ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്

January 3rd, 2013

gm-crops-epathram

ബംഗളൂരു : ജനിതക വിളകളിടെ പരീക്ഷണ കൃഷിയുടെ നിരോധനവും ബിടി ഭക്ഷ്യ വിളകൾക്ക് 10 വർഷത്തെ മോരട്ടോറിയവും പ്രഖ്യാപിക്കണം എന്ന് ഇവിടെ നടക്കുന്ന രണ്ടാമത് ഇന്ത്യൻ ജൈവ വൈവിദ്ധ്യ കോൺഗ്രസ് ആവശ്യപ്പെട്ടു. രാജ്യമെമ്പാടും നിന്നുമുള്ള ശാസ്ത്രജ്ഞരും, പ്രകൃതി സം‌രക്ഷകരും, പരിസ്ഥിതി പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും മറ്റും പങ്കെടുത്ത ത്രിദിന സമ്മേളനം ജൈവ സാങ്കേതിക പ്രക്രിയകളും ഉത്പന്നങ്ങളും ജൈവ വൈവിദ്ധ്യ നിയമത്തിന് കീഴിൽ കൊണ്ടു വരേണ്ട ആവശ്യകതയെ എടുത്തു കാട്ടി.

ജനിതക വിളകളെ രാജ്യത്തെ ഭക്ഷ്യ സുരക്ഷാ പദ്ധതികളുമായി ബന്ധപ്പെടുത്തരുത് എന്ന് ജൈവ വൈവിദ്ധ്യ കോൺഗ്രസ് ആവശ്യപ്പെട്ടു. ജനിതക വിളകൾക്ക് അംഗീകാരം നൽകുവാനായി ലക്ഷ്യമിട്ട് രാജ്യത്ത് ജൈവ സാങ്കേതിക റെഗുലേറ്ററി അതോറിറ്റി സ്ഥാപിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം. ഇപ്പോൾ നടക്കുന്ന ബിടി പരുത്തി കൃഷിയേയും അതുണ്ടാക്കുന്ന അനന്തര ഫലങ്ങളേയും പറ്റി 10 വർഷത്തോലം പഠനം നടത്തണം എന്നും എന്നിട്ട് സുരക്ഷിതമാണ് എന്ന് കണ്ടാൽ മാത്രമേ ഇത്തരം കൃഷി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പാടുള്ളൂ എന്നും ജൈവ വൈവിദ്ധ്യ കോൺഗ്രസ് ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ആപത്തിനെ മാടി വിളിക്കുന്നവര്‍

June 5th, 2011

ഇന്ന് ജൂണ്‍ 5, ലോക പരിസ്ഥിതി ദിനം, ജീവന്റെ നിലനില്‍പ്പ്‌ തന്നെ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് നാം പരിസ്ഥിതിയെ പറ്റി ചിന്തിക്കാന്‍ തന്നെ തുടങ്ങിയത്. നമ്മുടെ വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി ഒരവബോധം  ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു എങ്കില്‍ കുറച്ചെങ്കിലും മാറ്റം വരുത്താന്‍ നമുക്കാവുമായിരുന്നു.  “ലോകത്തിലെ ഓരോ കുട്ടിയും ബോധന പ്രക്രിയയിലൂടെ മലിനീകരണമെന്ന മഹാവിപത്തിനെപ്പറ്റി ബോധാവാനാകണം. പ്രകൃതിയുമായുള്ള മനുഷ്യന്റെ സമന്വയം ബോധനത്തിന്റെ ചെറിയ ചെറിയ കാല്‍വെയ്പ്പുകളിലൂടെയേ പൂര്ത്തിയാക്കാനാകൂ. മനുഷ്യന്റെ ഭാവി, ബോധന പ്രക്രിയയുടെ ഒരു പ്രധാന കണ്ണിയാകണം” (സരളാ ബഹന്‍:- Revive our Dying Planet)

പരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങിനെയോ ചോര്‍ന്നു പോയി കൊണ്ടിരി ക്കുകയാണ്.    ജെയ്താപൂരില്‍ ആണവ നിലയം സ്ഥാപിച്ചേ അടങ്ങൂ എന്ന വാശിയിലാണ് നമ്മുടെ ഭരണകൂടം, ചെര്‍ണോബിലും, ത്രീമെന്‍ ഐലന്റും നാം എന്നേ മറന്നുപോയി എന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഫുക്കുഷിമ എത്ര പെട്ടെന്നാണ് നാം മറന്നത്. നമ്മളെക്കാള്‍ സാങ്കേതിക മികവുള്ള ജപ്പാന് പോലും നിയന്ത്രിക്കാനാവാത്ത ഒരു ഊര്‍ജ്ജത്തെ നമുക്ക്‌ പിടിച്ചു കേട്ടാനാവുമെന്ന ചിന്ത അപകടം തന്നെ. അമേരിക്കയോടും ഫ്രാന്‍സിനോടുമുള്ള വിധേയത്വവും, കച്ചവട ഇടപാടും നൂറു കോടി ജനതയുടെ ഭാവിവേ ഇരുട്ടിലാക്കി തന്നെ വേണമെന്നാണോ? ഫ്രഞ്ച് കമ്പനിയായ അരേവക്ക് 1650 മെഗാ വാട്ട് ശേഷിയുള്ള 6 ആണവ നിലയങ്ങള്‍ പണിയാന്‍ കരാറിലൊപ്പിട്ടുകഴിഞ്ഞു.

ഭൂമിയെ പരമാവധി നാം കാര്‍ന്നു  തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു  തിന്നാന്‍ ആക്കം കൂട്ടുന്നു. ഓരോ പരിസ്ഥിതി ദിനം കടന്നു പോകുമ്പോളും ആകുലതകള്‍ വര്‍ദ്ധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നാം കേട്ട് കൊണ്ടിരിക്കുന്നു. വലിയ ദുരന്തം തന്നെയാണ് ഫുക്കുഷിമയില്‍ സംഭവിച്ചത്. കാലങ്ങളോളം ആണവ വികിരണം ആ മണ്ണിലും, വായുവിലും, ജലത്തിലും അടിഞ്ഞു കിടന്ന് വരും തലമുറയെ കാര്‍ന്നു തിന്നും. ഇക്കാര്യങ്ങളൊന്നും അറിയാത്തവരല്ല നമ്മെ ഭരിക്കുന്നത് എന്നിട്ടും ജേയ്താപൂരിലെ ആണവ നിലയം വേണമെന്ന് തന്നെ വാശിപിടിക്കുന്നു. ആണവ ആപത്തിനെ മാടി വിളിക്കുന്ന നാം കറുത്ത നാളെയെയിലേക്കാണ് നയിക്കപ്പെടുക.

പലപ്പോഴും പരിസ്ഥിതി ദിനങ്ങള്‍ പോലുള്ള ദിവസങ്ങളെ നാം ആഘോഷമാക്കി മാറ്റാനാണ് ശ്രമിക്കാറ്. എന്നാല്‍ ഈ ദിനത്തെ ഒരു ബോധവല്‍ക്കരണ ദിനമായി ഏറ്റെടുത്ത്‌ പ്രകൃതിയെ മനസ്സിലാക്കാന്‍ ഒരു ശ്രമമാണ് ഉണ്ടാകേണ്ടത്. ഈ പരിസ്ഥിതി ദിനം കാടിനെ സംരക്ഷിക്കന്‍ ആഹ്വാനം ചെയ്യുന്നു, കാട് എന്ന ശ്വാസകോശത്തെ കാത്തുസൂക്ഷിക്കുന്നത്തിന്റെ പ്രാധാന്യം നാം മറന്ന് കഴിഞ്ഞു. അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചു വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വന്‍ അപകടത്തെയാണ് വിളിച്ചു വരുത്തുക, അന്തരീക്ഷത്തില്‍ നിന്ന് മണിക്കൂറില്‍ രണ്ടു കിലോഗ്രാം  കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കാനെ ഒരു മരത്തിനു കഴിയൂ, വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരി ക്കുകയാണ്, ഇത് നിലവിലെ സന്തുലിതാവസ്ഥയെ തകര്‍ക്കുകയും ജീവന്റെ നാശത്തിലേക്ക് വഴിവെക്കുകയും ചെയ്യും. കടുത്ത ചൂടിനെ കാത്തിരിക്കുന്ന നമുക്ക്‌ ഇനി മരങ്ങള്‍ ആവശ്യമില്ലാതായിരിക്കുന്നു. മരങ്ങള്‍ ചെയ്യുന്ന ധര്‍മ്മം നാം മറന്നിരിക്കുന്നു. ലോകത്തെ പ്രധാന പെട്ട മഴക്കാടുകള്‍ എല്ലാം തന്നെ ഭീഷണിയിലാണ്. ബ്രസീലിലെ ആമസോണ്‍ മേഖലയില്‍ കാട്ടുതീയും മറ്റു അധിനിവേശങ്ങളും മൂലം കടുത്ത പ്രതിസന്ധിയിലാണ്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കിളിമന്ചാരോ മേഖലയും ഇതേ പ്രതിസന്ധി തന്നെയാണ് നേരിടുന്നത്, സൈബീരിയന്‍ മേഖലകളും, ഏഷ്യന്‍ മേഖലയിലെ വനമേഖലയും കടുത്ത കയ്യേറ്റ ഭീഷണി നേരിടുന്നു.
നമ്മുടെ സൈലന്റ്‌വാലി വികസനത്തിന്റെ വിളി കാത്ത്‌ കിടക്കുന്നു ബയോവാ വാലി പോലുള്ള പാദ്ധതികള്‍ക്കായി ചിലര്‍ കാത്തു കിടക്കുന്നു. പച്ചപ്പ് എന്നും പൊള്ളാവുന്ന അവസ്ഥയിലാണ്. ഭൂമി നശിക്കാന്‍ അധികം കാലം വേണ്ട എന്ന പ്രവചനങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മഴക്കാടുകള്‍ വെട്ടി മരം നടുന്ന നമ്മുടെ വനവല്‍ക്കരണ പദ്ധതികള്‍ വരുത്തി വെച്ച നാശത്തിന്റെ ആഴം തിരിച്ചറിയണമെങ്കില്‍ അട്ടപ്പാടി മേഖല സന്ദര്‍ശിച്ചാല്‍ മതിയാകും. സാമൂഹ്യ വനവല്‍ക്കരണം പോലുള്ള ചതികളെയാണ് നാം വികസനം എന്ന പേരില്‍ ഏറ്റെടുത്തത്, ഹരിത വിപ്ലവം ഉണ്ടാക്കിയ നാശം എത്രയോ വലുതായിരുന്നു എന്ന് മനസ്സിലാക്കാന്‍ നമ്മുടെ വിദഗ്ധര്‍ക്ക് ഇരുപത് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 44 നദികളുള്ള കേരളത്തില്‍ മഴക്കാലത്തും ശുദ്ധജലക്ഷാമം, കാലം തെറ്റി വരുന്ന മഴ, ചുട്ടുപൊള്ളുന്ന പകലുകള്‍, മാലിന്യങ്ങള്‍ നിറഞ്ഞ നഗരങ്ങള്‍, വിഷമഴ പെയ്ത തോട്ടങ്ങള്‍, പാടത്തും പറമ്പിലും വാരി ക്കോരിയോഴിക്കുന്ന കീട നാശിനികള്‍, എങ്ങും വിഷം മുക്കിയ പച്ചക്കറികള്‍, പഴങ്ങള്‍, നാടും കാടും വെട്ടി ഉണ്ടാക്കുന്ന എക്സ്പ്രസ് ഹൈവേ, റിയല്‍എസ്റ്റേറ്റ്‌ ലോബി കയ്യേറുന്ന വനം, മലിനമാക്കപ്പെട്ട നദികള്‍, കാസര്‍കോഡ്‌ ഒരു കൊത് പറന്നാല്‍ തിരുവനന്തപുരം വരെ നീളുന്ന വിവിധ തരം രോഗങ്ങള്‍,         ഇങ്ങനെ നീളുന്നു പ്രബുദ്ധ കേരളത്തിന്റെ വികസന വിശേഷങ്ങള്‍. എന്നാല്‍ ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ നമുക്ക്‌ നേരമില്ല, ഫേസ്ബുക്കിലും, ട്വിറ്ററിലും, ബ്ലോഗുകളിലും വിലസുന്ന മലയാളിക്ക് ഇതൊന്നും അത്ര വലിയ വിഷയമല്ല. ജെയ്താപൂരില്‍ ആണവ നിലയം വരുന്നതോ, ഫുക്കുഷിമയില്‍ ആണവ നിലയം തകര്‍ന്നതോ, കാര്‍ഷിക മേഖലയില്‍ ബഹുരാഷ്ട്രകുത്തകകളുടെ വരവിനെയോ, ജനിതക വിത്ത്‌ ഉണ്ടാകാവുന്ന ഭയപ്പെടേണ്ട അവസ്ഥയെയോ, നാം വേണ്ട വിധത്തില്‍ ചര്‍ച്ചചെയ്തോ? ഇക്കാര്യങ്ങളെ പറ്റി നാം ബോധാവാന്മാരാണോ? ഇത് നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണ്.
നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ്‌ ദാര്‍ശകനികനായ ആല്‍ഫ്രെഡ് നോര്‍ത്ത്‌  നോര്‍ത്ത്‌ ‌ വൈറ്റ്‌ ഹൈഡ്‌ വളരെ മുന്‍പ്‌  തന്നെ പറഞ്ഞു: “ഇന്നത്തെ അമൂര്‍ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.” ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ  അമൂമായര്‍ത്തതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക്  വഴിവെക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം  നാം തുടരുന്നു   കൊണ്ടിരിക്കുന്നു തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. വിനാശകരമായ നാളെകങ്ങളെ പറ്റി ആകുലത പേറാത്ത ഒരു കൂട്ടം ഇതിനെ തൃണവല്ക്കരിച്ച് തങ്ങളുടെ താല്പര്യത്തിനനുസരിച്ച് പ്രവത്തികള്‍ തുടരുന്നു, ഇവര്‍ തന്നെയാണ് ലോകത്തെ നയിക്കുന്നതെന്ന് അഹങ്കരിച്ചു കൊണ്ട് ലോകത്ത് എവിടെയും കടന്നാക്രമണം നടത്തി കൊണ്ടിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനങ്ങള്‍ വരുത്തിവെക്കുന്ന വിനാശകരമായ നാളെയെ പറ്റി നാം ഇനിയെങ്കിലും ചിന്തിച്ചില്ല എങ്കില്‍ വരും നാളുകള്‍ കറുത്തതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാലാവസ്ഥ വ്യതിയാനഫലമായി ചുഴലിക്കാറ്റ്‌, കൊടുങ്കാറ്റ്, സുനാമി എന്നീ ദുരന്തങ്ങള്‍ ഇപ്പോഴും ഉണ്ടാവാം എന്ന അവസ്ഥയാണുള്ളത്, അന്തരീക്ഷവും കരയും കടലും ക്രമാതീതമായി മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു ഈ തോത് തുടര്‍ന്നാല്‍  ഭൂമിയിലെ മാലിന്യങ്ങള്‍ തള്ളാനായി മാത്രം ഭൂമിയേക്കാള്‍ വലിയ മറ്റൊരു ഗ്രഹത്തെ അന്വേഷിക്കേണ്ടി വരും, കടല്‍ മലിനീകരിക്ക പ്പെടുന്നതിലൂടെ കടലിലെ ജീവന്റെ സാന്നിധ്യത്തിനു ഭീഷണിയാവുന്നു. കടലിലെ ജീവന്റെ സാന്നിധ്യം കുറയുന്നതോടെ മനുഷ്യന്‍ ആശ്രയിച്ചു കൊണ്ടിരിക്കുന്ന വലിയ ഭക്ഷ്യ ശേഖരമാണ് ഇല്ലാതാവുക, നിലവില്‍ തന്നെ ഭക്ഷ്യ ക്ഷാമം അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ മത്സ്യസമ്പത്ത് കുറഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം എത്ര വലുതായിരിക്കും, “മനുഷ്യന്‍ പ്രകൃതിയുടെ പ്രക്രിയകളില്‍ ഇടപെടാന്‍ തുടങ്ങുന്നതോടെ യാണ് ഈ സംഹാരാത്മക സംസ്കാരത്തിന്റെ വികാസം ആരംഭിക്കുന്നത് ” പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ ലാല്‍ ബഹുഗുണയുടെ വാക്കുകള്‍ എത്ര ശരിയാണ് !

ഭൂമിയില്‍ കുന്നുകൂടി കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നതും ഈ മനുഷ്യന്‍ തന്നെയാണ്. രാസ-ആണവ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍, കമ്പ്യൂട്ടര്‍ അവശിഷ്ടങ്ങള്‍, വാഹനാവശിഷ്ടങ്ങള്‍, കോണ്ക്രീറ്റ് അവശിഷ്ടങ്ങള്‍ തുടങ്ങിയവയും, ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗം എന്നിവ മൂലം ഭൂമി ദിനംപ്രതി നശിച്ചു കൊണ്ടിരിക്കുകയാണ്. .
കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്ത ഫലങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു. കടുത്ത ചൂട്‌ നമ്മുടെ ഹരിത വലയത്തെ ഇല്ലാതാക്കുമോ എന്ന വ്യാകുലത നമുക്കിടയിലേക്ക് ഇനിയും കാര്യമായി കടന്നു വന്നിട്ടില്ല നാമിന്നും വികസന മെന്ന ഭ്രാന്തമായ ഒരു വലയത്തിനുള്ളിലാണ്, വന്‍ കെട്ടിടങ്ങള്‍ വന്‍ ഫാക്ടറികള്‍ അണക്കെട്ടുകള്‍ മഹാനഗരങ്ങള്‍ ഇതെല്ലാമാണ് നമ്മുടെ വികസന സ്വപ്നങ്ങള്‍, പാരിസ്ഥിതികമായ കാഴ്ച്പ്പാട് വികസന നയരൂപീകരണത്തില്‍ എവിടെയും കാണുന്നില്ല, അതിനു തെളിവാണ്‌ കേരളത്തില്‍ അങ്ങോളം കാണുന്ന പ്രതിരോധ സമരങ്ങളും പ്രധിഷേധങ്ങളും. പാത്രക്കടവ്, അതിരപ്പിള്ളി, പ്ലാച്ചിമട, ഏലൂര്‍, കരിമുകള്‍, കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍  സമരം, ചക്കംകണ്ടം സമരംഎന്നിങ്ങനെ വലുതും ചെറുതുമായ സമരങ്ങളുടെ കാരണം നമ്മുടെ വികസന ഭ്രാന്തിന്റെ ഫലമായി ഉണ്ടായതാണ്, എക്സ്പ്രസ് ഹൈവേ,  കിനാലൂരില്‍ സംഭവിച്ചത്‌, കണ്ടല്ക്കാ ടുകള്‍ വെട്ടി നിരത്തി  അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ നിര്‍മ്മിക്കല്‍ എന്നിങ്ങനെ തുടരുന്നു നമ്മുടെ അബദ്ധങ്ങള്‍ നിറഞ്ഞ വികസനം. ഏതോ ഉട്ടോപ്യന്‍ സ്വപ്നം കണ്ടുകൊണ്ടാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ വരെ തങ്ങളുടെ നയങ്ങള്‍ രൂപീകരിക്കുന്നത്. ഈ അധപതനം കേരളത്തെ ഇല്ലാതാക്കും. ഭൂമി അതിന്റെ ഏറ്റവും ദുരിത പൂര്‍ണവമായ കാലത്തെയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതേ നിലയില്‍ തുടര്‍ന്നാല്‍  ലോകാവസാനത്തിലേക്ക് അധികം ദൂരമില്ലെന്ന സത്യം നാം ഓര്‍ക്കുന്നത് നന്നായിരിക്കും. ഇനിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ‌ പരിസ്ഥിതിയെ കുറിച്ചും പ്രകൃതിയെക്കുറിച്ചും പഠിപ്പിക്കുവാന്‍ നാം തയ്യാറാവണം.ഇത്തരം ചിന്തകളെ ഓര്‍മ്മപ്പെടുത്തുന്നതാകട്ടെ ഈ പരിസ്ഥിതി ദിനവും.

ആപത്തിനെ മാടി വിളിക്കുന്നവര്‍
————————————————————
ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം, ജീവന്റെ നിലനില്‍പ്പ്‌ തന്നെ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന

സാഹചര്യത്തില്‍ മാത്രമാണ് നാം പരിസ്ഥിതിയെ പറ്റി ചിന്തിക്കാന്‍ തന്നെ തുടങ്ങിയത്. നമ്മുടെ

വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി ഒരവബോധം  ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു എങ്കില്‍

കുറച്ചെങ്കിലും മാറ്റം വരുത്താന്‍ നമുക്കാവുമായിരുന്നു.  “ലോകത്തിലെ ഓരോ കുട്ടിയും ബോധന

പ്രക്രിയയിലൂടെ മലിനീകരണമെന്ന മഹാവിപത്തിനെപ്പറ്റി ബോധാവാനാകണം. പ്രകൃതിയുമായുള്ള

മനുഷ്യന്റെ സമന്വയം ബോധനത്തിന്റെ ചെറിയ ചെറിയ കാല്‍വെയ്പ്പുകളിലൂടെയേ

പൂര്ത്തിയാക്കാനാകൂ. മനുഷ്യന്റെ ഭാവി, ബോധന പ്രക്രിയയുടെ ഒരു പ്രധാന കണ്ണിയാകണം” (സരളാ

ബഹന്‍:- Revive our Dying Planet)

പരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങിനെയോ ചോര്‍ന്നു പോയി കൊണ്ടിരി

ക്കുകയാണ്.    ജെയ്താപൂരില്‍ ആണവ നിലയം സ്ഥാപിച്ചേ അടങ്ങൂ എന്ന വാശിയിലാണ് നമ്മുടെ

ഭരണകൂടം, ചെര്‍ണോബിലും, ത്രീമെന്‍ ഐലന്റും നാം എന്നേ മറന്നുപോയി എന്നതില്‍ അത്ഭുതമില്ല.

എന്നാല്‍ ഫുക്കുഷിമ എത്ര പെട്ടെന്നാണ് നാം മറന്നത്. നമ്മളെക്കാള്‍ സാങ്കേതിക മികവുള്ള ജപ്പാന്

പോലും നിയന്ത്രിക്കാനാവാത്ത ഒരു ഊര്‍ജ്ജത്തെ നമുക്ക്‌ പിടിച്ചു കേട്ടാനാവുമെന്ന ചിന്ത അപകടം

തന്നെ. അമേരിക്കയോടും ഫ്രാന്‍സിനോടുമുള്ള വിധേയത്വവും, കച്ചവട ഇടപാടും നൂറു കോടി

ജനതയുടെ ഭാവിവേ ഇരുട്ടിലാക്കി തന്നെ വേണമെന്നാണോ? ഫ്രഞ്ച് കമ്പനിയായ അരേവക്ക് 1650

മെഗാ വാട്ട് ശേഷിയുള്ള 6 ആണവ നിലയങ്ങള്‍ പണിയാന്‍ കരാറിലൊപ്പിട്ടുകഴിഞ്ഞു.

ഭൂമിയെ പരമാവധി നാം കാര്‍ന്നു  തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു  തിന്നാന്‍ ആക്കം

കൂട്ടുന്നു. ഓരോ പരിസ്ഥിതി ദിനം കടന്നു പോകുമ്പോളും ആകുലതകള്‍ വര്‍ദ്ധിക്കുന്ന തരത്തിലുള്ള

വാര്‍ത്തകള്‍ നാം കേട്ട് കൊണ്ടിരിക്കുന്നു. വലിയ ദുരന്തം തന്നെയാണ് ഫുക്കുഷിമയില്‍ സംഭവിച്ചത്.

കാലങ്ങളോളം ആണവ വികിരണം ആ മണ്ണിലും, വായുവിലും, ജലത്തിലും അടിഞ്ഞു കിടന്ന് വരും

തലമുറയെ കാര്‍ന്നു തിന്നും. ഇക്കാര്യങ്ങളൊന്നും അറിയാത്തവരല്ല നമ്മെ ഭരിക്കുന്നത് എന്നിട്ടും

ജേയ്താപൂരിലെ ആണവ നിലയം വേണമെന്ന് തന്നെ വാശിപിടിക്കുന്നു. ആണവ ആപത്തിനെ മാടി

വിളിക്കുന്ന നാം കറുത്ത നാളെയെയിലേക്കാണ് നയിക്കപ്പെടുക.

പലപ്പോഴും പരിസ്ഥിതി ദിനങ്ങള്‍ പോലുള്ള ദിവസങ്ങളെ നാം ആഘോഷമാക്കി മാറ്റാനാണ്

ശ്രമിക്കാറ്. എന്നാല്‍ ഈ ദിനത്തെ ഒരു ബോധവല്‍ക്കരണ ദിനമായി ഏറ്റെടുത്ത്‌ പ്രകൃതിയെ

മനസ്സിലാക്കാന്‍ ഒരു ശ്രമമാണ് ഉണ്ടാകേണ്ടത്. ഈ പരിസ്ഥിതി ദിനം കാടിനെ സംരക്ഷിക്കന്‍

ആഹ്വാനം ചെയ്യുന്നു, കാട് എന്ന ശ്വാസകോശത്തെ കാത്തുസൂക്ഷിക്കുന്നത്തിന്റെ പ്രാധാന്യം നാം

മറന്ന് കഴിഞ്ഞു. അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചു വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വന്‍

അപകടത്തെയാണ് വിളിച്ചു വരുത്തുക, അന്തരീക്ഷത്തില്‍ നിന്ന് മണിക്കൂറില്‍ രണ്ടു കിലോഗ്രാം

കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കാനെ ഒരു മരത്തിനു കഴിയൂ, വന നശീകരണം മൂലം

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരി

ക്കുകയാണ്, ഇത് നിലവിലെ സന്തുലിതാവസ്ഥയെ തകര്‍ക്കുകയും ജീവന്റെ നാശത്തിലേക്ക്

വഴിവെക്കുകയും ചെയ്യും. കടുത്ത ചൂടിനെ കാത്തിരിക്കുന്ന നമുക്ക്‌ ഇനി മരങ്ങള്‍

ആവശ്യമില്ലാതായിരിക്കുന്നു. മരങ്ങള്‍ ചെയ്യുന്ന ധര്‍മ്മം നാം മറന്നിരിക്കുന്നു. ലോകത്തെ പ്രധാന പെട്ട

മഴക്കാടുകള്‍ എല്ലാം തന്നെ ഭീഷണിയിലാണ്. ബ്രസീലിലെ ആമസോണ്‍ മേഖലയില്‍ കാട്ടുതീയും മറ്റു

അധിനിവേശങ്ങളും മൂലം കടുത്ത പ്രതിസന്ധിയിലാണ്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കിളിമന്ചാരോ

മേഖലയും ഇതേ പ്രതിസന്ധി തന്നെയാണ് നേരിടുന്നത്, സൈബീരിയന്‍ മേഖലകളും, ഏഷ്യന്‍

മേഖലയിലെ വനമേഖലയും കടുത്ത കയ്യേറ്റ ഭീഷണി നേരിടുന്നു.
നമ്മുടെ സൈലന്റ്‌വാലി വികസനത്തിന്റെ വിളി കാത്ത്‌ കിടക്കുന്നു ബയോവാ വാലി പോലുള്ള

പാദ്ധതികള്‍ക്കായി ചിലര്‍ കാത്തു കിടക്കുന്നു. പച്ചപ്പ് എന്നും പൊള്ളാവുന്ന അവസ്ഥയിലാണ്. ഭൂമി

നശിക്കാന്‍ അധികം കാലം വേണ്ട എന്ന പ്രവചനങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങള്‍

നീങ്ങുന്നത്. മഴക്കാടുകള്‍ വെട്ടി മരം നടുന്ന നമ്മുടെ വനവല്‍ക്കരണ പദ്ധതികള്‍ വരുത്തി വെച്ച

നാശത്തിന്റെ ആഴം തിരിച്ചറിയണമെങ്കില്‍ അട്ടപ്പാടി മേഖല സന്ദര്‍ശിച്ചാല്‍ മതിയാകും. സാമൂഹ്യ

വനവല്‍ക്കരണം പോലുള്ള ചതികളെയാണ് നാം വികസനം എന്ന പേരില്‍ ഏറ്റെടുത്തത്, ഹരിത

വിപ്ലവം ഉണ്ടാക്കിയ നാശം എത്രയോ വലുതായിരുന്നു എന്ന് മനസ്സിലാക്കാന്‍ നമ്മുടെ വിദഗ്ധര്‍ക്ക്

ഇരുപത് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 44 നദികളുള്ള കേരളത്തില്‍ മഴക്കാലത്തും

ശുദ്ധജലക്ഷാമം, കാലം തെറ്റി വരുന്ന മഴ, ചുട്ടുപൊള്ളുന്ന പകലുകള്‍, മാലിന്യങ്ങള്‍ നിറഞ്ഞ

നഗരങ്ങള്‍, വിഷമഴ പെയ്ത തോട്ടങ്ങള്‍, പാടത്തും പറമ്പിലും വാരി ക്കോരിയോഴിക്കുന്ന കീട

നാശിനികള്‍, എങ്ങും വിഷം മുക്കിയ പച്ചക്കറികള്‍, പഴങ്ങള്‍, നാടും കാടും വെട്ടി ഉണ്ടാക്കുന്ന

എക്സ്പ്രസ് ഹൈവേ, റിയല്‍എസ്റ്റേറ്റ്‌ ലോബി കയ്യേറുന്ന വനം, മലിനമാക്കപ്പെട്ട നദികള്‍,

കാസര്‍കോഡ്‌ ഒരു കൊത് പറന്നാല്‍ തിരുവനന്തപുരം വരെ നീളുന്ന വിവിധ തരം രോഗങ്ങള്‍,

ഇങ്ങനെ നീളുന്നു പ്രബുദ്ധ കേരളത്തിന്റെ വികസന വിശേഷങ്ങള്‍. എന്നാല്‍ ഇതൊന്നും ചര്‍ച്ച

ചെയ്യാന്‍ നമുക്ക്‌ നേരമില്ല, ഫേസ്ബുക്കിലും, ട്വിറ്ററിലും, ബ്ലോഗുകളിലും വിലസുന്ന മലയാളിക്ക്

ഇതൊന്നും അത്ര വലിയ വിഷയമല്ല. ജെയ്താപൂരില്‍ ആണവ നിലയം വരുന്നതോ, ഫുക്കുഷിമയില്‍

ആണവ നിലയം തകര്‍ന്നതോ, കാര്‍ഷിക മേഖലയില്‍ ബഹുരാഷ്ട്രകുത്തകകളുടെ വരവിനെയോ,

ജനിതക വിത്ത്‌ ഉണ്ടാകാവുന്ന ഭയപ്പെടേണ്ട അവസ്ഥയെയോ, നാം വേണ്ട വിധത്തില്‍

ചര്‍ച്ചചെയ്തോ? ഇക്കാര്യങ്ങളെ പറ്റി നാം ബോധാവാന്മാരാണോ? ഇത് നാം ഓരോരുത്തരും സ്വയം

ചോദിക്കേണ്ട ചോദ്യമാണ്.
നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ്‌

ദാര്‍ശകനികനായ ആല്‍ഫ്രെഡ് നോര്‍ത്ത്‌  നോര്‍ത്ത്‌ ‌ വൈറ്റ്‌ ഹൈഡ്‌ വളരെ മുന്‍പ്‌  തന്നെ

പറഞ്ഞു: “ഇന്നത്തെ അമൂര്‍ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം,

പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.”

ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ  അമൂമായര്‍ത്തതിനെ സത്യമായി

ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക്

വഴിവെക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക്

നയിക്കുന്ന പ്രവര്‍ത്തനം  നാം തുടരുന്നു   കൊണ്ടിരിക്കുന്നു തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ

സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. വിനാശകരമായ നാളെകങ്ങളെ പറ്റി ആകുലത പേറാത്ത ഒരു കൂട്ടം

ഇതിനെ തൃണവല്ക്കരിച്ച് തങ്ങളുടെ താല്പര്യത്തിനനുസരിച്ച് പ്രവത്തികള്‍ തുടരുന്നു, ഇവര്‍ തന്നെയാണ്

ലോകത്തെ നയിക്കുന്നതെന്ന് അഹങ്കരിച്ചു കൊണ്ട് ലോകത്ത് എവിടെയും കടന്നാക്രമണം നടത്തി

കൊണ്ടിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനങ്ങള്‍ വരുത്തിവെക്കുന്ന വിനാശകരമായ നാളെയെ പറ്റി

നാം ഇനിയെങ്കിലും ചിന്തിച്ചില്ല എങ്കില്‍ വരും നാളുകള്‍ കറുത്തതായിരിക്കും എന്ന കാര്യത്തില്‍

സംശയം വേണ്ട. കാലാവസ്ഥ വ്യതിയാനഫലമായി ചുഴലിക്കാറ്റ്‌, കൊടുങ്കാറ്റ്, സുനാമി എന്നീ

ദുരന്തങ്ങള്‍ ഇപ്പോഴും ഉണ്ടാവാം എന്ന അവസ്ഥയാണുള്ളത്, അന്തരീക്ഷവും കരയും കടലും

ക്രമാതീതമായി മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു ഈ തോത് തുടര്‍ന്നാല്‍  ഭൂമിയിലെ മാലിന്യങ്ങള്‍

തള്ളാനായി മാത്രം ഭൂമിയേക്കാള്‍ വലിയ മറ്റൊരു ഗ്രഹത്തെ അന്വേഷിക്കേണ്ടി വരും, കടല്‍

മലിനീകരിക്ക പ്പെടുന്നതിലൂടെ കടലിലെ ജീവന്റെ സാന്നിധ്യത്തിനു ഭീഷണിയാവുന്നു. കടലിലെ

ജീവന്റെ സാന്നിധ്യം കുറയുന്നതോടെ മനുഷ്യന്‍ ആശ്രയിച്ചു കൊണ്ടിരിക്കുന്ന വലിയ ഭക്ഷ്യ

ശേഖരമാണ് ഇല്ലാതാവുക, നിലവില്‍ തന്നെ ഭക്ഷ്യ ക്ഷാമം അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍

മത്സ്യസമ്പത്ത് കുറഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം എത്ര വലുതായിരിക്കും, “മനുഷ്യന്‍ പ്രകൃതിയുടെ

പ്രക്രിയകളില്‍ ഇടപെടാന്‍ തുടങ്ങുന്നതോടെ യാണ് ഈ സംഹാരാത്മക സംസ്കാരത്തിന്റെ വികാസം

ആരംഭിക്കുന്നത് ” പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ ലാല്‍ ബഹുഗുണയുടെ വാക്കുകള്‍

എത്ര ശരിയാണ് !

ഭൂമിയില്‍ കുന്നുകൂടി കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളും മറ്റു പാരിസ്ഥിതിക

പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നതും ഈ മനുഷ്യന്‍ തന്നെയാണ്. രാസ-ആണവ അവശിഷ്ടങ്ങള്‍,

പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍, കമ്പ്യൂട്ടര്‍ അവശിഷ്ടങ്ങള്‍, വാഹനാവശിഷ്ടങ്ങള്‍, കോണ്ക്രീറ്റ്

അവശിഷ്ടങ്ങള്‍ തുടങ്ങിയവയും, ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗം എന്നിവ മൂലം ഭൂമി

ദിനംപ്രതി നശിച്ചു കൊണ്ടിരിക്കുകയാണ്. .
കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്ത ഫലങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടു

തുടങ്ങിയിരിക്കുന്നു. കടുത്ത ചൂട്‌ നമ്മുടെ ഹരിത വലയത്തെ ഇല്ലാതാക്കുമോ എന്ന വ്യാകുലത

നമുക്കിടയിലേക്ക് ഇനിയും കാര്യമായി കടന്നു വന്നിട്ടില്ല നാമിന്നും വികസന മെന്ന ഭ്രാന്തമായ ഒരു

വലയത്തിനുള്ളിലാണ്, വന്‍ കെട്ടിടങ്ങള്‍ വന്‍ ഫാക്ടറികള്‍ അണക്കെട്ടുകള്‍ മഹാനഗരങ്ങള്‍

ഇതെല്ലാമാണ് നമ്മുടെ വികസന സ്വപ്നങ്ങള്‍, പാരിസ്ഥിതികമായ കാഴ്ച്പ്പാട് വികസന

നയരൂപീകരണത്തില്‍ എവിടെയും കാണുന്നില്ല, അതിനു തെളിവാണ്‌ കേരളത്തില്‍ അങ്ങോളം

കാണുന്ന പ്രതിരോധ സമരങ്ങളും പ്രധിഷേധങ്ങളും. പാത്രക്കടവ്, അതിരപ്പിള്ളി, പ്ലാച്ചിമട, ഏലൂര്‍,

കരിമുകള്‍, കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍  സമരം, ചക്കംകണ്ടം സമരംഎന്നിങ്ങനെ വലുതും

ചെറുതുമായ സമരങ്ങളുടെ കാരണം നമ്മുടെ വികസന ഭ്രാന്തിന്റെ ഫലമായി ഉണ്ടായതാണ്,

എക്സ്പ്രസ് ഹൈവേ,  കിനാലൂരില്‍ സംഭവിച്ചത്‌, കണ്ടല്ക്കാ ടുകള്‍ വെട്ടി നിരത്തി  അമ്യൂസ്മെന്റ്

പാര്‍ക്കുകള്‍ നിര്‍മ്മിക്കല്‍ എന്നിങ്ങനെ തുടരുന്നു നമ്മുടെ അബദ്ധങ്ങള്‍ നിറഞ്ഞ വികസനം. ഏതോ

ഉട്ടോപ്യന്‍ സ്വപ്നം കണ്ടുകൊണ്ടാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ വരെ തങ്ങളുടെ നയങ്ങള്‍

രൂപീകരിക്കുന്നത്. ഈ അധപതനം കേരളത്തെ ഇല്ലാതാക്കും. ഭൂമി അതിന്റെ ഏറ്റവും ദുരിത

പൂര്‍ണവമായ കാലത്തെയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതേ നിലയില്‍ തുടര്‍ന്നാല്‍

ലോകാവസാനത്തിലേക്ക് അധികം ദൂരമില്ലെന്ന സത്യം നാം ഓര്‍ക്കുന്നത് നന്നായിരിക്കും.

ഇനിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ‌ പരിസ്ഥിതിയെ കുറിച്ചും പ്രകൃതിയെക്കുറിച്ചും പഠിപ്പിക്കുവാന്‍

നാം തയ്യാറാവണം.ഇത്തരം ചിന്തകളെ ഓര്‍മ്മപ്പെടുത്തുന്നതാകട്ടെ ഈ പരിസ്ഥിതി ദിനവും.

- ഫൈസല്‍ ബാവ

വായിക്കുക: , , , , , , , ,

1 അഭിപ്രായം »

ജനിതക വിളകള്‍ക്ക്‌ നിരുപാധിക പിന്തുണയില്ല

January 10th, 2011

gm-crops-epathram

തിരുവനന്തപുരം : സി. പി. ഐ. (എം) ജനിതക വിളകളെ പൂര്‍ണ്ണമായി തള്ളിക്കളയുന്നില്ല എന്നത് ജനിതക വിളകള്‍ക്കുള്ള നിരുപാധിക പിന്തുണയല്ല എന്ന് ധന മന്ത്രിയും സി. പി. ഐ. എം. കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ്‌ ഐസക്‌ വ്യക്തമാക്കി. ജനിതക വിത്തിനെ എതിര്‍ക്കുന്നത് അന്ധ വിശ്വാസമാണ് എന്ന സി. പി. ഐ. (എം) പോളിറ്റ്‌ ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയുടെ പ്രസ്താവനയെ ചൊല്ലി ഉയര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍, എ. കെ. ജി. ഗവേഷണ പഠന കേന്ദ്രം സംഘടിപ്പിച്ച അന്താരാഷ്‌ട്ര പഠന കോണ്ഗ്രസില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരിത വിപ്ലവത്തിന്റെ കാര്യത്തില്‍ നടന്ന പോലെ ജനിതക സാങ്കേതിക വിദ്യയുടെ ഗവേഷണവും പൊതു മേഖലയിലാണ് നടക്കേണ്ടത്. പൊതു മേഖലാ സ്ഥാപനങ്ങള്‍ ഇതിനു തയ്യാറാവാത്ത സാഹചര്യത്തിലാണ് സ്വകാര്യ മേഖല ഈ രംഗം കയ്യടക്കുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു.

ബി. ടി. വഴുതനയെ പാര്‍ട്ടി എതിര്‍ത്തത് അത് മൂലം ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് വേണ്ടത്ര പഠനം നടന്നിട്ടില്ല എന്നതിനാലാണ്. ഇതിന്റെ ഉപയോഗത്തിന് മുപ്പത്‌ വര്‍ഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കണം എന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്‌. മൊണ്‍സാന്റോ കമ്പനിയുടെ നിയന്ത്രണത്തിലുള്ള ബി. ടി. പരുത്തി പോലെ ജനിതക വിത്തുകളെ സ്വകാര്യ കുത്തകകള്‍ നിയന്ത്രിക്കുന്നത് പാര്‍ട്ടി അംഗീകരിക്കില്ല. കേന്ദ്ര സര്‍ക്കാരായിരുന്നു അതിന് ഉത്തരവാദി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ജനിതക വിത്തുകളുടെ പ്രചാരണം ബഹുരാഷ്ട്ര കുത്തകകളുടെ താല്‍പര്യാര്‍ത്ഥം

January 9th, 2011

monsanto-gm-seeds-epathram

മനാമ : ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ ജനിതക വിത്തുകള്‍ അനുഗുണമാകുമെന്ന കേരള പഠന കോണ്‍ഗ്രസ്സിന്റെ അഭിപ്രായം മൊണ്‍സാന്റോ പോലുള്ള കാര്‍ഷിക ബഹുരാഷ്ട്ര കുത്തകകളുടെ പ്രചാരകരായി ഒരു ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടി കൂടി മാറിയതിന്റെ ഏറ്റവും പുതിയ തെളിവാണെന്ന് പ്രേരണ ബഹറൈന്‍ അഭിപ്രായപ്പെട്ടു.

ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ കാര്‍ഷിക മേഖല പൂര്‍ണ്ണമായും ബഹുരാഷ്ട്ര കുത്തകകള്‍ കീഴ്പ്പെടുത്തിയിരിക്കുന്നു. കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള വിത്തുകളും കാര്‍ഷിക രീതികളും മൊണ്‍സാന്റൊ, കാര്‍ഗില്‍, പെപ്സി, ബെയര്‍ പോലുള്ള ബഹുരാഷ്ട്ര കുത്തകകള്‍ സ്വന്തമാക്കി മാറ്റാനായി ലോക വ്യാപകമായി ശ്രമങ്ങള്‍ തുടരുന്നു. ഇതിന്റെ ഫലമാണ് ചെറുകിട ഇടത്തരം കര്‍ഷകരുടെ കൂട്ട ആത്മഹത്യകള്‍. ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ രണ്ട് ലക്ഷത്തിലധികം കര്‍ഷകര്‍ക്ക് ജീവന്‍ ബലി കൊടുക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധികളെ കൂടുതല്‍ രൂക്ഷമാക്കുന്ന നയങ്ങളുമായി സര്‍ക്കാരുകള്‍ മുന്നോട്ട് പോകുകയാണ്.

വളര്‍ന്നു വരുന്ന ലോക ജനസംഖ്യയുടെ ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗ്ഗം ജനിതക വിത്തുകളുടെ വ്യാപനമാണെന്ന പ്രചാരണം അമേരിക്കയുടെ നേതൃത്വത്തില്‍ ബഹുരാഷ്ട്ര കുത്തകളുടെ താല്പര്യാര്‍ത്ഥം ലോക വ്യാപകമായി നടത്തി വരുന്നുണ്ട്. ഈ കച്ചവടത്തിലൂടെ ഇവര്‍ മൂന്നര ലക്ഷം കോടി രൂപ പ്രതിവര്‍ഷം നേടിയെടുക്കുന്നു.

എന്നാല്‍ ജനിതക വിത്തുകള്‍ അപകടകരമായ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കുന്നു എന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഒട്ടുമിക്ക രാജ്യങ്ങളും ഇതിന്റെ വ്യാപനത്തിനെതിരെ ജാഗരൂകരാണ്. യൂറോപ്യന്‍ യൂനിയന്‍, മെക്സിക്കോ, ചിലി, വെനിസ്വേല തുടങ്ങിയ രാജ്യങ്ങള്‍ ഈ നിലപാടെടുത്തിട്ടുണ്ട്.

എന്നാല്‍ 1990 കള്‍ക്ക് ശേഷം ഇന്ത്യയില്‍ വ്യാപകമായി മാറിയ ബി. ടി. പരുത്തി വിത്തുകള്‍ ആന്ധ്ര പ്രദേശിലും മഹാരാഷ്ട്രയിലെ വിദര്‍ഭയിലും വ്യാപകമായ ആരോഗ്യ പ്രശ്നങ്ങള്‍ കര്‍ഷകര്‍ക്കും നാല്‍ക്കാലികള്‍ക്കും സമ്മാനിച്ചു. കൃഷിയിലെ വമ്പിച്ച ചെലവ് വര്‍ധനയായിരുന്നു മറ്റൊരനുഭവം. ഇവ കാര്‍ഷിക ജീവിതത്തെ പൂര്‍ണ്ണമായും പ്രതിസന്ധിയിലാക്കി.

ഇതിന്റെ തുടര്‍ച്ചയായി ബി. ടി. വഴുതനയും കൂടി വ്യാപകമായി കൃഷി ചെയ്യാനുള്ള തീരുമാന ത്തിനെതിരെ വന്‍ തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു. ഈ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കേന്ദ്ര സര്‍ക്കാരിന് തീരുമാനം ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ ജി. എം. വിത്തുകളുടെ വ്യാപനം ലക്ഷ്യം വെച്ചു കൊണ്ടുള്ള അമേരിക്കന്‍ കാര്‍ഷിക വിഭാഗത്തിന്റെ നിബന്ധനകള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ അടിച്ചേല്‍‌പ്പിക്കാനുള്ള ശ്രമങ്ങള്‍ വിവിധ രൂപത്തില്‍ നടന്നു വരികയാണ്. ഇതിന്റെ വിജയത്തിനായി വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ നേതൃത്വങ്ങളെ വ്യത്യസ്തമായ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് വിലക്കെടുക്കുന്നു. ഇതിന് ഉപോല്‍ബലകമായ നിരവധി തെളിവുകള്‍ വിക്കിലീക്സ് പുറത്ത് വിട്ട് കഴിഞ്ഞിട്ടുണ്ട്. ഈ കെണിയില്‍ ഇന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളില്‍ നിര്‍ണ്ണായക സ്ഥാനമുള്ള ഇടതു പക്ഷ പാര്‍ട്ടികളെ വീഴ്ത്തിയിരിക്കുന്നു എന്നാണ് കേരള പഠന കോണ്‍ഗ്രസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതു വഴി ഇന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളെയും ജി. എം. വിത്തുകളുടെ പ്രചാരകരാക്കാന്‍ സാമ്രാജ്യത്വത്തിന് കഴിഞ്ഞിരിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കാര്‍ഷിക വൃത്തി ചെയ്യുന്ന, ഏറ്റവും കൂടുതല്‍ പരമ്പരാഗത വിത്തുകള്‍ കൃഷി ചെയ്യുന്ന ഇന്ത്യന്‍ കര്‍ഷകരെ ബഹുരാഷ്ട്ര കുത്തകകളുടെ ഇരകളാക്കി മാറ്റാനായി ഇന്ത്യയിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ശ്രമങ്ങളെ ചെറുത്തു തോല്‍‌പ്പിക്കാന്‍ മുഴുവന്‍ പുരോഗമന ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്ന് പ്രേരണ അഭ്യര്‍ഥിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഡോ. എം.എസ്. സ്വാമിനാഥനൊരു കത്ത്‌

November 18th, 2010

pesticide-use-epathram

പ്രിയപ്പെട്ട സ്വാമിനാഥന്,

84 വയസ്സുള്ള ഒരു കര്‍ഷകനാണ് ഞാന്‍. നാനാ തരം ഭക്ഷ്യ വിളകള്‍ കൃഷി ചെയ്ത അറുപതു കൊല്ലത്തെ അനുഭവ സമ്പത്ത്‌ എനിക്കുണ്ട്. അമ്പതുകളില്‍ രാസ വള കൃഷി നടത്തിയതടക്കം (അതിന്റെ അപകടം കാണുന്നത് വരെ) പല തരം കൃഷി രീതികള്‍ ഞാന്‍ പരീക്ഷിച്ചിട്ടുണ്ട്. പ്രകൃതിയോട് ഇണങ്ങിയ ജൈവ കൃഷിക്ക് മാത്രമേ ഇന്ത്യയിലെ ജനങ്ങള്‍ക്കാവശ്യമായ, ആരോഗ്യകരമായ ഭക്ഷ്യ വസ്തുക്കള്‍ സുലഭമായി പ്രദാനം ചെയ്യാനാകൂ എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. എല്ലാവരുടെയും അടിസ്ഥാനപരമായ എല്ലാ ആവശ്യങ്ങളും നിറവേറ്റാനും അതിനേ കഴിയൂ. ആരോഗ്യത്തോടെ, അന്തസ്സോടെ, സമാധാനപൂര്‍വ്വം ജീവിക്കാന്‍ അതാണ്‌ മാര്‍ഗ്ഗം.

dr-ms-swaminathan-epathram

ഡോ. എം. എസ്. സ്വാമിനാഥന്‍

ഇന്ത്യയില്‍ വിഷമയമായ രാസ വസ്തുക്കള്‍ കയറൂരി വിട്ട ഹരിത വിപ്ലവത്തിന്റെ പിതാവായി താങ്കള്‍ ഗണിക്കപ്പെട്ടു വരുന്നു. കഴിഞ്ഞ നാല്‍പ്പതു കൊല്ലമായി ഇന്ത്യയിലെ ലക്ഷോപലക്ഷം കര്‍ഷകരുടെ ജീവിതത്തേയും, കൃഷി ഭൂമിയേയും നശിപ്പിച്ചു കൊണ്ടിരിക്കുന്നത് ഈ രാസ വസ്തുക്കളാണ്. ഇന്ത്യയിലെ മണ്ണിനെ ദയനീയാ വസ്ഥയിലാക്കുകയും കടം കയറി മുടിഞ്ഞ കര്‍ഷകരെ ആത്മഹത്യയിലേക്ക്‌ തള്ളി വിടുകയും ചെയ്തതില്‍ മറ്റാരെക്കാളും ഉത്തരവാദിത്വം താങ്കള്‍ക്കാകുന്നു. ഹരിത വിപ്ലവം യഥാര്‍ഥത്തില്‍ ക്ഷാമം അകറ്റുകയാണോ ഉണ്ടായത്‌?

വളരെ സത്യസന്ധമായി പറയുകയാണെങ്കില്‍ ഹരിത വിപ്ലവം നമ്മുടെ മണ്ണ് നശിപ്പിക്കുകയും ഭൂഗര്‍ഭ ജലം ചോര്‍ത്തുകയും പരിണിത ഫലമായി ഭാവിയില്‍ വ്യാപകമായ തോതില്‍ ക്ഷാമം സൃഷ്ടിക്കുന്ന സ്ഥിതി വരുത്തുകയാണ് ചെയ്തത്. ബംഗാള്‍ ക്ഷാമമടക്കം മനുഷ്യ നിര്‍മ്മിതമായ എല്ലാ ക്ഷാമങ്ങള്‍ക്കും ചില സമയങ്ങളില്‍ നമ്മുടെ രാജ്യത്തിന്റെ ചില പ്രദേശങ്ങള്‍ സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പ്, പ്രത്യേകിച്ച് യുദ്ധ സമയങ്ങളിലുണ്ടായ അമിതമായ ചൂഷണമായിരുന്നു അതിനു പ്രധാന കാരണം.

മഹാനായ ബങ്കിംചന്ദ്ര നമ്മുടെ നാടിനെ വിശേഷിപ്പിച്ചത് ‘സുജലം സുഫലം’ എനാണ്. നമ്മുടെ രാജ്യം യഥാര്‍ത്ഥമായും ഫലപുഷ്ടിയേറിയതും സമ്പദ് സമൃദ്ധവുമായിരുന്നു. സമ്പുഷ്ടമായ മനസ്സ്, സുലഭമായ ജലം, മതിയാകോളം വെയില്‍, ഇടതൂര്‍ന്ന കാട്, സമ്പന്നമായ ജൈവ വൈവിധ്യം എന്നിവയെല്ലാം നമുക്കുണ്ടായിരുന്നു. പോരെങ്കില്‍ സംസ്കൃത ചിത്തരായ, സമാധാന പ്രേമികളായ ജനങ്ങളും അവരുടെ കാര്‍ഷികാനുഭവ സമ്പത്തും നമുക്ക് മുതല്‍കൂട്ടായി ഉണ്ടായിരുന്നു. കൃഷി എന്നത് നമ്മുടെ രക്തത്തില്‍ ഇഴുകി ചേര്‍ന്നതാണ്. പക്ഷേ അനുഭവങ്ങളാല്‍ തല നരച്ചു തുടങ്ങിയ കര്‍ഷകര്‍ യാതൊരു വിധ കാര്ഷികാനുഭവ സമ്പത്തുമില്ലാത്ത താങ്കളെ പോലുള്ളവരാല്‍ വഞ്ചിക്കപ്പെട്ടു എന്നതില്‍ ഖേദമുണ്ട്. ദീര്‍ഘ വീക്ഷണമില്ലാത്തതും, പാരിസ്ഥിതികമായി വിനാശകരമായതുമായ ഒരു കൃഷി രീതി താങ്കളെ പോലുള്ളവരാണ് ഇന്നാട്ടില്‍ ഇറക്കുമതി ചെയ്തത്.

പതിനായിരം വര്‍ഷത്തെ കാര്‍ഷിക ചരിത്രമുണ്ട് ഇന്ത്യക്ക്. അതിപുരാതന കാലം മുതല്‍ക്കു തന്നെ ലോകത്തിലെ ഏറ്റവും ജന സാന്ദ്രത ഏറിയ രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ ജനങ്ങളെ പോറ്റാന്‍ ഇവിടുത്തെ മണ്ണിനു കഴിഞ്ഞിരുന്നു. ഒരു തരം രാസ വളങ്ങളും കീടനാശിനികളും ഇവിടെ ഉപയോഗിച്ചിരുന്നില്ല. അത്യുല്പാദന ശേഷിയുള്ള വിത്തുകളും വേണ്ടിയിരുന്നില്ല. താങ്കളിപ്പോള്‍ കൊട്ടി ഘോഷിക്കുന്ന പുതിയ ബയോടെക്‌ നിവേശങ്ങളും ഇവിടെ ഉണ്ടായിരുന്നില്ല. പണ്ടു കാലം മുതല്‍ക്കെ ആക്രമികള്‍ ഇന്ത്യയെ കൊള്ളയടിച്ചു വരുന്നുണ്ട്. എന്നിട്ടും ഇവിടുത്തെ മണ്ണിന്റെ ഫലപുഷ്ടിക്കൊരു കോട്ടവും തട്ടിയില്ല. താങ്കള്‍ ഉദ്ഘോഷിക്കുന്ന ശാസ്ത്രം കര്‍ഷകരെ വഴി പിഴപ്പിക്കുന്നതാണ്. അത് കര്‍ഷകരെ ചതിക്കുഴിയില്‍ ചാടിക്കുന്നു. നമ്മുടെ നാട്ടില്‍ ഞാവല്‍, മാവ്, പുളി തുടങ്ങിയ മരങ്ങള്‍ ധാരാളം ഫലം തരുന്നുണ്ട്. കായ്കളുടെ ഭാരം മൂലം കൊമ്പുകള്‍ തൂങ്ങി നില്‍ക്കുന്നത്‌ കാണാം. ഒരു മരത്തില്‍ നിന്നും ഏതാണ്ട് ഒരു ടണ്‍ കായകള്‍ കിട്ടും. പക്ഷേ മരത്തിന്റെ ചുവട്ടിലെ മണ്ണിനൊരു ക്ഷാമവു മുണ്ടാകുന്നില്ല. പാറക്കെട്ടുകള്‍ നിറഞ്ഞ മലമുകളില്‍ വളരുന്ന ഈ മരങ്ങള്‍ക്ക് എവിടെ നിന്നാണ് വെള്ളവും വളവും കിട്ടുന്നത് ? പ്രകൃതി അവയ്ക്ക് വേണ്ടതെല്ലാം നില്‍ക്കുന്നിടത്ത് എത്തിച്ചു കൊടുക്കുന്നു. പക്ഷേ താങ്കളെ പോലുള്ള ശാസ്ത്രജ്ഞന്‍മാരും വിദഗ്ധരും ഇത് കാണുന്നില്ല. ഒരു മരത്തിനോ ചെടിക്കോ എന്തെല്ലാം, എത്രയെല്ലാം, എപ്പോഴെല്ലാം ആവശ്യമാണെന്ന് നിങ്ങള്‍ നിശ്ചയിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ് ?.

ഇന്ത്യയില്‍ നൂറ്റമ്പതിലേറെ കാര്‍ഷിക സര്‍വ്വകലാശാലകള്‍ ഉണ്ട്. ഇവയില്‍ പലതിനും ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയുണ്ട്. ഇവയ്ക്ക് വേണ്ട അടിസ്ഥാന സൗകര്യത്തിനോ സ്റ്റാഫിനോ പണത്തിനോ ഒരു പഞ്ഞവുമില്ല. കൊട്ടക്കണക്കിനു സബ്സിഡി നല്‍കിയിട്ടും ഇവയിലൊന്ന് പോലും കാല്‍ കാശിന്റെ ലാഭ മുണ്ടാക്കി യിട്ടില്ല. സ്വന്തം അധ്യാപകരെയും മറ്റു ജീവനക്കാരെയും വിദ്യാര്‍ഥി കളെയും തീറ്റി പോറ്റാന്‍ വേണ്ട ഭക്ഷണം പോലും ഇവ ഉല്‍പ്പാദിപ്പിക്കുന്നില്ല. ഇവ കൊല്ലം തോറും യാതൊന്നിനും കൊള്ളരുതാത്ത നൂറു കണക്കിന് അഭ്യസ്ത വിദ്യരെ പടച്ചു വിടുന്നുണ്ട്. കര്‍ഷകരെ വഴി പിഴപ്പിക്കാനും, പാരിസ്ഥിതിക നാശം വിതക്കാനും മാത്രമേ ഇവര്‍ക്കറിയൂ. മറ്റെല്ലാം അവഗണിച്ചു കൊണ്ട് വാണിജ്യ – വ്യവസായങ്ങളെ പുണരുന്ന നമ്മുടെ അടിമത്ത മനോഭാവവും പ്രശ്നം സൃഷ്ടിക്കുന്നു.

പക്ഷേ വ്യവസായമെന്നത് പ്രകൃതി തരുന്ന അസംസ്കൃത വസ്തുക്കള്‍ നിത്യോപയോഗ സാധനങ്ങളായി രൂപാന്തര പ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. പുതുതായി ഒന്നും തന്നെ വ്യവസായത്തിന് ഉണ്ടാക്കാനാവില്ല. പ്രകൃതിക്ക്‌ മാത്രമേ യഥാര്‍ത്ഥ സൃഷ്ടി നടത്താനാവൂ. സൂര്യനില്‍ നിന്നും അനുസ്യൂതം ഒഴുകിയെത്തുന്ന ഊര്‍ജ്ജത്തെ സാധനങ്ങളാക്കാന്‍ പ്രകൃതിക്ക് മാത്രമേ കഴിയൂ. എന്നാല്‍ സ്നേഹത്താലോ വിവേകത്താലോ എന്നതിനേക്കാള്‍ കച്ചവടത്താല്‍ പ്രചോദിതമായ ആധുനിക സാങ്കേതിക വിദ്യ എല്ലാ തലത്തിലും നാശം വിതക്കുന്നു. മണ്ണും വെള്ളവും വായുവുമെല്ലാം മലിനമാക്കി നശിപ്പിച്ചു. നമ്മുടെ കാടുകള്‍ എതാണ്ട് എല്ലാം തന്നെ നശിപ്പിച്ചു കഴിഞ്ഞു. വന്യജീവികളെ കൊന്നൊടുക്കി. ആധുനിക കര്‍ഷകരാവട്ടെ, തങ്ങളുടെ വയലുകളില്‍ മാരകമായ വിഷങ്ങള്‍ നിരന്തരം തളിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതിയുടെ ജീവല്‍ സൃഷ്ടിയെ കൂട്ടത്തോടെ കൊന്നൊടുക്കുക യാണിവര്‍. മണ്ണിന്റെ ശ്വാസ കോശങ്ങളെ പ്രവര്‍ത്തിപ്പിക്കുകയും, ജീവന്‍ തുടിക്കുന്ന ജൈവ പിണ്ഡത്തെ സസ്യ ജാലങ്ങള്‍ക്കുള്ള പോഷകങ്ങളാക്കി മാറ്റുകയും ചെയ്യുന്ന സേവകരെയാണ് നാം കൂട്ടത്തോടെ സംഹരിക്കുന്നത്. വിഷമയമായ രാസ വസ്തുക്കള്‍ വെള്ളത്തേയും മനുഷ്യനടക്കമുള്ള പ്രാണി ലോകത്തെയും വിഷത്തില്‍ ആറാടിക്കുന്നു.

ഇന്ത്യ വിള വൈവിധ്യത്തിന് പ്രശസ്തമായിരുന്നു. നാമതില്‍ അഭിമാനം കൊണ്ടിരുന്നു. സഹസ്രാബ്ദ ങ്ങള്‍കൊണ്ട് ഈ നാടിന്റെ ആവശ്യങ്ങള്‍ക്കും കാലാവസ്ഥക്കും യോജിച്ച വിധത്തില്‍ അവ രൂപം കൊണ്ടു വന്നു. നമ്മുടെ ഉയരം കൂടിയ നാടന്‍ നെല്ലിനങ്ങള്‍ കൊടും വെയിലില്‍ നിന്ന് മണ്ണിന്‌ തണലേകി യിരുന്നു. കനത്ത കാലവര്‍ഷ ക്കാലത്ത് മണ്ണൊലിച്ചു പോകുന്നതും അവ തടഞ്ഞിരുന്നു. എന്നാല്‍ വില വര്‍ദ്ധനയുടെ പേരില്‍ താങ്കള്‍ വിദേശീയരായ കുള്ളന്‍ ഇനങ്ങള്‍ ഇവിടെ പ്രചരിപ്പിച്ചു. ഇത് കളകള്‍ക്ക് വീര്യം വര്‍ദ്ധിപ്പിച്ചു. സൂര്യ പ്രകാശത്തിനു വേണ്ടി അവ കുള്ളന്‍ നെല്ലിനോട് മത്സരിച്ചു. തന്മൂലം കളകള്‍ പറിച്ചു നീക്കാനും കളനാശിനികള്‍ വാങ്ങാനും കൂടുതല്‍ പണവും അധ്വാനവും കര്‍ഷകര്‍ക്ക് ചിലവാക്കേണ്ടി വന്നു. നാടന്‍ നെല്ലിനങ്ങളില്‍ നിന്ന് കിട്ടിയിരുന്ന വൈക്കോലിന്റെ മൂന്നിലോന്നെ ഈ കുള്ളന്‍ ഇനങ്ങള്‍ നല്‍കൂ. ഇതില്‍ പോലും വിഷാംശം കണ്ടെത്തിയതിനാല്‍ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ക്ക് വൈക്കോല്‍ കത്തിച്ചു കളയേണ്ടി വരുന്നു. തന്മൂലം മണ്ണിന്റെ ഫലപുഷ്ടി കുറഞ്ഞു. പുറമേ നിന്നു വളം കൊണ്ട് വരേണ്ടി വന്നു. ആ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കര്‍ഷകര്‍ കൂടുതല്‍ രാസ വളം ചേര്‍ത്ത് തുടങ്ങി. അങ്ങനെ മണ്ണ് നശിക്കുകയും മണ്ണൊലിപ്പ്‌ ആരംഭിക്കുകയും ചെയ്തു. രാസ വളം ചേര്‍ത്ത്‌ വളര്‍ത്തിയ വിദേശീയ ഇനങ്ങള്‍ക്ക് കൂടുതല്‍ കീടബാധ അനുഭവപ്പെട്ടു. തന്മൂലം കീടനാശിനികള്‍ കോരി ഒഴിക്കേണ്ടി വന്നു. കീടനാശിനികളെ ചെറുക്കാന്‍ കീടങ്ങള്‍ ശേഷി നേടിയെന്നു മാത്രമല്ല കീട നിയന്ത്രണത്തിനു ഉപകരിച്ചിരുന്ന തവള, എട്ടുകാലി, തുടങ്ങിയ ജീവികള്‍ നശിച്ചു. അതിനപ്പുറം കൃഷിയെ പോഷിപ്പിച്ചിരുന്ന മണ്ണിരയും തേനീച്ചയും അപ്രത്യക്ഷമായി. കൃത്രിമ രാസവളങ്ങളുടെ ഉപയോഗവും നാണ്യ വിള കൃഷിയും വര്‍ദ്ധിച്ചതോടെ ജല സേചനം നടത്തേണ്ടതിന്റെ ആവശ്യം അത്യധികം വര്‍ദ്ധിച്ചു. അഞ്ച് ഹിമാലയന്‍ നദികളാല്‍ അനുഗ്രഹീതമായ പഞ്ചാബില്‍ 1952ല്‍ ഭക്രാനംഗല്‍ അണക്കെട്ട് നിര്‍മ്മിച്ചു, അതിനു ശേഷം ഇന്ത്യയുടെ നാനാ ഭാഗങ്ങളിലായി ചെറുതും വലുതുമായ നിരവധി അണക്കെട്ടുകള്‍ നിര്‍മ്മിച്ചു.

ദക്ഷിണ അമേരിക്ക കഴിഞ്ഞാല്‍ പിന്നെ ലോകത്തില്‍ ഏറ്റവും അധികം മഴ ലഭിക്കുന്ന നാടാണ് ഇന്ത്യ. വാര്‍ഷിക ശരാശരി 4 അടി വരും. സസ്യ ജാലം തണല്‍ വിരിച്ച മണ്ണില്‍, ജൈവാംശം സുലഭമായ മണ്ണില്‍ ഈ മഴയുടെ പകുതിയെങ്കിലും അടിത്തട്ടിലേക്ക് കിനിഞ്ഞിറങ്ങും. ജീവനുള്ള മണ്ണും മണ്ണിനടിയിലെ വെള്ളവുമാകുമ്പോള്‍ അത് പ്രകൃതി ദത്തമായ സംഭരണി കളാകുന്നു. അതിനാല്‍ അര നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പു വരെ ഇന്ത്യയില്‍ മിക്ക ഭാഗങ്ങളിലും കൊല്ലം മുഴുവന്‍ സുലഭമായി ജലം കിട്ടി കൊണ്ടിരുന്നു. കാട് വെട്ടി തെളിച്ചാല്‍ മണ്ണില്‍ നിന്ന് അതിന്റെ ജല സംഭരണ ശേഷി നഷ്ടപ്പെടും. പുഴകളും കിണറുകളും വറ്റും. ഇന്ത്യയില്‍ മിക്ക സ്ഥലങ്ങളിലും ഈ ദുരന്തം സംഭവിച്ചു കൊണ്ടിരിക്കുന്നു.

അടുത്ത ഒന്നോ രണ്ടോ ദശകത്തിനപ്പുറം നമ്മുടെ ഭൂമിയുടെ മുപ്പതു ശതമാന മെങ്കിലും തദ്ദേശീയ മരങ്ങളുടെയും കാട്ടു മരങ്ങളുടെയും തണലിലാക്കണം. വെള്ള കൊയ്ത്തിന്റെ മര്‍മ്മം അതാണ്‌. ഭൂഗര്‍ഭ ജല സമ്പത്ത് സ്വാഭാവികമായി സംരുദ്ധമാക്കാന്‍ അതാണ്‌ മാര്‍ഗ്ഗം. അങ്ങനെ ചെയ്‌താല്‍ ഒരു ദശകത്തിനപ്പുറം നിസ്സാര ചെലവില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കഴിയും. ഭൂമിക്കടിയില്‍ സ്വാഭാവികമായി ജലം സംഭരിക്കുന്നതിനുള്ള സാധ്യതയെ പറ്റി നമുക്ക്‌ ബോധ്യമില്ല എന്നതാണ് കഷ്ടം. ഇന്ത്യയില്‍ ഗവണ്‍മെന്റ് നിര്‍മ്മിച്ചതും നിര്‍മ്മിക്കുന്നതും നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതുമായ വലുതും ഇടത്തരവും ചെറുതുമായ അണക്കെട്ടുകളില്‍ എല്ലാം കൂടി സംഭരിക്കാവുന്ന ജലത്തിന്റെ അനേകമിരട്ടി ജലം ജനങ്ങള്‍ക്ക്‌ അവരവരുടെ കാല്‍ ചുവട്ടില്‍ തന്നെ സംഭരിക്കാന്‍ കഴിയും. ഇത്തരത്തിലുള്ള വികേന്ദ്രീകൃത ജല സംഭരണമാണ് കൂടുതല്‍ കാര്യക്ഷമായത്.

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതിനു ശേഷം ഇന്ത്യയിലെ കാര്‍ഷിക മേഖല പുഷ്ടിപ്പെട്ടു വരികയായിരുന്നു. ജനങ്ങളില്‍ 75 ശതമാനവും ജീവിക്കുന്ന നാട്ടിന്‍പുറത്ത് പോഷക വൈവിദ്ധ്യത്തിന് ക്ഷാമ മുണ്ടായിരുന്നില്ല. എന്നാല്‍ നഗര വ്യവസായ മേഖലയുടെ വികസനത്തി നായിരുന്നു ഗവണ്‍മെന്റിനു താല്പര്യം. അതിനു വേഗം കേടു വരാത്ത ധാന്യങ്ങളുടെ ഉത്പാദനം കൂട്ടേണ്ടി വന്നു. ഈ സങ്കുചിത ലക്ഷ്യമാണ്‌ ‘ഹരിത വിപ്ലവം’ അടിച്ചേല്‍പ്പിക്കാന്‍ ഉണ്ടായ യഥാര്‍ത്ഥ കാരണം.

ദാരിദ്ര്യം, തൊഴിലില്ലായ്മ, ജനസംഖ്യാ വര്‍ദ്ധനവ്‌ എന്നിവ പരസ്പരം ബന്ധപ്പെട്ട മൂന്നു പ്രശ്നങ്ങളാണ്. ഈ പ്രശ്നങ്ങള്‍ ഒരേ സമയം പരിഹരിക്കാനുള്ള മാര്‍ഗ്ഗം ഇന്ത്യന്‍ കൃഷിയുടെ സ്വാഭാവിക ആരോഗ്യം വീണ്ടെടുക്കുകയാണ്. കൃഷിക്കു വേണ്ട ആവശ്യങ്ങള്‍ പരിമിതമാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കൃഷിയിലൂടെ പരമാവധി ആളുകള്‍ക്ക് സ്വതന്ത്രരാകാന്‍ കഴിയൂ. അതായത്‌ വളരെ കുറച്ച് മൂലധനമേ കൃഷിക്ക് വേണ്ടൂ എന്നു വരണം. വില കൊടുത്ത്‌ വാങ്ങേണ്ട ആവശ്യങ്ങള്‍ കുറയ്ക്കണം. കാര്‍ഷിക ഉപകരണങ്ങളുടെ ആവശ്യം പരിമിത മാക്കണം. ബാഹ്യ സാങ്കേതിക വിദ്യയും കുറയണം. അങ്ങനെ കാര്‍ഷികോത്പാദനം വര്‍ദ്ധിപ്പിക്കാം. അപ്പോള്‍ ദാരിദ്ര്യം കുറയും. ജനസംഖ്യാ പെരുപ്പം ഒരു വിധം പരിഹരിക്കാനാവും.

bhasker-save-epathram

ഭാസ്കര്‍ സാവേ

ഇന്ത്യക്കിന്ന് അത്യാവശ്യമായത് ബഹുവിള ജൈവ കൃഷിയും ഫല വൃക്ഷങ്ങള്‍ നട്ടു വളര്‍ത്തലും കാടുകളുടെ പുനരുദ്ധാരണവുമാണ്. വ്യാപകമായ ഇത്തരമൊരു മാറ്റത്തെ പിന്താങ്ങാനുള്ള ആര്‍ജവ ബുദ്ധി താങ്കള്‍ക്കുണ്ടാകുമോ? ഇക്കാര്യത്തില്‍ നിങ്ങള്ക്ക് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അതറിയിച്ചാല്‍ മറുപടി തരാന്‍ എനിക്ക് സന്തോഷമേയുള്ളൂ. ഞാനെന്റെ കൃഷിയിടത്തിലേക്ക് അങ്ങയെയും ക്ഷണിക്കുകയും ചെയ്യുന്നു.

എന്ന്

സ്നേഹപൂര്‍വ്വം,

ഭാസ്കര്‍ എച്ച്. സാവേ

(ഗുജറാത്തിലെ വില്സാദിലുള്ള ജൈവ കൃഷി തോട്ടത്തിന്റെ സ്ഥാപകനും പാരമ്പര്യ കൃഷിക്കാരനുമായ ഭാസ്കര്‍ സാവേ ദേശീയ കര്‍ഷക കമ്മീഷന്റെ ചെയര്‍മാനും ‘ഹരിത വിപ്ലവ’ത്തിന്റെ പിതാവുമായ ഡോ. എം. എസ്. സ്വാമിനാഥന് എഴുതിയ പ്രശസ്തമായ കത്തിന്റെ സംക്ഷിപ്ത രൂപം)

കടപ്പാട് : ഇല്ല്യാസ്‌ , പാഠഭേദം, ജീവനം 09

അവലംബം: The Great Agricultural Challenge

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « എന്‍ഡോസള്‍ഫാന്‍ : കെ. വി. തോമസിനോട് പ്രസ്താവന തിരുത്താന്‍ കെ. പി. സി. സി. ആവശ്യപ്പെട്ടു
Next Page » എന്‍ഡോസള്‍ഫാന്‍ : മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010