കേരളം അതി ജീവിക്കും : മുഖ്യമന്ത്രി പിണറായി വിജയൻ

August 20th, 2018

pinarayi-vijayan-epathram
തിരുവനന്തപുരം : കേരളം നേരിട്ട ഏറ്റവും വലിയ ദുരന്ത ത്തിൽ എല്ലാ വിധത്തിലും സഹാ യിച്ച എല്ലാ വർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രളയ ക്കെടുതിയില്‍ കുരുങ്ങി ക്കിടക്കുന്ന ജന ങ്ങളുടെ ജീവന്‍ രക്ഷ പ്പെടു ത്തുന്ന തിനുള്ള പ്രവര്‍ ത്തനം ഏറെ ക്കുറെ പൂര്‍ത്തി യായി ക്കഴി ഞ്ഞിരിക്കു കയാണ്. രക്ഷാ പ്രവർത്തനം അവസാന ഘട്ട ത്തിലാണ് ഉള്ളത് എന്നും അത് തുടർന്നും കാര്യക്ഷമമായി മുന്നോട്ടു പോകും എന്നും ജന ജീവിതം സാധാ രണ നില യി ലാക്കു ന്നതി നാണ് ഇനി പ്രഥമ പരി ഗണന എന്നും മുഖ്യ മന്ത്രി വാര്‍ത്താ സമ്മേളന ത്തില്‍ അറി യിച്ചു.

രക്ഷാപ്രവര്‍ത്തന ങ്ങളില്‍ മത്സ്യ ത്തൊഴി ലാളി കളുടെ വലിയ ഇട പെടലു കൾ ഉണ്ടായിട്ടുണ്ട്. അവര്‍ക്ക് ഓരോ ബോട്ടിനും ഇന്ധന ത്തിന് പുറമെ ദിവസം തോറും 3000 രൂപ നല്‍കണം എന്നു തീരുമാനിച്ചി ട്ടുണ്ട്.

കേടുപാടു പറ്റു കയും നഷ്ട പ്പെട്ടു പോവുക യും ചെയ്ത ബോട്ടു കള്‍ക്ക് നഷ്ട പരിഹാരം നല്‍കും. ദുരിതാ ശ്വാസ – രക്ഷാ പ്രവര്‍ ത്തന ങ്ങൾക്ക് എത്തിച്ച ബോട്ടു കള്‍ കൊണ്ടു വന്ന പോലെ തന്നെ തിരിച്ച് എത്തി ക്കും.  രക്ഷാ പ്രവര്‍ ത്തന ങ്ങളിൽ ഏര്‍പ്പെട്ട മത്സ്യ ത്തൊഴി ലാളി കള്‍ക്ക് തദ്ദേശ സ്ഥാനപന ങ്ങ ളുടെ കീഴില്‍ സ്വീകരണം നൽകും എന്നും മുഖ്യ മന്ത്രി അറി യിച്ചു.

സമാനതകളില്ലാത്ത പ്രതി സന്ധി മറി കടക്കുന്ന തിന് കൈ – മെയ് മറന്ന സഹായിച്ച എല്ലാ വര്‍ക്കും നന്ദി അറി യിക്കുന്നു എന്നും മുഖ്യ മന്ത്രി പറഞ്ഞു.

പ്രധാനമ ന്ത്രിയും ആഭ്യന്തര മന്ത്രി കേരളം സന്ദര്‍ശിച്ച് നിരവധി സഹായ ങ്ങൾ ഒരുക്കുകയും വാഗ്ദാന ങ്ങൾ നല്‍കു കയും ചെയ്തതി നെയും അനു സ്മരി ക്കുന്നു. വിവിധ സൈനിക വിഭാഗ ങ്ങളുടെ പ്രവര്‍ ത്തന ങ്ങള്‍ക്കും ഗവര്‍ണ്ണ റുടെ നപടി കളേയും സര്‍ ക്കാര്‍ അഭിനന്ദിച്ചു കൊണ്ട് നന്ദി അറിയിച്ചു.

പ്രവാസി കളുടെ സഹകരണത്തിന് സര്‍ക്കാറിന്റെ കടപ്പാടും നന്ദിയും മുഖ്യമന്ത്രി അറിയിച്ചു. മലയാളി കളെ കൂടാതെ വിദേശത്തു നിന്ന് ഇതര സംസ്ഥാനക്കാരും വിവിധ രാജ്യക്കാരും കേരളത്തെ സഹായി ക്കു വാൻ മുന്നിട്ടിറങ്ങിയിരുന്നു.

പ്രളയ ബാധിത പ്രദേശ ങ്ങളില്‍ നിന്നുള്ള 7,24,649 ജന ങ്ങള്‍ വിവിധ ക്യാമ്പുകളിലായി താമസി ക്കുകയാണ്. ഇവര്‍ക്കായി 5,645 ദുരിതാ ശ്വാസ ക്യാമ്പു കളാണ് സംസ്ഥാനത്ത് തുറന്നി രിക്കു ന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വ ത്തില്‍ ക്യാമ്പു കളുടെ പ്രവര്‍ ത്തനം സുഗമ മായി നടത്തുന്നതിനുള്ള നടപടി കളാണ് സ്വീകരിച്ചു വരുന്നത്.

ജനങ്ങളുടെ ജീവന്‍ രക്ഷ പ്പെടുത്തുക എന്ന എറ്റവും അടിയന്തര മായ കര്‍ത്തവ്യ മാണ് ഏത് ദുരിത ത്തിലും പ്രഥമ പരി ഗണന നല്‍കേ ണ്ടത്. അത്തരം കാഴ്ച പ്പാ ടോടെ നടത്തിയ ഇട പെട ലുകള്‍ ലക്ഷ്യം കണ്ടി രി ക്കുന്നു.

ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് പോകു മ്പോള്‍ വേണ്ട ആവശ്യങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വെള്ളം ഇറങ്ങുന്ന ഉടനെ ശുദ്ധീ കരണ പ്രക്രിയകള്‍ ആരംഭിക്കും. ശുദ്ധജല പൈപ്പു കളുടെ തകരാറുകള്‍ യുദ്ധ കാലടി സ്ഥാന ത്തില്‍ തീര്‍പ്പാക്കും. മാലിന്യ നിര്‍മാ ര്‍ജനം ചെയ്യുന്നതിന് പ്രാധാന്യം നല്‍കും.

ഓരോ വില്ലേജിലും ശുദ്ധീകരണ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഒരു ഉദ്യോഗസ്ഥന്‍ ഉണ്ടാകും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരുടെ നിർദ്ദേശം അനു സരിച്ച് ആയി രിക്കും ക്ളോറി നേഷൻ അടക്കമുള്ള കാര്യങ്ങള്‍ നടത്തുക. ഒരു പഞ്ചായ ത്തില്‍ ആറ് വീതം ഹെല്‍ത്ത് ഇന്‍സ്‌പെ ക്ടര്‍ മാരെ നിയമിക്കും.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

അഭിമന്യു വധം : മുഖ്യപ്രതി പിടിയിൽ

July 18th, 2018

kerala-police-epathram
കൊച്ചി : മഹാരാജാസ് കോളേജി ലെ എസ്. എഫ്. ഐ. നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവ ത്തിൽ മുഖ്യ പ്രതി പിടി യിൽ. മഹാ രാജാ സിലെ കാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡണ്ട് കൂടിയായ മുഹമ്മദ് എന്ന മൂന്നാം വർഷ ബിരുദ വിദ്യാർ ത്ഥി യാണ് പിടി യിലാ യത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ആദിലിനെ ചോദ്യം ചെയ്ത പ്പോള്‍ കിട്ടിയ വിവര ങ്ങളുടെ അടി സ്ഥാന ത്തി ലാണ് മുഖ്യ പ്രതി യായ മുഹ മ്മദിനെ പോലീസ് പിടി കൂടിയത്.

കൊലപാതകം നടന്ന ദിവസം അഭിമന്യു വിനെ കോളേജി ലേക്ക് വിളിച്ചു വരുത്തിയത് ക്യാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡണ്ടു കൂടി യായ മുഹമ്മദ് ആയി രുന്നു എന്ന് പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഭാര്യാ വീട്ടു കാർ തട്ടി ക്കൊണ്ടു പോയ നവ വരൻ കൊല്ലപ്പെട്ടു

May 28th, 2018

police-brutality-epathram
കോട്ടയം : പ്രണയിച്ച് വിവാഹിതനായ തിന്റെ പേരില്‍ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടു പോയി രുന്ന കെവിന്‍ പി. ജോസഫ് (24) മരിച്ച നില യില്‍. കോട്ടയം നട്ടാശ്ശേരി എസ്. എച്ച്. മൗണ്ട് ചവിട്ടു വരിപ്ലാ ത്തറ രാജുവി ന്റെ മകന്‍ കെവിനും കൊല്ലം തെന്മല ഒറ്റക്കൽ സ്വദേശിനി ഷനു ഭവനില്‍ നീനു ചാക്കോ (21) യും തമ്മിൽ ഏറ്റു മാനൂർ രജിസ്ട്രാർ ഓഫീ സില്‍ വെച്ച് വെള്ളിയാഴ്ച യാണ് വിവാ ഹിത ര്‍ ആയത്.

കെവിന്റെ പിതൃ സഹോദരി യുടെ മകൻ മാന്നാനം സ്വദേശി അനീഷ് സെബാസ്റ്റ്യന്റെ വീട്ടില്‍ ആയിരുന്ന കെവിനെ ശനിയാഴ്ച പുലർച്ച യാണ് വീടാക്രമിച്ച് ഗുണ്ട കള്‍ കടത്തി ക്കൊണ്ടു പോയി രുന്നത്.

ഇവരെ തട്ടി ക്കൊണ്ടു പോയത് തന്റെ സഹോദരന്റെ നേതൃത്വ ത്തി ലുള്ള ഗുണ്ടാ സംഘ മാണ് എന്ന് കെവി ന്റെ നവ വധു നീനു ഗാന്ധി നഗർ പൊലീസിൽ പരാതി നൽകി.

അനീഷി നെ മർദ്ദിച്ച് അവശനാക്കിയ ശേഷം രാവിലെ വഴി യിൽ ഉപേക്ഷിച്ചു. എന്നാൽ, കെവിനെ കണ്ടെത്തു വാന്‍ കഴി ഞ്ഞി രുന്നില്ല. കെവിനെ കടത്തി ക്കൊണ്ടു പോയ കാര്‍ രാത്രി യോടെ തെന്മല പൊലീസ് കണ്ടെ ടുത്തു. പിന്നീട് ഇന്നു രാവിലെ തെന്മല ക്കു സമീപം ചാലിയേ ക്കര ആറ്റില്‍ നിന്ന് കെവി ന്റെ മൃതദേഹം കണ്ടെത്തുക യായി രുന്നു. മൃതദേഹ ത്തിൽ മർദ്ദനം ഏറ്റതിന്റെ പാടു കളുണ്ട് എന്നതിനാല്‍ കൊല പാതകം ആണെന്നു സംശയി ക്കുന്ന തായി പൊലീസ് അറിയിച്ചു.

സാമ്പത്തിക പിന്നാക്കാ വസ്ഥ യും ജാതി വ്യത്യാ സവു മാണ് കൊല പാതകം നടത്താൻ നീനുവിന്‍റെ കുടുംബ ത്തെ പ്രേരിപ്പിച്ചത് എന്ന് കെവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മഴക്കും കൊടുങ്കാറ്റിനും സാദ്ധ്യത : ആറു ജില്ല കളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

May 6th, 2018

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയും കൊടുങ്കാറ്റിനും സാദ്ധ്യത എന്ന് കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്ര ത്തിന്‍റെ മുന്നറി യിപ്പ്. വടക്കേ ഇന്ത്യന്‍ സംസ്ഥാന ങ്ങളില്‍ കഴിഞ്ഞ ദിവസം നാശം വിതച്ച പൊടി ക്കാറ്റിന് പിന്നാലെ യാണ് കേരളം ഉള്‍പ്പെടെ പത്തോളം സംസ്ഥാന ങ്ങളില്‍ കനത്ത മഴക്കും കൊടു ങ്കാറ്റി നും സാദ്ധ്യത എന്ന് മുന്നറിയിപ്പ് നല്‍കി യിരിക്കു ന്നത്‌.

തിരു വനന്ത പുരം, കൊല്ലം, പത്തനം തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ല കള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശ വുമുണ്ട്. ശക്ത മായ കാറ്റിലും മഴ യിലും കടലാക്രമണം ഉണ്ടാകുവാനുള്ള സാദ്ധ്യത ഉള്ള തിനാൽ മത്സ്യ ബന്ധന ത്തിന് പോകുന്നത് വിലക്കി യിട്ടു ണ്ട്.

അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തന ങ്ങള്‍ക്ക് സജ്ജ രായി രിക്കാനും വിവിധ വകുപ്പുകൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംസ്ഥാനത്ത് ദലിത്​ സംഘടനകൾ റോഡ്​ ഉപരോധിച്ചു

April 9th, 2018

hartal-idukki-epathram
തിരുവനന്തപുരം : പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം പുനഃസ്ഥാപി ക്കു വാന്‍ പാർല മെന്റ് ഇട പെടണം എന്നാവശ്യപ്പെട്ട് ദലിത് സംഘടനകൾ സെക്ര ട്ടേറി യേ റ്റിനു മുന്നില്‍ റോഡ് ഉപരോധിച്ചു.

പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം ദുര്‍ബ്ബല പ്പെടു ത്തുന്നു എന്നാരോപിച്ച് നടന്ന ഭാരത് ബന്ദിലെ വെടി വെപ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേ ഷണം ആവശ്യപ്പെട്ടു കൊണ്ട് ദളിത് സംഘടനകള്‍ സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗ മാ യി ട്ടാണ് സെക്രട്ടേറിയേറ്റിനു മുന്നിലെ റോഡ് ഉപരോധം.

മുപ്പതോളം ദലിത് – ആദിവാസി സംഘടനകളും ജനാ ധിപത്യ പാർട്ടി കളും ചേര്‍ന്നാണ് ഹർത്താൽ പ്രഖ്യാ പിച്ചത്. വെൽഫെയർ പാർട്ടി, യൂത്ത് ലീഗ്, പി. ഡി. പി എന്നീ സംഘടനക ളും ഹര്‍ത്താലിനു പിന്തുണ പ്രഖ്യാ പി ച്ചിട്ടുണ്ട്.

തെക്കന്‍ കേരള ത്തില്‍ പല സ്ഥല ങ്ങളിലും അക്രമ സംഭവ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വടക്കന്‍ കേരള ത്തില്‍ ഹര്‍ത്താല്‍ സമാധാന പര മാണ് എന്നറി യുന്നു. രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ നടക്കുന്ന ഹര്‍ത്താലില്‍ നിന്നും പാല്‍, പത്രം തുടങ്ങി അവശ്യ സര്‍വ്വീസുകളെ ഒഴിവാക്കി യിട്ടുണ്ട്.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

9 of 23891020»|

« Previous Page« Previous « നഴ്സുമാരുടെ മിനിമം വേതനം : സർക്കാരിന് വിജ്ഞാപനം ഇറക്കാം എന്ന് ഹൈക്കോടതി
Next »Next Page » വിദ്യാര്‍ത്ഥി കള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ ഇളവു നൽകില്ല : സ്വകാര്യ ബസ്സുടമകള്‍ »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine