Saturday, June 19th, 2010

നൊബേല്‍ സമ്മാന ജേതാവ്‌ ഷൂസെ സരമാഗു അന്തരിച്ചു

nobel-winner-saramago-epathramസ്പെയിന്‍ : നൊബേല്‍ സമ്മാന ജേതാവും പ്രശസ്ത നോവലിസ്റ്റു മായ  പോര്‍ച്ചുഗീസ് സാഹിത്യകാരന്‍  ഷൂസെ സരമാഗു അന്തരിച്ചു 87 വയസ്സ് ആയിരുന്നു.  ‘ബ്ലൈന്‍ഡ് നെസ്’ എന്ന നോവലിന് 1998  – ല്‍ നൊബേല്‍ സമ്മാനം നേടിയ സരമാഗു വിന്‍റെ കൃതികള്‍,  മലയാളം ഉള്‍പ്പെടെ ഇരുപതിലേറെ ഭാഷ കളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.  കടുത്ത രാഷ്ട്രീയ നിലപാടുകളെ മാജിക്കല്‍ റിയലിസം ശൈലിയില്‍ അവതരിപ്പിച്ചവ ആയിരുന്നു അദ്ദേഹത്തിന്‍റെ കൃതികളില്‍ ഭൂരിഭാഗവും.  ഉറച്ച കമ്യൂണിസ്റ്റാ യിരുന്ന സരമാഗു വിന്‍റെ നിലപാടുകള്‍,  അദ്ദേഹത്തെ മാതൃ രാജ്യ ത്തിന് അനഭിമതനാക്കി.

പേരില്ലാ നഗരത്തി ലെ ജനത്തിന് മുഴുവന്‍ നിഗൂഢ മായ അന്ധത ബാധിച്ച കഥ പറയുന്ന കൃതിയാണ് നൊബേല്‍ സമ്മാനം നേടിയ ബ്ലൈന്‍ഡ്‌നസ്.  2008-ല്‍ ഈ കൃതി ഇതേ പേരില്‍ ചലച്ചിത്രമായി.

1989-ല്‍ പ്രസിദ്ധീകരിച്ച ‘ദ ഹിസ്റ്ററി ഓഫ് ദ സീജ് ഓഫ് ലിസ്ബണ്‍’, 1986-ല്‍ പുറത്തിറങ്ങിയ ‘ദ സ്റ്റോണ്‍ റാഫ്റ്റ്’ എന്നിവയാണ് അദ്ദേഹത്തിന്‍റെ മറ്റു ശ്രദ്ധേയ കൃതികള്‍.  ബ്ലൈന്‍ഡ്‌നസ്,  ‘അന്ധത’ എന്ന പേരിലും ദ സ്റ്റോണ്‍ റാഫ്റ്റ്,    ‘കല്‍ച്ചങ്ങാടം’ എന്ന പേരിലും മലയാള ത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ഒടുവില്‍ പ്രസിദ്ധീകരിച്ച ‘കെയ്‌നാ’ണ് അവസാനത്തെ നോവല്‍.  മുന്‍ ബ്രിട്ടീഷ് പ്രധാന മന്ത്രി ടോണി ബ്ലെയറി നെയും മാര്‍പാപ്പ യെയും വിമര്‍ശിക്കുന്ന അദ്ദേഹത്തിന്‍റെ ബ്ലോഗ് രചനകള്‍ ഉള്‍പ്പെടുത്തി ‘ദ നോട്ട്ബുക്ക്’ എന്ന പുസ്തകം ഈ വര്‍ഷം ആദ്യം പ്രസിദ്ധീകരിച്ചു.

1922 നവംബര്‍ 16-ന് പോര്‍ച്ചുഗല്‍ തലസ്ഥാന മായ ലിസ്ബണിന് സമീപം അസിന്‍ ഹാഗ യില്‍ ജനിച്ച സരമാഗു വിന് കുടുംബത്തി ലെ ദാരിദ്ര്യം മൂലം പഠനം പൂര്‍ത്തി യാക്കാന്‍ സാധിച്ചില്ല.  പിന്നീട് ലോഹ പ്പണി ചെയ്ത് പണം കണ്ടെത്തി പഠിച്ചു.  1947 – ല്‍ പ്രസിദ്ധീകരിച്ച ‘കണ്‍ട്രി ഓഫ് സിന്‍’ ആണ് ആദ്യ നോവല്‍. കാര്യമായി വിറ്റഴിക്ക പ്പെട്ടില്ല എങ്കിലും ഇത് അദ്ദേഹത്തിന് എഴുത്തു കാരന്‍ എന്ന മേല്‍വിലാസം ഉണ്ടാക്കി ക്കൊടുത്തു. 

തുടര്‍ന്ന് ഒരു മാസിക യില്‍ ജോലി കിട്ടി. പത്ര പ്രവര്‍ത്തക നായി ജോലി ചെയ്ത 18 വര്‍ഷം അദ്ദേഹം നോവലുകള്‍ ഒന്നും എഴുതിയില്ല.  ഏതാനും കവിതാ പുസ്തക ങ്ങളും യാത്രാ വിവരണങ്ങളും അദ്ദേഹത്തി ന്‍റെതായി പുറത്തു വന്നു.

1974-ല്‍ അന്റോണിയോ സലാസറിന്‍റെ സ്വേച്ഛാധിപത്യ ഭരണം അവസാനിച്ച തിനു ശേഷമാണ് അദ്ദേഹം നോവല്‍ രചന യിലേക്ക് തിരിച്ചു വന്നത്. 1982 – ല്‍ അദ്ദേഹം എഴുതിയ ചരിത്ര നോവല്‍ ‘ബല്‍താസര്‍ ആന്‍ഡ് ബ്ലിമുണ്ട’ 1988 – ല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.  കത്തോലിക്കാ സഭ യുടെ ഇന്‍ക്വിസിഷന്‍ കാലം പശ്ചാത്തലം ആക്കിയുള്ള ഈ കൃതി യിലൂടെ സരമാഗു അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായി.
മരണം വരെ പോര്‍ച്ചു ഗലിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി യില്‍ അംഗമായിരുന്ന സരമാഗു, പോര്‍ച്ചുഗീസ് ചരിത്ര ത്തിന്‍റെയും യാഥാ സ്ഥിതിക മനോ ഭാവത്തിന്‍റെ യും കത്തോലിക്കാ സഭ യുടെയും കടുത്ത വിമര്‍ശകന്‍ ആയിരുന്നു.

ക്രിസ്തുവിനെ ജോസഫിന്‍റെ മകനും മഗ്ദലന മറിയ ത്തിനൊപ്പം ജിവിച്ച ആളുമായി ചിത്രീകരിച്ച ‘ദ ഗോസ്​പല്‍ അക്കോഡിങ് ടു ജീസസ് ക്രൈസ്റ്റ്’ എന്ന നോവല്‍, സാഹിത്യ സമ്മാനത്തിന് ശുപാര്‍ശ ചെയ്യാന്‍ പോര്‍ച്ചുഗീസ് സര്‍ക്കാര്‍ തയ്യാറാകാത്ത തില്‍ പ്രതിഷേധിച്ച് 1992-ല്‍ അദ്ദേഹം മാതൃരാജ്യം വിട്ടു. 

അന്നു മുതല്‍ സ്‌പെയിനിലെ കാനറി ദ്വീപു കളിലെ ലാന്‍സെറൊട്ടിയിലാണ് താമസം.  ‘ദ ഗോസ്​പല്‍ അക്കോഡിങ് ടു ജീസസ് ക്രൈസ്റ്റ്’ എന്ന ഈ നോവലിന്‍റെ പേരില്‍ കത്തോലിക്കാ സഭ യുമായും അദ്ദേഹം ഏറ്റു മുട്ടി.
 
സ്വരാജ്യത്ത് നിന്ന്  പലായനം ചെയ്തു എങ്കിലും  പോര്‍ച്ചുഗലില്‍ ഏറ്റവുമധികം വിറ്റഴിക്ക പ്പെടുന്ന പുസ്തകങ്ങളില്‍ സരമാഗുവിന്‍റെ  രചന കള്‍ ഒട്ടനവധിയുണ്ട്.
.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine