ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ

March 30th, 2025

kerala-against-narcotics-epathram

തിരുവനന്തപുരം: ഇളം തലമുറയിൽ വർദ്ധിച്ചു വരുന്ന ആക്രമണോത്സുകത അതീവ ഗുരുതര വിഷയമായാണ് സർക്കാർ കാണുന്നത്. സമീപ കാലത്തായി നടന്ന അക്രമ സംഭവങ്ങൾ സമൂഹ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്നതാണ്. രാസലഹരി ഉൾപ്പെടെയുള്ള നിരോധിത ലഹരി ഉത്പന്നങ്ങളുടെ വദ്ധിച്ചു വരുന്ന ഉപയോഗം മേൽപ്പറഞ്ഞ അപകടകരമായ പ്രവണതയുടെ മുഖ്യ ഹേതുവാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഈ വിപത്തുകളെ ഫലപ്രദമായി നേരിടുവാനുള്ള കർമ്മ പദ്ധതി തയ്യാറാക്കുന്നതിന് മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ വിദഗ്ദ്ധരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പ് മേധാവികളും വിദഗ്ദ്ധരും, സിനിമാ സാംസ്കാരിക മാധ്യമ അദ്ധ്യാപക രക്ഷാകർതൃ സംഘടനകളുടെയും പ്രതിനിധികൾ അടക്കം അഞ്ഞൂറോളം വിദഗ്ദ്ധർ പങ്കെടുത്ത യോഗം ഇന്ന് രാവിലെ 10:30ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്നു.

venu-vasudevan-speaking-against-narcotics-kerala-epathram

മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെകട്ടറി ശാരദ മുരളീധരൻ, മന്ത്രിമാർ എന്നിവർ പങ്കെടുത്ത യോഗത്തിൽ വിദഗ്ദ്ധർ തങ്ങളുടെ നിർദ്ദേശങ്ങൾ പങ്കുവെച്ചു. മുൻ ചീഫ് സെക്രട്ടറി വേണു വാസുദേവൻ ചർച്ച നിയന്ത്രിച്ചു. കർമ്മ പദ്ധതിയുടെ ലക്ഷ്യങ്ങളും ഹ്രസ്വ കാല, മദ്ധ്യ കാല, ദീർഘ കാല ലക്ഷ്യങ്ങളും വിശദമായി ചർച്ച ചെയ്യപ്പെട്ടു.

കേരളത്തിലെ കുട്ടികളുടേയും യുവാക്കളുടേയും മാനസികാരോഗ്യം മെച്ചപ്പെടുത്തുക, അക്രമം, മയക്ക് മരുന്ന് ഉപയോഗം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ പ്രതിരോധിക്കുക, സുരക്ഷിതവും, ആരോഗ്യകരവുമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് കർമ്മ പദ്ധതിയുടെ ലക്ഷ്യങ്ങൾ.

പ്രാഥമിക ഇടപെടലുകളും ദീർഘകാല വികസന പദ്ധതികളും വഴി ഫലപ്രദമായ പരിഹാരങ്ങൾ ഒരുക്കുകയാണ് ഉദ്ദേശം. അടിയന്തര പരിചരണവും ഇടപെടലും, നിയമ നടപടികൾ ശക്തമാക്കുക, നിലവിലെ പദ്ധതികളുടെ ഏകോപനം ഉറപ്പാക്കലും വിലയിരുത്തലും ഹ്രസ്വ കാല ഉപലക്ഷ്യങ്ങളാണ്.

ഉത്തരവാദിത്വ രക്ഷാകർതൃത്വം പ്രോൽസാഹിപ്പിക്കുക, പിന്തുണ സംവിധാനങ്ങൾ പഞ്ചായത്ത് തലം വരെ നടപ്പാക്കുക, ആക്രമണത്തിന് വിധേയരാകുന്ന കുട്ടികൾക്കും, ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്കും ഫലപ്രദമായ അടിയന്തര പരിചരണവും മാനസിക സാമൂഹിക പിന്തുണയും ഉറപ്പാക്കുക, അപകട സാധ്യത ഉള്ള കുടുംബങ്ങളെ കണ്ടെത്തി ശക്തിപ്പെടുത്തുകയും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക, കുട്ടികൾക്ക് എതിരെയും കുട്ടികൾക്കിടയിലുമുള്ള എല്ലാ തരത്തിലുമുള്ള അതിക്രമങ്ങൾ, പ്രത്യേകിച്ച് ലൈംഗീക അതിക്രമങ്ങൾ ഘട്ടം ഘട്ടമായി കുറച്ച് പൂർണമായും ഉന്മൂലനം ചെയ്യുക, വിദ്യാലയങ്ങൾ, ഗാർഹിക പൊതു ഇടങ്ങൾ ബാല സുരക്ഷിതമാക്കുക എന്നിവ മദ്ധ്യ കാല കർമ്മ പദ്ധതിയുടെ ഉപലക്ഷ്യങ്ങളാണ്. 7 മുതൽ 24 മാസം കൊണ്ട് ഇത് നടപ്പിലാക്കും.

സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗാധിഷ്ഠിത വിവേചനങ്ങൾ, അതിക്രമങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന മൂല്യ വ്യവസ്ഥിതികളിൽ കാലോചിത മാറ്റം കൊണ്ടു വരുക, ബാല സുരക്ഷിത അനുകൂല നയങ്ങളും മാർഗ്ഗ നിർദേശങ്ങളും രൂപീകരിക്കുക എന്നീ ദീർഘ കാല ലക്ഷ്യങ്ങൾ അടുത്ത രണ്ടു വർഷം മുതൽ അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കും.

പങ്കെടുത്തവരുടെ വിശദമായ നിർദ്ദേശങ്ങൾ സമാഹരിക്കുകയും ഇവ പഠിച്ച് തുടർ നടപടികൾക്ക് രൂപം നൽകുകയും ചെയ്യും.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം

December 5th, 2024

chicken-shawarma-ePathram
കൊച്ചി : ഷവർമ അടക്കം പാര്‍സല്‍ ചെയ്യുന്ന ആഹാര സാധനങ്ങൾ തയ്യാറാക്കിയ തിയ്യതിയും സമയവും പാക്കറ്റുകളിൽ കൃത്യമായി രേഖപ്പെടുത്തണം എന്നുള്ള സർക്കാർ നിർദ്ദേശങ്ങൾ കർശ്ശനമായി നടപ്പിലാക്കുവാൻ ഹൈക്കോടതി ഉത്തരവ്.

കാസർഗോഡ് ചെറുവത്തൂരിൽ ഭക്ഷ്യ വിഷ ബാധ യേറ്റ് മരണപ്പെട്ട വിദ്യാർത്ഥിനിയുടെ മാതാവ് നൽകിയ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ഹൈക്കോടതി നിർദ്ദേശം.

ഷവർമയിൽ നിന്നുള്ള ഭക്ഷ്യ വിഷ ബാധയിൽ 2022 മെയ് മാസത്തിൽ ആയിരുന്നു ദേവനന്ദ എന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചത്. മകളുടെ മരണത്തിന് കാരണം, ആരോഗ്യ വകുപ്പ് അടക്കം ബന്ധപ്പെട്ടവർ കൃത്യമായ പരിശോധന നടത്തി ഭക്ഷണ സാധന ങ്ങളുടെ ഗുണ നിലവാരം ഉറപ്പാക്കാത്തതു കൊണ്ടാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ഹർജി നൽകി യതിൻ്റെ പ്രാധാന്യം കണക്കിലെടുത്തു കൊണ്ട് പരാതിക്കാരിയെ കോടതി അഭിനന്ദിച്ചു.  മാത്രമല്ല കോടതി ചെലവിലേക്കായി 25,000 രൂപ ഹർജിക്കാരിക്ക് നൽകണം എന്നും ഉത്തരവിട്ടിട്ടുണ്ട്.

ഫുഡ്‌ സേഫ്റ്റി സ്റ്റാന്‍ഡേഡ്സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം എന്നാണ് നിയമം. ഭക്ഷണം തയ്യാറാക്കി, ഉപഭോക്താക്കള്‍ക്ക് എത്തിക്കുവാന്‍ കൂടുതല്‍ സമയം എടുക്കുന്നു എങ്കില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നില നിര്‍ത്തണം. ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യന് ഉപയോഗിക്കുവാന്‍ അനുയോജ്യമല്ലാത്തതും ആയി തീരാന്‍ സാദ്ധ്യതയുണ്ട്.

 

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി

November 20th, 2024

food-in-hotels-and-restaurants-ePathram

തൃശൂര്‍ : കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ തൃശൂരിലെ അഞ്ച് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടി കൂടി.

രാമവര്‍മ്മപുരം ബെ ലീഫ്, ഈസ്റ്റ് ഫോര്‍ട്ടിലെ നവ്യ റസ്റ്റോറന്റ്, കൊക്കാലെയിലെ നാഷണല്‍ സ്റ്റോര്‍, പൂങ്കുന്നത്തെ അറേബ്യന്‍ ട്രീറ്റ്, വെസ്റ്റ് ഫോര്‍ട്ടിലെ കിന്‍സ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.

ഉദ്യോഗസ്ഥര്‍ നാല് സ്‌ക്വാഡുകളായി തിരിഞ്ഞ് 34 ഹോട്ടലുകളിൽ പരിശോധന നടത്തി. ന്യൂനതകള്‍ പരിഹരിക്കാന്‍ 21 ഹോട്ടലുകള്‍ക്ക് നോട്ടീസ് നൽകി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാലാവധി കഴിഞ്ഞ വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് പിഴ

September 5th, 2024

coconut-oil-51-brands-of-fake-coconut-oil-banned-in-kerala-ePathram
ഇടുക്കി : ഗുണ നിലവാരം ഇല്ലാത്തതും കാലാവധി കഴിഞ്ഞതുമായ വെളിച്ചെണ്ണ ആദിവാസി ഊരുകളില്‍ വിതരണം ചെയ്ത സ്ഥാപനത്തിന് ഏഴ് ലക്ഷം രൂപ പിഴ ചുമത്തി. കേര ശക്തി എന്ന ബ്രാന്‍ഡ് വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിനാണ് ഇടുക്കി ജില്ലാ സബ് കളക്ടർ പിഴ ചുമത്തിയത്.

സര്‍ക്കാര്‍ വിതരണം ചെയ്ത ഭക്ഷ്യസുരക്ഷാ കിറ്റിൽ ഉണ്ടായിരുന്ന വെളിച്ചെണ്ണ ഉപയോഗിച്ച ആദിവാസി കുടുംബങ്ങളിലെ നിരവധി പേര്‍ക്ക് ഭക്ഷ്യ വിഷ ബാധയേറ്റിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിതരണം ചെയ്ത വെളിച്ചെണ്ണ കാലാവധി കഴിഞ്ഞതാണ് എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയത്. സ്ഥാപന ഉടമ ഷിജാസ് 15 ദിവസത്തിനകം പിഴ അടക്കണം എന്നാണു നിർദ്ദേശം.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

കൊറിയർ വന്നിട്ടുണ്ട് : പുതിയ തട്ടിപ്പിനെ കുറിച്ച് പോലീസ് മുന്നറിയിപ്പ്

August 29th, 2024

police-warning-about-online-fraud-adhaar-pan-card-link-ePathram
കൊച്ചി : കൊറിയർ സർവ്വീസിൽ നിന്നാണ് എന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുന്നു. നിങ്ങളുടെ പേരിൽ ഒരു പാഴ്‌സൽ ഉണ്ട്. അതിൽ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ട് എന്നും അറിയിക്കും. നിങ്ങളുടെ ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് നിങ്ങളുടെ പേരിൽ കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ട്. ഓൺ ലൈൻ തട്ടിപ്പു കളുടെ വിവിധ വശങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്കി വരുന്ന കേരളാ പോലീസിൻ്റെ ഏറ്റവും പുതിയ അപ്‌ഡേഷനാണ് “പെടല്ലേ.. തട്ടിപ്പാണ്”… എന്ന പോസ്റ്റ്.

നിങ്ങളുടെ പേരിൽ പാഴ്‌സൽ വന്നിട്ടുണ്ട് എന്നു പറഞ്ഞു വിളിക്കുന്നയാൾ, നിങ്ങളുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടു തന്നെ പറഞ്ഞു തരുന്നു. പാഴ്സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധം ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ CBI യിലെയോ സൈബർ പോലീസിലെയോ മുതിർന്ന ഓഫീസർക്ക് കൈ മാറുന്നു എന്നും പറയുന്നതോടെ മറ്റൊരാൾ സംസാരിക്കുന്നു.

പാഴ്സലിനുള്ളിൽ എം. ഡി. എം. എ. യും പാസ്സ് പോർട്ടും നിരവധി ആധാർ കാർഡുകളും ഉണ്ട്. നിങ്ങൾ തീവ്ര വാദികളെ സഹായിക്കുന്നു എന്നും പറയുന്നു.

പോലീസ് ഓഫീസർ എന്നു തെളിയിക്കുന്ന വ്യാജ ഐ. ഡി. കാർഡ്, പരാതിയുമായി ബന്ധം ഉണ്ട് എന്നു തെളിയിക്കും വിധം വ്യാജ രേഖകൾ തുടങ്ങിയവ നിങ്ങൾക്ക് അയച്ചു തരുന്നു.

ഐ. ഡി. കാർഡ് വിവരങ്ങൾ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പു വരുത്താനും ആവശ്യപ്പെടുന്നു. മുതിർന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വീഡിയോ കോളിൽ വന്നായിരിക്കും അവർ ഈ ആവശ്യങ്ങൾ ഉന്നയിക്കുക. തുടർന്ന്, നിങ്ങളുടെ സമ്പാദ്യ വിവര ങ്ങൾ നല്കാൻ പോലീസ് ഓഫീസർ എന്ന വ്യാജേന തട്ടിപ്പുകാരൻ ആവശ്യപ്പെടുന്നു.

നിങ്ങളുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കുന്ന വ്യാജ ഓഫീസർ നിങ്ങളുടെ സമ്പാദ്യം മുഴുവൻ ഫിനാൻസ് വകുപ്പിൻ്റെ പരിശോധനക്ക് അയച്ചു നൽകണം എന്നും ആവശ്യപ്പെടുന്നു. നിങ്ങളെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. എങ്ങോട്ടും പോകരുത് എന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നു.

ഭീഷണി വിശ്വസിച്ച് പരിഭ്രാന്തരായ നിങ്ങൾ, അവർ അയച്ചു നൽകുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സമ്പാദ്യം മുഴുവൻ കൈ മാറുന്നു. തുടർന്ന് ഇവരിൽനിന്ന് സന്ദേശങ്ങൾ ലഭിക്കാതാവും.

അവരുമായി ബന്ധപ്പെടാൻ കഴിയാതെ വരുമ്പോൾ മാത്രമേ തട്ടിപ്പ് മനസ്സിലാക്കാൻ സാധിക്കൂ.

ഓണ്‍ ലൈന്‍ സാമ്പത്തിക ത്തട്ടിപ്പിന്ന് ഇരയായാല്‍ ഒരു മണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണ് എന്നും പോലീസ് അറിയിച്ചു. സൈബർ ക്രൈമിൻ്റെ വെബ് സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.

അതുപോലെ വൻ സാമ്പത്തിക ലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് ഫെയ്‌സ് ബുക്ക് അടക്കമുള്ള നവ സാമൂഹ്യ മാധ്യമ ങ്ങളിലൂടെയാണ്.

വൻ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാം എന്നു പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഇതിൽ താൽപര്യം പ്രകടിപ്പിക്കുന്ന വരെ ടെലിഗ്രാം / വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക.

അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻ ഷോട്ടുകളും ഷെയർ ചെയ്യും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണ് എന്നുള്ള കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം.  FB Page

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

1 of 931231020»|

« Previous « ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തിറക്കി
Next Page » ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ. പി. ജയരാജന്‍ പുറത്ത്‌ »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine