Monday, June 10th, 2013

മന്ത്രിക്കാര്യത്തില്‍ അനൌദ്യോഗിക ചര്‍ച്ചകള്‍ നടന്നു: ചെന്നിത്തല

തിരുവനന്തപുരം: തന്റെ മന്ത്രിക്കാര്യത്തില്‍ ചില ചര്‍ച്ചകള്‍ അനൌദ്യോഗികമായി നടന്നു എന്നും വിശദാംശങ്ങള്‍ വെളിപ്പെടുത്തുവാന്‍ കഴിയില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല. വിഷയം ഹൈക്കമാന്റിന്റെ പരിഗണനയിലായതിനാല്‍ പരസ്യമായി എന്തെങ്കിലും പറയുന്നതില്‍ നിയന്ത്രണങ്ങള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് പ്രസ്‌ക്ലബില്‍ നടത്തിയ മുഖാമുഖത്തില്‍ ആയിരുന്നു ദിവസങ്ങളായി തുടരുന്ന ഉപമുഖ്യമന്ത്രി പദം സംബന്ധിച്ചുള്ള വിവാദങ്ങളില്‍ മൌനം വെടിഞ്ഞ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്. സ്ഥാനമാനങ്ങള്‍ക്ക് പുറകെ പോകുന്നവനല്ല താന്‍, ജനമനസ്സുകളില്‍ തനിക്കുള്ള സ്ഥാനം ആരും വിചാരിച്ചാലും തകരില്ല. എല്ലാ മന്ത്രിപദവികള്‍ക്കും മുകളിലാണ് കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം എന്ന് പറഞ്ഞ ചെന്നിത്തല പക്ഷെ താന്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് തീര്‍ത്തു പറയുവാന്‍ തയ്യാരായുമില്ല.

തന്റെ മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വിവാദമാകുകയും അതില്‍കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കോ പ്രവര്‍ത്തകര്‍ക്കോ വിഷമുണ്ടാകുകയും ചെയ്തെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ മാധ്യമങ്ങളിളെ പഴിക്കുന്നില്ല. സമുദായ സംഘടനകളോട് ഏറ്റുമുട്ടുന്നത് കോണ്‍ഗ്രസ്സിന്റെ സമീപനമല്ലെന്നും വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെ ഫോണ്‍ ചോര്‍ത്തിയെന്ന സുകുമാരന്‍ നായരുടെ പരാമര്‍ശം മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ തനിക്ക് ഇക്കാര്യത്തില്‍ പരാതിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു.

ഒരുമാസത്തിലേറെയായി ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് കേരളത്തിലും ദില്ലിയിലും ചര്‍ച്ച നടന്നുവരികയാണെങ്കിലും ഇനിയും ഒരു തീരുമാനം കൈകൊള്ളുവാന്‍ ആയിട്ടില്ല. വിശാല ഐ ഗ്രൂപ്പ് ആഭ്യന്തര മന്ത്രി പദത്തോട് കൂടി ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടു എന്നാല്‍ അത് വിട്ടു നല്‍കുവാന്‍ എ ഗ്രൂപ്പ് തയ്യാറല്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാര്‍ട്ടി ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്തെങ്കിലും അന്തിമ തീരുമാനം ആയില്ല. ഇതിനിടയില്‍ തങ്ങളുടെ രണ്ടാം സ്ഥാനം നഷ്ടപ്പെടുത്തുവാന്‍ തയ്യാറല്ലെന്ന് മുസ്ലിം ലീഗും വ്യക്തമാക്കി. ഉപമുഖ്യമന്ത്രി സ്ഥാനത്തോടെ ഉള്ള ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തിനു അതും തടസ്സമായി.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine