സൈമൺ ബ്രിട്ടോ അന്തരിച്ചു

December 31st, 2018

Simon-Britto-epathram

തൃശൂര്‍ : സി. പി. എം. നേതാവും മുന്‍ എം. എല്‍. എ. യു മായ സൈമണ്‍ ബ്രിട്ടോ (64) അന്തരിച്ചു. ഹൃദയാ ഘാത മാണ് മരണ കാരണം. തൃശൂരിലെ സ്വകാര്യ ആശു പത്രി യിലായി രുന്നു അന്ത്യം.

2006 മുതൽ 2011 വരെ നിയമ സഭ യിലെ ആംഗ്ലോ – ഇന്ത്യൻ പ്രതിനിധി ആയി രുന്നു സൈമണ്‍ ബ്രിട്ടോ.

എറണാ കുളം ജില്ലയിലെ പോഞ്ഞി ക്കരയിൽ നിക്കോ ളാസ് റോഡ്രിഗ്സ് – ഇറിൻ റോഡ്രി ഗ്സ് ദമ്പതി കളുടെ മകനായി 1954 മാർച്ച്‌ 27 നാണ് ബ്രിട്ടോ ജനിച്ചത്.

പച്ചാളം സെന്റ് ജോസഫ്‌ ഹൈസ്കൂള്‍, എറ ണാ കുളം സെന്റ് ആൽബർട്ട്‌സ്‌ കോളേജ്‌, തിരു വനന്ത പുരം ലോ അക്കാ ദമി, എറണാ കുളം ലോ കോളേജ്‌, ബീഹാ റിലെ മിഥില യൂണി വേഴ്സിറ്റി എന്നി വിട ങ്ങളിലായി രുന്നു വിദ്യാ ഭ്യാസം.

അക്രമ – കൊല പാതക രാഷ്ട്രീയ ത്തിന്റെ ജീവി ച്ചിരുന്ന രക്തസാക്ഷി എന്നായിരുന്നു ബ്രിട്ടോ യെ വിശേഷി പ്പിച്ചി രുന്നത്.

എസ്. എഫ്. ഐ. സംസ്ഥാന വൈസ് പ്രസിഡണ്ട് പദവി യില്‍ ഇരിക്കു മ്പോള്‍ 1983 ഒക്‌ടോ ബർ 14 ന്‌ ആയി രുന്നു ആക്രമണ ത്തിന് ഇര യായത്. ആക്രമണത്തില്‍ അരക്കു താഴെ തളർന്നു എങ്കിലും പൊതു രംഗ ത്ത് പ്രവര്‍ ത്തിച്ചി രുന്നത് വീല്‍ ചെയറില്‍ ആയിരുന്നു.

കേരള ഗ്രന്ഥ ശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള സര്‍വ്വ കലാ ശാല സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ ത്തിച്ചു. ഭാര്യ : സീന ഭാസ്കര്‍. മകള്‍ : കയീനില.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹര്‍ത്താലു കളോട് സഹ കരി ക്കുക യില്ല : വ്യാപാരികള്‍

December 20th, 2018

hartal-idukki-epathram
കോഴിക്കോട് : കോടികളുടെ നഷ്ടം വരുത്തി വെക്കുന്ന കേരള ത്തിലെ ഹര്‍ ത്താലു കളോട് ഇനി മുതല്‍ സഹ കരി ക്കുക യില്ല എന്ന് വ്യാപാരികള്‍.

ഹര്‍ത്താല്‍ ദിവസ ങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ ത്തിക്കു ന്നതിന്ന് വ്യാപാരികള്‍ക്ക് പിന്തുണ നല്‍കും എന്നും അത്തരം സ്ഥാപന ങ്ങള്‍ക്ക് നേരെ അക്രമ ങ്ങള്‍ ഉണ്ടായാല്‍ നഷ്ട പരി ഹാരം നല്‍കുന്നത് ഉള്‍പ്പടെ യുള്ള കാര്യ ങ്ങള്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റെടുക്കും എന്നും സംഘ ടനാ ഭാര വാഹി കള്‍ അറി യിച്ചു.

ഹർത്താലുകൾ കൊണ്ട് മുട്ടിയ പൊതു ജനം ഇപ്പോള്‍ പ്രതി കരിച്ചു തുടങ്ങി.  #SayNoToHarthal എന്ന ഹാഷ് ടാഗ് വെച്ച് കൊണ്ട് സാമൂഹിക മാധ്യമ ങ്ങളിൽ സജീവമായി ഈ സാമൂഹ്യ വിപത്തിന് എതിരെ രംഗത്ത് ഇറങ്ങി ക്കഴിഞ്ഞു.

സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താ ലുകള്‍ കാരണം വ്യാപാര – വ്യവസായ മേഖല തകര്‍ച്ച യെ നേരി ടുന്നു. ഈ മേഖല കളില്‍ ഉണ്ടാ യിട്ടുള്ള മാന്ദ്യം കാരണം കടുത്ത സാമ്പ ത്തിക പ്രതി സന്ധി കളെ നേരിട്ടു കൊണ്ടിരി ക്കുക യാണ്.

ഇതിന്റെ കൂടെ പ്രാദേശിക മായും അല്ലാതെയും അടി ക്കടി നടത്തുന്ന ഹര്‍ത്താ ലുകള്‍ വ്യാപാര വ്യവ സായ മേഖല കളെ ഇല്ലാതാക്കുന്നു എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ വാര്‍ത്താ കുറി പ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

അഭിമന്യു വധം : മുഖ്യപ്രതി പിടിയിൽ

July 18th, 2018

kerala-police-epathram
കൊച്ചി : മഹാരാജാസ് കോളേജി ലെ എസ്. എഫ്. ഐ. നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവ ത്തിൽ മുഖ്യ പ്രതി പിടി യിൽ. മഹാ രാജാ സിലെ കാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡണ്ട് കൂടിയായ മുഹമ്മദ് എന്ന മൂന്നാം വർഷ ബിരുദ വിദ്യാർ ത്ഥി യാണ് പിടി യിലാ യത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ആദിലിനെ ചോദ്യം ചെയ്ത പ്പോള്‍ കിട്ടിയ വിവര ങ്ങളുടെ അടി സ്ഥാന ത്തി ലാണ് മുഖ്യ പ്രതി യായ മുഹ മ്മദിനെ പോലീസ് പിടി കൂടിയത്.

കൊലപാതകം നടന്ന ദിവസം അഭിമന്യു വിനെ കോളേജി ലേക്ക് വിളിച്ചു വരുത്തിയത് ക്യാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡണ്ടു കൂടി യായ മുഹമ്മദ് ആയി രുന്നു എന്ന് പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മഹാരാജാസിലെ കൊല പാതകം : മൂന്നു പേർ കസ്റ്റഡി യിൽ

July 2nd, 2018

crime-epathram
കൊച്ചി : മഹാരാജാസ് കോളേജിൽ എസ്. എഫ്. ഐ. പ്രവര്‍ത്ത കനായ അഭിമന്യു (20) വിന്റെ കൊല പാതക ത്തില്‍ മൂന്നു പേർ കസ്റ്റഡി യിൽ. കോട്ടയം സ്വദേശി ബിലാല്‍, പത്തനം തിട്ട സ്വദേശി ഫാറൂഖ്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നി വരെ യാണ് പോലീസ് കസ്റ്റഡി യില്‍ എടു ത്തി ട്ടുള്ളത്.

കോളേജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കളുടെ പ്രവേശനം പ്രമാണിച്ച് നവാ ഗതരെ സ്വാഗതം ചെയ്യുന്ന പോസ്റ്റര്‍ പതി ക്കുന്നതു മായി ബന്ധ പ്പെട്ട് ഞായറാഴ്​ച വൈകുന്നേരം എസ്. എഫ്. ഐ. – കാമ്പസ് ഫ്രണ്ട് പ്രവര്‍ ത്തകര്‍ തമ്മില്‍ കോളേ ജില്‍ വാക്കു തര്‍ക്കം ഉണ്ടാ യി രുന്നു. ഇതേ ത്തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ ഉണ്ടായ സംഘ ര്‍ഷ ത്തിലാണ് മഹാ രാജാ സിലെ രണ്ടാം വർഷ കെമിസ്​ട്രി വിദ്യാർത്ഥി ഇടുക്കി മറയൂര്‍ സ്വദേശി അഭിമന്യു കുത്തേറ്റു മരിച്ചത്.

മഹാ രാജാസിലെ രണ്ടാം വർഷ ഫിലോസഫി വിദ്യാർ ത്ഥിയായ കോട്ടയം സ്വദേശി അർജുനനും ആക്രമണ ത്തിൽ പരി ക്കേറ്റി ട്ടുണ്ട്. ഗുരു തരാ വസ്ഥ യിലുള്ള ഇയാളെ മെഡിക്കൽ ട്രസ്റ്റ് ആശുപത്ര‌ി യില്‍ പ്രവേശി പ്പിച്ചു. കൊല പാതക ത്തില്‍ പ്രതി ഷേധിച്ച് സംസ്ഥാന വ്യാപകമായി എസ്. എഫ്. ഐ. പഠിപ്പ്​ മുടക്കിന്​ ആഹ്വാനം ചെയ്​തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചവർ പോലീസ് കസ്റ്റഡിയിൽ

February 6th, 2018

malayalam-poet-kureeppuzha-sreekumar-ePathram
കൊല്ലം : കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച ആര്‍. എസ്. എസ്. പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു. കൊല്ലം ജില്ല യിലെ കട്ടക്കലിന് സമീപം കൈരളി ഗ്രന്ഥ ശാലയുടെ വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുമ്പോഴാണ് അദ്ദേഹത്തിനു നേരെ ആക്രമണം ഉണ്ടായത്.

തിങ്കളാഴ്ച രാത്രി ഗ്രന്ഥ ശാലയുടെ ഉല്‍ഘാടന പ്രസംഗ ത്തില്‍ വടയമ്പാടി ജാതി മതില്‍ സമര ത്തെ ക്കുറിച്ച് സംസാരിച്ചിരുന്നു. ഇതേ ത്തുടര്‍ ന്നാണ് കൈയേറ്റം ഉണ്ടായത് എന്ന് കടക്കല്‍ പോലീസില്‍ കുരീപ്പുഴ ശ്രീകുമാര്‍ നല്‍കിയ പരാതി യില്‍ പറയുന്നു. 15 ആര്‍. എസ്. എസ്. പ്രവര്‍ ത്തകര്‍ക്ക് എതിരെ യായിരുന്നു കേസ്സെടുത്തി രുന്നത്. ഇതില്‍ ആറു പേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തി ട്ടുള്ളത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

2 of 1212310»|

« Previous Page« Previous « ഞായറാഴ്ച കളിലെ സൗജന്യ വിളി : ബി. എസ്. എന്‍. എല്‍. ഓഫര്‍ തുടരും
Next »Next Page » യു. എ. ഇ. വിസ : പൊലീസ് ക്ലിയറൻസ് നടപടി കള്‍ വേഗ ത്തിലാക്കും »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine