Thursday, August 11th, 2011

ബര്‍ലിന്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല : വിഎസ്

vs-achuthanandan-shunned-epathram

തിരുവനന്തപുരം: വി എസിന്റെ വിവാദമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ സന്ദര്‍ശനത്തിനു ശേഷം ആദ്യമായി വി. എസ്‌ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ വിമര്‍ശിച്ചു കൊണ്ട് പ്രസ്താവനയിറക്കി. ബര്‍ലിന്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്നും തന്റെ സന്ദര്‍ശനത്തിന് ശേഷം ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ നടത്തിയ വിമര്‍ശനങ്ങളില്‍ പങ്കില്ലെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ ‘മുതലാളിത്തത്തിന്റെ ദത്തുപുത്രന്‍ ‍’ എന്ന് വിശേഷിപ്പിച്ച ബെര്‍ലിന്റെ പരാമര്‍ശം തീര്‍ത്തും തെറ്റായിപോയെന്നും വിഎസ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവാദമായ പരാമര്‍ശങ്ങള്‍ക്ക് ശേഷം താന്‍ ബര്‍ലിനെ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. തന്റെ പേരുകൂടി വലിച്ചിഴച്ചത് എന്തിനെന്ന് ചോദിച്ചപ്പോള്‍ തന്റെ മാത്രം അഭിപ്രായമാണെന്നും വി എസിന് പങ്കില്ലെന്നും അഭിമുഖങ്ങളില്‍ പറഞ്ഞതായിട്ടായിരുന്നു മറുപടിയെന്നും വി. എസ് വെളിപ്പെടുത്തി. ബര്‍ലിനെ പുറത്താക്കിയ പാര്‍ട്ടി നടപടി പുനപ്പരിശോധിപ്പിക്കാന്‍ താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇത്തരം പ്രസ്താവനകള്‍ ഗുണകരമാകില്ലെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നു. വി. എസിന്റെ അറിവോടെയാണോ ബര്‍ലിന്റെ അഭിപ്രായങ്ങളെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വി. എസ്, ബര്‍ലിനുമായി ഒരു രാഷ്ട്രീയവും ചര്‍ച്ച ചെയ്തിട്ടില്ല. ബര്‍ലിന്റെ വീട്ടില്‍പോകാന്‍ പാര്‍ട്ടിയുടെ വിലക്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വിഎസ് വ്യക്തമാക്കി. ബര്‍ലിനെ തള്ളപ്പറയണമെന്ന് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടില്ലെന്നും വി. എസ്. പറഞ്ഞു . വിഎസിന്റെ സന്ദര്‍ശനത്തിനെതിരേ സിപിഎം ജില്ലാ കമ്മറ്റി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. സന്ദര്‍ശനം പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയതായും ബര്‍ലിനെ തള്ളപ്പറയാന്‍ വിഎസിനോട് നിര്‍ദേശിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബര്‍ലിന്റെ വീട്ടിലേക്കുള്ള തന്റെ സന്ദര്‍ശനത്തെ ന്യായീകരിയ്ക്കുന്ന നിലപാട് തന്നെ വിഎസ് ഇപ്പോഴും സ്വീകരിയ്ക്കുന്നത്. പാര്‍ട്ടിയുടെ നടപടിക്ക് വിധേയനായി കഴിയുന്ന ഒരാള്‍ അസുഖമായി കിടന്നാല്‍ അന്വേഷിക്കാന്‍ പോകുന്നത് സാധാരണമാണ്. അതില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും വിഎസ് ആവര്‍ത്തിച്ചു

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine