Thursday, December 23rd, 2010

ഡോ. ഹനീഫിനോട് ഓസ്ട്രേലിയ മാപ്പ് പറഞ്ഞു

dr-mohammed-haneef-epathram

മെല്‍ബണ്‍ : തീവ്രവാദി എന്ന് മുദ്ര കുത്തി അറസ്റ്റ്‌ ചെയ്യുകയും കുറ്റം ചാര്‍ത്തുകയും തടവില്‍ ഇടുകയും വിസ റദ്ദാക്കുകയും ചെയ്ത ഇന്ത്യന്‍ ഡോക്ടര്‍ മൊഹമ്മദ്‌ ഹനീഫിനോട് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഔപചാരികമായി മാപ്പ് പറഞ്ഞു. തെറ്റ് തിരുത്തല്‍ നടപടികളുടെ ഭാഗമായി ഡോ. ഹനീഫിന് ഒരു വന്‍ തുക നഷ്ട പരിഹാരമായി നല്‍കിയതിന് തൊട്ടു പുറകെയാണ് സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷമാപണം പുറത്തു വന്നത്. ഡോക്ടര്‍ ഹനീഫ്‌ നിരപരാധിയാണ് എന്നും ഇത് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസിന് പറ്റിയ ഒരു തെറ്റാണ് എന്ന് തങ്ങള്‍ സമ്മതിക്കുന്നു എന്നും ക്ഷമാപണത്തില്‍ വ്യക്തമാക്കുന്നു. ഡോ. ഹനീഫിന്റെ ജീവിതത്തിലെ ഈ ഒരു ദൌര്‍ഭാഗ്യകരമായ അദ്ധ്യായം അവസാനിപ്പിക്കാനും ജീവിതവുമായി മുന്നോട്ട് പോകുവാനും നഷ്ടപരിഹാര തുക അദ്ദേഹത്തിന് സഹായകരമാവും എന്ന് തങ്ങള്‍ പ്രത്യാശിക്കുന്നു എന്നും ക്ഷമാപണം തുടരുന്നു. ഡോ. ഹനീഫിന് നല്‍കിയ നഷ്ട പരിഹാര തുക എത്രയാണ് എന്ന വിവരം രഹസ്യമായി സൂക്ഷിക്കണം എന്നത് ക്ഷമാപണ കരാറിലെ ഒരു വ്യവസ്ഥയാണ്.

എന്നാല്‍ ഡോ. ഹനീഫിന് എതിരെ ഏറ്റവും കടുത്ത നിലപാടുമായി രംഗത്തുണ്ടായിരുന്ന ഓസ്ട്രേലിയന്‍ കുടിയേറ്റ വകുപ്പ്‌ മന്ത്രി കെവിന്‍ ആന്‍ഡ്രൂസ് ഇപ്പോഴും തന്റെ നിലപാടില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായിട്ടില്ല. ഒത്തുതീര്‍പ്പ്‌ ചര്‍ച്ച പ്രകാരം ആന്‍ഡ്രൂസിനെതിരെ മാനനഷ്ടത്തിന് കേസ്‌ കൊടുക്കില്ല എന്ന് ഡോ. ഹനീഫ്‌ സമ്മതിച്ചിട്ടുണ്ട്.

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നില നില്‍ക്കില്ല എന്നും തനിക്കെതിരെ മാന നഷ്ടത്തിന് കേസെടുത്താല്‍ അത് വിജയിക്കില്ല എന്നുമാണ് തനിക്ക്‌ ലഭിച്ച നിയമോപദേശം എന്ന് ആന്‍ഡ്രൂസ് പറഞ്ഞു.

ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകള്‍ക്ക്‌ ശേഷം ബ്രിസ്ബേനില്‍ തന്നെ തുടരാനാണ് ഡോ. ഹനീഫിന്റെ തീരുമാനം. തനിക്ക്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് തന്നെ സമീപിച്ച അസംഖ്യം സാധാരണക്കാരായ ഓസ്ട്രേലിയന്‍ പൌരന്മാര്‍ ഹനീഫിന് ഏറെ മനോധൈര്യം പകര്‍ന്നിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ റോഡ്‌ ഹോഗ്സന്‍ അറിയിച്ചു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine