തിരുവനന്തപുരം : നാളികേര തോട്ടങ്ങളിലും നാളി കേര സംസ്കരണ ശാലകളിലും തേങ്ങ പൊതിക്കൽ, പൊട്ടിക്കൽ തുടങ്ങിയ ജോലികൾ ചെയ്യുന്ന തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി നാളികേര വികസന ബോർഡ് കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി പുതുക്കി. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി സഹകരിച്ചാണ് പുതിയ പദ്ധതി.
നിലവിൽ തെങ്ങു കയറ്റ തൊഴിലാളികൾ, നീര ടെക്നീഷ്യൻമാർ, കൃത്രിമ പരാഗണ ജോലികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് മാത്രമായി പരിമിത പ്പെടുത്തിയിരുന്ന പദ്ധതിയാണ്.
ജീവഹാനിയോ സ്ഥിരമായ അംഗ വൈകല്യമോ സംഭവിച്ചാൽ ഏഴു ലക്ഷം രൂപയും ഭാഗിക അംഗ വൈകല്യത്തിന് 3.5 ലക്ഷം രൂപയും അപകടവുമായി ബന്ധപ്പെട്ട ചികിത്സാ ചെലവുകൾക്ക് രണ്ടു ലക്ഷം രൂപ വരെയും നൽകുന്ന അപകട ഇൻഷ്വറൻസ് പരിരക്ഷ യാണ് ഈ പദ്ധതി.
- കേര സംരക്ഷണം
- കേര തീരം പദ്ധതി
- പച്ചത്തേങ്ങ സംഭരിക്കുന്നു
- നെൽവയലുകളുടെ സംരക്ഷണം
- ചക്ക : കേരളത്തിന്റ ഔദ്യോഗിക ഫലം
- പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: farmer, insurance, kerala-government-, കൃഷി, തൊഴിലാളി, വ്യാപാരികള്‍, സാമൂഹ്യക്ഷേമം