ഫുക്കുഷിമ ഒരു വർഷം പിന്നിടുമ്പോൾ അണിയറയിലെ തൊഴിലാളികൾ വൻ അപകടത്തിൽ

March 12th, 2012

fukushima-nuclear-cleanup-epathram

ടോക്യോ : ഫുക്കുഷിമയെ തകർത്തു തരിപ്പണമാക്കിയ സുനാമിയും തുടർന്നുണ്ടായ ആണവ നിലയ സ്ഫോടനവും നടന്നിട്ട് ഒരു വർഷം തികയുമ്പോൾ ഫുക്കുഷിമയിൽ ഇപ്പോഴും ആണവ അവശിഷ്ടങ്ങളുടെ ശുദ്ധീകരണ പ്രക്രിയ തുടർന്നു കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത്‌ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായിരുന്ന കടൽ തീരം ഇന്ന് വിജനമാണ്. ആണവ റിയാക്ടറിന്റെ ശീതീകരണ സംവിധാനം തകരാറിൽ ആയതിനെ തുടർന്ന് റിയാക്ടർ തണുപ്പിക്കാനായി വൻ തോതിൽ ജലം കടലിൽ നിന്നും പമ്പ് ചെയ്യുകയും അണു പ്രസരണ തോത് ഏറെ കൂടുതലുള്ള ജലം കടലിൽ എത്തിച്ചേരുകയും ചെയ്തതിനെ തുടർന്ന് കടലിലെ ജലം സുരക്ഷിതമല്ല എന്ന ഭീതിയാണ് ഇവിടെ നിന്നും വിനോദ സഞ്ചാരികളെ അകറ്റി നിർത്തുന്നത്.

അയിരക്കണക്കിന് കരാർ തൊഴിലാളികളാണ് ഇപ്പോൾ ഫുക്കുഷിമ ദായിചി ആണവ നിലയങ്ങൾ ശുദ്ധീകരിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. ഇവരുടെ സുരക്ഷിതത്വം ഒരു വലിയ ചോദ്യ ചിഹ്നമായി നിൽക്കുന്നു. ഇവർക്ക് മതിയായ ആണവ സുരക്ഷാ പരിശീലനമോ മാർഗ്ഗ നിർദ്ദേശങ്ങളോ നൽകിയിട്ടില്ല എന്നാണ് ഇവിടെ നിന്നും രഹസ്യമായി കിട്ടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ മാദ്ധ്യമ പ്രവർത്തകർക്കും ക്യാമറകൾക്കും ഈ സ്ഥലങ്ങളിൽ കർശ്ശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികൾക്കും മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിന് വിലക്കുണ്ട്.

ആണവ നിലയത്തിലെ ഉദ്യോഗസ്ഥരോ എഞ്ചിനിയർമാരോ ഇവിടെ ജോലി ചെയ്യുന്നില്ല. പകരം 600ഓളം കരാറുകാരുടെ ജോലിക്കാരാണ് ഇവിടെയുള്ളത്. ഇവരുടെ സുരക്ഷാ ക്രമീകരണങ്ങളോ മാനദണ്ഡങ്ങളോ മേൽനോട്ടം വഹിക്കുവാൻ സംവിധാനവുമില്ല. അണു പ്രസരണത്തിൽ നിന്നും രക്ഷ നേടാനുള്ള ആവരണങ്ങളും പ്രത്യേക സുരക്ഷാ വേഷ വിധാനങ്ങളും ഇവർക്ക് നൽകിയിട്ടുണ്ടെങ്കിലും ഇവ എങ്ങനെ ഉപയോഗിക്കണം എന്നതിൽ മതിയായ പരിശീലനം തങ്ങൾക്ക് ലഭിച്ചിട്ടില്ല എന്ന് തൊഴിലാളികൾ വ്യക്തമാക്കുന്നു.

പലപ്പോഴും ഇവർ ഈ സുരക്ഷാ കവചങ്ങൾ ഊരി മാറ്റിയാണ് പരസ്പരം സംസാരിക്കുന്നത്. തൊഴിലാളികളുടെ കൈവശം അണു പ്രസരണ മാപിനി എപ്പോഴും കരുതണം എന്നാണ് ചട്ടം. ഈ മാപിനികൾ ഇവർക്ക് ഏൽക്കുന്ന അണു പ്രസരണതിന്റെ തോത് വ്യക്തമാക്കുന്നു. ഇത് അനുവദനീയമായ തോതിലും കൂടുതലായാൽ ഇവരെ ജോലിക്ക് പ്രവേശിപ്പിക്കില്ല എന്നതിനാൽ പലരും ഈ മാപിനികൾ അഴിച്ചു വെച്ചാണ് ജോലിക്ക് കയറുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ തങ്ങൾ നേരിടുന്ന അപകടത്തിന്റെ ഭീകരതയെ കുറിച്ച് അജ്ഞരാണ് എന്നതാണ് എറ്റവും സങ്കടകരം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പരിസ്ഥിതി പ്രവര്‍ത്തകന്‍ വി.പി.കെ. മുഹമ്മദലി അന്തരിച്ചു

March 9th, 2012

അജാനൂര്‍: പ്രമുഖ പരിസ്ഥിതി – സാമൂഹ്യ പ്രവര്‍ത്തകന്‍ വി.പി.കെ. മുഹമ്മദാലി (52) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന്റെ തുടക്ക കാലം തൊട്ടേ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ഇദ്ദേഹം അവസാനം വരെ സമര രംഗത്ത്‌ സജ്ജീവമായിരുന്നു.
ഖൈറുന്നീസയാണ് ഭാര്യ. ഷാരൂഖ്‌, ഫെമിന എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍ മുസ്തഫ (ദുബായ്‌), ശരീഫ, റുഖിയ, ജമീല, സുഹറ.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിജയമാധവന്‍ മാഷിന്റെ വിയോഗം തീരാനഷ്ടം

March 6th, 2012

dr-kt-vijayamadhavan-epathram

ചാലിയാറിലെ മെര്‍ക്കുറി മലിനീകരണത്തെ കുറിച്ച് ഗവേഷണം നടത്തി ആദ്യമായി ഈ പ്രശ്നം പൊതുശ്രദ്ധയില്‍ കൊണ്ടുവന്ന ഒരൊറ്റ കാര്യം മതി ഡോ. കെ. ടി. വിജയമാധവന്‍ എന്ന മനുഷ്യനെ പരിസ്ഥിതി രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്നും ഓര്‍ക്കാൻ. ഒരു എസ്റ്റാബ്ലിഷ്മെന്റിനും മുതിരാതെ കേരളത്തിലെ പാരിസ്ഥിതിക ബൌദ്ധിക തലത്തില്‍ നിരവധി സംഭാവനകള്‍ നല്‍കിയ ഇദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ പൊതു മണ്ഡലത്തിന് നികത്താനാവാത്ത നഷ്ടമാണ്. “സേവ് ചാലിയാര്‍” പ്രസ്ഥാനത്തിനെ നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഡോ. വിജയമാധവന്‍ ദീര്‍ഘകാലം സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് എൻവയണ്മെന്റ് കേരള (Society for Protection of Environment – Kerala SPEK) യില്‍ അംഗമായിരുന്നു.

കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരെ സംബന്ധിച്ച് രണ്ടു പ്രമുഖരെയാണ് കഴിഞ്ഞ രണ്ടാഴ്ച്ചക്കകം നഷ്ടമായത്‌. കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഗുരു തുല്യനായ ശിവപ്രസാദ്‌ മാഷും ഈയിടെ നമ്മെ വിട്ടകന്നിരുന്നു. ഇവരെ കേരളം വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ല എന്ന വേദന ബാക്കിയാകുന്നു. ഈ രണ്ടു മഹാ വ്യക്തിത്വങ്ങളുടെയും വിയോഗത്തില്‍ e പത്രം പരിസ്ഥിതി ക്ലബ്‌ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നദീസംയോജനം : കേരളം നിയമോപദേശം തേടി

March 4th, 2012

supremecourt-epathram

രാജ്യത്തെ നദീസംയോജന പദ്ധതിക്ക് അനുമതി നല്‍കിയ സുപ്രീംകോടതി വിധി കേരളത്തെ ബാധിക്കില്ലെന്നും ആവശ്യം വരികയാണെങ്കില്‍ ഉന്നതാധികാര സമിതിയെ സമീപിച്ചാല്‍ മതിയെന്നും വി. ഗിരി നിയമോപദേശം നല്‍കി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ്  കേരളം നിയമോപദേശം തേടിയത്. രാജ്യത്തെ കാര്‍ഷിക അഭിവൃദ്ധിക്കും ജലദൌര്‍ലഭ്യത്തിന് തടയിടാനുമാണ് കേന്ദ്രം നദീസംയോജന പദ്ധതിക്ക് രൂപരേഖ തയ്യാറാക്കിയത് പദ്ധതി പ്രാവര്‍ത്തികമായാല്‍ പമ്പ, അച്ചന്‍കോവില്‍ എന്നീ നദികളും ഈ ഇതില്‍  ഉള്‍പ്പെടും അങ്ങിനെ വന്നാല്‍ ഈ നദികള്‍ തമിഴ്നാട്ടിലെ വൈപ്പാര്‍ നദിയുമായി സംയോജിപ്പിക്കണം.വാജ്പേയുടെ ഭരണകാലത്ത് തയ്യാറാക്കിയ ഈ പദ്ധതിക്കെതിരെ അന്നുതന്നെ  ഒട്ടേറെ പാരിസ്ഥിതിക പ്രത്യാഖാതങ്ങള്‍ക്ക് വഴി വെക്കുമെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത്‌ വന്നിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൗരോര്‍ജ്ജ ഓടുകള്‍ കേരളത്തില്‍ വികസിപ്പിച്ചു

February 26th, 2012

solar-energy-storage-tile-epathram

കൊച്ചി : ലോകത്തിലെ ആദ്യത്തെ സൌരോര്‍ജ്ജ ഓടുകള്‍ വികസിപ്പിച്ചു കൊണ്ട് കേരളത്തിലെ ഒരു സംഘം ഗവേഷകര്‍ പ്രകൃതി സൌഹൃദ ഊര്‍ജ്ജ ഉല്‍പ്പാദന രംഗത്ത്‌ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. കൊച്ചിയിലെ അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സസിലെ 40 ഓളം വരുന്ന ഗവേഷകരുടെ സംഘമാണ് നൂതനമായ ഈ സൌരോര്‍ജ്ജ പാനല്‍ വികസിപ്പിച്ചെടുത്തത്. ശാന്തി നായര്‍, വിനോദ് ഗോപാല്‍ എന്നീ ഗവേഷകരുടെ നേതൃത്വത്തില്‍ വികസിപ്പിച്ച ഈ സൌരോര്‍ജ്ജ ഓടുകളുടെ പ്രത്യേകത ഇതില്‍ തന്നെ ഊര്‍ജ്ജം സംഭരിക്കുവാന്‍ കഴിയും എന്നതാണ്.

സാധാരണ സൌരോര്‍ജ്ജ പാനലുകള്‍ സൗരോര്‍ജ്ജം വൈദ്യുതിയായി പരിവര്‍ത്തനം ചെയ്യുകയും അവയെ സംഭരണ ബാറ്ററികളില്‍ പിന്നീടുള്ള ആവശ്യത്തിനായി സംഭരിക്കുകയും ചെയ്യുമ്പോള്‍ അമൃത സ്മാര്‍ട്ട് എന്ന പേരില്‍ ഇവര്‍ വികസിപ്പിച്ച സൌരോര്‍ജ്ജ ഓടുകളില്‍ തന്നെ ഊര്‍ജ്ജ സംഭരണത്തിനും ഉള്ള സംവിധാനമുണ്ട്. ഇതിനാല്‍ വിലകൂടിയ ബാറ്ററികളുടെ ആവശ്യം ഒഴിവാക്കാനാകും. 4 മണിക്കൂര്‍ സൂര്യ പ്രകാശം ഏല്‍ക്കുന്ന ഈ സൌരോര്‍ജ്ജ ഓടുകള്‍ക്ക് ലാപ്ടോപ്പുകള്‍ ചാര്‍ജ്‌ ചെയ്യാനും രണ്ടു മണിക്കൂര്‍ കൊണ്ട് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനും കഴിയും. ഏഴു ദിവസം വരെ ഇവയ്ക്ക് ഊര്‍ജ്ജം സംഭരിച്ചു വെയ്ക്കുവാനുള്ള കഴിവുമുണ്ട്. 200 ഗ്രാം ഭാരമുള്ള ഇവ ഒരു വര്‍ഷത്തിനകം വിപണിയില്‍ എത്തിക്കാനാകും എന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.

ഏറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സംഘടിപ്പിച്ച നാനോ സോളാര്‍ 2012 എന്ന അന്താരാഷ്‌ട്ര സമ്മേളനത്തിലാണ് ഈ നേട്ടം അനാവരണം ചെയ്യപ്പെട്ടത്‌.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

10 of 43« First...91011...2030...Last »

« Previous Page« Previous « കൂടംകുളം സമരത്തിനെതിരെ അമേരിക്കയും റഷ്യയും മന്‍മോഹന്‍ സിങ്ങും കൈകോര്‍ക്കുന്നു
Next »Next Page » നദീസംയോജനം : കേരളം നിയമോപദേശം തേടി »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010