Wednesday, October 6th, 2021

ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ക്ക്

logo-nobel-prize-ePathram
സ്റ്റോക്ക്‌ഹോം : 2021 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം സുക്കൂറോ മനാബ, ക്ലോസ് ഹാസിൽ മാൻ, ജോർജ്ജോ പരീസി എന്നീ മൂന്നു ശാസ്ത്രജ്ഞര്‍ക്ക്. കാലാവസ്ഥ വ്യതിയാനം മനസ്സിലാക്കു വാനും പ്രവചനം നടത്തുവാനും ആവശ്യമായ നൂതന മാർഗ്ഗ ങ്ങൾ കണ്ടെത്തിയവരാണ് ഇവര്‍.

ഭൗമ കാലാവസ്ഥയെ കുറിച്ചു പഠിക്കുവാനും മനുഷ്യ പ്രവർത്തനങ്ങളെ കാലാവസ്ഥ എങ്ങനെ സ്വാധീനി ക്കുന്നു എന്നും അറിയുവാനുള്ള പഠനങ്ങൾക്ക് അടിത്തറയിട്ട ഗവേഷകരാണ് സുക്കൂറോ മനാബ, ക്ലോസ് ഹാസിൽമാൻ എന്നിവര്‍.

എന്നാല്‍ ക്രമം ഇല്ലാത്ത പദാർത്ഥങ്ങളും ആകസ്മിക പ്രക്രിയ കളും അടങ്ങിയ സങ്കീർണ്ണതകൾ അറിയു വാനുള്ള വിപ്ലവകരമായ മുന്നേറ്റം നടത്തിയ ഗവേഷ കനാണ് ജോർജ്ജോ പരീസി. സങ്കീർണ്ണ പ്രക്രിയ കളുടെ സവിശേഷതയാണ് ആകസ്മികതകളും ക്രമം ഇല്ലായ്മ യും.

ഇങ്ങനെയുള്ള പ്രക്രിയകൾ മനസ്സിലാക്കി എടുക്കുക എന്നതെ ഏറെ പ്രയാസകരമാണ്. ഇവയെ ശാസ്ത്രീയ മായി വിശദീകരിക്കുവാനും, ദീർഘകാല അടിസ്ഥാന ത്തിൽ പ്രവചനം സാദ്ധ്യമാക്കുവാനും ഉള്ള നവീന മാർഗ്ഗ ങ്ങൾ കണ്ടെത്തുക യാണ് ഈ ശാസ്ത്രജ്ഞര്‍ ചെയ്തത്.

സുക്കൂറോ മനാബയുടെ പഠനത്തെ 1970 കളിൽ ക്ലോസ്സ് ഹാസിൽമാൻ പിന്തുടര്‍ന്നു. അന്തരീക്ഷ താപ നില ഉയരുന്നതിന് പിന്നിൽ മനുഷ്യ പ്രവർത്തന ങ്ങള്‍ തന്നെ യാണ് എന്ന് അദ്ദേഹം സമർത്ഥിച്ചു. കാർബൺ വ്യാപനം സംബന്ധിച്ച പുതിയ കാഴ്ചപ്പാട് രൂപപ്പെടാൻ ഹാസിൽ മാന്റെ പഠന ങ്ങൾക്ക് കഴിഞ്ഞു.

ജോർജ്ജോ പരീസി, 1980 കാലത്താണ് തന്റെ പഠനങ്ങൾ നടത്തിയത്. ക്രമരഹിതമായ സങ്കീർണ്ണ വസ്തുക്ക ളിൽ മറഞ്ഞിരിക്കുന്ന പാറ്റേണുകൾ കണ്ടെത്തുകയാണ് അദ്ദേഹം ചെയ്തത്.സങ്കീർണ സംവിധാനങ്ങൾ സംബന്ധിച്ച് പരീസി മുന്നോട്ടു വെച്ച സിദ്ധാന്തം, ഈ പഠന മേഖല യിലെ ഏറ്റവും പ്രാധാന്യമുള്ള വിഷയം ആയി.

ഭൗതികശാസ്ത്രത്തിൽ മാത്രമല്ല, ഗണിതം, ജീവ ശാസ്ത്രം, ന്യൂറോ സയൻസ് തുടങ്ങി വളരെ വ്യത്യസ്ത മായ മേഖലകളിലും ജോര്‍ജ്ജോ പരീസിയുടെ സിദ്ധാന്തം പ്രയോഗിക്കപ്പെടുന്നുണ്ട്.

* Nobel Prizes Announce 

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine