Saturday, September 18th, 2010

കരട് ഖനന ബില്‍ അംഗീകരിച്ചു

vedanta-tribal-protest-epathram

ന്യൂഡല്‍ഹി : തദ്ദേശ വാസികളെ കുടിയൊഴിപ്പിച്ചും, അവരുടെ ജീവിത മാര്‍ഗ്ഗങ്ങള്‍ ഇല്ലാതാക്കിയും, പരിസരം മലിനമാക്കി ജീവിതം തന്നെ ദുസ്സഹമാക്കിയും ഖനനം നടത്തുന്ന ഖനന കമ്പനികള്‍ ഏറെ എതിര്‍ത്ത് വന്ന ഖനന ബില്ലിന്റെ കരടിന് മന്ത്രിമാരുടെ സംഘം അംഗീകാരം നല്‍കി.

ഈ ബില്‍ നിയമം ആകുന്നതോടെ ഖനന കമ്പനികള്‍ അവരുടെ ആദായത്തിന്റെ 26 ശതമാനം പദ്ധതി പ്രദേശത്തെ നിവാസികളുമായി പങ്ക് വെയ്ക്കേണ്ടി വരും. ഇതിനെ ശക്തമായി എതിര്‍ത്ത്‌ വരികയാണ് ഖനന കമ്പനികള്‍.

ഒരു ഫണ്ട് സ്വരൂപിക്കാനാണ് പുതിയ ബില്ലിലെ നിര്‍ദ്ദേശം. ഈ ഫണ്ടില്‍ നിന്നും ഖനനം മൂലം കഷ്ടത അനുഭവിക്കുന്ന പ്രദേശ വാസികള്‍ക്കുള്ള തുക നല്‍കും.

ബില്ല് അടുത്ത് തന്നെ കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും.

ഇതോടെ ഖനന ബാധിത പ്രദേശങ്ങളിലെ നിവാസികള്‍ക്ക്‌ ഒരല്‍പം ആശ്വാസമാവുമെങ്കിലും ഇവ ഉയര്‍ത്തുന്ന പരിസര മലിനീകരണ ഭീഷണിയും പാരിസ്ഥിതിക വിപത്തുകളും നിലനില്‍ക്കുന്നു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010