വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുടെ മൃതദേഹം സംസ്കരിച്ചു

October 19th, 2013

കൂറ്റനാട്: പ്രസിദ്ധ അഷ്ടവൈദ്യന്‍ മേഴത്തൂര്‍ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുടെ മൃതദേഹം സംസ്കരിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ വന്‍ ജനാവലിയുടെ സാന്നിദ്ധ്യതില്‍ ഔദ്യോഗിക ബഹുമതികളോടെ സ്വന്തം വീട്ടു വളപ്പില്‍ ആയിരുന്നു സംസ്കാരം. ആരോഗ്യ മന്ത്രി ശിവകുമാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറിയ നാരായണന്‍ നമ്പൂതിരി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിയോടെ ആണ് അന്തരിച്ചത്.

1930 ഏപ്രിലില്‍ അഷ്ടവൈദ്യന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയുടേയും ഉണിക്കാളി അന്തര്‍ജ്ജനത്തിന്റേയും മകനായി ജനിച്ച ചെറിയ നാരായണന്‍ നമ്പൂതിരി ചെറുപ്പം മുതലേ ആയുര്‍വ്വേദവും സംസ്കൃതവും അഭ്യസിച്ചു. മുത്തച്‌ഛന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയുടെ കീഴില്‍ ആയിരുന്നു ആയുര്‍വ്വേദത്തില്‍ ഉപരിപഠനം നടത്തിയത്. മികച്ച ആയുര്‍വ്വേദ ഭിഷഗ്വരന്‍ എന്ന നിലയില്‍ മാത്രമല്ല എഴുത്തുകാരന്‍ എന്ന നിലയിലും ചെറിയ നാരായണന്‍ നമ്പൂതിരി പ്രസിദ്ധനാണ്. ദീര്‍ഘായുസ്സും ആയുര്‍വ്വേദവും എന്ന ഗ്രന്ഥം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു. നിരവധി വിവര്‍ത്തനങ്ങളും ലേഖനങ്ങളും അദ്ദേഹത്തിന്റേതായി വന്നിട്ടുണ്ട്. ആന ചികിത്സയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പാലകാപ്യത്തിന്റെ വിവര്‍ത്തനം ഹസ്ത്യായുര്‍വ്വേദം എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ ആയുര്‍വ്വേദാചാര്യ പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

ശാന്ത അന്തര്‍ജ്ജനമാണ് ഭാര്യ. വി.എം. നാരായണന്‍ നമ്പൂതിരി, വി.എന്‍.നീലകണ്ഠന്‍ നമ്പൂതിരി, ഡോ.വി.എന്‍ പ്രസന്ന, വി.എം.ലത, ഡോ.വി.എന്‍.വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ മക്കളാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

“ഷാര്‍ജ ഷെയ്ക്കിന്റെ“ ഉപഞ്ജാതാവ് കലന്തന്‍ കോയ അന്തരിച്ചു

October 18th, 2013

കോഴിക്കോട്: കേരളത്തിലും വിദേശരാജ്യങ്ങളിലും പ്രസിദ്ധമായ “ഷാര്‍ജ ഷേക്ക്” ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ജ്യൂസുകള്‍ അവതരിപ്പിച്ച കലന്തന്‍സ് കൂള്‍ബാര്‍ ഉടമയായ അരീക്കോട്ട് കലന്തന്‍ ഹൌസില്‍ ഈ.പി. കലന്തന്‍ കോയ (85) അന്തരിച്ചു.

ഏകദേശം 48 വര്‍ഷം മുമ്പ് മൊയ്തീന്‍ പള്ളി റോഡിലാണ് കലന്തന്‍ കോയയും സുഹൃത്തും ജ്യൂസ് കട ആരംഭിക്കുന്നത്. ഷാര്‍ജ കപ്പ് ക്രിക്കറ്റ് കളി നടക്കുന്ന അവസരത്തില്‍ അടുത്തുള്ള ടി.വി.കടയില്‍ കളികണ്ടിരുന്നവരില്‍ ഒരാള്‍ ജ്യൂസ് ആവശ്യപ്പെട്ട് കലന്തന്‍ കോയയെ സമീപിച്ചു. അദ്ദേഹം ഞാലിപ്പൂവന്‍ പഴവും തണുപ്പിച്ച പാലും പഞ്ചസരയും ചേര്‍ത്ത് ജൂസ് അടിച്ചു നല്‍കി. സ്വാദേറിയ ആ ജ്യൂസിന്റെ പേരു ചോദിച്ചപ്പോള്‍ “ഷാര്‍ജ ഷേക്ക്” എന്നാണ് കലന്തന്‍ കോയ പറഞ്ഞതത്രെ. അങ്ങിനെയാണ് ഷാര്‍ജ ഷേക്ക് ഉണ്ടായതെന്നാണ് കോഴിക്കോട്ടെ ജ്യൂസ് പ്രിയന്മാര്‍ അവകാശപ്പെടുന്നത്. ആപ്പിള്‍, സ്ട്രോബറി,ബട്ടര്‍ ഫ്രൂ‍ട്ട് തുടങ്ങിയവ ഉപയോഗിച്ചും വൈവിധ്യമാര്‍ന്ന നിരവധി “ഷേക്കുകളും” “ജ്യൂസുകളും” കലന്തന്‍ കോയ തയ്യാറാക്കി ആവശ്യക്കാര്‍ക്ക് നല്‍കാറുണ്ട്. കോയയുടെ കടയിലെ ജ്യൂസിന് അന്യദേശത്തുനിന്നുവരെ ആവശ്യക്കാര്‍ എത്തി. ഇതോടെ മറ്റു കടക്കാരും കലന്തന്‍സ് ഷേക്കുകളെ അനുകരിക്കുവാന്‍ തുടങ്ങി. കേരളവും കടന്ന് അന്യദേശങ്ങളിലും ഷാര്‍ജ ഷേക്ക് പ്രസിദ്ധമായി.1980-ല്‍ കലന്തന്‍ കോയ കെ.പി.കെ ഫ്രൂട്ട്സ് ആന്റ് കൂള്‍ബാര്‍ എന്നൊരു സ്ഥാപനം മാനാഞ്ചിറയില്‍ ആരംഭിച്ചു. കിഡ്സണ്‍ കോര്‍ണര്‍, സ്റ്റേഡിയം ജംഗ്ഷന്‍ എന്നിവിടങ്ങളിലും ശാഖകള്‍ ആരംഭിച്ചു.

ഇമ്പിച്ചി ഫാത്തിമാബി ആണ് ഭാര്യ. മക്കള്‍: ഉസ്മാന്‍ കോയ, മുസ്തഫ, സുഹറാബി, ലൈല, അഷ്‌റഫ്, ഷാഹുല്‍ ഹമീദ്, ഷാഫി, ഉമൈബ, ഹൈറുന്നീസ.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഏങ്ങണ്ടിയൂരില്‍ പുഴയില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

September 19th, 2013

വാടാനപ്പള്ളി: ഏങ്ങണ്ടിയൂരില്‍ കനോലി കനാലില്‍ ലൈഫ് ബോട്ട് മുങ്ങി കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വേട്ടയ്ക്കൊരുമകന്‍ കടവിനടുത്ത് താമസിക്കുന്ന മേലേടത്ത് മോഹനന്‍ (60), മേലേടത്ത് നരേന്ദ്ര ബാബു (58) എന്നിവരുടെ മൃതദേഹങ്ങളാണ് ചേറ്റുവ പാലത്തിനു സമീപത്തുനിന്നും കണ്ടെടുത്തത്. മൃതദേഹങ്ങള്‍ കടലിലേക്ക് ഒഴുകി പോകാതിരിക്കുവാന്‍ പുഴക്ക് കുറുകെ ഊന്നു വലകെട്ടിയിരുന്നു. രാത്രി എട്ടുമണിയോടെ നരേന്ദ്ര ബാബുവിന്റെ മൃതദേഹം ഇതിനു സമീപത്ത് അടിഞ്ഞു. രാത്രി 12 മണിയോടെ മോഹനന്റെ മൃതദേഹവും കണ്ടെത്തി.

ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയ്ക്ക് ഇവര്‍ പുഴയില്‍ വീണത്. വായുനിറച്ച ബോട്ടില്‍ അടുത്ത ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം കണ്ടശ്ശാംകടവ് ജലോത്സവത്തിനു പോയതായിരുന്നു ഇവര്‍. ശക്തമായ ഒഴുക്കുണ്ടായിരുന്ന പുഴയിലേക്ക് നരേന്ദ്ര ബാബു വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കുവാനുള്ള ശ്രമത്തിനിടെ ബോട്ട് മുങ്ങി.ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന കുട്ടികളെ മോഹനന്‍ രക്ഷപ്പെടുത്തി. തുടര്‍ന്ന് നരേന്ദ്ര ബാബുവിനെ രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തിനിടയില്‍ ഇരുവരും ഒഴുക്കില്‍ പെടുകയായിരുന്നു. കുട്ടികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് വാടാനപ്പള്ളി പോലീസും ഫയര്‍ഫോഴ്സും എത്തി നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചില്‍ തുടര്‍ന്നു എങ്കിലും ഇരുവരേയും കണ്ടെത്തുവാന്‍ ആയില്ല.

പി.എ.മാധവന്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് നാവികസേന കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ബൈനോക്കുലര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തുവാനായില്ല. ഇതിനിടെ രാവിലെ ഒമ്പതുമണിക്ക് എത്തും എന്ന് അറിയിച്ച ഹെലികോപ്റ്റര്‍ ഉച്ചക്ക് രണ്ടുമണിയോടെ ആണ് എത്തിയത്. പ്രവാസികളായിരുന്ന ഇരുവര്‍ക്കും വലിയ ഒരു സൌഹൃദ വൃന്ദം ഉണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ സംസ്കരിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു

September 18th, 2013

veliyam-bhargavan-epathram

തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി. പി. ഐ. മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വെളിയം ഭാര്‍ഗവന്‍ (85) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. മൃതദേഹം മെഡിക്കല്‍ കോളേജില്‍ നിന്നും മകളുടെ വീട്ടിലേക്ക് മാറ്റി. നാളെ രാവിലെ സി. പി. ഐ. സംസ്ഥാന കമ്മറ്റി ഓഫീസായ എം. എൻ. സ്മാരകത്തില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം വൈകീട്ട് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്കരിക്കും.

1928-ല്‍ കൊല്ലം ജില്ലയില്‍ വെളിയത്ത് കളിക്കല്‍ മേലേത് കൃഷ്ണന്റെ മകനായാണ് വെളിയം ജനിച്ചത്. സ്കൂള്‍ കലഘട്ടത്തില്‍ തന്നെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു വെളിയം ഭാര്‍ഗവൻ. വെളിയം സംസ്കൃത സ്കൂളില്‍ നിന്നും ശാസ്ത്രി പരീക്ഷ പാസ്സായതിനു ശേഷം കൊട്ടാരക്കര ഗവ. ഹൈസ്കൂളില്‍ ചേര്‍ന്നു. 1947-ല്‍ പത്താം ക്ലാസ് പാസ്സായി കൊല്ലം എസ്. എൻ. കോളേജില്‍ ചേര്‍ന്നു. 1950 കളില്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സംസ്ഥാന വൈസ് പ്രസിഡണ്ടായി. ബി. എ. പാസ്സായ ശേഷം മുഴുവന്‍ സമയ രാഷ്ടീയ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ അഹോരാത്രം പ്രവര്‍ത്തിച്ചു. പടി പടിയായി പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തി. 1954-ലെ ട്രാന്‍സ്പോര്‍ട്ട് സമരക്കാലത്ത് പോലീസുകാരില്‍ നിന്നും കൊടിയ മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകേണ്ടി വന്നിട്ടുണ്ട്. ചടയമംഗലത്തു നിന്നും വിജയിച്ച് 1957-ലെ ആദ്യ കേരള നിയമ സഭയില്‍ അംഗമായി. പിന്നീട് 1960 ലും നിയമസഭാംഗമായി. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി. പി. ഐ. യില്‍ ഉറച്ചു നിന്നു. 1971 മുതല്‍ സി. പി. ഐ. ദേശീയ കൌണ്‍സില്‍ അംഗമായിരുന്നു. പി. കെ. വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് 1998-ല്‍ സി. പി. ഐ. സംസ്ഥാന സെക്രട്ടറിയായി. 1998 മുതല്‍ 2010 വരെ ഉള്ള കാലയളവില്‍ സി. പി. ഐ. സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ പിന്നീട് ഈ സ്ഥാനം ഒഴിഞ്ഞു സജീവ രാഷ്ടീയത്തില്‍ നിന്നും പിന്‍വാങ്ങി.

മരണ സമയത്ത് പ്രമുഖ സി. പി. ഐ. നേതാക്കള്‍ സമീപത്തുണ്ടായിരുന്നു. മുഖ്യമന്ത്രിയടക്കം പ്രമുഖര്‍ വെളിയത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാലിടറാത്ത കമ്യൂണിസ്റ്റുകാരന്‍; അടുപ്പക്കാരുടെ ആശാന്‍

September 18th, 2013

തിരുവനന്തപുരം: പ്രതിസന്ധികളില്‍ കാലിടറാത്ത കമ്യൂണിസ്റ്റുകാരന്‍ ആയിരുന്നു വെളിയം ഭാര്‍ഗവന്‍. അടിയന്തിരാവസ്ഥക്കാലത്തെ പോലീസ് വേട്ടയാടലിന്റെ നാളുകളില്‍ നേതാക്കള്‍ക്കും അണികള്‍ക്കും ആവേശം പകര്‍ന്ന നേതാവ്. മുന്നണിരാഷ്ടീയത്തിന്റെ ഭാഗമായി ചെയ്യേണ്ടിവരുന്ന വിട്ടുവീഴ്ചകകള്‍ക്കിടയിലും കമ്യൂണിസ്റ്റുകാരുടെ അന്തസ്സ് കൈമോശം വരുത്താത്ത നിലപാടുകള്‍. പാര്‍ട്ടിക്കാര്യങ്ങളില്‍ അല്പം കര്‍ക്കശ നിലപാടുകള്‍ ആയിരുന്നു പൊതുവെ സ്വീകരിച്ചു വന്നിരുന്നതെങ്കിലും അടുപ്പക്കാര്‍ക്ക് ആശാന്‍ ആയിരുന്നു വെളിയം. തനി നാട്ടിന്‍ പുറത്തുകാരന്‍. പ്രസംഗവേദികളിലായാലും പ്രത്യയശാസ്ത്ര ചര്‍ച്ചകളിള്‍ നടക്കുന്ന പാര്‍ട്ടി യോഗങ്ങളില്‍ ആണെങ്കില്‍ പോലും വെളിയം ഒരു നാട്ടിന്‍ പുറത്തുകാരനെ പോലെ സംസാരിച്ചു, സംവദിച്ചു.ആയുധമല്ല ആശയങ്ങളും ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമാണ് കമ്യൂണിസ്റ്റുകാരന്റെ ഏറ്റവും വലിയ കരുത്തെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേരളത്തിലെ രാഷ്ടീയ സംഘട്ടനങ്ങളില്‍ സി.പി.ഐ ഭാഗമല്ലാതായതും അദ്ദേഹത്തെ പോലുള്ളവരുടെ ജാഗ്രതയുടെ കൂടെ ഫലമാണ്.

സന്യാസ വഴിയെ സ്വീകരിക്കുവാന്‍ പോയ ആള്‍ കമ്യൂണിസത്തിന്റെ ഉപാസകനായി മാറിയ ചരിത്രമാണ് വെളിയത്തിന്റേത്. ആത്മീയതയെന്നതിനെ ജനസേവനമാക്കി മാറ്റിയ മനുഷ്യന്‍. കമ്യൂണിസ്റ്റ് ആശയങ്ങളിലും ഭാരതീയ പുരാണോപനിഷത്തുക്കളിലും സംസ്കൃതത്തിലും തികഞ്ഞ പാണ്ഡിത്യം ഉണ്ടായിരുന്നു അദ്ദേഹത്തിന്. ബുദ്ധിജീവി പരിവേഷങ്ങള്‍ അണിഞ്ഞ കമ്യൂണിസ്റ്റുകാരില്‍ ചിലര്‍ കടുപ്പമേറിയ വാക്കുകളെ സ്വീകരിച്ചപ്പോള്‍ ആശാന്റെ വാക്കുകളില്‍ നാട്ടിന്‍ പുറത്തുകാരന്റെ ശൈലിയാണ് നിറഞ്ഞു നിന്നത്. സദാരണക്കാരുമായും സഖാക്കളുമായും സംസാരിക്കുമ്പോള്‍ നൈര്‍മല്യം നിറഞ്ഞ വാക്കുകളാല്‍ സമ്പന്നമായിരുന്നു എങ്കിലും പാര്‍ട്ടിക്കാര്യങ്ങളില്‍ ചിലപ്പോള്‍ കര്‍ക്കശക്കാരനായ കാരണവരായും മാറുവാന്‍ അദ്ദേഹത്തിനു മടിയില്ലായിരുന്നു. ശരിതെറ്റുകളെ തിരിച്ചറിഞ്ഞ് അത് ആരുടെ മുഖത്തു നോക്കിയും വെട്ടിത്തുറന്ന് പറയുന്ന ശീലം ചെറുപ്പം മുതല്‍ മുറുകെ പിടിച്ച വെളിയം അത് അവസാന കാലത്തും കൈവിടുവാന്‍ ഒരുക്കമായിരുന്നില്ല. വെളിയത്തെ അടുത്തറിയാവുന്നവര്‍ അത് തിരിച്ചറിഞ്ഞിരുന്നു. സിപി.എം-സി.പി.ഐ ആശയ സഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ കുറിക്കു കൊള്ളുന്ന ചില പ്രയോഗങ്ങള്‍ ആശാനില്‍ നിന്നും ഉണ്ടാകാറുണ്ട്. ഇടയ്ക്ക് ചിലപ്പോള്‍ അത് വല്യേട്ടന്‍ ചമയുന്ന സി.പി.എംകാരെ അസ്വസ്ഥരാക്കാന്‍ പര്യാപ്തമാണെങ്കില്‍ പോലും അവര്‍ അത് ആശാന്റെ പ്രയോഗങ്ങളായി കാണാറാണ് പതിവ്. പിണറായി വിജയനും വെളിയവും തമ്മില്‍ ആശയപരമായി നേരിട്ട് ഏറ്റുമുട്ടിയപ്പോളും സൌഹൃദത്തില്‍ കോട്ടം വരാതെ സൂക്ഷിച്ചു. കെ.കരുണാകരന്റെ ഡി.ഐ.സി., അബ്ദുള്‍ നാസര്‍ മദനിയുടെ പി.ഡി.പി എന്നിവയുമായി ഇടതു മുന്നണിയെടുക്കേണ്ട നിലപാടുകളില്‍ ആശാന്‍ കര്‍ക്കശമായ നിലപാട് തന്നെ സ്വീകരിച്ചു.

1964-ലെ പിളര്‍പ്പിനെ തുടര്‍ന്ന് പാര്‍ട്ടി രണ്ടായെങ്കിലും കമ്യൂണിസ്റ്റുകാര്‍ക്കിടയിലെ സമരവീര്യവും സൌഹൃദങ്ങളും സജീവമായിരുന്നു. ആശയഭിന്നതകള്‍ക്കപ്പുറം ഒരു വലിയ ലോകം സൃഷ്ടിച്ചു. ഈ.എം.എസും, എ.കെ.ജിയും, ടി.വി.തോമസും, വാസുദേവന്‍ നായരും, ഈ.കെ.നായനാരും, അച്ച്യുതാനന്ദനും, വെളിയവുമെല്ലാം ചരിത്രവഴിയിലൂടെ ഒരുമിച്ച് സഞ്ചരിച്ചവരും സ്വയം ചരിത്രമായവരുമാണ്. ഭിന്നമായ വഴികളിലൂടെ ഒരേ ലക്ഷ്യവുമായി അവര്‍ മുന്നേറിയവരില്‍ പലരും നേരത്തെ കാലയവനികയ്ക്കു പുറകില്‍ മറഞ്ഞു. ഇന്നിപ്പോള്‍ വെളിയവും അവര്‍ക്കൊപ്പം മറഞ്ഞിരിക്കുന്നു‍. മുണ്ടു മടക്കിക്കുത്തി നാട്ടുകാരോടും സഖാക്കളോടും പ്രസന്ന വദനനായി സംസാരിക്കുന്ന ആശാന്‍ ഇനി ഓര്‍മ്മ.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »

19 of 391018192030»|

« Previous Page« Previous « സലിം രാജിന്റേയും കൂട്ടാളികളുടേയും ഹവാല – മത മൌലികവാദ സംഘടന ബന്ധങ്ങളും അന്വേഷിക്കും?
Next »Next Page » മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine