
സംഘർഷം അവസാനിപ്പിച്ച് പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടു വരാനായി 45 ദിവസത്തെ വെടി നിർത്തൽ കരാറിനുള്ള ചർച്ചകളിൽ അമേരിക്കയും ഇറാനും വിവിധ മധ്യസ്ഥ രാജ്യങ്ങളും ഏർപ്പെട്ടു എന്നും രണ്ടു ഘട്ടങ്ങളിലായി പ്രവർത്തികമാവും വിധമുള്ള കരാർ മുന്നിൽ കണ്ടു കൊണ്ടുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ആക്‌സിയോസ് എന്ന വാർത്താ മാധ്യമം റിപ്പോർട്ട് ചെയ്തതാണ് ഈ വിവരങ്ങൾ.
ആദ്യഘട്ടത്തിൽ താത്കാലിക വെടി നിർത്തൽ കൊണ്ടു വരികയും ആ സമയത്ത് യുദ്ധം അവസാനിപ്പിക്കാനുള്ള ഉടമ്പടികളിൽ എത്തി ച്ചേരുകയും ചെയ്യുക, രണ്ടാം ഘട്ടത്തിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമഗ്രമായ ഉടമ്പടി നടപ്പിലാക്കും. ചർച്ചകൾക്ക് കൂടുതൽ സമയം ആവശ്യം എങ്കിൽ വെടി നിർത്തൽ ദീർഘിപ്പിക്കും.
യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുവാൻ ഉള്ള നയതന്ത്ര ചർച്ചകൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഈജിപ്ത്, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങളാണ് പ്രധാനമായും ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്നത്.
ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ് കോഫും ഇറാൻ വിദേശ കാര്യ വകുപ്പ് മന്ത്രി അബ്ബാസ് അഘ്‌രാചിയും തമ്മിൽ സന്ദേശങ്ങൾ കൈമാറി എന്നും റിപ്പോർട്ട് ഉണ്ട്.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതും ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട ആശങ്കകളും രണ്ടാം ഘട്ട ചർച്ചയിലെ സാദ്ധ്യമാവൂ എന്നാണ് മധ്യസ്ഥർ വിലയിരുത്തുന്നത്. *Axios
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-issues, social-media, അമേരിക്ക, ഇറാന്‍, ഇസ്രായേല്‍, ക്രമസമാധാനം, മനുഷ്യാവകാശം, യുദ്ധം, വിവാദം




























