ആണവ വിരുദ്ധ പോസ്റ്റര്‍-ഫോട്ടോ പ്രദര്‍ശനം

November 29th, 2011

തിരുവനന്തപുരം: ആണവ പദ്ധതികള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന്‍റെ ഭാഗമായി ഗ്രീന്‍സ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന ആണവ വിരുദ്ധ പോസ്റ്റര്‍-ഫോട്ടോ പ്രദര്‍ശനം ഡിസംബര്‍ ഡിസംബര്‍ 3 മുതല്‍ 8 വരെ സെക്രെട്ടറിയേറ്റ് പടിക്കല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക പ്രകാശ്‌ കെ ഗോപിനാഥ് 8089494442

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൂടംകുളം ആണവനിലയത്തിനെതിരെ സൈക്കിള്‍ യാത്ര

November 29th, 2011

എറണാകുളം: കൂടംകുളം ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്, ആണവ പദ്ധതികള്‍ക്കെതിരെ   ബോധവല്‍ക്കരണം നടത്തുന്നതിന്‍റെയും ഭാഗമായി ഡിസംബര്‍ 3 മുതല്‍ 8 വരെ സൈക്കിള്‍ യാത്ര സംഘടിപ്പിക്കുന്നു. എറണാംകുളത്ത് നിന്ന് തുടങ്ങി ആലപ്പുഴ കൊല്ലം വഴി തിരുവനന്തപുരം വരെയാണ് യാത്ര. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക എന്‍. സുബ്രഹ്മണ്യന്‍ 9847439290

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൂടംകുളം : ഇന്ന് പ്രധാനമന്ത്രിയുമായി ചര്‍ച്ച

October 7th, 2011

nuclear-power-no-thanks-epathram

ന്യൂഡല്‍ഹി : കൂടംകുളം പദ്ധതിയ്ക്ക്‌ എതിരെ നിലകൊള്ളുന്ന ഒരു സംഘം പ്രവര്‍ത്തകരും തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധികളും സംഘം ചേര്‍ന്ന് ഇന്ന് പ്രധാനമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തും. ഇരു സംഘങ്ങളും പ്രത്യേകമായി തങ്ങളുടെ ആവശ്യങ്ങള്‍ നിവെധനമായി പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിക്കും. തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായ ഈ ഇന്തോ റഷ്യന്‍ പദ്ധതി ഉപേക്ഷിക്കണം എന്നാ നിലപാടിലാണ് സ്ഥലത്തെ ആണവ വിരുദ്ധ പ്രവര്‍ത്തകര്‍. സുരക്ഷാ ആശങ്കകള്‍ പരിഹരിക്കപ്പെടും വരെ ആണവ നിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കണം എന്ന് കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ഈ വിഷയത്തില്‍ സംസ്ഥാന നിയമ സഭയില്‍ പ്രമേയം പാസാക്കാം എന്നും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യാനുള്ള അവസരം ഒരുക്കാം എന്നുമുള്ള മുഖ്യമന്ത്രി ജയലളിതയുടെ ഉറപ്പ്‌ ലഭിച്ചതിനെ തുടര്‍ന്ന് ഇതിനെതിരെ നിരാഹാര സമരം കിടന്ന നൂറു കണക്കിന് സ്ഥലവാസികള്‍ തങ്ങളുടെ നിരാഹാര സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആണവ നിലയം വേണ്ടെന്ന് ഒറ്റക്കെട്ടായി ജനം

September 21st, 2011

koodankulam-nuclear-protest-epathram

തിരുനെല്‍വേലി : കൂടംകുളം ആണവ നിലയം ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ആവില്ല എന്ന് ബോദ്ധ്യപ്പെടുത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഏര്‍പ്പാടാക്കിയത് അനുസരിച്ച് കൂടംകുളത്ത് എത്തിയ കേന്ദ്ര മന്ത്രി വി. നാരായണ സ്വാമിയെ സംസാരിക്കാന്‍ അനുവദിക്കാതെ ഗ്രാമ വാസികള്‍ ഒന്നടങ്കം “ആണവ നിലയം അടച്ചു പൂട്ടുക!” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു തങ്ങളുടെ പ്രതിഷേധം മന്ത്രിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് “ആദ്യം ജനങ്ങളുടെ സുരക്ഷിതത്വം, പിന്നീട് മാത്രം ഊര്‍ജ്ജം” എന്ന് പ്രതികരിക്കാന്‍ മന്ത്രി നിര്‍ബന്ധിതനായി. ആണവ നിലയത്തിന്റെ പണി നിര്‍ത്തി വെയ്ക്കണമോ എന്ന കാര്യം പ്രധാനമന്ത്രി തീരുമാനിക്കും എന്ന് നാരായണ സ്വാമി അറിയിച്ചു.

നൂറു കണക്കിന് ഗ്രാമ വാസികള്‍ ആണവ നിലയത്തിന്റെ നിര്‍മ്മാണം ഉടന്‍ നിര്‍ത്തി വെയ്ക്കണം എന്ന ആവശ്യവുമായി നിരാഹാര സമരത്തിലാണ്. തങ്ങളുടെ കുഞ്ഞുങ്ങള്‍ ആണവ വികിരണം മൂലം അംഗ വൈകല്യം ഉള്ളവരായി ജനിക്കണം എന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്ന് ഇവിടത്തെ സ്ത്രീകള്‍ പറയുന്നു. ആനവ്‌ നിലയം പരീക്ഷണ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് മുതല്‍ ഇവിടത്തെ കൊഞ്ച് അപ്രത്യക്ഷമായതായി മത്സ്യബന്ധന തൊഴിലാളികള്‍ പറയുന്നു. ആണവ നിലയം പ്രവര്‍ത്തനം തുടങ്ങുന്നതോടെ തങ്ങളുടെ ജീവനോപാധി തന്നെ ഇല്ലാതാവും എന്നാണ് ഇവരുടെ ഭയം.

- ജെ.എസ്.

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

കൂടങ്കുളം ആണവനിലയം അടച്ചുപൂട്ടണം പ്രതിഷേധക്കാര്‍

August 18th, 2011

koodankulam nuclear plant-epathram

ചെന്നൈ: ലോകത്ത്‌ ആണവ ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ആണവ നിലയങ്ങളെ പറ്റി ഒരു പുനര്‍ചിന്തനത്തിന് വിധേയമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാല്‍ ജൈതാപൂരും കൂടംകുളത്തും ഉയരുന്ന പ്രതിഷേധങ്ങള്‍ നമ്മുടെ സര്‍ക്കാരുകള്‍ തൃണവല്‍ക്കരിക്കുകയാണ്. കൂടങ്കുളം ആണവനിലയത്തിനെതിരെയുള്ള തദ്ദേശവാസികളുടെ സമരം ശക്തമാവുന്നു. ബുധനാഴ്ച ആയിരക്കണക്കിന് നാട്ടുകാരാണ് ആണവനിലയം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നിരാഹാരസത്യാഗ്രഹം നടത്തിയത്. ആണവനിലയം അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ വരും ദിനങ്ങളില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച കൂടങ്കുളത്തും ഒരു ബന്ദിന്റെ പ്രതീതിയായിരുന്നു പരിസരങ്ങളിലുമുള്ള കടകളൊന്നും തന്നെ തുറന്നു പ്രവര്‍ത്തിച്ചില്ല. മത്സ്യതൊഴിലാളികളും കര്‍ഷകരുമെല്ലാം തൊഴിലില്‍ നിന്നു വിട്ടുനിന്നു കൊണ്ട് പ്രതിഷേധിച്ചു. വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ പോകാതെ സമരത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ഇതേ ആവശ്യമുന്നയിച്ച് കൂടങ്കുളം ഗ്രാമപ്പഞ്ചായത്ത് പ്രമേയം പാസ്സാക്കിയിരുന്നു. വരുംതലമുറകളെപ്പോലും ദോഷകരമായി ബാധിക്കുന്ന ആണവനിലയങ്ങള്‍ എന്നന്നേക്കുമായി ഉപേക്ഷിക്കണമെന്ന് കൂടങ്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് ഏഴിലരസ് ആവശ്യപ്പെട്ടു. റഷ്യയുടെ സാങ്കേതിക സഹായത്തോടെയാണ് കൂടങ്കുളം ആണവനിലയത്തിന്റെ നിര്‍മ്മാണം. ആദ്യ യൂണിറ്റ് വരുന്ന ഒക്‌ടോബറോടെ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പറയുന്നത്. ആയിരം മെഗാവാട്ട് വൈദ്യുതി വീതം ഉത്പാദിപ്പിക്കുന്ന രണ്ട് യൂണിറ്റുകളാണ് ഇവിടെ നിര്‍മിക്കുന്നത്. കൂടങ്കുളത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 925 മെഗാവാട്ട് തമിഴ്‌നാടിനും 442 മെഗാവാട്ട് കര്‍ണാടകയ്ക്കും 266 മെഗാവാട്ട് കേരളത്തിനും 67 മെഗാവാട്ട് പുതുച്ചേരിക്കും നല്‍കുമെന്ന് പറയുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

4 of 7« First...345...Last »

« Previous Page« Previous « മലിനീകരണം ചൈനയില്‍ ഫാക്‌ടറി അടച്ചു പൂട്ടി
Next »Next Page » ആണവ നിലയത്തില്‍ സ്ഫോടനം : ഒരാള്‍ കൊല്ലപ്പെട്ടു »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010