മണ്ഡലത്തില്‍ നിന്നും നിയമ സഭയിലേക്ക് മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ്സിലെ കെ. പി. വിശ്വനാഥനോട് പരാജയപ്പെട്ടു.

കേരള രാഷ്ടീയത്തിലെ ഭീഷ്മാചാര്യന്‍ എന്നറിയപ്പെടുന്ന കെ. കരുണാകരന്റെ മന്ത്രിസഭയെ മറിച്ചിട്ടു കൊണ്ട് കേരള രാഷ്ടീയത്തില്‍ നമ്പാടന്‍ തന്റെ കരുത്ത് തെളിയിച്ചു. 1982-ല്‍ മാര്‍ച്ച് പതിനഞ്ചാം തിയതി സ്പീക്കറുടെ കാസ്റ്റിങ്ങ് വോട്ടിന്റെ ഭൂരിപക്ഷവുമായി നിലനിന്നിരുന്ന മന്ത്രിസഭ നമ്പാടന്റെ തീരുമാനത്തെ തുടര്‍ന്ന് നിലം പൊത്തി. പിതാവ് കരുണാകരനെ തറ പറ്റിച്ച നമ്പാടനു മുമ്പില്‍ 2004-ലെ തിരഞ്ഞെടുപ്പില്‍ മകള്‍ പത്മജയും മുട്ടു കുത്തി. മുകുന്ദപുരം മണ്ഡലത്തില്‍ പത്മജയെ പരാജയപ്പെടുത്തുമ്പോള്‍ ഒരു ലക്ഷത്തില്‍ അധികം വോട്ടുകള്‍ നമ്പാടന്‍ മാഷ് നേടിയിരുന്നു.

സഞ്ചരിക്കുന്ന വിശ്വാസി, നമ്പാടന്റെ നമ്പറുകള്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ആനിയാണ് ഭാര്യ. ഷേര്‍ളി, സ്റ്റീഫന്‍, ഷീല എന്നിവര്‍ മക്കളാണ്.

മൃതദേഹം പൊതു ദര്‍ശനത്തിനു ശേഷം നാളെ പേരാമ്പ്രയില്‍ സംസ്കരിക്കും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കവി ഡി.വിനയചന്ദ്രന്‍ അന്തരിച്ചു

February 11th, 2013

തിരുവനന്തപുരം: പ്രശസ്ത കവി ഡി.വിനയചന്ദ്രന്‍ (67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ പത്തുമണിയോടെ ആയിരുന്നു അന്ത്യം. മരണ സമയത്ത് അടുത്ത ബന്ധുക്കള്‍ അടുത്തുണ്ടായിരുന്നു. അവിവാഹിതനാണ്. നെഞ്ചുവേദനയെ തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1946 മെയ് 16 ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയില്‍ ആണ് ജനനം. ഭൌതിക ശാസ്ത്രത്തില്‍ ബിരുധവും, മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുധാനന്തര ബിരുധവും നേടി. വിവിധ കലാലയങ്ങളില്‍ അധ്യാപകനായി ജോലി നോക്കി. എം.ജി യൂണിവേഴ്സിറ്റിയില്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ അദ്യാപകനായും ജോലി നോക്കി.

കവിയും സാംസ്കാരിക പ്രവര്‍ത്തകനും അദ്യാപകനുമെല്ലാമായി ഒരേ സമയം മലയാളി ജീവിതത്തില്‍ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന കവിയായിരുന്നു ഡി.വിനയചന്ദ്രന്‍.സാഹിത്യകാരന്മാര്‍ ജനങ്ങള്‍ക്കൊപ്പം അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നവന്‍ ആകണമെന്ന അഭിപ്രായക്കാരന്‍ ആയിരുന്നു അദ്ദേഹം. കവിതകളില്‍ നാടന്‍ ശീലുകള്‍ ധാരാളാമായി കടന്നു വരാറുണ്ട്. 80 കളില്‍ ക്യാമ്പസ്സുകളെ സജീവമാക്കിയതില്‍ വിനയചന്ദ്രന്റെ കവിതകള്‍ക്ക് നിര്‍ണ്ണായകമായ സ്ഥാനമാണുള്ളത്. നരകം ഒരു പ്രേമകഥയെഴുതുന്നു, കായിക്കരയിലെ കടല്‍, ദിശാസൂചി, വീട്ടിലേക്കുള്ള വഴി, സമസ്തകേരളം പി.ഒ. തുടങ്ങിയ കവിതാ സമാഹരങ്ങളും കണ്ണന്‍ എന്ന പേരില്‍ മൃണാളിനി സാരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷയും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നദിയുടെ മൂന്നാം കര ( ലോക കഥകളുടെ പരിഭാഷ), ജലം കൊണ്ട് മുറിവേറ്റവന്‍ (ലോക കവിതകളുടെ പരിഭാഷ) ആഫ്രിക്കന്‍ നാടോടി കഥകള്‍ (പുനരാഖ്യാനം) പേരറിയാത്ത മരങ്ങള്‍ (കഥകള്‍), വംശഗാഥ (ഖണ്ഡകാവ്യം), പൊടിച്ചി, ഉപരിക്കുന്ന്(നോവലുകള്‍) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. നരകം ഒരു പ്രേമകഥയെഴുതുന്നു എന്ന കൃതിക്ക് 2006-ലെ ആശാന്‍ സ്മാരക കവിതാ പുരസ്കാരവും 1992-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രമുഖ വന്ധ്യത ചികിത്സാ വിദഗ്ദന്‍ ഡോ.നരേന്ദ്രനാഥ് അന്തരിച്ചു

January 26th, 2013

തൃശ്ശൂര്‍: പ്രമുഖ വന്ധ്യത ചികിത്സാ വിദഗ്ദന്‍ ഡോ.നരേന്ദ്രനാഥ് (49) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. തൃശ്ശൂരിലെ വെസ്റ്റ്ഫോര്‍ട് ആശുപത്രിയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ആന്റ് ലാപ്രോസൊപ്പ്പിക് വിഭാഗം മേധാവിയായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു അദ്ദേഹം. ഇന്നലെ ഒരു സിസേറിയന്‍ ഓപ്പറേഷന്‍ ചെയ്തു പൂര്‍ത്തിയാക്കിയതിനു ശേഷം തളര്‍ന്ന് വീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. ഗൈനക്കോളജിയില്‍ ബിരുദാനന്തര ബിരുധവും സിങ്കപ്പൂര്‍ നാഷ്ണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ലാപ്രോസ്കോപ്പിക് സര്‍ജറിയിലും ജര്‍മ്മന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഗൈനക്കൊളജിക്കല്‍ എന്‍ഡോസ്കോപ്പിയിലും ഉപരിപഠനം നടത്തിയിട്ടുണ്ട്. കേരള ഗൈനക്കോളജിക്കല്‍ എന്‍ഡോസ്കോപ്പിസ്റ്റ് അസോസിയേഷന്റെ സെക്രട്ടറിയാണ്.

പൂത്തോള്‍ കാല്‍‌വരി റോഡില്‍ പരേതനായ മച്ചിങ്ങല്‍ ഗോപാലകൃഷ്ണന്റേയും ജാനകിയുടേയും മകനാണ് ഡോ.നരേന്ദ്രന്‍.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഓഫ്താല്‍‌മോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.സ്മിതയാണ് ഭാര്യ. മകന്‍ അശോക് പൂച്ചട്ടി ഭാരതീയ വിദ്യാഭവന്‍ വിദ്യാര്‍ഥിയാണ്. സംസ്കാരം ശനിയാഴ്ച ഒരുമണിക്ക് പാറമേക്കാവ് ശാന്തിഘട്ട് സ്മശാനത്തില്‍ നടക്കും.

കുട്ടികളില്ലാതിരുന്ന നിരവധി ദമ്പതിമാര്‍ക്ക് ഡോ.നരേന്ദ്രന്റെ ചികിത്സയിലൂടെ സന്താനഭാഗ്യം ലഭിച്ചിട്ടുണ്ട്.സൌമ്യമായ പെരുമാറ്റവും പ്രൊഫഷണല്‍ രംഗത്തെ മികവും അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്ഥനാക്കി. പ്രൊഫഷനോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ഥത അവസാനശ്വാസം വരെയും നിലനിര്‍ത്തി. ഒരു രോഗിയുടെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി അവസാനത്തെ സ്റ്റിച്ചും ഇട്ടതിനു ശേഷമാണ് അദ്ദേഹം വിടപറഞ്ഞത്. ഡോ.നരേന്ദ്രന്റെ മരണവാര്‍ത്തയറിഞ്ഞ് നൂറുകണക്കിനു പേരാണ് ആശുപത്രിയിലും അദ്ദേഹത്തിന്റെ വീട്ടിലും തടിച്ചു കൂടിയത്. രാത്രി വൈകിയും അദ്ദേഹത്തിന്റെ വീട്ടിലേക്ക് സന്ദര്‍ശകരുടെ തിരക്കായിരുന്നു. അദ്ദേഹത്തിന്റെ ചികിത്സയിലൂടെ ലഭിച്ച കുഞ്ഞുങ്ങളുമായിട്ടാണ് മാതാപിതാക്കള്‍ എത്തിയത്. ജീവനറ്റ അദ്ദേഹത്തിന്റെ ശരീരത്തിനരികെ നിന്ന് അവരില്‍ പലരും വിതുമ്പിക്കരയുന്നുണ്ടായിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

മുന്‍ മിസ്റ്റര്‍ ഇന്ത്യ റെക്സ് വര്‍ഗീസ് ആത്മഹത്യ ചെയ്തു

January 22nd, 2013

rex-varghese-epathram

തൃശ്ശൂര്‍: മുന്‍ മിസ്റ്റര്‍ ഇന്ത്യ റെക്സ് വര്‍ഗ്ഗീസിനെ (35) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊരട്ടിയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കൊരട്ടി മാമ്പ്ര പറവൂക്കാരന്‍ പി. എ. വര്‍ഗ്ഗീസിന്റെ മകനായ റെക്സ് ബോഡി ബില്‍ഡിങ്ങ് രംഗത്ത് സജീവമായിരുന്നു. 90 കിലോ വിഭാഗത്തില്‍ 2007-ല്‍ മിസ്റ്റര്‍ ഇന്ത്യ ചാമ്പ്യന്‍ പട്ടം നേടിയിട്ടുണ്ട്. 2001-ല്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ ജൂനിയര്‍ പട്ടം നേടി. കൂടാതെ മിസ്റ്റര്‍ കേരള, മസില്‍മാന്‍ ഓഫ് കേരള, മിസ്റ്റര്‍ കേരള ഒളിംപിയ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ റെക്സിനെ തേടിയെത്തിയിട്ടുണ്ട്. റെയില്‍‌വെ ഉദ്യോഗസ്ഥന്‍ ആയിരുന്നു. പതിനാറാം വയസ്സില്‍ സബ്‌ ജൂനിയര്‍ വിഭാഗത്തില്‍ മിസ്റ്റര്‍ തൃശ്ശൂര്‍ പട്ടം നേടി ക്കൊണ്ടായിരുന്നു അരങ്ങേറ്റം. ദരിദ്ര കുടുംബ പശ്ചാത്തലത്തില്‍ നിന്നും വന്ന റെക്സ് ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടാണ് ബോഡി ബില്‍ഡിങ്ങ് രംഗത്ത് വളര്‍ന്ന് വന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബ്ലോഗ്‌ ലോകത്തെ പുണ്യവാളന്‍ വിട പറഞ്ഞു

January 14th, 2013

punyavalan-blog-epathram

തിരുവനന്തപുരം : മലയാള സോഷ്യല്‍ നെറ്റ് വര്‍ക്ക് സംരംഭങ്ങളിലെ പ്രമുഖ കൂട്ടായ്മയായ മനസ്സിന്റെ അഡ്മിനും പ്രശസ്ത ബ്ലോഗ്ഗറും സാഹിത്യ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച യുവ എഴുത്തുകാരനും ആയിരുന്ന ‘പുണ്യവാളന്‍’ (ഷിനു ജി. എസ്. – 28) ഹൃദയ സംബന്ധമായ അസുഖത്തെ ത്തുടര്‍ന്ന് നിര്യാതനായി.

ബുധനാഴ്ച്ച (09.01.2013) രാത്രി യായിരുന്നു മരണം. വ്യാഴാഴ്ച്ച സ്വവസതിയായ പേരൂര്‍ക്കടയില്‍ ശവസംസ്കാരം നടന്നു. സാഹിത്യ ലോകത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇതേ തുടര്‍ന്ന്, വെള്ളിയാഴ്ച്ച (11.01.2013) ഷാര്‍ജയില്‍ നടക്കാനിരുന്ന മനസ്സ് യു. എ. ഇ. മീറ്റ്‌ തല്‍ക്കാലത്തേക്ക് മാറ്റി വച്ചു.

മനസ്സിന് പുറമേ ‘കേള്‍ക്കാത്ത ശബ്ദം’, ‘ഞാന്‍ പുണ്യവാളന്‍’ എന്നീ വ്യക്തിഗത ബ്ലോഗുകളുടെ ഉടമസ്ഥനും ആയിരുന്നു പുണ്യവാളന്‍.

ജോയ് ഗുരുവായൂര്‍

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

20 of 391019202130»|

« Previous Page« Previous « മന്ത്രി അനൂപ് ജേക്കബ്ബിനും ജോണി നെല്ലൂരിനും എതിരെ വിജിലനസ് അന്വേഷണത്തിന് ഉത്തരവ്
Next »Next Page » ഐസ്ക്രീം പാര്‍ളര്‍ പെണ്‍‌ വാണിഭം: സര്‍ക്കാറിനു ഹൈക്കോടതിയുടെ വിമര്‍ശനം »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine