താറാവു കള്‍ നീന്തു മ്പോള്‍ വെള്ള ത്തില്‍ ഓക്‌സിജന്‍ വര്‍ദ്ധിക്കും : ബിപ്ലബ് ദേബ്

August 29th, 2018

ducks-raise-oxygen-level-in-water-says-biplab-kumar-deb-ePathram
അഗർത്തല : താറാവു കൾ വെള്ള ത്തിലൂടെ നീന്തു മ്പോൾ ജലാ ശയ ങ്ങളി ലെ ഓക്സി ജന്റെ അളവ് വര്‍ദ്ധിക്കും എന്നുള്ള പുതിയ കണ്ടെ ത്തലു മായി ത്രിപുര മുഖ്യ മന്ത്രി ബിപ്ല ബ് കുമാർ ദേബ് രംഗത്ത്.

താറാവു കള്‍ നീന്തു മ്പോള്‍ ജലം പുന ചംക്രമണം ചെയ്യ പ്പെടു കയും ഇതി ലൂടെ ജലാ ശയ ങ്ങളില്‍ മത്സ്യ സമ്പ ത്ത് വര്‍ദ്ധി ക്കും എന്നും അദ്ദേഹം അവ കാശ പ്പെടുന്നു.

തടാകത്തിനു സമീപം താമസി ക്കുന്ന വര്‍ ക്ക് 50,000 താറാവു കുഞ്ഞു ങ്ങളെ വിത രണം ചെയ്യും. ഇതു ഗ്രാമീണ സമ്പദ് വ്യവ സ്ഥയുടെ ഉയർ ച്ചക്കു കാരണം ആവു കയും മീന്‍ പിടുത്ത ക്കാര്‍ക്കു ഗുണ കര മാവു കയും ചെയ്യും എന്നും മുഖ്യ മന്ത്രി പറഞ്ഞു. രുദ്ര സാഗര്‍ തടാക ത്തില്‍ നടന്ന ‘നീർമഹൽ ഫെസ്റ്റിവൽ ബോട്ട് റേസ്’ ഉദ്ഘാടനം ചെയ്തു പ്രസം ഗിക്കു കയാ യി രുന്നു ബിപ്ലബ് ദേബ്.

ഗ്രാമീണ സംസ്‌കാ രത്തി ന്റെ ഭാഗ മായി രുന്നു താറാവു കളെയും കോഴി കളെയും വളര്‍ത്തുക എന്നത്. കഴിഞ്ഞ 25 വര്‍ഷ ത്തോള മായി ഈ സംസ്‌കാരം ഇല്ലാ തായി. ഒരു വീട്ടില്‍ അഞ്ച് താറാവു കളെ എങ്കിലും വളര്‍ ത്തണം. ഇതി ലൂടെ കുട്ടി കള്‍ക്ക് കൂടുതല്‍ പോഷക മൂല്യ ങ്ങള്‍ ലഭി ക്കും എന്നും അദ്ദേഹം പറഞ്ഞു.

മഹാഭാരത കാലത്ത് ഇന്ത്യയില്‍ ഇന്റര്‍ നെറ്റും സാറ്റ ലൈറ്റും ഉണ്ടായിരുന്നു  എന്നുള്ള ശാസ്ത്ര വിരുദ്ധ മായ കാര്യങ്ങള്‍ ആധികാരികം എന്ന രീതി യില്‍ പറഞ്ഞു കൊണ്ടും അടിസ്ഥാന മില്ലാത്ത പ്രസ്താ വ നകളും മണ്ട ത്തര ങ്ങളും വിളിച്ച് പറഞ്ഞു കൊണ്ട് വിവാദ ങ്ങൾ ഉണ്ടാക്കി യിട്ടു ണ്ട് ബിപ്ലബ് ദേബ്.

ബ്രിട്ടീഷു കാരോ ടുള്ള പ്രതിഷേധമായി രവീന്ദനാഥ ടാഗോര്‍ നോബല്‍ സമ്മാനം തിരികെ കൊടുത്തു എന്നും ചൈനീസ് സഞ്ചാരി യായ ‌ഹുയാൻ സാങ് ഒരു പത്ര പ്രവര്‍ത്ത കനായി രുന്നു എന്നും ഉള്ള ചരിത്ര വിരുദ്ധ മായ പ്രസ്താ വന കളും അദ്ദേഹം നടത്തി യിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

മഹാഭാരത കാലത്ത് ഇന്ത്യയില്‍ ഇന്റര്‍ നെറ്റും സാറ്റലൈറ്റും ഉണ്ടായിരുന്നു : ത്രിപുര മുഖ്യമന്ത്രി

April 18th, 2018

tripura-chief-minister-biplab-kumar-deb-ePathram
അഗര്‍ത്തല : മഹാ ഭാരത കാലത്തു തന്നെ ഇന്ത്യ യില്‍ ഇന്റര്‍ നെറ്റും സാറ്റലൈറ്റ് സംവി ധാന ങ്ങളും കൃത്രിമ ഉപഗ്രഹ ങ്ങള്‍ അടക്ക മുള്ള സാങ്കേതിക വിദ്യകള്‍ നില നിന്നിരുന്നു എന്ന് ബി. ജെ. പി. നേതാവും ത്രിപുര മുഖ്യ മന്ത്രി യുമായ ബിപ്ലവ് ദേബ്. 

പലരും ഈ വസ്തുത തള്ളി ക്കളഞ്ഞേക്കാം. എന്നാല്‍ ഇന്റർ നെറ്റ് ഇല്ലാ യിരുന്നു എങ്കില്‍ എങ്ങനെ യാണ് സഞ്ജയന് കുരു ക്ഷേത്ര യുദ്ധ ത്തെപ്പറ്റി ധൃത രാഷ്ട്രര്‍ക്ക് വിശദീ കരിച്ച് നല്‍കു വാന്‍ കഴിയുക?. ഇതിനർത്ഥം അക്കാലത്ത് സാറ്റ ലൈറ്റും ഇന്റര്‍ നെറ്റും ഉള്‍പ്പെടെ യുള്ള സാങ്കേതിക വിദ്യകള്‍ ഈ നാട്ടില്‍ വ്യാപക മായി രുന്നു എന്നു തന്നെ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊതു വിതരണ വകു പ്പിന്റെ പ്രാദേശിക ശില്‍പ ശാല യിലാണ് ത്രിപുര മുഖ്യമന്ത്രി ഈ അവകാശ വാദം നട ത്തി യത്. ഇത്തരം അത്യാ ധുനിക സാങ്കേതിക വിദ്യകളു ണ്ടാ യിരുന്ന രാജ്യത്ത് ജനിക്കാന്‍ സാധിച്ചതില്‍ താന്‍ അഭിമാനം കൊള്ളുന്നു എന്നും ബിപ്ലബ് ദേബ് പറഞ്ഞു

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ത്രിപുരയില്‍ ബി. ജെ. പി. സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു

March 9th, 2018

tripura-chief-minister-biplab-kumar-deb-ePathram
അഗര്‍ത്തല : ബി. ജെ. പി. സംസ്ഥാന പ്രസിഡണ്ട് ബിപ്ലബ് കുമാര്‍ ദേബ് ത്രിപുര മുഖ്യമന്ത്രി യായി അധികാര മേറ്റു. ഗവര്‍ണ്ണര്‍ തഥാ ഗത റോയ് സത്യപ്രതിജ്ഞ ചൊല്ലി ക്കൊ ടുത്തു. ബി. ജെ. പി. നേതാവ് ജിഷ്ണു ദേബ് ബർമ്മൻ ഉപ മുഖ്യ മന്ത്രി യായും സത്യപ്രതിജ്ഞ ചെയ്തു.

പ്രധാന മന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി രാജ്‌ നാഥ് സിംഗ്, ത്രിപുര മുൻ മുഖ്യമന്ത്രി യും പ്രതി പക്ഷ നേതാ വുമായ മണിക് സർക്കാർ, ബി. ജെ. പി. യുടെ മുതിര്‍ന്ന നേതാക്ക ളായ എല്‍. കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, അമിത് ഷാ തുടങ്ങി യവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ത്രിപുര യില്‍ താമര വിരിഞ്ഞു

March 3rd, 2018

lotus-bjp-logo-ePathram
ന്യൂഡല്‍ഹി : സംസ്ഥാന നിയമ സഭകളിലേക്കു തെരഞ്ഞെ ടുപ്പു നടന്ന ത്രിപുര, മേഘാലയ, നാഗാ ലാൻഡ് എന്നി വിട ങ്ങളിലെ ഫലം പുറത്തു വന്നപ്പോള്‍ ത്രിപുര യില്‍ വ്യക്തമായ ഭൂരി പക്ഷം നേടി ബി. ജെ. പി. അധികാര ത്തില്‍ എത്തും.

നാഗാ ലാന്‍ഡില്‍ എന്‍. ഡി. പി. പി.- ബി. ജെ. പി. സഖ്യം മുന്നേ റുക യാണ്. മേഘാ ലയ യില്‍ ഭരണ കക്ഷി യായ കോണ്‍ ഗ്രസ്സ് മുന്നിട്ടു നില്‍ ക്കുന്നു. കഴിഞ്ഞ തവണ ഒരു സീറ്റിൽ പോലും ജയിക്കാതിരുന്ന ബി. ജെ. പി. മൂന്നിൽ രണ്ട് ഭൂരി പക്ഷ ത്തി ലാണ് ത്രിപുര യിൽ സർക്കാർ രൂപീകരിക്കുക.

ത്രിപുരയിലും നഗാ ലാന്‍ഡിലും ഉണ്ടായ ബി. ജെ. പി. തരംഗ ത്തില്‍ ഒരു സീറ്റ് പോലും ലഭിക്കാതെ കോണ്‍ഗ്രസ്സ് നാമാ വശേഷ മായി.

ത്രിപുര യിൽ മുഖ്യ മന്ത്രി മണിക് സർക്കാർ, മേഘാ ലയ യിൽ കോൺഗ്രസ്സ് മുഖ്യ മന്ത്രി മുകുൽ സാംഗ്മ, എൻ. പി. പി. നേതാവ് അഗതാ സാംഗ്മ, ജയിംസ് കെ. സാംഗ്മ, സെനിത് സാംഗ്മ, ടി. ആർ. സെലിംഗ് തുടങ്ങിയവര്‍ വിജ യിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വടക്കു കിഴക്കന്‍ സംസ്ഥാന ങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

January 18th, 2018

voter-verifiable-paper-audit-trail-in-india-ePathram
ന്യൂദല്‍ഹി : ത്രിപുരയിലും മേഘാലയയിലും നാഗാ ലാന്‍ ഡിലും നിയമ സഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാ പിച്ചു. ത്രിപുര യില്‍ ഫെബ്രുവരി 18 നും മേഘാലയ യിലും നാഗാ ലാന്‍ഡിലും ഫെബ്രുവരി 27 നും തെരഞ്ഞെ ടുപ്പും മാര്‍ച്ച് മൂന്നിനു വോട്ടെണ്ണലും ഫല പ്രഖ്യാപ ന വും നടക്കും.

60 സീറ്റുകളിലേക്കാണ് തെര ഞ്ഞെടുപ്പ് നടക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവി പാറ്റും ഉപ യോഗി ച്ചായി രിക്കും മൂന്നു സംസ്ഥാന ങ്ങളി ലേയും മുഴുവന്‍ ബൂത്തു കളി ലും തെരഞ്ഞെടുപ്പ് നടക്കുക.

മുഖ്യ തെ രഞ്ഞെടുപ്പ് കമ്മീഷണര്‍ എ. കെ. ജ്യോതി യാണ് പ്രഖ്യാപനം നടത്തിയത്. ഇന്നു മുതല്‍ ഇവിടങ്ങളില്‍ തെ രഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും.

നിലവിൽ ത്രിപുര യിൽ മണിക് സർക്കാറും (സി. പി. എം.) മേഘാലയ യിൽ മുകുൾ സാംഗ്മ യും (കോൺ ഗ്രസ്സ്) നാഗാ ലാന്‍ഡി ൽ ടി. ആർ. സെലിംഗ് (നാഗാ പീപ്പിൾസ് ഫ്രണ്ട്) എന്നിവരാണ് മുഖ്യ മന്ത്രിമാർ.

മേഘാലയയില്‍ മാര്‍ച്ച് 6 നും നാഗാ ലാന്‍ ഡി ല്‍ മാര്‍ച്ച് 13 നും ത്രിപുര യില്‍ മാര്‍ച്ച് 14 നും നിലവിലെ സര്‍ക്കാ രുക ളുടെ കാലാവധി അവസാനിക്കും

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« ഹജ്ജ് സബ്സിഡി നിർത്തലാക്കി
ഹരിയാനയിൽ പ്രിൻസിപ്പാളിനെ വിദ്യാർഥി വെടിവെച്ചു കൊന്നു »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine