Thursday, June 10th, 2010

ഏഴ് കരാറുകളില്‍ ഇന്ത്യയും ശ്രീലങ്കയും ഒപ്പു വെച്ചു

Flag-Pins-India-Sri-Lanka-epathramന്യൂഡല്‍ഹി: ശ്രീലങ്ക യിലെ പട്ടാള നടപടികളെ ത്തുടര്‍ന്ന് അഭയാര്‍ത്ഥി കളാക്കപ്പെട്ട തമിഴ് വംശജരുടെ പുനരധിവാസം വേഗത്തി ലാക്കാനും വംശീയ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാനും നടപടി സ്വീകരിക്കുമെന്ന് ശ്രീലങ്ക ഇന്ത്യയ്ക്ക് ഉറപ്പ് നല്‍കി. പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗും ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹിന്ദ രാജപക്സെ യുമായി  ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ച യിലാണ് ഈ ധാരണ ഉണ്ടായത്.  തടവുകാരെ കൈ മാറുന്നത് അടക്കമുള്ള ഏഴു കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വെച്ചു. ജയിലുകളില്‍ കഴിയുന്ന തടവുകാരെ പരസ്പരം കൈ മാറുന്നതിനുള്ള കരാര്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി. കെ. പിള്ളയും ശ്രീലങ്കന്‍ പ്രസിഡണ്ടിന്‍റെ സെക്രട്ടറി ലളിത് വീര തുംഗയും ഒപ്പു വെച്ചു.

സമുദ്രാതിര്‍ത്തി ലംഘിച്ച് മീന്‍ പിടിച്ചതിന് മലയാളി കള്‍ അടക്കം ഒട്ടേറെ തൊഴിലാളികള്‍ ഇരു രാജ്യങ്ങളി ലെയും ജയിലുകളില്‍ ഉണ്ട്.  മത്സ്യ ത്തൊഴിലാളി കള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് തടവുകാരെ കൈമാറാനുള്ള കരാര്‍.  ശ്രീലങ്കയുടെ വൈദ്യുതി പ്രശ്‌നം പരിഹരിക്കാനുള്ള രണ്ട് പദ്ധതികള്‍ക്ക് ധാരണയായി.

ജാഫ്‌ന മേഖലയിലെ ട്രിങ്കോമാലി യില്‍ കല്‍ക്കരി അടിസ്ഥാന മാക്കിയുള്ള താപ വൈദ്യുതി നിലയം നിര്‍മിക്കുന്നതിന് ഇന്ത്യ 20 കോടി ഡോളറിന്‍റെ വായ്പ അനുവദിക്കാനും ധാരണ യായി.  ഇതു സംബന്ധിച്ച കരാര്‍ മൂന്ന് മാസ ത്തിനുള്ളില്‍ ഒപ്പു വെക്കും.

rajapakse-manmohan sing-epathramശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തില്‍ വിധവകള്‍ ആയവരെ  സഹായിക്കാന്‍ ഒരു കേന്ദ്രം ആരംഭിക്കുവാനും ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പിട്ടു.  രാമേശ്വര ത്തു നിന്ന് തലൈ മന്നാര്‍ വരെ യുള്ള ബോട്ട് സര്‍വ്വീസ് ശക്തി പ്പെടുത്തും  എന്ന് ഇന്ത്യ ശ്രീലങ്ക യ്ക്ക് ഉറപ്പ് നല്‍കി യിട്ടുണ്ട്. തലൈ മന്നാര്‍ മുതല്‍ മധുര വരെ യുള്ള റെയില്‍വേ പാത നിര്‍മ്മിക്കുന്നതിനുള്ള സഹായം സംബന്ധിച്ചും കരാറായി. ഐക്യ രാഷ്ട്ര സഭ യുടെ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ പ്രതിനിധ്യം ഉറപ്പു വരുത്തു ന്നതിന്ന് ഉള്ള ശ്രീലങ്കയുടെ പിന്തുണ ഇന്നലെ നടന്ന കൂടി ക്കാഴ്ചയില്‍ പ്രസിഡന്‍റ് രാജപകെ്‌സ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.

വംശീയ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാന്‍ ശ്രീലങ്ക ശ്രമിക്കണം എന്ന ഇന്ത്യയുടെ നിലപാട് അംഗീകരിക്കുന്നതായി പ്രഖ്യാപിച്ച ശ്രീലങ്കന്‍ പ്രസിഡന്‍റ്, പുനരധി വസിപ്പിക്ക പ്പെട്ട തമിഴ് വംശജര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരം നല്‍കുമെന്നും പറഞ്ഞു.  വടക്കന്‍ ശ്രീലങ്കയില്‍ 80,000 ത്തോളം തമിഴ് വംശജര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നുണ്ട് എന്നാണ് കണക്ക്.

പതിറ്റാണ്ടുകളായി ശ്രീലങ്കയെ അലട്ടുന്ന തമിഴ് വംശീയ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കു വാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാര്‍ലമെണ്ടില്‍ പ്രതിനിധി സഭ  രൂപ വല്‍കരിച്ച് തമിഴ് വംശജര്‍ക്ക് പ്രാതിനിധ്യം നല്‍കും എന്നും ചര്‍ച്ച യില്‍ രാജപകെ്‌സ, പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിനെ അറിയിച്ചു. എന്നാല്‍ പ്രവിശ്യാ ഭരണ കൂടങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കുന്ന ഭരണ ഘടനാ ഭേദ ഗതിക്ക് ശ്രീലങ്ക മുന്‍കൈ എടുക്കണ മെന്നും അതുവഴി മാത്രമേ തമിഴ് വംശജര്‍ക്ക് രാഷ്ട്രീയ പങ്കാളിത്തം ലഭിക്കുകയുള്ളൂ എന്നുമാണ് ഇന്ത്യയുടെ നിലപാട്.  ഇക്കാര്യത്തെ കുറിച്ചും ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടന്നു. ആഭ്യന്തര പുനരധിവാസ പരിപാടികളുടെ ഭാഗമായി 50,000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് സഹായം നല്‍കുമെന്ന് ഇന്ത്യ ശ്രീലങ്കയെ അറിയിച്ചിട്ടുണ്ട്.

2008 മുതല്‍ ചര്‍ച്ച യിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ സംബന്ധിച്ച് രാജപകെ്‌സ യുമായി ധന മന്ത്രി പ്രണബ് മുഖര്‍ജി ചര്‍ച്ച നടത്തി എങ്കിലും ധാരണയില്‍ എത്താനായില്ല.  ഇന്ത്യയ്ക്ക് സാമ്പത്തിക – രാഷ്ട്രീയ അധികാരങ്ങള്‍ അടിയറ വെക്കുന്നതാണ് ഈ കരാര്‍ എന്ന് ആരോപിച്ച് ശ്രീലങ്കയില്‍ പ്രതിപക്ഷം കരാറിന് എതിരെ പ്രക്ഷോഭത്തിലാണ്.

- കറസ്പോണ്ടന്‍റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ബേനസീറിനെ കൊന്നത് മുഷറഫെന്ന് ബിലാവല്‍ ഭൂട്ടോ
  • പാക്ക്‌ – യു. എസ്. ബന്ധം വഷളാവുന്നു
  • ഹസ്‌തദാനം കാലഹരണപ്പെട്ടു പകരം ആലിംഗനമോ ചുംബനമോ ആകാം
  • ആന്റി നാറ്റോ പ്രക്ഷോഭകര്‍ ഷിക്കാഗോ തെരുവുകള്‍ പിടിച്ചെടുത്തു
  • യെമനില്‍ ചാവേര്‍ സ്ഫോടനം 96 മരണം
  • പാക്കിസ്ഥാനില്‍ ട്വിറ്ററിനു നിരോധനം
  • ലോക്കര്‍ബി വിമാന സ്ഫോടനം: പ്രതി മെഗ്രാഹി അന്തരിച്ചു
  • ജാക്കിചാന്‍ ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് വിടപറയുന്നു
  • യുദ്ധ കുറ്റകൃത്യങ്ങൾ അന്വേഷിക്കുമെന്ന് ശ്രീലങ്ക
  • ചൈന ഇന്റർനെറ്റ് നശീകരണത്തിനായി ഉപയോഗിക്കുന്നു
  • അമേരിക്കയില്‍ വെളുത്ത വര്‍ഗക്കാരുടെ ജനനനിരക്ക് കുറയുന്നു
  • ഭക്ഷണം പാഴാക്കുന്നതിന് പിഴ
  • മെക്‌സിക്കന്‍ സാഹിത്യകാരന്‍ കാര്‍ലോസ്‌ ഫ്യൂന്റസ്‌ അന്തരിച്ചു
  • ആണവ ശാസ്ത്രജ്ഞനെ വധിച്ച ഇസ്രേലി ഏജന്റിനെ തൂക്കിലേറ്റി
  • നേപ്പാളില്‍ മരിച്ചവരില്‍ ബാലതാരവും
  • യാഹൂ സി. ഇ. ഒ. സ്കോട്ട് തോംസണ്‍ രാജിവച്ചു
  • ചൈന ധാർമ്മിക പ്രതിസന്ധിയിൽ
  • ദലൈലാമയെ വധിക്കാന്‍ ഗൂഡാലോചന
  • അല്‍ജീരിയയില്‍ മുല്ലപ്പൂ പൂത്തില്ല ഭരണകക്ഷിക്ക് അപ്രതീക്ഷിത ജയം
  • ഇന്ത്യ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങുന്നു



  • ആകാശത്തില്‍ നിന്നും നിഗൂഢ...
    കൃത്രിമ സ്തനങ്ങള്‍ : ആശങ്...
    അസൂയ മൂലം ഭര്‍ത്താവ്‌ യുവ...
    മുന്‍ മിസ് വെനസ്വേല ഇവ എക...
    ഒബാമയുടെ മകള്‍ക്ക് ഫേസ്ബു...
    ഭഗവത്ഗീതക്കെതിരെ റഷ്യന്‍ ...
    സോഷ്യല്‍ നെറ്റ് വര്‍ക്കിം...
    ജീവന് സാദ്ധ്യതയുള്ള ഗ്രഹം...
    ലോകത്തെ ആദ്യത്തെ ലൈംഗിക വ...
    കയ്‌റോയില്‍ വീണ്ടും മുല്ല...
    അമേരിക്കയില്‍ മൂന്നില്‍ ഒ...
    ഫോണ്‍ ചോര്‍ത്തല്‍ കുടില്‍...
    ഫുക്കുഷിമ ആണവനിലയം പൂര്‍വ...
    ലിബിയ മോചിപ്പിക്കപ്പെട്ടു...
    വിക്കിലീക്സ് നിര്ത്തുന്നു...
    ഗദ്ദാഫി വധം അന്വേഷിക്കണമെ...
    മറ്റൊരു ഉപഗ്രഹം കൂടി താഴേ...
    വാന്‍‌ഗോഗ് ആത്മഹത്യ ചെയ്ത...
    ആയിരം പലസ്തീനികള്‍ക്ക് പക...
    ഉപഗ്രഹം അമേരിക്കയില്‍ പതി...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine