Thursday, February 16th, 2012

എന്‍ഡോസള്‍ഫാന്‍ : ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടു

കാസര്‍ഗോഡ് : പ്ലാന്റേഷന്‍ കോര്‍പ്പൊറേഷന്‍ കശുവണ്ടി തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിക്കുന്നത് മൂലം ഉണ്ടായ രോഗങ്ങള്‍ക്ക്‌ കീഴടങ്ങി ഇരുപത്തി യഞ്ചുകാരിയായ യുവതി മരണമടഞ്ഞതിന് തൊട്ടു പിന്നാലെ ജില്ലയില്‍ മറ്റൊരു എന്‍ഡോസള്‍ഫാന്‍ മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മുള്ളേരിയക്കടുത്ത് കര്‍മ്മംതൊടിയില്‍ ജയന്തി (36) യാണ് ഏറെ നാളത്തെ ചികിത്സകള്‍ക്ക് ഒടുവില്‍ മംഗലാപുരം ആശുപത്രിയില്‍ മരണത്തിന് ഇരയായത്‌. എന്‍ഡോസള്‍ഫാന്‍ കീടനാശിനി മൂലം അതീവ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് അടിമയായിരുന്നു ഏറെ നാളായി രോഗ ബാധിതയായ ഇവര്‍. ജില്ലയിലെ കരടുക്ക പഞ്ചായത്തില്‍ നിന്നും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു പരേത.

endosulfan-abdul-nasser-epathram
ഒരു എന്‍ഡോസള്‍ഫാന്‍ ഇര
(ഫോട്ടോ : അബ്ദുള്‍ നാസര്‍, അബുദാബി)

ജനനത്തില്‍ തന്നെ രണ്ടു കാലുകള്‍ക്കും ശേഷി നഷ്ടപ്പെട്ട ജയന്തിയുടെ കരളിന് മൂന്നു വര്ഷം മുന്‍പ്‌ തകരാറ് സംഭവിച്ചതോടെയാണ് രോഗം ഗുരുതരമായത്. അടുത്ത കാലത്തായി അതി കഠിനമായ വയറുവേദനയും ഇവര്‍ക്ക്‌ അനുഭവപ്പെട്ടിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് ബെല്ലൂര്‍ ഗ്രാമത്തിലെ പ്രേമ എന്ന 25കാരി എന്‍ഡോസള്‍ഫാന്‍ കീടനാശിനി മൂലം രോഗ ബാധിതയായി സര്‍ക്കാര്‍ ആശുപത്രിയില്‍ മരണമടഞ്ഞത്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കൂടംകുളം ആണവ നിലയത്തിനെതിരെ ബ്രിട്ടീഷ്‌ എംപിമാര്‍
  • പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന പദ്ധതികള്‍ പാടില്ല: ബോംബെ കോടതി
  • അണു ബോംബിനെക്കാള്‍ വിനാശകാരിയായ പ്ലാസ്റ്റിക് നിരോധിക്കണം : സുപ്രീംകോടതി
  • ജപ്പാന്‍ ആണവ നിലയങ്ങള്‍ അടയ്ക്കുന്നു, ഇന്ത്യ തുറക്കുന്നു
  • കൂടംകുളം : അനിശ്ചിതകാല നിരാഹാരം തുടങ്ങി
  • കൂടംകുളം നിലയം 40 ദിവസത്തിനകം പ്രവര്‍ത്തിപ്പിക്കും: കേന്ദ്രമന്ത്രി നാരായണസ്വാമി
  • ഭൂമിക്ക് വേണ്ടി ഒത്തുചേരുക
  • കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന സംഗമം
  • കൂടംകുളം ആണവ നിലയത്തോട് എതിര്‍പ്പില്ലെന്ന് ശ്രീലങ്ക
  • ആണവ ദുരന്തമുണ്ടായാല്‍ ഉത്തരവാദിത്വം ഇന്ത്യക്ക്
  • “വെളിച്ചം ഉണ്ടാകട്ടെ”
  • ശരത്ചന്ദ്രന്‍ പോരാട്ടങ്ങളുടെ മൂന്നാം കണ്ണ്
  • അബുദാബിയില്‍ കുട്ടികള്‍ക്കായി പരിസ്ഥിതി ക്യാമ്പ്‌
  • ഇന്ന് ലോക കാലാവസ്ഥാ ദിനം
  • ജല കാൽപ്പാട് കുറയ്ക്കുക
  • ജലത്തിന്റെയും ഭക്ഷണത്തിന്റെയും സുരക്ഷ ?
  • കൂടംകുളം പദ്ധതിയുമായി മുന്നോട്ട് പോകും: ജയലളിത
  • പ്ളാസ്റ്റിക്ക് ഭക്ഷിക്കുന്ന ഫംഗസിനെ കണ്ടെത്തി
  • ഫുക്കുഷിമ ഒരു വർഷം പിന്നിടുമ്പോൾ അണിയറയിലെ തൊഴിലാളികൾ വൻ അപകടത്തിൽ
  • പരിസ്ഥിതി പ്രവര്‍ത്തകന്‍ വി.പി.കെ. മുഹമ്മദലി അന്തരിച്ചു

  • © e പത്രം 2010