അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി

December 20th, 2023

forcible-sexual-offense-is-rape-committed-by-husband-on-his-wife-is-guilty-says-gujarat-high-court-ePathram
ഗാന്ധിനഗർ : സ്ത്രീയുടെ അനുവാദം ഇല്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍, അത് ഭര്‍ത്താവ് ആയിരുന്നാലും കുറ്റകരം ആണെന്നും ഇത് ബലാത്സംഗത്തിൻ്റെ പരിധിയിൽപ്പെടും എന്നും ഗുജറാത്ത് ഹൈക്കോടതി. അമേരിക്ക, കാനഡ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ നിയമങ്ങള്‍ പരാമര്‍ശിച്ചു കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. എല്ലാ വിദേശ രാജ്യങ്ങളിലും നിലവിലുള്ള സമീപനം ഇന്ത്യയിലും ബാധകമാണ് എന്ന് കോടതി നിരീക്ഷിച്ചു.

ദാമ്പത്യ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങള്‍ ഭർത്താവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി അവ കുടുംബ വാട്സാപ് ഗ്രൂപ്പുകളിലും അശ്ലീല വെബ് സൈറ്റുകളിലും പ്രചരിപ്പിച്ചു എന്നുള്ള പരാതിയിൽ വിധി പറയുകയായിരുന്നു ഗുജറാത്ത് ഹൈക്കോടതി. ഭർത്താവ് ബലാത്കാരമായി നടത്തുന്ന ശാരീരിക ബന്ധത്തില്‍ പോലും അയാള്‍ കുറ്റക്കാരനാണ് എന്നും കോടതി നിരീക്ഷിച്ചു.

സ്ത്രീകളോട് ഇങ്ങിനെ പെരുമാറുന്ന പുരുഷന്മാര്‍, സമൂഹത്തില്‍ സ്ത്രീകളുടെ അന്തസ്സ് ഇല്ലാതാക്കുകയും അവരെ നിശബ്ദരാക്കുകയും ചെയ്യും. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിന് കൂടുതല്‍ കടമയും പങ്കും പുരുഷന്മാര്‍ക്ക് ഉണ്ട് എന്നും ഹൈക്കോടതി പ്രസ്താവിച്ചു.  X

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ

September 21st, 2023

lok-sabha-passes-women-s-reservation-bill-ePathram
ന്യൂഡല്‍ഹി : ലോക് സഭയിലും നിയമ സഭകളിലും വനിതകൾക്ക് മൂന്നില്‍ ഒന്ന് (33% സീറ്റ്) സംവരണം നൽകുന്നതിനുള്ള വനിതാ സംവരണ ബിൽ ലോക്‌ സഭയില്‍ പാസ്സായി. പാർലിമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിന്‍റെ മൂന്നാം ദിവസം ബില്ല് സ്ലിപ്പ് വോട്ടിന്ന് ഇട്ടപ്പോൾ അനുകൂലിച്ച് കൊണ്ട് 454 വോട്ടും എതിർത്ത് കൊണ്ട് 2 വോട്ടും ലഭിച്ചു.

നിലവിൽ പട്ടിക വിഭാഗത്തിനു വേണ്ടി സംവരണം ചെയ്തിട്ടുള്ളതിൽ മൂന്നിലൊന്ന് സീറ്റ് ആ വിഭാഗത്തിലെ വനിതകൾക്കായി നീക്കി വെക്കുവാനും വ്യവസ്ഥ നല്‍കി ക്കൊണ്ടുള്ളതാണ് കേന്ദ്ര നിയമ വകുപ്പു മന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിച്ച നാരി ശക്തി വന്ദൻ ബില്ലില്‍ പറയുന്നത്.

പട്ടിക വിഭാഗങ്ങള്‍ക്ക് ഉപ സംവരണവും ഉണ്ടാകും എന്ന് ബില്ലിൽ പറയുന്നു. എന്നാൽ, ഒ. ബി. സി. വിഭാഗത്തിന്‍റെ സംവരണത്തെ ക്കുറിച്ച് ബില്ലില്‍ പരാമര്‍ശം ഒന്നും ഇല്ല.

ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം. എന്നാൽ, ഈ കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്ഥ യുണ്ട്. ബിൽ ഇനി രാജ്യസഭ യിൽ അവതരിപ്പിച്ച് അവിടെ നിന്ന് പാസ്സായ ശേഷം രാഷ്ട്ര പതിയുടെ അംഗീകാരത്തിന് അയക്കും.

അംഗീകാരം ലഭിച്ചാല്‍ ഇത് നിയമം ആവുകയും ചെയ്യും. മൂന്നില്‍ ഒന്ന് വനിതാ സംവരണം നടപ്പാക്കുന്ന തോടെ ലോക് സഭയില്‍ വനിതാ എം. പി. മാരുടെ എണ്ണം 181 ആയി ഉയരും.Women Reservation Bill 2023

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

പരസ്പര സമ്മതത്തോടെ വിവാഹ മോചനം : ആറ് മാസത്തെ കാത്തിരിപ്പ് വേണ്ട

May 2nd, 2023

six-month-waiting-period-not-needed-for-divorce-with-mutual-consent-ePathram
ന്യൂഡല്‍ഹി : പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന് 6 മാസത്തെ നിര്‍ബ്ബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ല എന്നും ഇത് നിബന്ധനകള്‍ക്ക് വിധേയം എന്നും സുപ്രീം കോടതി.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ദാമ്പത്യ ബന്ധം തുടര്‍ന്നു മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാത്ത വിധം തകര്‍ച്ചയില്‍ എത്തിയാല്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താം എന്നും സുപ്രീം കോടതി. ജീവനാംശം ഉള്‍പ്പെടെയുള്ള മറ്റ് വ്യവസ്ഥകളും കോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ പരാമര്‍ശിച്ചു.

സുപ്രീം കോടതിയുടെ വിവേചന അധികാരത്തിന്‍റെ അടിസ്ഥാനത്തില്‍ ആര്‍ട്ടിക്കിള്‍ 142 പ്രകാരമാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിവാഹ മോചനത്തിന് കുടുംബ കോടതിയെ സമീപിക്കണം : മദ്രാസ് ഹൈക്കോടതി

February 2nd, 2023

madras-high-court-in-chennai-ePathram
ചെന്നൈ : വിവാഹ മോചനത്തിനായി മുസ്ലീം സ്ത്രീകള്‍ കുടുംബ കോടതിയെ സമീപിക്കണം എന്ന് മദ്രാസ് ഹൈക്കോടതി. അതല്ലാതെ ശരീഅത്ത് കൗണ്‍സില്‍ പോലെയുള്ള സ്വകാര്യ സ്ഥാപനങ്ങളിലല്ല മുസ്ലീം വിവാഹ മോചന കേസുകള്‍ക്കായി സ്ത്രീകള്‍ സമീപിക്കേണ്ടത്. ശരീഅത്ത് കൗണ്‍സിലുകള്‍ കോടതികളും മധ്യസ്ഥരും അല്ല.

വിവാഹം അസാധുവാക്കുന്നത് സംബന്ധിച്ച് വിധി പറയാനുള്ള അധികാരം കോടതിക്ക് മാത്രമാണ് എന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.

ഭാര്യക്ക് വിവാഹ മോചനം നല്‍കിയ തമിഴ്നാട് തൗഹീദ് ജമാഅത്ത് ശരീഅത്ത് കൗണ്‍സില്‍ നടപടിയെ ചോദ്യം ചെയ്ത് മുഹമ്മദ് റാഫി എന്ന വ്യക്തിയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

മുസ്‌ലിം വ്യക്തി നിയമ പ്രകാരം വിവാഹ ബന്ധം സ്വയം വേര്‍പ്പെടുത്തുവാന്‍(ഖുലാ) മുസ്‌ലിം സ്ത്രീക്ക് അവകാശങ്ങളുണ്ട്. എന്നാല്‍ ഇതില്‍ അന്തിമമായ തീരുമാനം എടുക്കാന്‍ കുടുംബ കോടതിയെ സമീപിക്കണം എന്നും ഹൈക്കോടതി ജസ്റ്റിസ് സി. ശരവണണ്‍ വ്യക്തമാക്കി. Twitter , WiKi : Khula

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഹിജാബ് കേസ് : സുപ്രീം കോടതിയുടെ ഭിന്ന വിധി

October 13th, 2022

supreme-court-split-verdict-in-karnnataka-hijab-case-face-veil-burqa-niqab-ePathram
ന്യൂഡല്‍ഹി : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണ്ണാടക ഹൈക്കോടതിയുടെ വിധിയില്‍ വാദം കേട്ട സുപ്രീം കോടതി ജഡ്ജിമാര്‍ ഭിന്ന വിധി പ്രസ്താവിച്ചു. ജസ്റ്റിസ്സ് ഹേമന്ത് ഗുപ്തയും ജസ്റ്റിസ്സ് സുധാന്‍ഷു ദുലിയ യുമാണ് ഭിന്ന വിധികള്‍ പ്രസ്താവിച്ചത്.

ഹിജാബ് ഇസ്ലാം മതത്തിന്‍റെ അനിവാര്യമായ ആചാരം അല്ല എന്ന ഹൈക്കോടതി വിധി, ജസ്റ്റിസ് ഹേമന്ത് ഗുപ്ത ശരി വെച്ചു. എന്നാല്‍ പെണ്‍ കുട്ടികളുടെ പഠന ത്തിനാണ് പ്രാധാന്യം എന്നും ഹിജാബ് ധരിക്കുക എന്നത് വ്യക്തിയുടെ തെരഞ്ഞെടുക്കാനുള്ള അവകാശം ആണെന്നും ജസ്റ്റിസ് ദുലിയ വിധിച്ചു.

ഹിജാബ് നിരോധനത്തിന് എതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിന് ഇനി മൂന്നംഗ ബെഞ്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രൂപവത്കരിക്കും. ഈ ഹർജികള്‍ വിശാല ബെഞ്ചിന് കൈമാറും.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

1 of 1112310»|

« Previous « പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം : ‘ഇതാണോ കോടതിയുടെ ജോലി’ എന്ന് സുപ്രീം കോടതി
Next Page » എൻ. ആർ. സി. നടപ്പാക്കുന്നതിന് പൗരന്മാരുടെ ദേശീയ ഡാറ്റാ ബേസ് തയ്യാറാക്കുന്നു »



  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ
  • ആധാര്‍ അപ്‌ഡേഷൻ : വിവരങ്ങൾ നൽകുവാനുള്ള തിയ്യതി ദീര്‍ഘിപ്പിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine