ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണം : എ. കെ. ബാലന്‍

May 28th, 2012

athirapally-waterfalls-epathram

തിരുവനന്തപുരം: പശ്ചിമഘട്ട മല നിരകളുടെ പരിസ്ഥിതി ക്ഷമത വിലയിരുത്താന്‍ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച മാധവ്‌ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രി എ. കെ. ബാലന്‍ രംഗത്ത്‌ വന്നു. അതിരപ്പിള്ളിയില്‍ ജല വൈദ്യുതി പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് ബാലന്റെ എതിര്‍പ്പിനു കാരണം. പ്രൊഫ. മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായ കമ്മിറ്റി പശ്ചിമഘട്ട മലനിരകള്‍ നീണ്ടു കിടക്കുന്ന മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ പഠനം നടത്തി വിശദമായ റിപ്പോര്‍ട്ട് തയാറാക്കി 2011 ഓഗസ്റ്റ് 31നാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചത്. എന്നാല്‍ കടുത്ത എതിര്‍പ്പുകള്‍ മൂലം പ്രസിദ്ധീകരിക്കാതെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രഹസ്യമാക്കി വെച്ചിരുന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ ഇടപെടലിലൂടെയാണ് പ്രസിദ്ധീകരിച്ചത്. റിപ്പോര്‍ട്ടില്‍ മുല്ലപ്പെരിയാറിനെയും അതിരപ്പിള്ളിയെയും അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി ഉള്‍പ്പെടുത്തിയിരുന്നു. അതിനാല്‍ അതിരപ്പിള്ളി പദ്ധതി ഒരു കാരണവശാലും നടപ്പിലാകരുത്‌ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല ഇടുക്കിയുടെ സ്ഥിതി അതീവ ഗുരുതരമാണെന്നും ചൂണ്ടിക്കാണിക്കുന്നു.

ak-balan-epathram

കേരളത്തിന്റെ വര്‍ധിച്ചു വരുന്ന വൈദ്യുതി ആവശ്യം പരിഹരിക്കാനാവും വിധമാണ് അതിരപ്പള്ളി വൈദ്യതി പദ്ധതി തയ്യാറാക്കിയിരിക്കുന്നത് എന്നാണ് എ. കെ. ബാലന്റെ പക്ഷം. അണക്കെട്ടിന് വിലക്ക് നിര്‍ദ്ദേശിക്കുന്നതിലൂടെ പരിസ്ഥിതിയുടെ പേരില്‍ കേരളത്തിന്റെ വികസനത്തെ പരിപൂര്‍ണമായും തകര്‍ത്ത് ഇരുട്ടിലേക്ക് കൊണ്ടു പോകുമെന്നും അതിനാല്‍ ഈ റിപ്പോര്‍ട്ട് തള്ളിക്കളയണം എന്നും ബാലന്‍ പറഞ്ഞു. മാധവ്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെ പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അണു ബോംബിനെക്കാള്‍ വിനാശകാരിയായ പ്ലാസ്റ്റിക് നിരോധിക്കണം : സുപ്രീംകോടതി

May 7th, 2012

india-plastic-epathram

ന്യൂഡല്‍ഹി:പരിസ്ഥിതിക്കും ആരോഗ്യത്തിനും കടുത്ത ഭീഷണി ഉയര്‍ത്തുന്ന പ്ലാസ്റ്റിക്‌ അണുബോംബിനേക്കാള്‍ വിനാശ കാരിയാണെന്നും അതിനാല്‍ പ്ലാസ്റ്റിക് മാലിന്യത്തിന് കാരണമായ പ്ലാസ്റ്റിക് ബാഗുകള്‍ എത്രയും പെട്ടെന്ന്  പൂര്‍ണ്ണമായും നിരോധിക്കണമെന്ന് സുപ്രീം കോടതി. പ്ലാസ്റ്റിക്‌ ബാഗുകള്‍ നിരോധിക്കണമെന്ന് കാണിച്ച്‌ കരുണ സൊസൈറ്റി ഫോര്‍ അനിമല്‍ ആന്‍ഡ് നേച്ചര്‍ സൊസൈറ്റി സമര്‍പ്പിച്ച  ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. ജസ്റ്റിസ്  ജി. എസ്. സിങ്‌വി അദ്ധ്യക്ഷനായ  ബെഞ്ചാണ് നോട്ടീസയക്കാന്‍ ഉത്തരവിട്ടത്.

plastic-waste-epathram

സര്‍ക്കാരത്  ചെയ്യാത്ത പക്ഷം പ്ലാസ്റ്റിക്‌ നിര്‍മാതാക്കള്‍ തന്നെ പ്ലാസ്റ്റിക്‌ മാലിന്യം ശേഖരിച്ച്‌ സംസ്കരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കോടതി പറഞ്ഞു.

അണു ബോംബിനെക്കാള്‍ വിനാശ കാരിയായ

പ്ലാസ്റ്റിക് നിരോധിക്കണം : സുപ്രീംകോടതി

ന്യൂഡല്‍ഹി:പരിസ്ഥിതിക്കും ആരോഗ്യത്തിനും

കടുത്ത ഭീഷണി ഉയര്‍ത്തുന്ന പ്ലാസ്റ്റിക്‌

അണുബോംബിനേക്കാള്‍ വിനാശ കാരിയാണെന്നും

അതിനാല്‍ പ്ലാസ്റ്റിക് മാലിന്യത്തിന് കാരണമായ

പ്ലാസ്റ്റിക് ബാഗുകള്‍ എത്രയും പെട്ടെന്ന്

പൂര്‍ണ്ണമായും നിരോധിക്കണമെന്ന് സുപ്രീംകോടതി.

പ്ലാസ്റ്റിക്‌ ബാഗുകള്‍ നിരോധിക്കണമെന്ന് കാണിച്ച്‌

കരുണ സൊസൈറ്റി ഫോര്‍ അനിമല്‍ ആന്‍ഡ്

നേച്ചര്‍ സൊസൈറ്റി സമര്‍പ്പിച്ച  ഹര്‍ജി

പരിഗണിച്ച സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന

സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. ജസ്റ്റിസ്

ജി.എസ് സിങ്‌വി അദ്ധ്യക്ഷനായ  ബെഞ്ചാണ്

നോട്ടീസയക്കാന്‍ ഉത്തരവിട്ടത്. സര്‍ക്കാരത്

ചെയ്യാത്ത പക്ഷം പ്ലാസ്റ്റിക്‌ നിര്‍മാതാക്കള്‍ തന്നെ

പ്ലാസ്റ്റിക്‌ മാലിന്യം ശേഖരിച്ച്‌ സംസ്കരിക്കാനുള്ള

സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കോടതി

പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

Comments Off on അണു ബോംബിനെക്കാള്‍ വിനാശകാരിയായ പ്ലാസ്റ്റിക് നിരോധിക്കണം : സുപ്രീംകോടതി

ഖനനം തുടരാന്‍ ഫ്രെഞ്ച് സിമന്റ് കമ്പനിക്ക്‌ അനുമതി

July 7th, 2011

lafarge-cement-conveyor-epathram

ന്യൂഡല്‍ഹി : വന്‍കിട ഫ്രെഞ്ച് സിമന്റ് കമ്പനിക്ക്‌ പരിസ്ഥിതി വകുപ്പ്‌ പുതുക്കി നല്‍കിയ അനുമതി പത്രത്തിന്റെ ബലത്തില്‍ ഖനനം തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മേഖാലയയിലെ ഖാസി മലകളില്‍ ലഫാര്‍ജെ എന്ന ഫ്രെഞ്ച് സിമന്റ് ഭീമന്റെ 255 മില്യന്‍ ഡോളര്‍ സിമന്റ് നിര്‍മ്മാണ പദ്ധതി വന അതിര്‍ത്തിക്കകത്താണ് എന്നും ഇതിനാല്‍ ഇത് തടയണം എന്നും തദ്ദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു.

ഏറെ പരിസ്ഥിതി സംവേദനക്ഷമമായ പ്രദേശമായതിനാല്‍ ഇവിടെ സിമന്റ് ഫാക്ടറിക്കായിഖനനം നടത്താന്‍ പാടില്ല എന്ന് 2010ല്‍ കോടതി വിധിച്ചതായിരുന്നു. ഇതിനെതിരെയുള്ള ലഫാര്‍ജെ യുടെ ഹരജിയാണ് ജസ്റ്റിസ്‌ എസ്. എച്ച്. കപാഡിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക ബെഞ്ച്‌ പരിഗണിച്ചത്‌.

ഇതേ തുടര്‍ന്ന് പരിസ്ഥിതി വനം വകുപ്പ്‌ കമ്പനിക്ക് ഖനനാനുമതി നല്‍കുകയായിരുന്നു.

ഖാസി മലകളില്‍ നിന്നും ഖനനം ചെയ്തെടുക്കുന്ന ചുണ്ണാമ്പ്‌ കല്ലുകള്‍ 17 കിലോമീറ്റര്‍ നീളമുള്ള ഒരു കണ്‍വേയര്‍ ബെല്‍റ്റ്‌ വഴി ബംഗ്ലാദേശിലെ സിമന്റ് ഫാക്ടറിയില്‍ എത്തിച്ചാണ് സിമന്റ് നിര്‍മ്മിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജല മലിനീകരണം : വ്യവസായിക്ക് തടവും പിഴയും

June 23rd, 2011

water-pollution-epathram

ആലപ്പുഴ: ജല മലിനീകരണം നടത്തിയതിന് പ്രമുഖ കയര്‍ വ്യവസായിയും എന്‍. സി. ജോണ്‍ & സണ്‍സ് ഉടമയുമായ എന്‍. സി. ജെ. രാജന് തടവു ശിക്ഷ. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് (മൊബൈല്‍) രണ്ടു വര്‍ഷം തടവിനും രണ്ടായിരം രൂപ പിഴയൊടുക്കുവാനും വിധിച്ചത്. രാജനെ കൂടാതെ കമ്പനിയുടെ അഞ്ച് ഡയറക്ടര്‍മാരേയും ശിക്ഷിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജല മലിനീകരണ നിയന്ത്രണ നിയമവുമായി ബന്ധപ്പെട്ട് ഒരു വ്യവസായിക്ക് തടവ് ശിക്ഷ വിധിക്കുന്നത്.

ഫാക്ടറിയില്‍ നിന്നുമുള്ള അവശിഷ്ടങ്ങള്‍ ശരിയായ വിധത്തില്‍ സംസ്കരിക്കാത്തതു മൂലം കുടി വെള്ളം മലിനമാക്കുന്നതായി കാണിച്ച് സി. കെ. കൌമുദി എന്ന വീട്ടമ്മ നല്‍കിയ പരാതിയും തുടര്‍ന്ന് എട്ടു വര്‍ഷം നീണ്ടു നിന്ന നിയമ പോരാട്ടത്തിനും ഒടുവിലാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. കേസ് തള്ളണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസിന്റെ ഗൌരവം കണക്കിലെടുത്ത് ഹൈക്കോടതി അതിനു തയ്യാറായില്ല. 2001-ല്‍ ആലപ്പുഴ തുമ്പോളിയില്‍ സ്ഥാപിച്ച കമ്പനിയില്‍ നിന്നും പുറത്തു വിടുന്ന മലിന ജലവും രാസ വസ്തുക്കളും സമീപത്തെ ശുദ്ധ ജല സ്രോതസ്സുകളെ മലിനമാക്കുന്നതായുള്ള പരാതിയെ ശരി വെയ്ക്കും വിധത്തിലാണ് സംസ്ഥാന മലിനീകരണ ബോര്‍ഡ് കോടതിയില്‍ സത്യവാങ്ങ് മൂലം നല്‍കിയതും.

-

വായിക്കുക: , , ,

1 അഭിപ്രായം »

ഭോപ്പാല്‍ ദുരന്തം – സുപ്രീം കോടതി കേസ്‌ വീണ്ടും തുറന്നു

August 31st, 2010

bhopal-victims-protest-epathram

ന്യൂഡല്‍ഹി : ഭോപ്പാല്‍ ദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ ശിക്ഷയുടെ കാഠിന്യം വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് സി. ബി. ഐ. സമര്‍പ്പിച്ച പ്രത്യേക ഹരജി പരിഗണിച്ചു കൊണ്ട് സുപ്രീം കോടതി അസാധാരണമായ ഒരു നീക്കത്തില്‍ കേസ്‌ ഫയല്‍ വീണ്ടും തുറന്നു. 72 മണിക്കൂറിനുള്ളില്‍ 15000 ഓളം പേരാണ് ഭോപ്പാല്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിക്കും തിരക്കിലും പെട്ടും വേറെയും നിരവധി പേര്‍ കൊല്ലപ്പെട്ടു. 5,00,000 ലധികം പേരെ ഈ ദുരന്തം ബാധിച്ചതായി കണക്കാക്കപ്പെടുന്നു. 2,00,000 ആളുകള്‍ക്ക് ദുരന്തം സ്ഥിരമായ ശാരീരിക അസ്വാസ്ഥ്യങ്ങളും അംഗ വൈകല്യങ്ങളും നല്‍കി.

ഓഗസ്റ്റ്‌ 2ന് സി. ബി. ഐ. സമര്‍പ്പിച്ച പ്രത്യേക ഹരജി പരിഗണിച്ച് കോടതി പ്രതികള്‍ക്ക്‌ നോട്ടീസ്‌ അയച്ചു. പരമാവധി 10 വര്ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് പ്രതികള്‍ക്കെതിരെ സി. ബി. ഐ. ചുമത്തിയിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « ആണവ ബാദ്ധ്യതാ റിപ്പോര്‍ട്ട് തിരുത്തിയത് ആര്?
Next Page » കണ്ടല്‍ക്കാട് »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010