Friday, October 18th, 2013

“ഷാര്‍ജ ഷെയ്ക്കിന്റെ“ ഉപഞ്ജാതാവ് കലന്തന്‍ കോയ അന്തരിച്ചു

കോഴിക്കോട്: കേരളത്തിലും വിദേശരാജ്യങ്ങളിലും പ്രസിദ്ധമായ “ഷാര്‍ജ ഷേക്ക്” ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ജ്യൂസുകള്‍ അവതരിപ്പിച്ച കലന്തന്‍സ് കൂള്‍ബാര്‍ ഉടമയായ അരീക്കോട്ട് കലന്തന്‍ ഹൌസില്‍ ഈ.പി. കലന്തന്‍ കോയ (85) അന്തരിച്ചു.

ഏകദേശം 48 വര്‍ഷം മുമ്പ് മൊയ്തീന്‍ പള്ളി റോഡിലാണ് കലന്തന്‍ കോയയും സുഹൃത്തും ജ്യൂസ് കട ആരംഭിക്കുന്നത്. ഷാര്‍ജ കപ്പ് ക്രിക്കറ്റ് കളി നടക്കുന്ന അവസരത്തില്‍ അടുത്തുള്ള ടി.വി.കടയില്‍ കളികണ്ടിരുന്നവരില്‍ ഒരാള്‍ ജ്യൂസ് ആവശ്യപ്പെട്ട് കലന്തന്‍ കോയയെ സമീപിച്ചു. അദ്ദേഹം ഞാലിപ്പൂവന്‍ പഴവും തണുപ്പിച്ച പാലും പഞ്ചസരയും ചേര്‍ത്ത് ജൂസ് അടിച്ചു നല്‍കി. സ്വാദേറിയ ആ ജ്യൂസിന്റെ പേരു ചോദിച്ചപ്പോള്‍ “ഷാര്‍ജ ഷേക്ക്” എന്നാണ് കലന്തന്‍ കോയ പറഞ്ഞതത്രെ. അങ്ങിനെയാണ് ഷാര്‍ജ ഷേക്ക് ഉണ്ടായതെന്നാണ് കോഴിക്കോട്ടെ ജ്യൂസ് പ്രിയന്മാര്‍ അവകാശപ്പെടുന്നത്. ആപ്പിള്‍, സ്ട്രോബറി,ബട്ടര്‍ ഫ്രൂ‍ട്ട് തുടങ്ങിയവ ഉപയോഗിച്ചും വൈവിധ്യമാര്‍ന്ന നിരവധി “ഷേക്കുകളും” “ജ്യൂസുകളും” കലന്തന്‍ കോയ തയ്യാറാക്കി ആവശ്യക്കാര്‍ക്ക് നല്‍കാറുണ്ട്. കോയയുടെ കടയിലെ ജ്യൂസിന് അന്യദേശത്തുനിന്നുവരെ ആവശ്യക്കാര്‍ എത്തി. ഇതോടെ മറ്റു കടക്കാരും കലന്തന്‍സ് ഷേക്കുകളെ അനുകരിക്കുവാന്‍ തുടങ്ങി. കേരളവും കടന്ന് അന്യദേശങ്ങളിലും ഷാര്‍ജ ഷേക്ക് പ്രസിദ്ധമായി.1980-ല്‍ കലന്തന്‍ കോയ കെ.പി.കെ ഫ്രൂട്ട്സ് ആന്റ് കൂള്‍ബാര്‍ എന്നൊരു സ്ഥാപനം മാനാഞ്ചിറയില്‍ ആരംഭിച്ചു. കിഡ്സണ്‍ കോര്‍ണര്‍, സ്റ്റേഡിയം ജംഗ്ഷന്‍ എന്നിവിടങ്ങളിലും ശാഖകള്‍ ആരംഭിച്ചു.

ഇമ്പിച്ചി ഫാത്തിമാബി ആണ് ഭാര്യ. മക്കള്‍: ഉസ്മാന്‍ കോയ, മുസ്തഫ, സുഹറാബി, ലൈല, അഷ്‌റഫ്, ഷാഹുല്‍ ഹമീദ്, ഷാഫി, ഉമൈബ, ഹൈറുന്നീസ.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine