ആരാധകരെ കണ്ണീരിലാഴ്ത്തി ശ്രീനിവാസന്‍ വിടപറഞ്ഞു

October 19th, 2013

തൃശ്ശൂര്‍: ആനക്കമ്പക്കാരെയും ഉത്സവപ്രേമികളേയും കണ്ണീരില്‍ ആഴ്ത്തിക്കൊണ്ട് ഗജസാമ്രാട്ട് നാണു എഴുത്തശ്ശന്‍ ശ്രീനിവാസന്‍ (49) വിടപടഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് ആന തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ചരിഞ്ഞത്. ആനച്ചന്തത്തിന്റെയും അച്ചടക്കത്തിന്റേയും അപൂര്‍വ്വമായ ജന്മമായിരുന്നു ശ്രീനിവാസന്‍. ജന്മം കൊണ്ട് ബീഹാറിയാണെങ്കിലും നാടന്‍ ആനകളെ വെല്ലുന്ന അഴകളവുകള്‍, ഒപ്പം ഏതുത്സവപ്പറമ്പിലും ശ്രദ്ധിക്കപ്പെടുന്നതും അതേ സമയം സൌമ്യവുമായ സാന്നിദ്ധ്യമായിരുന്ന ഈ ആന. ഗുരുവായൂര്‍ പത്മനാഭന്‍ കഴിഞ്ഞാല്‍ പ്രായം കൊണ്ടല്ലെങ്കിലും കാരണവര്‍ സ്ഥാനവും ബഹുമാനവും ലഭിച്ചിരുന്നു ശ്രീനിവാസന്. വള്ളുവനാട്ടിലെ പ്രസിദ്ധമായ ഉത്സവങ്ങളില്‍ ശ്രീനിവാസനോളം സ്ഥാനം മറ്റാര്‍ക്കും ലഭിച്ചിരുന്നില്ല. കേരളത്തിലെ ഏറ്റവും അധികം ഭാരവും തലവലിപ്പവുമുള്ള ആനകൂടിയായിരുന്നു ശ്രീനിവാസന്‍. ആറുടണ്ണിനടുത്താണിവന്റെ ശരീരഭാരം. മുന്നൂറു സെന്റീമീറ്ററിനടുത്ത് ഉയരം. നീണ്ട വാല്‍ നിലത്തിഴയുന്ന തുമ്പി പതിനെട്ട് നഖങ്ങള്‍ എങ്ങിങ്ങനെ ലക്ഷണങ്ങള്‍ എല്ലാം ഒത്ത ആനയായിരുന്നു ശ്രീനിവാസന്‍.

പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തില്‍ പാറമേക്കാവിന്റെ തിടമ്പേറ്റിയിട്ടുണ്ട് ഈ ഗജവീരന്‍. രണ്ടു പതിറ്റാണ്ടിലേറെയായി പൂര്‍ണ്ണത്രയീശ വൃശ്ചികോത്സവത്തിലെ പ്രധാനപ്പെട്ട ചടങ്ങായ തൃക്കേട്ട പുറപ്പാടിന് ശ്രീനിയായിരുന്നു സ്വര്‍ണ്ണക്കോളം ഏറ്റിയിരുന്നത്. വൈക്കത്തഷ്ടമിക്ക് ഉദയാനപുരത്തപ്പന്റെ തിടമ്പേറ്റിയിരുന്നതും ഇവന്‍ തന്നെ.നെന്മാറ വല്ലങ്ങി, ഉത്രാളിക്കാവ്, ചെമ്പൂത്ര കൊടുങ്ങല്ലൂര്‍ക്കാവ്, ഏങ്ങണ്ടിയൂര്‍ ആയിരം കണ്ണി ക്ഷേത്രം, ചിനക്കത്തൂര്‍ പൂരം, തുടങ്ങി പ്രസിദ്ധമായ ഉത്സവങ്ങളില്‍ ശ്രീനി സ്ഥിരം സാന്നിധ്യമായിരുന്നു.ഡെല്‍ഹി ഏഷ്യാഡിലും ഇവന്‍ പങ്കെടുത്തിട്ടുണ്ട്. 2009-ലെ വൃശ്ചികോത്സവത്തൊടനുബന്ധിച്ച് ശ്രീ പൂര്‍ണത്രയീശ സേവാസംഘം നാണു എഴുത്തശ്ശന്‍ ശ്രീനിവാസനു ശ്രീ പൂര്‍ണ്ണത്രയീശ ഗജകൌസ്തുഭം എന്ന ഭഹുമതി നല്‍കി ആദരിച്ചിരുന്നു.

മധ്യകേരളത്തിലെ പ്രമുഖ ആനയുടമയായ എറണാകുളം വിശ്വനാഥ ഷേണായിയാണ് ശ്രീനിവാസനെ ബീഹാറിലെ സോണ്‍പൂര്‍ മേളയില്‍ നിന്നും കൊണ്ടു വന്നത്. ഏകദേശം ഏഴുവയസ്സ് പ്രായം ഉള്ളപ്പോള്‍ ആണ് ലക്ഷണത്തികവുകള്‍ ഉള്ള ഇവന്‍ കേരളത്തില്‍ എത്തുന്നത്. പിന്നീട് എണ്‍പതുകളുടെ മധ്യത്തോടെ ഇവന്‍ തൃശ്ശൂരിലെ നാണു എഴുത്തശ്ശന്‍ ഗ്രൂപ്പില്‍ എത്തി. അക്കാലത്തെ മോഹവിലയായ രണ്ടു ലക്ഷം രൂപയ്ക്കാണ് ഇവനെ നാണു എഴുത്തശ്ശന്‍ ഗ്രൂപ്പ് സ്വന്തമാക്കിയത്. ഇന്ന് ശരാശരി ആനയുടെ വില ഒരു കോടിക്ക് മുകളിലാണ് എന്നാല്‍ അന്ന് അമ്പതിനായിരത്തിനു മേലെ ആനയ്ക്ക് വില വന്നിരുന്നില്ല എന്നതാണ് ശ്രദ്ധേയം.

ശ്രീനിവാസന്റെ നീരുകാലം നേരത്തെ കഴിയും. അതിനാല്‍ തന്നെ സീസണിലെ ആദ്യപൂരങ്ങള്‍ തൊട്ടെ സാന്നിധ്യമാകുവാന്‍ ഇവനാകുമായിരുന്നു. ഉത്സവപ്പറമ്പുകളില്‍ ഇടഞ്ഞ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പതിവ് ഇല്ലാത്തതിനാല്‍ ആനപ്രേമികള്‍ക്ക് ഇവനോട് പ്രത്യേക സ്നേഹമായിരുന്നു. ആയിരങ്ങള്‍ അവന് അന്ത്യാഞ്ജലി അര്‍പ്പിക്കുവാന്‍ എത്തി. ശ്രീനിവാസന്റെ വിയോഗം ആനക്കേരളത്തിന്റെ കനത്ത നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്. ശ്രീനിവാസന്റെ അകാല വേര്‍പാടില്‍ ദുബായ് ആനപ്രേമി സംഘം അനുശോചിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുടെ മൃതദേഹം സംസ്കരിച്ചു

October 19th, 2013

കൂറ്റനാട്: പ്രസിദ്ധ അഷ്ടവൈദ്യന്‍ മേഴത്തൂര്‍ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുടെ മൃതദേഹം സംസ്കരിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ വന്‍ ജനാവലിയുടെ സാന്നിദ്ധ്യതില്‍ ഔദ്യോഗിക ബഹുമതികളോടെ സ്വന്തം വീട്ടു വളപ്പില്‍ ആയിരുന്നു സംസ്കാരം. ആരോഗ്യ മന്ത്രി ശിവകുമാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറിയ നാരായണന്‍ നമ്പൂതിരി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിയോടെ ആണ് അന്തരിച്ചത്.

1930 ഏപ്രിലില്‍ അഷ്ടവൈദ്യന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയുടേയും ഉണിക്കാളി അന്തര്‍ജ്ജനത്തിന്റേയും മകനായി ജനിച്ച ചെറിയ നാരായണന്‍ നമ്പൂതിരി ചെറുപ്പം മുതലേ ആയുര്‍വ്വേദവും സംസ്കൃതവും അഭ്യസിച്ചു. മുത്തച്‌ഛന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയുടെ കീഴില്‍ ആയിരുന്നു ആയുര്‍വ്വേദത്തില്‍ ഉപരിപഠനം നടത്തിയത്. മികച്ച ആയുര്‍വ്വേദ ഭിഷഗ്വരന്‍ എന്ന നിലയില്‍ മാത്രമല്ല എഴുത്തുകാരന്‍ എന്ന നിലയിലും ചെറിയ നാരായണന്‍ നമ്പൂതിരി പ്രസിദ്ധനാണ്. ദീര്‍ഘായുസ്സും ആയുര്‍വ്വേദവും എന്ന ഗ്രന്ഥം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു. നിരവധി വിവര്‍ത്തനങ്ങളും ലേഖനങ്ങളും അദ്ദേഹത്തിന്റേതായി വന്നിട്ടുണ്ട്. ആന ചികിത്സയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പാലകാപ്യത്തിന്റെ വിവര്‍ത്തനം ഹസ്ത്യായുര്‍വ്വേദം എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ ആയുര്‍വ്വേദാചാര്യ പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

ശാന്ത അന്തര്‍ജ്ജനമാണ് ഭാര്യ. വി.എം. നാരായണന്‍ നമ്പൂതിരി, വി.എന്‍.നീലകണ്ഠന്‍ നമ്പൂതിരി, ഡോ.വി.എന്‍ പ്രസന്ന, വി.എം.ലത, ഡോ.വി.എന്‍.വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ മക്കളാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

“ഷാര്‍ജ ഷെയ്ക്കിന്റെ“ ഉപഞ്ജാതാവ് കലന്തന്‍ കോയ അന്തരിച്ചു

October 18th, 2013

കോഴിക്കോട്: കേരളത്തിലും വിദേശരാജ്യങ്ങളിലും പ്രസിദ്ധമായ “ഷാര്‍ജ ഷേക്ക്” ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ജ്യൂസുകള്‍ അവതരിപ്പിച്ച കലന്തന്‍സ് കൂള്‍ബാര്‍ ഉടമയായ അരീക്കോട്ട് കലന്തന്‍ ഹൌസില്‍ ഈ.പി. കലന്തന്‍ കോയ (85) അന്തരിച്ചു.

ഏകദേശം 48 വര്‍ഷം മുമ്പ് മൊയ്തീന്‍ പള്ളി റോഡിലാണ് കലന്തന്‍ കോയയും സുഹൃത്തും ജ്യൂസ് കട ആരംഭിക്കുന്നത്. ഷാര്‍ജ കപ്പ് ക്രിക്കറ്റ് കളി നടക്കുന്ന അവസരത്തില്‍ അടുത്തുള്ള ടി.വി.കടയില്‍ കളികണ്ടിരുന്നവരില്‍ ഒരാള്‍ ജ്യൂസ് ആവശ്യപ്പെട്ട് കലന്തന്‍ കോയയെ സമീപിച്ചു. അദ്ദേഹം ഞാലിപ്പൂവന്‍ പഴവും തണുപ്പിച്ച പാലും പഞ്ചസരയും ചേര്‍ത്ത് ജൂസ് അടിച്ചു നല്‍കി. സ്വാദേറിയ ആ ജ്യൂസിന്റെ പേരു ചോദിച്ചപ്പോള്‍ “ഷാര്‍ജ ഷേക്ക്” എന്നാണ് കലന്തന്‍ കോയ പറഞ്ഞതത്രെ. അങ്ങിനെയാണ് ഷാര്‍ജ ഷേക്ക് ഉണ്ടായതെന്നാണ് കോഴിക്കോട്ടെ ജ്യൂസ് പ്രിയന്മാര്‍ അവകാശപ്പെടുന്നത്. ആപ്പിള്‍, സ്ട്രോബറി,ബട്ടര്‍ ഫ്രൂ‍ട്ട് തുടങ്ങിയവ ഉപയോഗിച്ചും വൈവിധ്യമാര്‍ന്ന നിരവധി “ഷേക്കുകളും” “ജ്യൂസുകളും” കലന്തന്‍ കോയ തയ്യാറാക്കി ആവശ്യക്കാര്‍ക്ക് നല്‍കാറുണ്ട്. കോയയുടെ കടയിലെ ജ്യൂസിന് അന്യദേശത്തുനിന്നുവരെ ആവശ്യക്കാര്‍ എത്തി. ഇതോടെ മറ്റു കടക്കാരും കലന്തന്‍സ് ഷേക്കുകളെ അനുകരിക്കുവാന്‍ തുടങ്ങി. കേരളവും കടന്ന് അന്യദേശങ്ങളിലും ഷാര്‍ജ ഷേക്ക് പ്രസിദ്ധമായി.1980-ല്‍ കലന്തന്‍ കോയ കെ.പി.കെ ഫ്രൂട്ട്സ് ആന്റ് കൂള്‍ബാര്‍ എന്നൊരു സ്ഥാപനം മാനാഞ്ചിറയില്‍ ആരംഭിച്ചു. കിഡ്സണ്‍ കോര്‍ണര്‍, സ്റ്റേഡിയം ജംഗ്ഷന്‍ എന്നിവിടങ്ങളിലും ശാഖകള്‍ ആരംഭിച്ചു.

ഇമ്പിച്ചി ഫാത്തിമാബി ആണ് ഭാര്യ. മക്കള്‍: ഉസ്മാന്‍ കോയ, മുസ്തഫ, സുഹറാബി, ലൈല, അഷ്‌റഫ്, ഷാഹുല്‍ ഹമീദ്, ഷാഫി, ഉമൈബ, ഹൈറുന്നീസ.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഏങ്ങണ്ടിയൂരില്‍ പുഴയില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

September 19th, 2013

വാടാനപ്പള്ളി: ഏങ്ങണ്ടിയൂരില്‍ കനോലി കനാലില്‍ ലൈഫ് ബോട്ട് മുങ്ങി കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വേട്ടയ്ക്കൊരുമകന്‍ കടവിനടുത്ത് താമസിക്കുന്ന മേലേടത്ത് മോഹനന്‍ (60), മേലേടത്ത് നരേന്ദ്ര ബാബു (58) എന്നിവരുടെ മൃതദേഹങ്ങളാണ് ചേറ്റുവ പാലത്തിനു സമീപത്തുനിന്നും കണ്ടെടുത്തത്. മൃതദേഹങ്ങള്‍ കടലിലേക്ക് ഒഴുകി പോകാതിരിക്കുവാന്‍ പുഴക്ക് കുറുകെ ഊന്നു വലകെട്ടിയിരുന്നു. രാത്രി എട്ടുമണിയോടെ നരേന്ദ്ര ബാബുവിന്റെ മൃതദേഹം ഇതിനു സമീപത്ത് അടിഞ്ഞു. രാത്രി 12 മണിയോടെ മോഹനന്റെ മൃതദേഹവും കണ്ടെത്തി.

ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയ്ക്ക് ഇവര്‍ പുഴയില്‍ വീണത്. വായുനിറച്ച ബോട്ടില്‍ അടുത്ത ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം കണ്ടശ്ശാംകടവ് ജലോത്സവത്തിനു പോയതായിരുന്നു ഇവര്‍. ശക്തമായ ഒഴുക്കുണ്ടായിരുന്ന പുഴയിലേക്ക് നരേന്ദ്ര ബാബു വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കുവാനുള്ള ശ്രമത്തിനിടെ ബോട്ട് മുങ്ങി.ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന കുട്ടികളെ മോഹനന്‍ രക്ഷപ്പെടുത്തി. തുടര്‍ന്ന് നരേന്ദ്ര ബാബുവിനെ രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തിനിടയില്‍ ഇരുവരും ഒഴുക്കില്‍ പെടുകയായിരുന്നു. കുട്ടികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് വാടാനപ്പള്ളി പോലീസും ഫയര്‍ഫോഴ്സും എത്തി നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചില്‍ തുടര്‍ന്നു എങ്കിലും ഇരുവരേയും കണ്ടെത്തുവാന്‍ ആയില്ല.

പി.എ.മാധവന്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് നാവികസേന കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ബൈനോക്കുലര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തുവാനായില്ല. ഇതിനിടെ രാവിലെ ഒമ്പതുമണിക്ക് എത്തും എന്ന് അറിയിച്ച ഹെലികോപ്റ്റര്‍ ഉച്ചക്ക് രണ്ടുമണിയോടെ ആണ് എത്തിയത്. പ്രവാസികളായിരുന്ന ഇരുവര്‍ക്കും വലിയ ഒരു സൌഹൃദ വൃന്ദം ഉണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ സംസ്കരിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു

September 18th, 2013

veliyam-bhargavan-epathram

തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി. പി. ഐ. മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വെളിയം ഭാര്‍ഗവന്‍ (85) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. മൃതദേഹം മെഡിക്കല്‍ കോളേജില്‍ നിന്നും മകളുടെ വീട്ടിലേക്ക് മാറ്റി. നാളെ രാവിലെ സി. പി. ഐ. സംസ്ഥാന കമ്മറ്റി ഓഫീസായ എം. എൻ. സ്മാരകത്തില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം വൈകീട്ട് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്കരിക്കും.

1928-ല്‍ കൊല്ലം ജില്ലയില്‍ വെളിയത്ത് കളിക്കല്‍ മേലേത് കൃഷ്ണന്റെ മകനായാണ് വെളിയം ജനിച്ചത്. സ്കൂള്‍ കലഘട്ടത്തില്‍ തന്നെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു വെളിയം ഭാര്‍ഗവൻ. വെളിയം സംസ്കൃത സ്കൂളില്‍ നിന്നും ശാസ്ത്രി പരീക്ഷ പാസ്സായതിനു ശേഷം കൊട്ടാരക്കര ഗവ. ഹൈസ്കൂളില്‍ ചേര്‍ന്നു. 1947-ല്‍ പത്താം ക്ലാസ് പാസ്സായി കൊല്ലം എസ്. എൻ. കോളേജില്‍ ചേര്‍ന്നു. 1950 കളില്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സംസ്ഥാന വൈസ് പ്രസിഡണ്ടായി. ബി. എ. പാസ്സായ ശേഷം മുഴുവന്‍ സമയ രാഷ്ടീയ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ അഹോരാത്രം പ്രവര്‍ത്തിച്ചു. പടി പടിയായി പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തി. 1954-ലെ ട്രാന്‍സ്പോര്‍ട്ട് സമരക്കാലത്ത് പോലീസുകാരില്‍ നിന്നും കൊടിയ മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകേണ്ടി വന്നിട്ടുണ്ട്. ചടയമംഗലത്തു നിന്നും വിജയിച്ച് 1957-ലെ ആദ്യ കേരള നിയമ സഭയില്‍ അംഗമായി. പിന്നീട് 1960 ലും നിയമസഭാംഗമായി. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി. പി. ഐ. യില്‍ ഉറച്ചു നിന്നു. 1971 മുതല്‍ സി. പി. ഐ. ദേശീയ കൌണ്‍സില്‍ അംഗമായിരുന്നു. പി. കെ. വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് 1998-ല്‍ സി. പി. ഐ. സംസ്ഥാന സെക്രട്ടറിയായി. 1998 മുതല്‍ 2010 വരെ ഉള്ള കാലയളവില്‍ സി. പി. ഐ. സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ പിന്നീട് ഈ സ്ഥാനം ഒഴിഞ്ഞു സജീവ രാഷ്ടീയത്തില്‍ നിന്നും പിന്‍വാങ്ങി.

മരണ സമയത്ത് പ്രമുഖ സി. പി. ഐ. നേതാക്കള്‍ സമീപത്തുണ്ടായിരുന്നു. മുഖ്യമന്ത്രിയടക്കം പ്രമുഖര്‍ വെളിയത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കാലിടറാത്ത കമ്യൂണിസ്റ്റുകാരന്‍; അടുപ്പക്കാരുടെ ആശാന്‍
Next »Next Page » മന്ത്രി ആര്യാടന്റെ കൈ വെട്ടുമെന്ന് ഭീഷണി »



  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine