Thursday, July 22nd, 2010

ചൈനയില്‍ ജനിതക അരി മലിനീകരണം

genetically-modified-rice-china-epathramഹൂബെ: ജനിതക പരിവര്‍ത്തനം നടത്തിയ അരിയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ഔദ്യോഗികമായി അനുവദിച്ചിട്ടില്ലാത്ത ചൈനയില്‍ ഇത്തരം അരി അനൌദ്യോഗികമായി വ്യാപിക്കുന്നതായി അന്താരാഷ്‌ട്ര പരിസ്ഥിതി സംഘമായ ഗ്രീന്‍ പീസ്‌ കണ്ടെത്തി. ചൈനയിലെ ഹൂബെ പ്രവിശ്യയില്‍ നിന്നുമാണ് ഈ അരി വിപണിയിലെത്തുന്നത് എന്ന് കരുതപ്പെടുന്നു.

ജനിതകമായി പരിവര്‍ത്തനം ചെയ്യപ്പെട്ട അരിയുടെ ഉപയോഗം സുരക്ഷിതമല്ല എന്ന കാരണത്താല്‍ പൊതു ജന ഉപയോഗത്തിന് ചൈന വിലക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം അരിയുടെ ഉല്‍പ്പാദനം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഹൂബെ പ്രവിശ്യ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല. Bt63 എന്ന ജീന്‍ കലര്‍ന്ന അരിയാണ് ഇവിടെ നിന്നും വിപണിയില്‍ എത്തുന്നതായി കണ്ടെത്തിയത്. കീടങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുള്ളതാണ് ഈ അരി.

ചൈനയിലെ അരി ഉല്‍പ്പാദനത്തിന്റെ പ്രമുഖ കേന്ദ്രങ്ങളില്‍ ഒന്നാണ് ഹൂബെ. ദേശീയ ദുരന്തങ്ങളെ തുടര്‍ന്നുള്ള അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള അരി ഇവിടെ നിന്നും പൊതു വിപണിയിലേക്ക് വിതരണം ചെയ്യപ്പെടുന്നു. ഇതോടെ ഈ മലിനമായ അരി ചൈനയില്‍ ഉടനീളം വ്യാപിക്കുകയും ചെയ്യും എന്നതാണ് ഭീതിദമായ അവസ്ഥ. ഇപ്പോള്‍ തന്നെ ഇത്തരം അരി പല പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളും വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്.

അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ജനസംഖ്യയുള്ള ചൈനയിലെ നഗരങ്ങളില്‍ ആവശ്യത്തിനുള്ള ധാന്യം എത്തിക്കുന്നതിനു പാട് പെടുന്ന ചൈന പക്ഷെ ജനിതക വിത്തുകള്‍ ഉളവാക്കിയേക്കാവുന്ന അജ്ഞാതമായ ആരോഗ്യ, ജൈവ വൈവിദ്ധ്യ പ്രശ്നങ്ങളെ ഗുരുതരമായി തന്നെ കണ്ട് ഇത്തരം വിത്തുകള്‍ക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ്.

എന്നാല്‍ ഈ വിലക്കിനെ മാറി കടക്കാന്‍ ചില ജൈവ സാങ്കേതിക കമ്പനികള്‍ ഈ വിത്തുകള്‍ മനപൂര്‍വം വിപണിയില്‍ പ്രചരിപ്പിച്ചു ഇവയെ സാര്‍വത്രികമാക്കി അംഗീകാരം ലഭ്യമാക്കാനുള്ള ഗൂഡ തന്ത്രം പ്രയോഗിക്കുകയാണ് എന്നാണു സംശയിക്കപ്പെടുന്നത്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010