വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം

May 6th, 2026

heavy-thunder-storms-expected-in-kerala-with-summer-rain-ePathram
തിരുവനന്തപുരം : വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പത്തനം തിട്ട, ഇടുക്കി, എറണാകുളം തൃശ്ശൂർ, കോഴിക്കോട്, വയനാട് എന്നീ ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇവിടങ്ങളിൽ മണിക്കൂറില്‍ 40-50 കിലോ മീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റും ഇടി മിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കാം. ഞായറാഴ്ച വരെ മഴ പെയ്തേക്കാം. ഇടി മിന്നലിന്ന് എതിരെ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്

May 4th, 2026

logo-kerala-udf-united-democratic-front-ePathram
കേരളം ഒട്ടാകെ വീശിയടിച്ച ഐക്യ മുന്നണി കൊടുങ്കാറ്റിൽ ഇടതു കോട്ടകൾ തകർന്നു വീണു. രണ്ടാം പിണറായി മന്ത്രി സഭയിലെ 13 മന്ത്രിമാരെയും ഇടതു മുന്നണി കൺവീനർ അടക്കമുള്ള പ്രമുഖരെയും പരാജയപ്പെടുത്തി കൊണ്ടാണ് യു. ഡി. എഫ്. തേരോട്ടം ആരംഭിച്ചത്. 102 സീറ്റുകളാണ് ഐക്യ മുന്നണി നേടിയത്.

2021 ൽ 99 സീറ്റുമായി അധികാരത്തുടർച്ച നേടിയ ഇടതു മുന്നണിക്കു ഇപ്രാവശ്യം 35 സീറ്റിലേക്ക് ഒതുങ്ങേണ്ടി വന്നു.

ഇടതു പക്ഷത്തിന്റെ ഉറച്ച സീറ്റുകളായ തൃക്കരിപ്പൂർ, പയ്യന്നൂർ, തളിപ്പറമ്പ, ഉദുമ, കോഴിക്കോട്, പൊന്നാനി അടക്കമുള്ള ചെങ്കോട്ടകൾ തകർത്തു കൊണ്ടാണ് ഐക്യ ജനാധിപത്യ മുന്നണി മുന്നേറിയത്.

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 2021 ലെ തെരഞ്ഞെടുപ്പിൽ തുടർ ഭരണം നേടിയത്. ഏറെ പ്രതീക്ഷകളോടെ രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തിൽ ഏറിയെങ്കിലും സി. പി. എം. ലെ പടല പിണക്കങ്ങളും മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞു പോക്കും മുഖ്യ മന്ത്രിയുടെ ധാർഷ്ട്യവും ഈ പരാജയത്തിന് ആക്കം കൂട്ടുന്നു.

പയ്യന്നൂർ മണ്ഡലത്തിൽ മത്സരിച്ച വി. കുഞ്ഞി ക്കൃഷ്ണൻ, അമ്പലപ്പുഴ മത്സരിച്ച ജി. സുധാകരൻ, തളിപ്പറമ്പ യിൽ മത്സരിച്ച ടി. കെ. ഗോവിന്ദൻ തുടങ്ങിയ സി. പി. എം. മുതിർന്ന നേതാക്കൾ പാർട്ടി വിട്ടു ഐക്യ മുന്നണി പിന്തുണയോടെ ശ്രദ്ധേയമായ വിജയം നേടിയതും ഐക്യ മുന്നണിയുടെ തേരോട്ട ത്തിനു സഹായകമായി.

എന്തെല്ലാം ജനക്ഷേമ പദ്ധതികൾ പിണറായി സർക്കാർ പ്രാവർത്തികമാക്കി എങ്കിലും അതൊന്നും കൃത്യമായി ജനങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞില്ല. ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ചു എന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു

May 4th, 2026

bjp-in-kerala-epathram

തിരുവനന്തപുരം : ജില്ലയിലെ കഴക്കൂട്ടം മണ്ഡലത്തിൽ നിന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ ബി. ജെ. പി. യുടെ വി. മുരളീധരൻ, നേമം മണ്ഡലത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖർ, കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ ബി. ബി. ഗോപ കുമാർ എന്നിവരുടെ വിജയം ഉറപ്പിച്ചു.

ഇതോടെ സംസ്ഥാന നിയമ സഭയിൽ ബി. ജെ. പി. ക്കു വീണ്ടും പുതിയ അക്കൗണ്ടുകൾ കൂടെ തുറക്കാൻ സാധിച്ചു. പാർട്ടിയുടെ തിരുവനന്തപുരം മേഖലാ പ്രസിഡണ്ടു കൂടിയാണ് ബി. ബി. ഗോപകുമാർ.

വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും നിലവിലെ നേമം എം. എൽ. എ. യും കൂടിയായ വി. ശിവൻ കുട്ടിയെയാണ് രാജീവ് ചന്ദ്ര ശേഖർ പരാജയപ്പെടുത്തിയത്.

നേമം മണ്ഡലത്തിൽ നിന്ന് ബി. ജെ. പി. സ്ഥാനാർത്ഥി നിയമ സഭയിലേക്കു എത്തുന്നത് ഇത് രണ്ടാം തവണയാണ്. ഇവിടെ നിന്നും 2016-ൽ ബി. ജെ. പി. യുടെ മുതിർന്ന നേതാവ് ഒ. രാജ ഗോപാൽ വിജയിച്ചിരുന്നു.

പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് രാജീവ് ചന്ദ്ര ശേഖർ എത്തിയതിന് ശേഷം നടന്ന ആദ്യ നിയമ സഭാ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.

അവകാശ വാദങ്ങളുമായി നടന്നിരുന്ന എൻ. ഡി. എ. സഖ്യത്തിന്റെ മറ്റു സ്ഥാനാർത്ഥികൾക്ക് ഒന്നും വിജയിച്ചു കയറാൻ സാധിച്ചില്ല.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം

April 30th, 2026

guruvayur-temple

ഗുരുവായൂർ : ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന മുതിർന്ന പൗരന്മാർക്ക് ലഭ്യമായിരുന്ന പരിഗണന ഇനി മുതൽ 70 വയസ്സ് കഴിഞ്ഞ സൂപ്പർ സീനിയേഴ്സ്നു മാത്രം ആയിരിക്കും എന്ന് ദേവസ്വം അധികൃതർ. നിലവിൽ 60 വയസ്സു മുതൽ ഉള്ളവരെയും ‘സീനിയേഴ്‌സ്’ എന്ന പേരിൽ മുതിർന്ന പൗരന്മാരുടെ ദർശന വരിയിൽ പരിഗണിച്ചിരുന്നു. ഇനി മുതൽ ഈ സൗകര്യം 70 വയസ്സ് കഴിഞ്ഞവർക്ക് ‘സൂപ്പർ സീനിയേഴ്‌സ്’ എന്ന പേരിൽ ആയിരിക്കും.

പൊതു അവധി ദിനങ്ങളിൽ ക്ഷേത്രത്തിൽ വഴിപാട് ശീട്ടാക്കാനും പ്രസാദം വാങ്ങാനും ഭക്തർക്ക് ഏറെ നേരം ക്യൂ നിക്കേണ്ടി വരുന്ന അത്രയും തിരക്ക് അനുഭവപ്പെടാറുണ്ട്. മണിക്കൂറുകളോളം വരി നിൽക്കേണ്ടി വരുന്നത് മുതിർന്ന പൗരന്മാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. ഇപ്പോൾ ഭക്തരുടെ സൗകര്യാർത്ഥം ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.

തെക്കേ മതിൽ ക്കെട്ടിൽ വഴിപാട് ശീട്ടാക്കാനും പടിഞ്ഞാറെ നടയിൽ പ്രസാദം വാങ്ങാനും ഒരുക്കിയ കൗണ്ടറുകളിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കും ചുമതല നൽകിയിട്ടുണ്ട്.

ദൂരദേശങ്ങളിൽ നിന്നും ദർശനത്തിനു എത്തുന്ന ഭക്തർക്ക് ഗുരുവായൂർ ദേവസ്വം പോർട്ടലിലൂടെ മുൻ കൂട്ടി ദർശന സമയം ബുക്ക് ചെയ്യാനും ശ്രീകൃഷ്‌ണ റെസ്റ്റ് ഹൌസ്സിൽ താമസ സൗകര്യം ഒരുക്കുവാനും സാധിക്കും. സാധുതയുള്ള ഒരു മൊബൈൽ നമ്പർ പോർട്ടലിൽ നൽകി അതിൽ ലഭിക്കുന്ന O T P വഴി ഓൺ ലൈൻ ലോഗിൻ ചെയ്യാം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം

April 29th, 2026

lakshawdeep-islands-ePathram

കൊച്ചി : വിനോദ സഞ്ചാരികൾക്കു ലക്ഷ ദ്വീപ് സന്ദര്‍ശിക്കാന്‍ ഇനി മുതല്‍ ദ്വീപില്‍ നിന്നുള്ള സ്പോൺസർ ആവശ്യമില്ല. പ്രാദേശിക പോലീസ് സ്റ്റേഷനിൽ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. പകരം ഓണ്‍ ലൈന്‍ പെര്‍മിറ്റ് നടപ്പിലാക്കി.

1967 മുതലുള്ള വ്യവസ്ഥയാണ് ഇപ്പോൾ ഒഴിവാക്കിയത്. ഓൺ ലൈൻ പെർമിറ്റിലൂടെ സന്ദർശകർക്ക് അനുമതി നൽകുന്നതോടെ ലക്ഷ ദ്വീപ് സമൂഹത്തിലേക്കുള്ള സന്ദർശകരുടെ എണ്ണം വർദ്ധിക്കും എന്നും കണക്കു കൂട്ടുന്നു.

മാത്രമല്ല ലക്ഷ ദ്വീപിലേക്കുള്ള കണക്ടിവിറ്റി കൂടുതൽ വിപുലമാക്കുവാൻ സീ-പ്ലെയ്ന്‍ സര്‍വ്വീസുകള്‍ ആരംഭിക്കും എന്നും റിപ്പോർട്ടുകളുണ്ട്.

lakshadweep-a-secluded-paradise-in-the-arabian-sea-ePathram

മുൻപ്, ലക്ഷദ്വീപ് സന്ദർശനത്തിന് പെര്‍മിറ്റ് കിട്ടാൻ ലക്ഷ ദ്വീപിലെ താമസക്കാരൻ, സ്വകാര്യ ടൂര്‍ ഓപ്പറേറ്റർ, സ്പോര്‍ട്സ് (സൊസൈറ്റി ഫോര്‍ പ്രൊമോഷന്‍ ഓഫ് നേച്ചര്‍ ടൂറിസം ആന്‍ഡ് സ്പോര്‍ട്സ്) പോലെയുള്ള അംഗീകൃത സംഘടന എന്നിവയിൽ ഏതെങ്കിലും ഒരു സ്പോണ്‍സര്‍ വേണം എന്നുള്ള നിയമം ഉണ്ടായിരുന്നു.

മാത്രമല്ല ദ്വീപ് സന്ദര്‍ശിക്കുന്നതിന് ആവശ്യമായ പ്രധാന രേഖ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി. സി. സി). ആയിരുന്നു. സന്ദർശകന്റെ പേരിൽ ക്രിമിനല്‍ കേസുകൾ ഇല്ല എന്ന് പോലീസ് അധികാരി ഉറപ്പു നൽകുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വ്യവസ്ഥയും ഇപ്പോൾ ഒഴിവാക്കുകയും ചെയ്തു.

ആധാർ കാർഡ് / പാസ്സ്‌പോർട്ട് വിവരങ്ങൾ, ഫ്‌ളൈറ്റ് ടിക്കറ്റു/ യാത്രാ രേഖകൾ, ഹോട്ടൽ ബുക്കിംഗ് തുടങ്ങി അധികൃതർ ആവശ്യപ്പെടുന്ന രേഖകൾ ഓൺ ലൈനിൽ അപ്ലോഡ് ചെയ്താൽ എൻട്രി പെർമിറ്റ് കരസ്ഥമാക്കാം.

* Image Credit : Incredible India!

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

1 of 1201231020»|

« Previous « വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
Next Page » ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം »



  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine