ആണവ നിലയം വേണ്ടെന്ന് ഒറ്റക്കെട്ടായി ജനം

September 21st, 2011

koodankulam-nuclear-protest-epathram

തിരുനെല്‍വേലി : കൂടംകുളം ആണവ നിലയം ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ആവില്ല എന്ന് ബോദ്ധ്യപ്പെടുത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഏര്‍പ്പാടാക്കിയത് അനുസരിച്ച് കൂടംകുളത്ത് എത്തിയ കേന്ദ്ര മന്ത്രി വി. നാരായണ സ്വാമിയെ സംസാരിക്കാന്‍ അനുവദിക്കാതെ ഗ്രാമ വാസികള്‍ ഒന്നടങ്കം “ആണവ നിലയം അടച്ചു പൂട്ടുക!” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു തങ്ങളുടെ പ്രതിഷേധം മന്ത്രിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് “ആദ്യം ജനങ്ങളുടെ സുരക്ഷിതത്വം, പിന്നീട് മാത്രം ഊര്‍ജ്ജം” എന്ന് പ്രതികരിക്കാന്‍ മന്ത്രി നിര്‍ബന്ധിതനായി. ആണവ നിലയത്തിന്റെ പണി നിര്‍ത്തി വെയ്ക്കണമോ എന്ന കാര്യം പ്രധാനമന്ത്രി തീരുമാനിക്കും എന്ന് നാരായണ സ്വാമി അറിയിച്ചു.

നൂറു കണക്കിന് ഗ്രാമ വാസികള്‍ ആണവ നിലയത്തിന്റെ നിര്‍മ്മാണം ഉടന്‍ നിര്‍ത്തി വെയ്ക്കണം എന്ന ആവശ്യവുമായി നിരാഹാര സമരത്തിലാണ്. തങ്ങളുടെ കുഞ്ഞുങ്ങള്‍ ആണവ വികിരണം മൂലം അംഗ വൈകല്യം ഉള്ളവരായി ജനിക്കണം എന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്ന് ഇവിടത്തെ സ്ത്രീകള്‍ പറയുന്നു. ആനവ്‌ നിലയം പരീക്ഷണ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് മുതല്‍ ഇവിടത്തെ കൊഞ്ച് അപ്രത്യക്ഷമായതായി മത്സ്യബന്ധന തൊഴിലാളികള്‍ പറയുന്നു. ആണവ നിലയം പ്രവര്‍ത്തനം തുടങ്ങുന്നതോടെ തങ്ങളുടെ ജീവനോപാധി തന്നെ ഇല്ലാതാവും എന്നാണ് ഇവരുടെ ഭയം.

- ജെ.എസ്.

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

ഭൂമിയെ പച്ച പുതപ്പിക്കാന്‍ മാങ്കോസ്റ്റിന്‍ നട്ടു കൊണ്ട് തുടക്കം

June 7th, 2011

planting-mangosteen-epathram

കൂറ്റനാട്‌ : കഴിഞ്ഞ മൂന്നു വര്‍ഷമായി പൊതുസ്ഥലത്ത് മരങ്ങള്‍ വെച്ചു പിടിപ്പിയ്ക്കുക എന്ന സേവനം ചെയ്തു വരുന്ന കൂറ്റനാട്ടെ ജനകീയ കൂട്ടായ്മയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം വട്ടേനാട് ഗവണ്‍മെന്റ് എല്‍. പി. സ്കൂളില്‍ വെച്ച് നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി. രാമചന്ദ്രന്‍ മാങ്കോസ്റ്റിന്‍ നട്ടു കൊണ്ട് നിര്‍വ്വഹിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷവും നിരവധി വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിയ്ക്കുകയും, അവയെല്ലാം ഇപ്പോള്‍ വളര്‍ന്നു വലുതാവുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം 200 വൃക്ഷത്തൈകളാണ് ജനകീയ കൂട്ടായ്മ വെച്ചു പിടിപ്പിയ്ക്കുക.

ജൂണ്‍ 4ന് വട്ടേനാട് ജി. എല്‍. പി. സ്കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ ബി. പി. ഒ. പി. രാധാകൃഷ്ണന്‍ , പി. ടി. എ. പ്രസിഡന്റ് കെ. അബ്ദുറഹിമാന്‍, ജനകീയ കൂട്ടായ്മ പ്രവര്‍ത്തകരായ ഷണ്‍മുഖന്‍, ഇ. എം. ഉണ്ണികൃഷ്ണന്‍, പി. വി. ഇബ്രാഹിം, പല്ലീരി സന്തോഷ്, കെ. വി. ജിതിന്‍, കെ. വി. വിശ്വനാഥന്‍, വനമിത്ര പുരസ്കാരം നേടിയ  ഷിനോ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

- ഫൈസല്‍ ബാവ

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇന്ന് ഒരു മണിക്കൂര്‍, നമ്മുടെ ഭൂമിക്ക് വേണ്ടി

March 26th, 2011

earth-hour-plus-logo-epathram

കാലാകാലങ്ങളായി മനുഷ്യന്റെയും മനുഷ്യന്റെ പുരോഗതിയുടെയും ചൂഷണത്തിന്റെയുമെല്ലാം ഭാരം പേറിയാലും നമ്മെയെല്ലാം ഒരു തറവാട്ടില്‍ എന്ന പോലെ നില നിര്‍ത്തുന്ന ഭൂമിയെക്കുറിച്ച് ഇത്തിരി നേരം ഓര്‍ക്കാം. വലിയ വലിയ കാര്യങ്ങളൊന്നും ഭൂമിയ്ക്കു വേണ്ടി ചെയ്യാന്‍ നമുക്ക് കഴിഞ്ഞുവെന്ന് വരില്ല. എങ്കിലും കഴിയും പോലെ ചില ചെറിയ കാര്യങ്ങള്‍. അതെ, ഒരിത്തിരി നേരം ഇരുട്ടിലിരിക്കാം, ഭൂമിയ്ക്കു വേണ്ടി അത്രയെങ്കിലും നമുക്ക് ചെയ്യാം.

ആഗോള താപനത്തിന്‍റെ ഭീഷണി നേരിടാന്‍ വൈകീട്ട് 8.30 മുതല്‍ 9.30 വരെ ഒരു മണിയ്ക്കൂര്‍ വൈദ്യുതി അണച്ച് ഭൂമിയെ രക്ഷിയ്ക്കാനുള്ള ആഗോള യജ്ഞമായ എര്‍ത്ത്‌ അവര്‍ ഇന്ന് ലോകമെമ്പാടും ആചരിക്കുന്നു. ഒരു യൂണിറ്റ്‌ വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ പെട്രോളിയം ഉത്‌പന്നങ്ങള്‍ കത്തിക്കുമ്പോള്‍ ഒരു കിലോ ഹരിത ഗൃഹ വാതകമാണ്‌ പുറന്തള്ളപ്പെടുന്നത്‌. എര്‍ത്ത്‌ അവര്‍ ആചരിക്കുന്നതിലൂടെ അന്തരീക്ഷത്തില്‍ എത്തുന്ന ഹരിത ഗൃഹ വാതകത്തിന്റെ അളവ്‌ പ്രതിവര്‍ഷം 120 ലക്ഷം ടണ്‍ കുറയ്‌ക്കാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. 125 ലോക രാജ്യങ്ങളിലെ 2000 ത്തോളം പട്ടണങ്ങളിലെ നൂറു കോടി ജനങ്ങള്‍ എര്‍ത്ത്‌ അവറില്‍ പങ്കാളികളാകും. ലണ്ടന്‍, ബെയ്‌ജിങ്‌, റോം, മോസ്‌കോ, ലോസ്‌ ആഞ്‌ജലിസ്‌, റിയോ ഡി ജനൈറോ, ഹോങ്കോങ്‌, ദുബായ്‌, സിംഗപ്പൂര്‍, ആതന്‍സ്‌, ടൊറന്‍േറാ, സിഡ്‌നി, മെക്‌സിക്കോ സിറ്റി, ഇസ്‌താന്‍ബുള്‍, കോപ്പന്‍ ഹേഗന്‍, മനില, ലാസ്‌വേഗാസ്‌, ബ്രസല്‍സ്‌, കേപ്‌ടൗണ്‍, ഹെല്‍സിങ്കി എന്നിവ  എര്‍ത്ത്‌ അവറില്‍ പങ്കെടുക്കുന്ന മൂവായിരത്തോളം ലോക നഗരങ്ങളില്‍ ചിലതാണ്.

ഇന്ത്യയിലെ മിക്കവാറും എല്ലാ നഗരങ്ങളും എര്‍ത്ത്‌ അവര്‍ ആചരിക്കുവാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യയൊട്ടാകെ 5 ലക്ഷം വിദ്യാര്‍ഥികള്‍ എര്‍ത്ത്‌ അവര്‍ ആചരണത്തിന്റെ ഭാഗമായി ഒരു മണിക്കൂര്‍ വൈദ്യുത വിളക്കുകള്‍ കെടുത്തും എന്ന പ്രതിജ്ഞ എടുത്തു കഴിഞ്ഞു. കാര്‍ബണ്‍ നിര്‍ഗമനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യയിലെ വ്യവസായ ലോകവും ഈ ഉദ്യമത്തില്‍ പങ്കെടുത്ത് പരിസ്ഥിതി സംരക്ഷണത്തില്‍ തങ്ങളുടെ പ്രതിജ്ഞാ ബദ്ധത വ്യക്തമാക്കും. ബോളിവുഡ്‌ നദി വിദ്യാ ബാലന്‍ അടക്കം ഒട്ടേറെ പ്രശസ്തരും സിനിമാ താരങ്ങളും ലോകമെമ്പാടും ഈ പരിപാടിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

ആഗോള താപനത്തെ പറ്റി ഭരണാധിപന്മാര്‍, ശാസ്‌ത്രജ്ഞര്‍, പ്രകൃതി സ്‌നേഹികള്‍ എന്നിവരെ ബോധവത്‌കരിക്കാനും ആഗോള താപനം കുറയ്‌ക്കുന്നതിനുള്ള പ്രവര്‍ത്തന ങ്ങള്‍ക്കുമായി 2007-ല്‍ സിഡ്‌നിയിലാണ്‌ എര്‍ത്ത്‌ അവര്‍ ആരംഭിച്ചത്‌. മുന്‍ വര്‍ഷങ്ങളിലേക്കാളും ഇപ്പോള്‍ ജനങ്ങള്‍ ഇക്കാര്യങ്ങളില്‍ ബോധവാന്മാരാണെന്നും അതു കൊണ്ട് തന്നെ എല്ലാവരും ഇതിനോട് സഹകരിക്കുമെന്നുമാണ് എര്‍ത്ത് അവറിന്റെ ഉപജ്ഞാതാവായ ആന്റി റ്ഡ്‌ലി പറയുന്നത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഓരോ തുള്ളിയും സൂക്ഷിച്ച്

March 23rd, 2011

water-conservation-epathram

ഇന്നലെ ഒരു ലോക ജല ദിനവും കൂടി കടന്നു പോയി. എന്നാല്‍ മറ്റു പല ദിനങ്ങളും ഒത്തിരി ആഘോഷിക്കുന്ന നമ്മള്‍  ഇങ്ങനെ ഒരു ദിനം വന്നു പോയത് അറിഞ്ഞത് പോലുമില്ല. ഇതൊക്കെ വലിയ പരിസ്ഥിതി സ്നേഹികള്‍ക്ക് വേണ്ടിയുള്ളതല്ലേ , നമ്മുക്ക് ഇതില്‍ എന്തു കാര്യം എന്ന് ചിന്തിക്കാന്‍ വരട്ടെ. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോക ജനതയെ മനസ്സിലാക്കുകയാണ് ജല ദിനാചരണത്തിന്റെ ലക്ഷ്യം.

മനുഷ്യന്റെ മാത്രമല്ല ലോകത്തിലെ എല്ലാ ജീവ ജാലങ്ങള്‍ക്കും അത്യന്താപേക്ഷിതമായ ഒരു വസ്തുവാണ്‌ ജലം. അടുത്ത മഹായുദ്ധം നടക്കാന്‍ പോകുന്നത് കുടി വെള്ളത്തിന് വേണ്ടിയായിരിക്കും എന്ന് പറയപ്പെടുന്നു. കുടി വെള്ളത്തിന് സ്വര്‍ണത്തേക്കാള്‍ വില വരുന്ന ഒരു കാലത്തേക്ക് ആണ് നമ്മള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്. ജനസംഖ്യ വര്‍ദ്ധിക്കുകയും ഭൂമിയില്‍ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാന്‍ പോകുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. കുടി വെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായി ക്കൊണ്ടിരിക്കുകയാണ്. മഹാ നദികള്‍ ഇന്ന് മാലിന്യ കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസ വസ്തുക്കളാലും ഖര മാലിന്യങ്ങളാലും അന്യമായി മാറുന്നു. ലോക ജല ദിനത്തില്‍ ഓര്‍മ്മിക്കപ്പെടേണ്ട വസ്തുതകള്‍ ഇവയെല്ലാമാണ്.

എന്നാല്‍ ഏതൊരു സാധാരണക്കാരനും തന്റെ പ്രവര്‍ത്തന മേഖലകളില്‍ ജല സംരക്ഷണം നടപ്പിലാക്കാന്‍ കഴിയും. നമ്മുടെ ദൈനംദിന പ്രവര്‍ത്തികളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തണം എന്ന് മാത്രം. രാവിലെ എഴുന്നേറ്റ പടി നമ്മള്‍, വെള്ളം നിര്‍ലോഭം തുറന്നു വിട്ടു കൊണ്ട് പല്ല് തേക്കുന്നു. വലത് കൈയ്യില്‍ ബ്രഷ് പിടിക്കുമ്പോള്‍ പുറകിലേക്ക് മടക്കി വച്ചിരിക്കുന്ന ആ ഇടതു കൈ ഒന്ന് പൈപ്പില്‍ കൊടുക്കൂ. ആവശ്യം വരുമ്പോള്‍ മാത്രം വെള്ളം വരട്ടെ. ഷേവ്‌ ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്. പണ്ട് നമ്മുടെ കക്കൂസുകള്‍ ഇന്ത്യന്‍ രീതിയില്‍ ഉള്ളവയായിരുന്നു. വെള്ളം ആവശ്യത്തിന് മാത്രം ഉപയോഗിക്കാന്‍ പറ്റുമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ യുറോപ്യന്‍ രീതിയില്‍ പുറകിലത്തെ വലിയ ടാങ്കില്‍ നിറച്ചിരിക്കുന്ന വെള്ളം മുഴുവനും ഉപയോഗിച്ചു കൊള്ളണം എന്നാണ് വ്യവസ്ഥ. പോരാത്തതിന് ഈ ടാങ്കുകളില്‍ കാലക്രമേണ ചോര്‍ച്ചയും ഉണ്ടാകുന്നു. പലപ്പോഴും നമ്മള്‍ അത് ശ്രദ്ധിക്കാറില്ല. ഓ ഒന്നോ രണ്ടോ തുള്ളിയല്ലേ, സാരമില്ല എന്ന് വിചാരിക്കും. എന്നാല്‍ സാരമുണ്ട്‌. ഒരു മിനിട്ടില്‍ 5 തുള്ളി പോയാല്‍ പോലും ഒരു ദിവസം നമ്മള്‍ 2 ലിറ്ററില്‍ അധികം വെള്ളം അവിടെ കളയുന്നുണ്ട്. ചോരുന്ന പൈപ്പുകളും ടാങ്കുകളും ടാപ്പുകളും എത്രയും പെട്ടന്ന് ശരിയാക്കുന്നതില്‍ വീഴ്ച വരുത്തുവാന്‍ പാടില്ല.

നമ്മളില്‍ ഒട്ടു മിക്കവരുടെയും കുളിമുറികളില്‍ ഇപ്പോള്‍ ഷവര്‍ സംവിധാനം ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവയിലൂടെയുള്ള വെള്ള ചെലവ്‌ പഴയ പോലെ ബക്കറ്റില്‍ വെള്ളം നിറച്ചു വച്ച് കുളിക്കുന്നതിന്റെ ഇരട്ടിയില്‍ അധികം ആണ്.  ആഡംബര ചിഹ്നമായ ബാത്ത് ടബ്ബുകളുടെ കാര്യം പിന്നെ പറയണോ?

ഇനി ഷവറില്‍ കുളിക്കണം എന്ന് നിര്‍ബന്ധം ഉള്ളവര്‍, കൂലങ്കഷമായ ചിന്തകളും പാട്ട് സാധകവും ഒന്നും തുറന്നിട്ട ഷവറിനു കീഴെ നിന്ന് വേണ്ട. 5 മിനിറ്റ്‌. അതാണ്‌ ആരും തെറ്റ് പറയാത്ത ഒരു കുളിക്ക് വേണ്ട സമയം. ഇപ്പോള്‍ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാവുന്ന സംവിധാനങ്ങള്‍ ഉള്ള ഷവറുകള്‍ വിപണിയില്‍ ഉണ്ട്.

അടുക്കളയില്‍ പാത്രം കഴുകുമ്പോള്‍ ആണ് ഏറ്റവും അധികം വെള്ളം ചെലവാകുന്നത്. പണ്ട് ഒക്കെ കഴിച്ച പാത്രം അടുക്കളയില്‍ കൊണ്ട് വയ്ക്കുമ്പോള്‍ അമ്മ പറയുമായിരുന്നു, അതില്‍ വെള്ളം ഒഴിച്ചിടാന്‍. അമ്മയ്ക്ക് കഴുകാന്‍ എളുപ്പത്തിനു വേണ്ടിയായിരിക്കും അത് എന്ന് അന്ന് കരുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വയം പാത്രം കഴുകുമ്പോള്‍ മനസിലാക്കാം, ഭക്ഷണ അവശിഷ്ടങ്ങള്‍ ഉണങ്ങി പിടിച്ചിരിക്കുന്ന ഒരു പാത്രം കഴുകാന്‍ പ്രയത്നത്തേക്കാള്‍ ഉപരി വെള്ളവും കൂടുതല്‍ വേണം. അറിഞ്ഞോ അറിയാതെയോ ഉള്ള നമ്മുടെ കൊച്ചു കൊച്ച് അശ്രദ്ധകള്‍ കാരണം നമ്മള്‍ ജലം പാഴാക്കണോ?

വാഷിംഗ്‌ മെഷീനില്‍ തുണി അധികം ഇല്ലേലും മുഴുവന്‍ വെള്ളം നിറച്ചു കഴുകുക, ചട്ടിയില്‍ നില്‍ക്കുന്ന ചെടികള്‍ക്ക് പിന്നെയും പിന്നെയും വെള്ളം ഒഴിക്കുക, ഹോസിലൂടെ വെള്ളം ചീറ്റിച്ച് കാര്‍ കഴുകുക എന്നിവ ഒക്കെ വെള്ളം പാഴാക്കുന്നതിന്റെ ഉത്തമ ഉദാഹരണങ്ങള്‍ ആണ്. ഇനി ഈ പറഞ്ഞ കാര്‍ കഴുകുന്നതിന് ഒരു ബക്കറ്റില്‍ വെള്ളവും ഒരു കഷണം സ്പോന്ജും ഉപയോഗിച്ച് നോക്കു. കാര്‍ കൂടുതല്‍ വൃത്തിയും ആകും വെള്ള ചെലവ് നാലില്‍ ഒന്നും ആകും.

മറ്റു പല സ്ഥലങ്ങളെയും അപേക്ഷിച്ചു നോക്കുമ്പോള്‍, വളരെ അധികം മഴ ലഭിക്കുന്ന ഒരു കാലാവസ്ഥയാണ് നമ്മുടെ നാട്ടില്‍ ഉള്ളത്. എന്നാല്‍ മഴ വെള്ള സംഭരണം എന്ന ആശയം എത്ര വീടുകളില്‍ പ്രാവര്‍ത്തിക മാക്കിയിട്ടുണ്ട്? മഴ വെള്ളം വലിയ ചെരുവങ്ങളിലും ബക്കറ്റുകളിലും മറ്റും പിടിച്ചു വച്ചാല്‍ തന്നെ നമ്മുടെ പല ഗാര്‍ഹികാ വശ്യങ്ങള്‍ക്കും അത് പ്രയോജന പ്പെടുത്താന്‍ സാധിക്കും. ഇങ്ങനെ വളരെ നിസ്സാരമെന്നു നമ്മള്‍ കരുതുന്ന പല മാര്‍ഗ്ഗങ്ങളിലൂടെയും വളരെ മഹത്തായ ഒരു സംരംഭമായ  ജല സംരക്ഷണത്തില്‍ നമ്മുക്ക് പങ്കാളികള്‍ ആകുവാന്‍ കഴിയും.

ജലം ലോകത്തിന്റെ പൊതു പൈതൃകമാണ്. ജല സംരക്ഷണവും ജല മിത വ്യയവും പാലിച്ചാല്‍ മാത്രമേ നമ്മുക്ക് ഈ പൈതൃകം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുവാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിച്ച് അടുത്ത തലമുറക്ക്‌ കൈ മാറേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

A day for the desert

March 17th, 2011

desert-cleanup-drive-march-2011-epathram

Dubai : 50 percent of Camel deaths in the UAE is attributed to he camels eating plastic. The plastic bags and bottles thrown away carelessly by desert drivers and pinic goers often have the smell of food on them and these are eaten by the camels. Plastic is not digested by the camels and it calcifies in their stomachs into rocks. Some of these rocks become as large as 60 kilograms. The animals then die painfully of starvation as they stop eating. Plastic is not biodegradable.

jinoy-viswan-camel-photoCamels eating plastic
(Photo by Jinoy Viswan)

It is in this context that the ePathram Environment Club decided to conduct a desert clean up drive in association with the Shutter Bugs Photography Club, ACE Toast Masters Club and the Emarat 4×4 Off Road Club and in coordination with the Dubai Municipality and the Centre of Waste management.

emarat-offroad-club-epathramEmarat 4×4 Offroad Club Marshals in action‍

The drive starts at 07:30 AM on Friday, 18th March 2011 and ends at 10:30 AM. The parking lot of the Dragon Mall near the International City is designated as the assembly point. The registration starts at 0700 AM.

The eco safari is different from the usual desert safari since this is not a fun drive says the organizers. The usual attraction of the fun safari is the food, drinks and the Belly Dance which wont be part of this desert clean up drive.

belly-dancer-dubai-epathramBelly Dancer

Instead you will be accompanied by a bunch of photographers from the Shutter Bugs Photography Club, Toast Masters from the ACE Toast Masters Club and led by the seasoned marshals of the Emarat 4×4 Offroad Club and the enthusiastic and dedicated environmental activists from the ePathram Environment Club.

A lot of organizations are joining this drive. This includes the staff of the Dubai Electricity and Water Authority (DEWA), ALEC, various alumni associations like the SAGA – SNM College Global Alumni and a lot of enthusiastic and environment loving listeners of the popular Hit 96.7 FM Radio Station who have supported the green initiative in a big way.

The Dubai Municipality has provided dump trucks, 4×4 pick up vehicles and has even provided their staff to help in the clean up drive.

This is an effective way to express your social commitment to your land of residence says environmental activist Sethumadhavan of the ePathram Environment Club, who has rubbed shoulders with environmental activists like Induchoodan, John C. Jacob and Medha Patkar.

desert-cleanup-epathramCleaning the desert

You too can join this drive. If you are interested, please arrange a 4×4 vehicle and send your name and mobile number to the email address green at epathram dot com. You can also call 050 7861269 to confirm your participation or to get further details.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

6 of 8« First...567...Last »

« Previous Page« Previous « മരുഭൂമിക്കായി ഒരു ദിനം
Next »Next Page » ഓരോ തുള്ളിയും സൂക്ഷിച്ച് »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010