ഗൗരി ലങ്കേഷ് വധം : ഒരാള്‍ കസ്റ്റഡിയില്‍

September 11th, 2017

media-personality-and-social-activist-gauri-lankesh-ePathram

ബാംഗ്ലൂരു : ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ആന്ധ്ര സ്വദേശി കസ്റ്റഡിയില്‍. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഗൗരി കൊല്ലപ്പെട്ട ഗാന്ധി ബസാറിലെ അവരുടെ ഓഫീസ് മുതല്‍ വീടു വരെയുള്ള വഴികളിലെ സിസിടിവി പരിശോധനയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ആന്ധ്രപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പോലീസുമായി കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനിടയിലാണ് ഇയാല്‍ ആന്ധ്ര സ്വദേശിയാണെന്ന് വ്യക്തമായത്. കൊലപാതകവുമായി ബന്ധപ്പെട്ട ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക ആഭ്യന്തര മന്ത്രി പറഞ്ഞിരുന്നു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗൗരി ലങ്കേഷിന്റെ കൊലപാതകം : ഇന്ത്യന്‍ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതിഷേധിച്ചു

September 7th, 2017

media-personality-and-social-activist-gauri-lankesh-ePathram
ന്യൂയോര്‍ക്ക് : കർണ്ണാ ടകയിലെ മുതിര്‍ന്ന പത്ര പ്രവര്‍ ത്തകയും എഴുത്തു കാരിയും ഫാസിസ്റ്റ് വിമര്‍ശ കയു മായ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവ ത്തില്‍ ഇന്ത്യന്‍ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതി ഷേധം രേഖ പ്പെടുത്തി.

ഗൗരി ലങ്കേഷ് വെടി യേറ്റു മരിച്ച സംഭവം മാധ്യമ ലോക ത്തെ ഞെട്ടിച്ചു. ഡോ. എം. എം. കല്‍ബൂര്‍ഗി യുടേ തിന് സമാന മായ അന്ത്യമാണ് ഗൌരി ലങ്കേഷിന്റെത്.

കല്‍ബൂര്‍ഗി കൊല്ല പ്പെട്ടിട്ട് രണ്ടു വര്‍ഷം പിന്നിട്ടിട്ടും കൊലയാളി കളെ ഇതു വരെ പിടി കൂടി യിട്ടില്ല. ഇതിനെ തിരെ ഗൗരി ലങ്കേഷ് അടക്ക മുള്ള എഴുത്തു കാരും ചിന്ത കരും കഴിഞ്ഞ ദിവസം കർണ്ണാ ടക യില്‍ പ്രതി ഷേധ പ്രകടന ങ്ങള്‍ സംഘടി പ്പിച്ചിരുന്നു.

ജനാധി പത്യ ത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും നേരേ യുള്ള ഫാസിസ്റ്റു ശക്തി കളുടെ കടന്നു കയറ്റ ത്തിനെരേ മോഡി ഗവണ്‍ മെന്റ് ശക്ത മായ നട പടി കള്‍ സ്വീക രിക്ക ണം എന്നും കൊലയാളി കളെ ഉടന്‍ അറസ്റ്റു ചെയ്യണം എന്നും ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡണ്ട് ശിവന്‍ മുഹമ്മ, സെക്രട്ടറി ഡോ. ജോര്‍ജ്ജ് കാക്കനാട്ട്, ട്രഷറര്‍ ജോസ് കാടാപുറം, മധു കൊട്ടാര ക്കര എന്നിവർ പ്രസ്താവന യില്‍ ആവശ്യ പ്പെട്ടു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

പാകിസ്ഥാന്‍ ഇസ്ലാമിന് ചീത്തപ്പേരുണ്ടാക്കുന്നു : മലാല

April 15th, 2017

malala-yousufzai-epathram
ന്യൂദല്‍ഹി : പാകിസ്ഥാനി കളുടെ ചില പ്രവര്‍ത്തന ങ്ങള്‍ ലോക ത്തിനു മുന്നില്‍ രാജ്യ ത്തിനും ഇസ്ലാമിനും മോശം പ്രതിച്ഛായ ഉണ്ടാക്കുന്നു എന്ന് നൊബേല്‍ ജേതാവ് മലാല യൂസഫ് സായ്. മാധ്യമ പഠന വിദ്യാര്‍ത്ഥി യെ ദൈവ നിന്ദ ആരോ പിച്ച് ജന ക്കൂട്ടം തല്ലി ക്കൊന്ന സംഭവ വുമായി ബന്ധ പ്പെട്ട് പുറത്തു വിട്ട വീഡിയോ സന്ദേശ ത്തിലാണ് മലാല ഇങ്ങിനെ പ്രതികരിച്ചത്.

മതത്തെ അവ ഹേളി ക്കുന്ന കുറിപ്പ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു എന്ന് ആരോ പിച്ചു കൊണ്ടാ യിരുന്നു ഇരുപത്തി മൂന്നു കാരനായ മാഷാല്‍ ഖാനെ ഒരു കൂട്ടം ജനങ്ങള്‍ തല്ലി ക്കൊ ന്നത്.

മാഷാല്‍ ഖാനെ കൊല പ്പെടു ത്തുന്നതും മൃത ദേഹ ത്തെ മര്‍ദ്ദി ക്കുന്നതും ഉള്‍പ്പെടെ യുള്ള ദൃശ്യ ങ്ങള്‍ സോഷ്യല്‍ മീഡിയ യില്‍ പ്രചരി ച്ചിരുന്നു. ലോകത്തിനു മുന്നില്‍ രാജ്യത്തിനും ഇസ്ലാമിനും മോശം പ്രതി ച്ഛായ സൃഷ്ടി ക്കുവാന്‍ ഇത്തരം സംഭവങ്ങള്‍ കാരണമാകുന്നു.

ഇസ്ലാ മിനെ ആക്ഷേപി ക്കുവാനുള്ള അവസരങ്ങള്‍ ഉണ്ടാക്കി കൊടുത്ത് മതത്തി നെതി രായ വിവേചന ത്തെ ക്കുറിച്ച് എങ്ങനെ നമുക്ക് സംസാരി ക്കുവാന്‍ സാധിക്കും എന്നും മലാല ചോദിക്കുന്നു. രാജ്യ ത്തിനും മത ത്തിനും എതിരായി പ്രവര്‍ത്തി ക്കുന്നത്‌ നമ്മള്‍ തന്നെ ആണെന്നും മലാല പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

ജൂലിയൻ അസാഞ്ചി ന്‍േറത് അന്യായ മായ തടവ് : യു. എൻ.

February 4th, 2016

Julian-Assange-wikileaks-ePathram
ലണ്ടൻ : അന്യായ മായി തന്നെ തടങ്കലിൽ വെക്കു ന്നതിന് എതിരെ ‘വിക്കി ലീക്ക്‌സ്’ സ്ഥാപകൻ ജൂലിയൻ അസാഞ്ച് നല്കിയ പരാതി യിൽ അസാഞ്ചിന് അനു കൂല മായി യു. എൻ. സമിതി യുടെ വിധി.

2010 ലാണ് സ്വീഡനിലെ ലൈംഗിക ആരോപണ വുമായി ബന്ധ പ്പെട്ട് അസാഞ്ചിന് എതിരെ ബ്രിട്ടീഷ് സുപ്രീം കോടതി അറസ്റ്റ് വാറന്‍റ് പുറ പ്പെടു വിക്കുന്നത്. അന്നു മുതൽ അസാഞ്ച് ബ്രിട്ടനിലെ ഇക്വഡോർ സ്ഥാന പതി കാര്യാലയ ത്തിൽ രാഷ്ട്രീയ അഭയം തേടി യിരിക്കുക യായിരുന്നു.

കേസ് കെട്ടിച്ച മച്ച താണ് എന്ന് ജൂലിയൻ അസാഞ്ച് നേരത്തേ പറഞ്ഞിരുന്നു. അറസ്റ്റ് വാറണ്ടി ലൂടെ തന്നെ അന്യായ മായി തടങ്കലിൽ വെച്ചിരി ക്കുക യാണ് എന്നായി രുന്നു അസാഞ്ചിന്റെ വാദം. യു. എൻ. സമിതി ഇന്ന് ഈ വാദം അംഗീ കരി ക്കുക യായിരുന്നു.

അമേരിക്ക യുടെ യുദ്ധ ക്കുറ്റ ങ്ങളു ടെയും അന്താ രാഷ്ട്ര തല ത്തിലെ ചാര വൃത്തി കളുടെയും രേഖ കളും വീഡി യോ കളും ചോർത്തി വിക്കി ലീക്ക്‌സ് പുറത്തു വിട്ടി രുന്നു. യു. എസ്. സർക്കാരിന്റെ രഹസ്യാ ന്വേഷണ രേഖ കൾ വീക്കി ലീക്സ് പുറത്തു വിട്ടതു മുതൽ അമേരിക്ക യുടെ നോട്ട പ്പുള്ളി യാണ് അസാഞ്ച്.

- pma

വായിക്കുക: , , , ,

Comments Off on ജൂലിയൻ അസാഞ്ചി ന്‍േറത് അന്യായ മായ തടവ് : യു. എൻ.

കടൽ കൊല: ഇന്ത്യക്ക് വേണ്ടി വിദേശ അഭിഭാഷകർ ഹാജരാവും

August 9th, 2015

enrica-lexie-epathram

ന്യൂഡൽഹി: കേരള തീരത്ത് വെച്ച് മൽസ്യ ബന്ധന തൊഴിലാളികളെ വെടി വെച്ചു കൊന്ന കേസിൽ ഇറ്റലിക്കാരായ മറീനുകൾക്കെതിരെ ഇന്ത്യയുടെ നിയമ നടപ്ടി ചോദ്യം ചെയ്ത് ഇറ്റലി അന്താരാഷ്ട്ര ട്രൈബൂണലിനെ സമീപിച്ച സാഹചര്യത്തിൽ ഇന്ത്യ രണ്ട് വിദേശ അഭിഭാഷകരെ ഇന്ത്യക്ക് വേണ്ടി ഹാജരാവാൻ ഏർപ്പെടുത്തി.

കുറ്റകൃത്യം ഇന്ത്യൻ സമുദ്രാതിർത്തിയിൽ വെച്ച് നടന്നതിനാൽ നിയമനടപടിയിൽ ഇടപെടാൻ അന്താരാഷ്ട്ര ട്രൈബൂണലിന് ആവില്ല എന്നാണ് ഇന്ത്യയുടെ പക്ഷം.

അനേകം അന്താരാഷ്ട്ര നിയമപ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും അനേകം വർഷങ്ങളുടെ അനുഭവ സമ്പത്തും ഉള്ള അലൻ പെല്ലെറ്റ്, ആർ. ബണ്ടി എന്നീ വിദേശ അഭിഭാഷകരാണ് ട്രൈബൂണലിന് മുന്നിൽ ഇന്ത്യക്ക് വേണ്ടി ഹാജരാവുക.

2012 ഫെബ്രുവരി 15നാണ് എൻറിക്കാ ലെക്സി എന്ന ഇറ്റാലിയൻ കപ്പലിൽ ഉണ്ടായിരുന്ന രണ്ട് സൈനികർ ഇന്ത്യൻ മൽസ്യ ബന്ധന തൊഴിലാളികളെ വെടി വെച്ചു കൊന്നത്. 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭാരതമേ ഉണരുക : ഷീല ചെറു

March 11th, 2015

logo-new-york-pravasi-malayali-federation-ePathram

ന്യൂയോര്‍ക്ക് : സമൂഹ ത്തിലെ ഉച്ച നീചത്വങ്ങളും അപരിഷ്കൃതയും സംസ്കാര ശൂന്യതയും ദുഷ്ടതയും തുടച്ചു നീക്കി ഒരു നവ ഭാരതം കെട്ടി പ്പടുക്കുന്ന തിനായി ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തി ക്കേണ്ട തായ സമയമാണ് ഇതെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ (പി. എം. എഫ്) വൈസ് ചെയര്‍ പേഴ്സണ്‍ ഷീല ചെറു പറഞ്ഞു.

ബി. ബി. സി. പുറത്തു വിട്ട ‘ഇന്‍ഡ്യാസ് ഡോട്ടര്‍’ എന്ന ഡോക്യു മെന്ററിയെ കുറിച്ച് ഇറക്കിയ പ്രസ്താവന യില്‍ ആണ് ഷീല ഇക്കാര്യം അറിയിച്ചത്.

ബി. ബി. സി. യുടെ ‘ഇന്‍ഡ്യാസ് ഡോട്ടര്‍’ എന്ന ഡോക്യു മെന്ററി തന്നെ കരയി പ്പിക്കുയും ലജ്ജി പ്പിക്കുകയും മനുഷ്യര്‍ക്ക് ഇത്ര മാത്രം ക്രൂരരാകു വാനും അധഃപതി ക്കുവാനും കഴിയുമൊ എന്നു സംശയി ക്കുന്നതായും ഷീല പറഞ്ഞു.

നമ്മുടെ ഭാരത ഗവണ്മെന്റും സംസ്കാരവും ഇത്രയും മോശ മായി ട്ടാണല്ലൊ സ്ത്രീകളെ കരുതുന്ന തെന്ന് അതില്‍ പെണ്‍ കുട്ടിയെ ബലാത്സംഗം ചെയ്ത മുകേഷ് സിങ്ങിന്റെ വിശദീ കരണം കേട്ട ഒരു നിമിഷം എനിക്കു തോന്നി.

കൂടാതെ വിദ്യാ സമ്പന്നര്‍ എന്ന് സ്വയം നടിക്കുന്ന പലരുടെയും അഭിപ്രായ പ്രകടന ങ്ങള്‍ വളരെ ബാലിശവും, സംസ്കാര ശൂന്യവും വേദനി പ്പിക്കുന്നതും ആയിരുന്നു.

നരാധമരായ പീഡകരെയും ദുഷ്ടന്മാരെയും സംരക്ഷിക്കുകയും, അവര്‍ക്കു വേണ്ടി വാദിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ സഞ്ചയ ത്തോട് പുച്ഛം തോന്നുന്നു. എന്നിരുന്നാലും ഈ ബലാത്സംഗ വീര ന്മാര്‍ക്ക് അര്‍ഹമായ ശിക്ഷകള്‍ ലഭിക്കുമെന്നു തന്നെയാണ് താന്‍ കരുതുന്നത്.

ജ്യോതിക്കു വേണ്ടി നില കൊള്ളുകയും പ്രതിഷേധ സമര ങ്ങള്‍ നടത്തു കയും ചെയ്ത പൊതുജനങ്ങ ളെയും വിദ്യാര്‍ഥി കളെയും ഈ സമയം അനുമോദി ക്കുന്നതി നോടൊപ്പം നിയമ പാലകര്‍ അവരെ കൈകാര്യം ചെയ്ത രീതി യില്‍ ഞാന്‍ ദുഃഖിക്കുന്നു.

പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരത ത്തിന്റെ സാംസ്കാരിക മൂല്യ ങ്ങളില്‍ ഊറ്റം കൊള്ളുന്ന ഒരു സംഘടന യാണ്. മറ്റേതു സംസ്കാര ങ്ങളെയും പോലെ ഉന്നത മാണ് നമ്മുടെ ഭാരത സംസ്കാരവും. അത് ചില സാമൂഹിക ദ്രോഹികളും സംസ്കാര ശൂന്യരു മായവര്‍ മാത്രം വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നതല്ല.

കര്‍ശന നിയമ ങ്ങളില്‍ കൂടി മാത്രമെ ഇത്തരം നീചമായ കുറ്റ കൃത്യ ങ്ങള്‍ തുടച്ചു നീക്കാന്‍ സാധിക്കൂ. ഭരണ കര്‍ത്താക്കള്‍ അതിനായി പ്രവര്‍ത്തിക്കുകയും മാനഭംഗ കേസു കളാല്‍ ലോക ത്തിന്റെ മുന്നില്‍ നഷ്ടപ്പെട്ടു പോയ നമ്മുടെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ ശ്രമിക്കുകയും വേണം.

- pma

വായിക്കുക: , , , ,

Comments Off on ഭാരതമേ ഉണരുക : ഷീല ചെറു

സൈബർ സുരക്ഷ: തിരിച്ചടിക്ക് സമയമായി

November 6th, 2014

hacker-attack-epathram

വാഷിംഗ്ടൺ: അടുത്ത കാലത്തായി ക്രമാതീതമായി വർദ്ധിച്ചു വരുന്ന സൈബർ അക്രമങ്ങളുടെ വെളിച്ചത്തിൽ അക്രമികളെ അവരുടെ പാളയത്തിൽ തന്നെ ചെന്ന് തിരിച്ചടിക്കാൻ സമയമായി എന്ന് കമ്പ്യൂട്ടർ സാങ്കേതിക വിദഗ്ദ്ധരുടെ സമൂഹം കരുതുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളാണ് സൈബർ ആക്രമണത്തിന് വിധേയമായത്. ഇത്തരം ആക്രമണങ്ങൾ സ്ഥാപനങ്ങളുടെ വിലപിടിപ്പുള്ള രഹസ്യങ്ങൾ ചോരുന്നതിന് കാരണമാവുമ്പോൾ ഇത് ഉളവാക്കുന്ന പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമാവുന്നു. ചൈനീസ് സർക്കാരിന്റെ തന്നെ പിന്തുണയുള്ള സംഘങ്ങളാണ് ഇത്തരം ആക്രമണത്തിന് പുറകിൽ എന്നാണ് കരുതപ്പെടുന്നത്. ഇതിൽ “ആക്സിയം” എന്ന് പേരുള്ള ഒരു സംഘം ഗണ്യമായ നാശനഷ്ടങ്ങളാണ് കഴിഞ്ഞ മാസങ്ങളിൽ വിതച്ചത്.

ഇത്തരം സംഘങ്ങളെ തിരിച്ച് ആക്രമിക്കണം എന്നാണ് സൈബർ സമൂഹത്തിന്റെ അവശ്യം. ഇത് നിയമവിരുദ്ധമാണ് എന്നതാണ് ഇവരെ പിടിച്ചു നിർത്തുന്ന ഒരേ ഒരു ഘടകം. സൈബർ ആക്രമികൾ നടത്തുന്ന നഷ്ടം കണക്കിലെടുക്കുമ്പോൾ തിരിച്ചടിക്കുന്നത് “ധാർമ്മികം” ആണെന്ന് ഒരു വലിയ ഭൂരിപക്ഷമെങ്കിലും കരുതുന്നുണ്ട്. ഇത്തരത്തിലുള്ള തിരിച്ചടികൾ ആക്രമണത്തിന് ഇരയായ സ്ഥാപനങ്ങൾക്ക് വേണ്ടി രഹസ്യമായി നടത്തി കൊടുക്കുന്ന ചില കംമ്പ്യൂ ട്ടർ സുരക്ഷാ സ്ഥാപനങ്ങളും നിലവിലുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പീഡിപ്പിക്കുവാന്‍ ശ്രമിച്ചയാളെ കൊലപ്പെടുത്തിയ യുവതിയെ തൂക്കിക്കൊന്നു

October 26th, 2014

ടെഹ്‌റാന്‍: ബലാത്സംഗം ചെറുക്കുന്നതിനിടെ അക്രമിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ തള്ളി ക്കൊണ്ട് റെയ്‌ഹാന ജബ്ബാരി(26)യെ ഇറാനില്‍ വധശിക്ഷക്ക് വിധേയയാക്കി. റെയ്‌ഹാനയുടെ വധശിക്ഷ നടപ്പിലാക്കുന്നതിനെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നിരുന്നു. ആം‌നെസ്റ്റി ഇന്റര്‍ നാഷ്ണല്‍ അടക്കം ഉള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങി വിവിധ സോഷ്യല്‍ മീഡിയകളില്‍ റെയ്ഹാനയുടെ വധ ശിക്ഷ നടപ്പിലാക്കുന്നതിനെതിരെ ക്യാമ്പെയ്‌നുകളും ഉണ്ടായിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സെപ്‌റ്റംബര്‍ 30 നു നടത്താനിരുന്ന വധ ശിക്ഷ പത്തു ദിവസത്തേക്ക് താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു.

2007-ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. റെയ്‌ഹാനെ ബലാത്സംഗം ചെയ്യുവാന്‍ ശ്രമിച്ച അക്രമിയില്‍ നിന്നും രക്ഷപ്പെടുവാനായി തിരിച്ച് ആക്രമിച്ചു. ഇതിനിടയില്‍ അക്രമി കൊല്ലപ്പെടുകയായിരുന്നു. ഇറാനിലെ രഹസ്യാന്വേഷണ വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന മുര്‍ത്താസ അബ്ദുലലി ശര്‍ബന്ദിയാണ് കൊല്ലപ്പെട്ടത്. ആത്മരക്ഷാര്‍ഥം നടത്തിയ കൊലപാതകമാണെന്ന റെയ്‌ഹാനയുടെ വാദം കോടതി തള്ളുകയായിരുന്നു.

റെയ്‌ഹാനയെ തൂക്കിലേറ്റുന്നത് സംബന്ധിച്ച് യാതൊരു സൂചനയും അധികൃതര്‍ നല്‍കിയിരുന്നില്ലെന്ന് ഇവരുടെ മാതാവ് പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഈ വര്‍ഷം മാത്രം ഇറാനില്‍ ഇരുന്നൂറ്റമ്പതോളം പേരെ തൂക്കിക്കൊന്നതായാണ് യു.എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കള്ളപ്പണം: വിവരങ്ങൾ നൽകാമെന്ന് സ്വിറ്റ്സർലൻഡ്

October 16th, 2014

swiss-banking-secrecy-to-end-epathram

ന്യൂഡൽഹി: സ്വിസ് ബാങ്കുകളിൽ ഇന്ത്യാക്കാർ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തെ കുറിച്ചുള്ള വിവരങ്ങൾ സമയബന്ധിതമായി വെളിപ്പെടുത്താം എന്ന് സ്വിസ് അധികൃതർ സമ്മതിച്ചു. കള്ളപ്പണത്തിന് എതിരെയുള്ള ഇന്ത്യൻ സർക്കാരിന്റെ നീക്കത്തിന് ഏറെ സഹായകരമായ ഒരു നിലപാടാണ് ഇത്. സ്വിറ്റ്സർലൻഡ് സർക്കാരിന്റെ അന്താരാഷ്ട്ര ധനകാര്യ സെക്രട്ടറിയും ഇന്ത്യൻ റെവന്യു സെക്രട്ടറി ശക്തികാന്ത ദാസും തമ്മിൽ ബേണിൽ വെച്ചു നടന്ന കൂടിക്കാഴ്ച്ചയിലാണ് ഇന്ത്യക്ക് ഏറെ ആശ്വാസകരമായ ഈ തീരുമാനം ഉണ്ടായത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മൂന്ന് കുട്ടികളുടെ പിതാവായതിന് സംവിധായകന് 7.20 കോടി രൂപ പിഴ

February 8th, 2014

ബീജിങ്ങ്: മൂന്ന് കുട്ടികളുടെ പിതാവായതിനു പ്രശസ്ത ചൈനീസ് സംവിധായകന്‍ ഷാങ് യിമോവുവിന് 7.20 കോടി രൂപ പിഴചുമത്തി. ഒരു ദമ്പതിമാര്‍ക്ക് ഒരു കുട്ടി എന്ന ചൈനയിലെ കുടുമ്പാസൂത്രണ നയം ലംഘിച്ചതിനാണ് പിഴ.തങ്ങള്‍ക്ക് 3 കുട്ടികള്‍ ഉണ്ടെന്നും തനിക്ക് പറ്റിയ തെറ്റിനു എന്ത് ശിക്ഷ സ്വീകരിക്കുവാനും താന്‍ തയ്യാറാണെന്നും അദ്ദേഹ് അടുത്തിടെ പറഞ്ഞിരുന്നു. അറുപത്തൊന്നുകാരനായ ഇദ്ദേഹത്തിനും ഭാര്യക്കും രണ്ടു പുത്രന്മാരും ഒരു പുത്രിയും ആണ് ഉള്ളത്. കുട്ടികളുടെ കാര്യത്തില്‍ ചൈനീസ് ഭരണകൂടം പിന്തുടരുന്ന കടുത്ത നിയന്ത്രണം മൂലം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതുള്‍പ്പെടെ പല മാതാപിതാക്കളും ദുരിതം അനുഭവിക്കുകയാണ്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഒറ്റക്കുട്ടി നയത്തില്‍ ഇളവു വരുത്തുന്ന പ്രമേയം അടുത്തിടെ ചൈനീസ് നിയമ നിര്‍മ്മാണ സമിതി പാസാക്കിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

3 of 1923410»|

« Previous Page« Previous « ഫല്ലൂജ തിരിച്ചു പിടിക്കാൻ ഇറാഖി സൈന്യം ഒരുങ്ങുന്നു
Next »Next Page » ബി ഫോർ ഗൂഗ്ൾ »



  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine