തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും

November 18th, 2025

social-media-usage-police-officials-to-submit-affidavit-ePathram
തിരുവനന്തപുരം : തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന കണ്ടന്റുകളുടെ നിരീക്ഷണം ഊർജ്ജിതമാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഓഡിയോ, വീഡിയോ, ഡിസ്‌പ്ലേ, എ-ഐ ജനറേറ്റഡ് കണ്ടന്റുകൾ പരിശോധിക്കും. എല്ലാ തദ്ദേശ സ്ഥാപന നിയോജക മണ്ഡലങ്ങളിലും ഇത് പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടർമാരോട് കമ്മീഷൻ നിർദ്ദേശിച്ചു.

കേരള പോലീസ് സോഷ്യൽ മീഡിയ പട്രോളിങ് ഭാഗമായി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഓഡിറ്റിങ് നടത്തുന്നുണ്ട്. വിവിധ സമൂഹ മാധ്യമ പ്ലാറ്റ്‌ ഫോമു കളിലെ ഗ്രൂപ്പുകളുടെ, പ്രത്യേകിച്ച് വാട്‌ സാപ്പ് ഗ്രൂപ്പു കളിൽ പ്രചരണ പ്രവർത്തനങ്ങൾ നിരീക്ഷണ വിധേയമാക്കും. വ്യാജമായതോ, ദോഷകരമായതോ, അപകീർത്തി കരമായതോ ആയ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിന്ന് എതിരെ നടപടി സ്വീകരിക്കും.

വാട്‌സാപ് ഗ്രൂപ്പുകൾ വഴി അത്തരം കണ്ടന്റുകൾ പ്രചരിപ്പിക്കുന്നതിൽ സൈബർ പോലിസ് നിരീക്ഷണം കർശ്ശനമാക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

വ്യാജ കണ്ടന്റുകൾ കണ്ടെത്തുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ മൂന്നു മണിക്കൂറിനുള്ളിൽ അത് നീക്കം ചെയ്യാൻ നിർദ്ദേശിക്കും. നീക്കം ചെയ്യാത്ത പക്ഷം നിയമ പരമായ നടപടികൾ പോലീസ് സ്വീകരിക്കും. PRD-LIVE

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ

March 30th, 2025

kerala-against-narcotics-epathram

തിരുവനന്തപുരം: ഇളം തലമുറയിൽ വർദ്ധിച്ചു വരുന്ന ആക്രമണോത്സുകത അതീവ ഗുരുതര വിഷയമായാണ് സർക്കാർ കാണുന്നത്. സമീപ കാലത്തായി നടന്ന അക്രമ സംഭവങ്ങൾ സമൂഹ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്നതാണ്. രാസലഹരി ഉൾപ്പെടെയുള്ള നിരോധിത ലഹരി ഉത്പന്നങ്ങളുടെ വദ്ധിച്ചു വരുന്ന ഉപയോഗം മേൽപ്പറഞ്ഞ അപകടകരമായ പ്രവണതയുടെ മുഖ്യ ഹേതുവാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഈ വിപത്തുകളെ ഫലപ്രദമായി നേരിടുവാനുള്ള കർമ്മ പദ്ധതി തയ്യാറാക്കുന്നതിന് മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ വിദഗ്ദ്ധരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പ് മേധാവികളും വിദഗ്ദ്ധരും, സിനിമാ സാംസ്കാരിക മാധ്യമ അദ്ധ്യാപക രക്ഷാകർതൃ സംഘടനകളുടെയും പ്രതിനിധികൾ അടക്കം അഞ്ഞൂറോളം വിദഗ്ദ്ധർ പങ്കെടുത്ത യോഗം ഇന്ന് രാവിലെ 10:30ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്നു.

venu-vasudevan-speaking-against-narcotics-kerala-epathram

മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെകട്ടറി ശാരദ മുരളീധരൻ, മന്ത്രിമാർ എന്നിവർ പങ്കെടുത്ത യോഗത്തിൽ വിദഗ്ദ്ധർ തങ്ങളുടെ നിർദ്ദേശങ്ങൾ പങ്കുവെച്ചു. മുൻ ചീഫ് സെക്രട്ടറി വേണു വാസുദേവൻ ചർച്ച നിയന്ത്രിച്ചു. കർമ്മ പദ്ധതിയുടെ ലക്ഷ്യങ്ങളും ഹ്രസ്വ കാല, മദ്ധ്യ കാല, ദീർഘ കാല ലക്ഷ്യങ്ങളും വിശദമായി ചർച്ച ചെയ്യപ്പെട്ടു.

കേരളത്തിലെ കുട്ടികളുടേയും യുവാക്കളുടേയും മാനസികാരോഗ്യം മെച്ചപ്പെടുത്തുക, അക്രമം, മയക്ക് മരുന്ന് ഉപയോഗം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ പ്രതിരോധിക്കുക, സുരക്ഷിതവും, ആരോഗ്യകരവുമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് കർമ്മ പദ്ധതിയുടെ ലക്ഷ്യങ്ങൾ.

പ്രാഥമിക ഇടപെടലുകളും ദീർഘകാല വികസന പദ്ധതികളും വഴി ഫലപ്രദമായ പരിഹാരങ്ങൾ ഒരുക്കുകയാണ് ഉദ്ദേശം. അടിയന്തര പരിചരണവും ഇടപെടലും, നിയമ നടപടികൾ ശക്തമാക്കുക, നിലവിലെ പദ്ധതികളുടെ ഏകോപനം ഉറപ്പാക്കലും വിലയിരുത്തലും ഹ്രസ്വ കാല ഉപലക്ഷ്യങ്ങളാണ്.

ഉത്തരവാദിത്വ രക്ഷാകർതൃത്വം പ്രോൽസാഹിപ്പിക്കുക, പിന്തുണ സംവിധാനങ്ങൾ പഞ്ചായത്ത് തലം വരെ നടപ്പാക്കുക, ആക്രമണത്തിന് വിധേയരാകുന്ന കുട്ടികൾക്കും, ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്കും ഫലപ്രദമായ അടിയന്തര പരിചരണവും മാനസിക സാമൂഹിക പിന്തുണയും ഉറപ്പാക്കുക, അപകട സാധ്യത ഉള്ള കുടുംബങ്ങളെ കണ്ടെത്തി ശക്തിപ്പെടുത്തുകയും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക, കുട്ടികൾക്ക് എതിരെയും കുട്ടികൾക്കിടയിലുമുള്ള എല്ലാ തരത്തിലുമുള്ള അതിക്രമങ്ങൾ, പ്രത്യേകിച്ച് ലൈംഗീക അതിക്രമങ്ങൾ ഘട്ടം ഘട്ടമായി കുറച്ച് പൂർണമായും ഉന്മൂലനം ചെയ്യുക, വിദ്യാലയങ്ങൾ, ഗാർഹിക പൊതു ഇടങ്ങൾ ബാല സുരക്ഷിതമാക്കുക എന്നിവ മദ്ധ്യ കാല കർമ്മ പദ്ധതിയുടെ ഉപലക്ഷ്യങ്ങളാണ്. 7 മുതൽ 24 മാസം കൊണ്ട് ഇത് നടപ്പിലാക്കും.

സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗാധിഷ്ഠിത വിവേചനങ്ങൾ, അതിക്രമങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന മൂല്യ വ്യവസ്ഥിതികളിൽ കാലോചിത മാറ്റം കൊണ്ടു വരുക, ബാല സുരക്ഷിത അനുകൂല നയങ്ങളും മാർഗ്ഗ നിർദേശങ്ങളും രൂപീകരിക്കുക എന്നീ ദീർഘ കാല ലക്ഷ്യങ്ങൾ അടുത്ത രണ്ടു വർഷം മുതൽ അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കും.

പങ്കെടുത്തവരുടെ വിശദമായ നിർദ്ദേശങ്ങൾ സമാഹരിക്കുകയും ഇവ പഠിച്ച് തുടർ നടപടികൾക്ക് രൂപം നൽകുകയും ചെയ്യും.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്

March 4th, 2025

ragging-cases-special-bench-in-high-court-ePathram
കൊച്ചി : കേരളത്തിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട റാഗിംഗ് കേസുകളുടെ പശ്ചാത്തലത്തിൽ വിഷയം പരിഗണിക്കാൻ ഹൈക്കോടതിയിൽ പ്രത്യേക ബഞ്ച് സ്ഥാപിക്കും.

നിയമ സേവന അതോരിറ്റി സമർപ്പിച്ച പൊതു താൽപ്പര്യ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസിൻ്റെ നടപടി. രണ്ടംഗങ്ങൾ ഉൾപ്പെടുന്ന പ്രത്യേക ബഞ്ചിൽ ഏതൊക്കെ ജഡ്ജിമാരാണ് ഉണ്ടാവുക എന്നത് സംബന്ധിച്ചുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

മിന്നല്‍ ഹര്‍ത്താല്‍ അംഗീകരിക്കാന്‍ ആവില്ല : ഹൈക്കോടതി

September 23rd, 2022

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിന് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തുന്ന അക്രമം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. അക്രമികളെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് നേരിടണം എന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.

ഹർത്താൽ, പൊതു പണിമുടക്ക് തുടങ്ങിയവക്ക് ഏഴു ദിവസം മുന്‍പേ നോട്ടീസ് നൽകിയ ശേഷമേ പ്രഖ്യാപിക്കാവൂ എന്ന് ഹൈക്കോടതി വിധി നിലനില്‍ക്കുന്നുണ്ട്. സമരങ്ങൾ പൗരന്‍റെ മൗലിക അവകാശത്തെ ബാധിക്കുന്ന തരത്തില്‍ ആവരുത് എന്നും കോടതി ചൂണ്ടിക്കാട്ടി.

സ്വകാര്യ സ്വത്തും പൊതു സ്വത്തും നശിപ്പിച്ചാൽ പ്രത്യേകം കേസുകൾ എടുക്കണം. ഹർത്താലിന് ആഹ്വാനം ചെയ്തവർക്ക് എതിരെ കോടതി അലക്ഷ്യ നടപടിക്കും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി. എഫ്. ഐ.) യുടെ നേതാക്കളെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് കൊണ്ടാണ് വെള്ളിയാഴ്ച സംസ്ഥാനത്ത്  മിന്നൽ പണിമുടക്ക്  പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

ഗൂഢാ ലോചനക്കേസ് : കെ. എസ്. ശബരീനാഥനെ അറസ്റ്റ് ചെയ്തു

July 19th, 2022

new-logo-kerala-police-ePathram
തിരുവനന്തപുരം : വിമാനയാത്രയില്‍ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം സംഘടിപ്പിച്ച കേസില്‍ യൂത്ത്‌ കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. എസ്. ശബരീനാഥന്‍ അറസ്റ്റില്‍.

ചോദ്യം ചെയ്യലിന് ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണർ മുമ്പാകെ ഹാജരായതിനു പിന്നാലെയാണ് ശബരീ നാഥന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ പ്ലീഡറാണ് അറസ്റ്റ് ചെയ്ത വിവരം കോടതിയെ അറിയിച്ചത്.

മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിക്കുവാന്‍ യൂത്ത് കോണ്‍ഗ്രസ്സ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആഹ്വാനം ചെയ്തു എന്നുള്ളതിന്‍റെ തെളിവുകള്‍ പുറത്തു വന്നിരുന്നു. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ്സ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രമുഖ നേതാക്കള്‍ എല്ലാവരുമുണ്ട് എന്നാണ് വിവരം. യൂത്ത് കോണ്‍ഗ്രസ്സിലെ വിഭാഗീയതയെ തുടര്‍ന്നാണ് വാട്ട്സാപ്പ് ചാറ്റ് പുറത്തായത്.

വിമാനത്തിലെ പ്രതിഷേധത്തിന് ഈ ഗ്രൂപ്പില്‍ നിര്‍ദ്ദേശം നല്‍കിയത് ശബരിനാഥന്‍ തന്നെ എന്നു വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ അക്കമുള്ളവരെ വരും ദിവസങ്ങളില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

1 of 241231020»|

« Previous « മങ്കിപോക്സ് : എയർപോർട്ടുകളിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കും
Next Page » വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസൻസ് വേണം വാക്സിനും​ നിർബ്ബന്ധം »



  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine