കുറിപ്പടി ഇല്ലാതെ ആന്‍റിബയോട്ടിക് നൽകുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കും

December 26th, 2022

health-minister-veena-george-ePathram
തിരുവനന്തപുരം : ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്‍റിബയോട്ടിക് മരുന്നുകള്‍ വിൽക്കുന്ന ഫാർമസി കളുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.

ഇതിനെതിരെ കർശ്ശന നടപടി സ്വീകരിക്കുവാൻ ആരോഗ്യ വകുപ്പു മന്ത്രി നിർദ്ദേശം നൽകി. മന്ത്രി യുടെ നേതൃത്വത്തിൽ നടന്ന കർസാപ്പ് (കേരള ആന്‍റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ) വാർഷിക അവലോകന യോഗത്തിലാണ് നിർദ്ദേശം നൽകിയത്. കേരളത്തിലെ ആന്‍റി ബയോട്ടിക് പ്രതിരോധ തോത് അറിയുവാനും അതനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ക്രോഡീ കരിക്കുവാനുമായി ഇന്ത്യയില്‍ ആദ്യമായി ആന്‍റി ബയോഗ്രാം (എ. എം. ആർ. സർവെയലൻസ് റിപ്പോർട്ട്) പുറത്തിറക്കിയിരുന്നു. ഇത് അനുസരിച്ച് പല രോഗാണു ക്കളിലും ആന്‍റി ബയോട്ടിക് പ്രതിരോധ തോത് കൂടി വരുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യ ത്തിലാണ് കർശ്ശന നടപടി സ്വീകരിക്കുവാന്‍ തീരുമാനിച്ചത്.

ആന്‍റിബയോട്ടിക് പ്രതിരോധം വര്‍ദ്ധിക്കുവാന്‍ ഉള്ള ഒരു മുഖ്യകാരണമായി വിലയിരുത്തിയത് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഫാർമസികളിൽ നിന്നും നേരിട്ട് ആന്‍റിബയോട്ടിക്കുകൾ വാങ്ങി കഴിക്കുന്നതു കൊണ്ടാണ്. അത് കർശ്ശനമായി വിലക്കി ക്കൊണ്ടുള്ള നടപടിയാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത്.

മൃഗങ്ങൾക്ക് ഇടയിലും പരിസ്ഥിതി, ഫിഷറീസ്, അക്വാ കൾച്ചർ തുടങ്ങിയ വിഭാഗങ്ങളിൽ നടന്ന പഠനങ്ങളിലും ആന്‍റിബയോട്ടിക് പ്രതിരോധം കൂടി വരുന്നതായാണ് കണ്ടുവരുന്നത്. എല്ലാ മേഖലകളിലും ഉള്ള അശാസ്ത്രീയ ആന്‍റി ബയോട്ടിക് ഉപയോഗമാണ് ഇതിലേക്ക് നയിച്ചത് എന്നും യോഗം വിലയിരുത്തി.

മനുഷ്യരിൽ മാത്രമല്ല, മൃഗപരിപാലനം, കോഴി വളർത്തൽ, മത്സ്യ കൃഷി തുടങ്ങിയവയിലും അശാസ്ത്രീയ രീതി കളിൽ ആന്‍റി ബയോട്ടിക്കുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പരിസ്ഥിതിയിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ പോലും ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കുവാൻ കഴിവുള്ള ബാക്ടീരിയകളേയും ജീനുകളേയും ആന്‍റിബയോട്ടിക് അംശവും കണ്ടെത്തി.

കേരളത്തിൽ നടത്തി വരുന്ന ആന്‍റി മൈക്രോബിയൽ റെസിസ്റ്റൻസ് പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ആന്‍റിബയോട്ടിക് സാക്ഷരതക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിത പ്പെടുത്തുന്നതിന്‍റെ ഭാഗമായി മാധ്യമങ്ങളുടെ പിന്തുണയോടെ അവബോധവും ശക്തി പ്പെടുത്തും.

കാർബപെനം മരുന്നുകളെ പ്രതിരോധിക്കുവാൻ കഴിവുള്ള രക്തത്തിലുള്ള അണു ബാധകളെ പ്രത്യേകം നോട്ടിഫയബിൾ കണ്ടീഷന്‍ ആക്കി പ്രഖ്യാപിക്കുന്നത് പരിശോധിക്കും. കേരളത്തിലെ ഏത് ആശുപത്രിയിലും കാർബപെനം മരുന്നുകളെ പ്രതിരോധിക്കാൻ കഴിവുള്ള രക്തത്തിലുള്ള അണു ബാധ കണ്ടെത്തിക്കഴിഞ്ഞാൽ അത് ആരോഗ്യ വകുപ്പിനെ അറിയിക്കാൻ നിർദ്ദേശം നൽകി.

* ആന്‍റി ബയോട്ടിക് പ്രതിരോധത്തിൽ നമുക്കും പങ്കാളികളാകാം 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വൈദ്യുതി തൂണുകളില്‍ പരസ്യം പതിച്ചാല്‍ കേസും പിഴയും

December 20th, 2022

advertisement-on-kseb-electricity-pole-is-criminal-case-ePathram
കൊച്ചി : ഇലക്ട്രിക് പോസ്റ്റുകളില്‍ പരസ്യങ്ങള്‍ പതിക്കുന്നവര്‍ക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങി കെ. എസ്. ഇ. ബി. വൈദ്യുതി പോസ്റ്റിലെ അപകടം ഒഴിവാക്കുവാന്‍ വേണ്ടി മഞ്ഞ പെയിന്‍റ് അടിച്ച് നമ്പര്‍ അടയാളപ്പെടുത്തുന്ന ഭാഗത്താണ് പലരും പരസ്യം പതിക്കുന്നത്.

വൈദ്യുതി തൂണുകളില്‍ ഏതെങ്കിലും തരത്തിലുള്ള കൈയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശ്ശന നടപടി എടുക്കണം എന്നു കോടതി നിര്‍ദ്ദേശം നിലവിലുണ്ട്.

തൂണുകളില്‍ പോസ്റ്റര്‍ പതിക്കുക, പരസ്യങ്ങള്‍ എഴുതുക എന്നിവ ചെയ്താല്‍ ഇത്തരക്കാര്‍ക്ക് എതിരെ പൊതു മുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചുമത്തി കേസ് എടുക്കുകയും പിഴ ഈടാക്കുകയും ചെയ്യും.

ഇലക്ട്രിക് പോസ്റ്റുകളില്‍ ഫ്ളക്സ് ബോര്‍ഡ്, കൊടി തോരണങ്ങള്‍ എന്നിവ കെട്ടുന്നതു കൊണ്ട് അറ്റ കുറ്റ പ്പണി നടത്തുന്ന ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ പ്രയാസം നേരിടുന്നു. ഇത്തരം കാര്യങ്ങള്‍ ചൂണ്ടി ക്കാണിച്ചു കൊണ്ട് നിയമ നടപടി ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഈ തീരുമാനം എന്നു റിപ്പോര്‍ട്ടുകളുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഓപ്പറേന്‍ ഷവര്‍മ്മ : 162 സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി

December 12th, 2022

chicken-shawarma-ePathram
തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തു ന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് കര്‍ശ്ശന നടപടികള്‍ എടുത്തു എന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ്. ഓപ്പറേഷന്‍ ഷവര്‍മ്മ എന്ന പേരില്‍ 5605 കടകളില്‍ പരിശോധനകള്‍ നടത്തി. 955 സ്ഥാപന ങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 162 സ്ഥാപന ങ്ങള്‍ക്ക് എതിരെ നടപടി എടുത്തു. ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി 2021 ഏപ്രില്‍ മുതല്‍ 2022 ഒക്ടോബര്‍ വരെ 75230 പരിശോധനകളാണ് നടത്തിയത്.

പഴകിയ മത്സ്യ വില്‍പ്പന തടയുവാന്‍ ഇതുവരെ 7516 പരിശോധനകള്‍ നടത്തി. 29,000 കിലോയോളം പഴകിയ മത്സ്യം പരിശോധനയില്‍ പിടി കൂടി. ഓപ്പറേഷന്‍ ഓയില്‍ എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ വെളളിച്ചെണ്ണയില്‍ മായം കലര്‍ത്തിയ 41 സ്ഥാപന ങ്ങള്‍ക്ക് എതിരെ കേസ് എടുത്തു. 201 കടകളില്‍ പരിശോധന നടത്തി. മാത്രമല്ല ചെക്ക് പോസ്റ്റുകളില്‍ പരിശോധന വ്യാപകമാക്കി എന്നും മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭരണ ഘടന ഓരോ പൗരനും നിർബ്ബന്ധമായും അറിഞ്ഞിരിക്കണം : സ്പീക്കർ

November 28th, 2022

a-n-shamseer-24-th-speaker-of-the-kerala-assembly-ePathram

തിരുവനന്തപുരം : ഓരോ പൗരനും ഭരണ ഘടനയെ ക്കുറിച്ച് നിർബ്ബന്ധമായും അറിഞ്ഞിരിക്കണം എന്ന ലക്ഷ്യം മുൻ നിർത്തിയാണ് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്‍റ് പാർലമെന്‍ററി സ്റ്റഡി സെന്‍റർ ഭരണ ഘടനാ സാക്ഷരത എന്ന പ്രവർത്തനം ഏറ്റെടുക്കാൻ തീരുമാനിച്ചത് എന്ന് നിയമ സഭാ സ്പീക്കർ എ. എൻ. ഷംസീർ പറഞ്ഞു.

‘ജനങ്ങൾക്ക് വിവിധ തലങ്ങളിൽ ഭരണ ഘടനാ സാക്ഷരത നൽകുവാൻ കെ-ലാമ്പ്സും കുടുംബ ശ്രീയും തീരുമാനിച്ചിട്ടുണ്ട്. ഭരണ ഘടന തകർ ക്കാനും അതിന്‍റെ അന്തസത്ത ഇല്ലാതാക്കാനും വളരെയധികം ശ്രമങ്ങൾ ഇന്ത്യ യിൽ നടന്നു വരുന്ന സാഹചര്യത്തി ലാണിത്, ‘ഭരണ ഘടനാ ദിന ത്തിൽ കേരള നിയമ സഭാ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച ‘ഭരണ ഘടനാ മൂല്യ ങ്ങളുടെ പ്രാധാന്യവും പ്രസക്തിയും’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ ഏറെ ചർച്ചകൾക്കും വിയോജിപ്പു കൾക്കും ശേഷം രൂപപ്പെട്ടതാണ് ശക്തമായ ഇന്ത്യൻ ഭരണഘടന. ഭൂരി പക്ഷം ആയുധ മാക്കിയാണ് ഭരണ ഘടന മാറ്റി എഴുതാനുള്ള ശ്രമങ്ങൾ നടക്കുന്നത്.

കേശവാനന്ദ ഭാരതി കേസിൽ ഭരണ ഘടനയിൽ മൗലികമായ മാറ്റങ്ങൾ പറ്റില്ല എന്ന് സുപ്രീം കോടതി അർത്ഥ ശങ്കക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയ താണ്. എങ്കിലും ഭൂരിപക്ഷം കൂടെയുണ്ട് എന്നത് വെച്ചാണ് മാറ്റങ്ങൾ വരുത്താനുള്ള ശ്രമങ്ങൾ നടക്കുന്നത്. ഭരണ ഘടനാ അവകാശങ്ങൾ ജനങ്ങൾക്ക് നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഇന്ന്. ജനങ്ങൾക്ക് ഇടയിൽ ഭയവും ന്യൂനപക്ഷ, ദളിത് വിഭാഗങ്ങൾ അരക്ഷിതാവസ്ഥയും നേരിടുന്നു.

ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് നിയമ നിർമ്മാണ സഭ കളിൽ ചർച്ച ചെയ്യാതെ ആണെന്ന് സ്പീക്കർ പറഞ്ഞു. നിരാശാജനകമായ കാര്യമാണത്. പൗരത്വ ഭേദഗതി നിയമം ആരെ ലക്ഷ്യം വച്ചാണ് എന്നും ചിന്തിക്കണം.

അനേകം പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത തൊഴിൽ നിയമം മാറ്റുമ്പോൾ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തേ ണ്ടതുണ്ട്. ആ കൂടി ആലോ ചന കൾ ഇല്ലാതെയാണ് തൊഴിൽ നിയമ ത്തിൽ മാറ്റം കൊണ്ടു വരാൻ പോകുന്നത്. ഇത് ജനാധിപത്യം അല്ല ഏകാ ധിപത്യം ആണെന്ന് സ്പീക്കർ പറഞ്ഞു.

ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് ; ഒരു രാഷ്ട്രം ഒരു ഭാഷ ; ഒരു രാഷ്ട്രം ഒരു മതം എന്ന രീതി യിൽ പാക പ്പെടു ത്താൻ ഉള്ള ശ്രമങ്ങൾ നടക്കുന്നു എന്നും ഇത് നാം തിരിച്ചറിയേണ്ടത് തന്നെ എന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്ര ത്തെ ശക്തമായ രീതിയിൽ പിന്തുണച്ചാൽ നമുക്ക് ഒട്ടനവധി അനാചാരങ്ങളും തെറ്റിദ്ധാരണ കളും മാറ്റാൻ സാധിക്കും. മിത്തുകളെ അല്ല, ശാസ്ത്ര ത്തെയാണ് പ്രചരിപ്പിക്കേണ്ടത് എന്നും സ്പീക്കർ ഉദ്‌ബോധിപ്പിച്ചു.  * PRD

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കാൻസർ മരുന്നുകൾക്ക് കൂടുതൽ തുക അനുവദിക്കും : മന്ത്രി വീണാ ജോര്‍ജ്ജ്

November 28th, 2022

health-minister-veena-george-ePathram
തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ കാൻസർ മരുന്നുകൾക്ക് അനുവദിക്കുന്ന തുക ഓരോ വർഷവും വർദ്ധിപ്പിക്കും എന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ്ജ്. 2021-22 ൽ കാൻസർ മരുന്നുകൾ വാങ്ങാൻ 12.17 കോടി രൂപ അനുവദിച്ചിരുന്നു. ഈ വർഷം അത് 25.42 കോടി രൂപയായി ഉയർത്തി.

വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള തുകയും ഉയർത്തുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. മെഡിക്കൽ കോളേജു കളിൽ ചികിത്സ തേടുന്ന വരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ജീവിത ശൈലീ രോഗ നിർണ്ണയ പദ്ധതി യുടെ ഭാഗമായി നടന്നു വരുന്ന സ്‌ക്രീനിംഗിൽ കാൻസർ രോഗികളെ കൂടുതലായി കണ്ടെത്താൻ സാദ്ധ്യത യുണ്ട്. അതനുസരിച്ച് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുവാന്‍ ഉള്ള ശ്രമങ്ങളുടെ ഭാഗമായാണ് തുക ഉയർത്തുന്നത് എന്നും മന്ത്രി വ്യക്തമാക്കി. PRD

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഷോർട്ട് ഫിലിം മത്സരം
Next »Next Page » ഭരണ ഘടന ഓരോ പൗരനും നിർബ്ബന്ധമായും അറിഞ്ഞിരിക്കണം : സ്പീക്കർ »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine