ഒളിംപിക്‌സ് ദീപശിഖ ജപ്പാനിലെത്തി, ആളും ആരവവുമില്ലാതെ

March 21st, 2020

tokyo olympics_epathram

ഒളിംപിക്‌സ് ദീപശിഖയും വഹിച്ചുകൊണ്ടുള്ള വിമാനം ഗ്രീസില്‍ നിന്നും ജപ്പാനിലെത്തി. കോവിഡ് 19 ഭീതിയെ തുടര്‍ന്ന് ഒളിംപിക്‌സ് മാറ്റിവെക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് ദീപശിഖ ജപ്പാനിലെത്തിയത്. പതിവ് ആഘോഷപരിപാടികളൊന്നുമില്ലാതെ ആളും ആരവവുമില്ലാതെയാണ് ദീപശിഖ ജപ്പാനിലെത്തിയത്.

ജപ്പാനിലെ മിയാഗിയിലെ മാറ്റ്‌സുഷിമ വ്യോമതാവളത്തിലായിരുന്നു ദീപശിഖ വഹിച്ചവിമാനം ഇറങ്ങിയത്. ഇക്കാര്യം ടോക്യോ 2020 ഒളിംപിക്‌സിന്റെ അക്കൗണ്ട് തന്നെ ട്വീറ്റ് ചെയ്യുകയായിരുന്നു. സുനാമിയും ഭൂമികുലുക്കവും ബാധിച്ച് തകര്‍ന്നുപോയ തൊഹുക്കു മേഖലയിലാണ് ഈ വിമാനത്താവളം ഉള്ളത്. ജപ്പാന്റെ തിരിച്ചുവരവിന്റെ പ്രതീകമായാണ് ഈ വ്യോമതാവളം തന്നെ ഒളിംപിക്‌സ് ദീപശിഖ ഇറങ്ങാനായി തെരഞ്ഞെടുത്തത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഏഷ്യൻ വൻ കരക്ക് അഭി മാനം : ജപ്പാൻ കൊളംബിയ യെ 2-1 നു തകർത്തു

June 20th, 2018

logo-fifa-world-cup-russia-2018-ePathram
ലോക കപ്പ് ഫുട്ബോൾ മത്സര ത്തിൽ ജപ്പാനി ലൂടെ ഏഷ്യൻ വൻകര യിലെ രാജ്യത്തിനു രണ്ടാ മത്തെ വിജയം നേടു വാനായി. പ്രഗത്ഭരായ കൊളമ്പിയക്ക് എതിരെ യാണ് ജപ്പാന്റെ ചരിത്ര വിജയം.

കളി തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ ജപ്പാൻ ആക്ര മണ ത്തെ തടഞ്ഞു നിർത്താൻ പെനാൽറ്റി ബോക്സിന് അകത്തു നിന്നും ബോൾ കൈ കൊണ്ടു തടുത്തിട്ടു ചുവപ്പു കാർഡ് കണ്ടു പുറത്തു പോയ ഡിഫൻഡ റുടെ പിഴ വിൽ അനു വദിച്ച പെനാൽട്ടി ഗോൾ ആക്കി യാണ് ജപ്പാൻ കളി യിൽ ആധിപത്യം നേടിയത്. തുടർന്ന് പൊരുതി കളിച്ച കൊളംബിയ സമനില നേടി എങ്കിലും അവസാന വിജയം ഏഷ്യൻ ടീമിന് ഒപ്പം നിന്നു.

ജപ്പാനു വേണ്ടി ജിഹാഞ്ചി കവാജ, യുയ ഒസാക്ക എന്നി വർ ഗോൾ സ്കോർ ചെയ്തപ്പോൾ സൗത്ത് അമേരി ക്കൻ ശക്തി കളായ കൊളമ്പിയ യുടെ ആശ്വാസ ഗോൾ ഫ്രീ കിക്കി ലൂടെ ജൂവാൻ കുനാഞ്ചിംഗോ നേടി.

– ഹുസ്സൈന്‍ തട്ടത്താഴത്ത് – ഞാങ്ങാട്ടിരി 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇരട്ട ഭൂകമ്പം: ജപ്പാനിൽ 29 പേർ കൊല്ലപ്പെട്ടു

April 16th, 2016

earthquake-japan-epathram

ജപ്പാനിലെ കുമാമോട്ടോയിൽ നടന്ന ഇരട്ട ഭൂകമ്പത്തിൽ 29 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച്ച നടന്ന ആദ്യ ഭൂകമ്പത്തിൽ 19 പേരും ശനിയാഴ്ച്ച നടന്ന രണ്ടാം ഭൂകമ്പത്തിൽ 10 പേരുമാണ് കൊല്ലപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ശനിയാഴ്ച്ചത്തെ ഭൂകമ്പത്തിൽ തകർന്ന വീടുകൾക്കുള്ളിൽ ഇനിയും ഏറെ പേർ കുടുങ്ങി കിടക്കുന്നതായാണ് സൂചന. മരണപ്പെട്ടവരുടെ കൃത്യമായ കണക്കുകൾ ഇനിയും ലഭ്യമല്ല. രണ്ടു ലക്ഷത്തോളം വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ് എന്ന് റിപ്പോർട്ടുകളുണ്ട്. വൻ നാശ നഷ്ടങ്ങൾ സംഭവിച്ചതായി പ്രധാന മന്ത്രി ഷിൻസോ അബെ പറഞ്ഞു. ക്യുഷുവിലെ സെൻഡായി ആണവ നിലയത്തിന് ഭൂകമ്പത്തെ തുടർന്ന് തകരാറ് സംഭവിച്ചിട്ടില്ല എന്ന് ആണവ നിയന്ത്രണ അതോറിറ്റി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദ്വീപുകളെ ചൊല്ലി ജപ്പാനും ചൈനയും ഉരസുന്നു

September 13th, 2012

japan-china-island-row-epathram

ടോക്യോ : ദക്ഷിണ ചൈനാ കടലിലെ ഒരു കൂട്ടം സ്വകാര്യ ദ്വീപുകൾ ജപ്പാൻ സർക്കാർ വിലയ്ക്കു വാങ്ങിയതിനെ ചൊല്ലി ചൈന ജപ്പാനുമായി നയതന്ത്ര സൈനിക തലങ്ങളിൽ ഏറ്റുമുട്ടലിന് ഒരുങ്ങുന്നു. ആൾപാർപ്പില്ലാത്ത മൂന്ന് ദ്വീപുകളാണ് കഴിഞ്ഞ ദിവസം ജപ്പാൻ ദ്വീപുകളുടെ ഉടമകളായ ഒരു ജാപ്പനീസ് കുടുംബത്തിൽ നിന്നും 2.6 കോടി ഡോളർ നൽകി സ്വന്തമാക്കിയത്. ഇതിനെതിരെ ചൈന നിരന്തരമായി നൽകിയ ഭീഷണികളെ വക വെയ്ക്കാതെയാണ് ജപ്പാൻ ദ്വീപുകൾ വാങ്ങിയത്. സംഭവം അറിഞ്ഞയുടൻ രണ്ട് യുദ്ധക്കപ്പലുകൾ ചൈന ദ്വീപുകളിലേക്ക് അയച്ചു. ഈ കപ്പലുകൾ ഇപ്പോൾ ദ്വീപുകൾക്കരികിൽ റോന്തു ചുറ്റുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിൽ സൈനിക സംഘർഷം മുറുകുന്നത് ആശങ്കാ ജനകമാണ്. ജപ്പാൻ തീ കൊണ്ടാണ് കളിക്കുന്നത് എന്ന് ചൈന വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ ദ്വീപുകളുടെ സമാധാനപരവും സുസ്ഥിരവുമായ നിലനിൽപ്പ് ലക്ഷ്യമിട്ടാണ് തങ്ങൾ ദ്വീപ് വിലയ്ക്ക് വാങ്ങിയത് എന്നാണ് ജപ്പാന്റെ പക്ഷം. ജപ്പാന്റെ കോസ്റ്റ് ഗാർഡ് ദ്വീപുകളുടെ സുരക്ഷിതത്വം ഏറ്റെടുക്കും എന്ന് ജപ്പാൻ അറിയിച്ചു.

കഴിഞ്ഞ മാസം ഒരു സംഘം ചൈനാക്കാർ ദ്വീപിലേക്ക് ഒരു ബോട്ടിൽ വരാൻ ശ്രമം നടത്തിയത് ജപ്പാൻ നാവിക സേന തടയുകയും (മുകളിലെ ഫോട്ടോ കാണുക) ചൈനാക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തത് വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇവരെ വിട്ടയയ്ക്കണം എന്ന് ആവശ്യപ്പെട്ട് ജപ്പാൻ എംബസിക്ക് മുൻപിൽ വൻ പ്രതിഷേധമാണ് ചൈനാക്കാർ നടത്തിയത്. ജപ്പാന്റെ പതാക കത്തിക്കുകയും ജപ്പാൻ ഉൽപ്പന്നങ്ങൾ രാജ്യവ്യാപകമായി ബഹിഷ്ക്കരിക്കുകയും ചെയ്തു. ഇന്റർനെറ്റിലും വൻ പ്രതിഷേധമാണ് ജപ്പാനു നേരെ ഉണ്ടായത്. ചൈനയുടെ ദ്വീപാണ് ഇത് എന്നും അതിനാൽ അവിടേക്ക് സഞ്ചരിച്ച ചൈനാക്കാരെ പിടികൂടിയത് അക്രമമാണ് എന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒളിമ്പിക്സ്‌ : ഫുട്ബോളിലെ ലോക ചാമ്പ്യന്മാര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി

July 27th, 2012

japan-football-team-epathram

ഗ്ലാസ്‌ഗോ: ഒളിമ്പിക്‌സ് ഉദ്ഘാടന മഹാമഹം തുടങ്ങാനിരിക്കെ നേരത്തെ തുടങ്ങിയ ഫുട്ബോള്‍ മല്‍സരത്തില്‍ ലോക, യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്‌പെയിനിനെ ഒരു ഗോളിന് തോല്‍പ്പിച്ച് കൊണ്ട് ജപ്പാന്‍ അട്ടിമറിക്ക് തുടക്കമിട്ടു. ഹംഡെന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തിലാണ് അട്ടിമറി നടന്നത്. 1996ലെ അറ്റ്‌ലാന്റാ ഗെയിംസിലും കരുത്തരായ ബ്രസീലിനെ ജപ്പാന്‍  അട്ടിമറിച്ചു കൊണ്ട് ചരിത്രം സൃഷ്ടിച്ചിരുന്നു.

വിങ്ബാക്ക് ജോര്‍ഡി ആല്‍ബ, മധ്യ നിരക്കാരന്‍ യുവാന്‍ മാട്ട എന്നിവര്‍ അടങ്ങിയ ശക്തമായ ടീമിനെ തന്നെയാണ് സ്പെയിന്‍ കളത്തിലിറക്കിയത്‌. മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ മേധാവിത്വം പുലര്‍ത്തിയ സ്പെയിനിന്റെ പ്രതിരോധ നിരയെ നിഷ്പ്രഭമാക്കി 34-ാം മിനിറ്റില്‍ തക്കാഹിരോ ഒഗിഹാരയും ഓറ്റ്‌സുവും ചേര്‍ന്നുള്ള മുന്നേറ്റത്തില്‍ ഓറ്റ്‌സു തൊടുത്തു വിട്ട ഷോട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോളി ഡേവിഡ് ഡി. ഗിയക്ക് ഒന്നും ചെയ്യാന്‍ ആയില്ല.

കളിയില്‍  കൂടുതല്‍ സമയവും പന്ത് കയ്യിലുണ്ടായിരുന്നിട്ടും ജപ്പാന്റെ ആക്രമണാത്മക മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ സ്പെയിന്‍ ഗോള്‍മുഖം വിറച്ചു നിന്നു. ഓറ്റ്‌സു നല്‍കിയ ആഘാതത്തില്‍ നിന്ന് കര കയറാൻ ആകാതെ നിന്ന സ്പെയിനിന്റെ ഡിഫന്‍ഡര്‍ ഇനിഗോ മാര്‍ട്ടിനെസിനു ലഭിച്ച ചുവപ്പ് കാര്‍ഡ്‌ അവരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ജപ്പാന്‍ തങ്ങളുടെ അട്ടിമറി പാരമ്പര്യം നിലനിര്‍ത്തി വീണ്ടും ചരിത്രം സൃഷ്ടിച്ചു. 

ഗ്ലാസ്‌ഗോയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഹോണ്ടുറാസും ആഫ്രിക്കന്‍ ടീം മൊറോക്കോയും രണ്ടു ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫുക്കുഷിമ ആണവനിലയം പൂര്‍വ്വ സ്ഥിതിയിലാകാന്‍ 30 വര്‍ഷം വേണം

October 31st, 2011

plutonium in fukushima-epathram
ടോക്ക്യോ: ജപ്പാനിലെ ഫുക്കുഷിമ ദൈച്ചി ആണവനിലയം ശുദ്ധീകരണം നടത്തി പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ 30 വര്‍ഷം വേണ്ടിവരുമെന്ന് ജപ്പാന്‍ ന്യൂക്ലിയര്‍ എനെര്‍ജി കമ്മിഷന്‍ വിദഗ്ധന്‍ പറയുന്നു. കേടുവന്ന  ഇന്ധനം കടത്തിവിടുന്ന ലോഹ ദണ്ഡ് എടുത്തുമാറ്റാന്‍ തന്നെ 10 വര്‍ഷത്തോളം വേണ്ടിവരുംമെന്ന് നിലയത്തിന്റെ നടത്തിപ്പുകാരായ ടോക്യോ ഇലക്ട്രിക്‌ പവര്‍ (Tepco) അറിയിച്ചു. കേടുപറ്റിയതു നേരെയാക്കുക എന്നത് ഏറെ അപകടം പിടിച്ച പണിയായതിനാല്‍ ഏറെ ശ്രദ്ധിച്ചുവേണം കാര്യങ്ങള്‍ നീക്കുന്നത്. ഇപ്പോള്‍ തന്നെ ഫുക്കുഷിമയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ളയിടത്ത് പോലും റേഡിയേഷന്‍ ഏറ്റിരുന്നു. ജപ്പാന്‍ ഗവണ്‍മെന്റ് ഇതിനകം തന്നെ 220 ബില്ല്യന്‍ യെന്‍ (1.75 ബില്ല്യന്‍ യുറോ) ഇതിനായി ചിലവാക്കികഴിഞ്ഞതായി ഗവണ്‍മെന്റ് പറഞ്ഞു

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജപ്പാന്‍ പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു

August 26th, 2011

naoto-kan-epathram

ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി നവാറ്റോ കെന്‍ രാജിവേക്കുന്നതായി പ്രഖ്യാപിച്ചു. ജപ്പാന്‍ റേറ്റിങ്ങില്‍ താഴേക്ക്‌ പോയതും സുനാമിക്ക് ശേഷം കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രിക്ക്‌ കഴിയാതെ പോയി എന്ന വിമര്‍ശനത്താല്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ്‌ തന്നെ അദ്ദേഹം രാജിക്കൊരുങ്ങിയിരുന്നു. ജനസമ്മിതിയില്‍ വളരെ താഴേക്ക്‌ പോയതിനാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്നു തന്നെ അദ്ദേഹത്തിനു വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. ഈ അഴച്ചയില്‍ തന്നെ പുതിയ നേതാവിനെ തെരഞ്ഞെടുക്കുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജപ്പാന്‍ വക്താവ് അറിയിച്ചു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ജപ്പാനില്‍ വീണ്ടും ഭൂചലനം, സുനാമി മുന്നറിയിപ്പ് ഇല്ല

August 17th, 2011

japan_earthquake-epathram

ടോക്കിയോ: ജപ്പാനില്‍ വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടു . റിക്റ്റര്‍ സ്കെയ്ലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കിഴക്കന്‍ പ്രവിശ്യയിലാണു ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തോട് അനുബന്ധിച്ച് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല എന്ന് അധികൃതര്‍ക്ക്‌ അറിയിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

July 10th, 2011

japan-earthquake-epathram

ടോക്കിയോ: വടക്കു കിഴക്കന്‍ ജപ്പാനില്‍ ഞായറാഴ്ച വീണ്ടും ഭൂചലനം ഉണ്ടായതിനെ തുടര്‍ന്ന് അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി. പ്രാദേശിക സമയം രാവിലെ 9.57-ന്‌ (ഇന്ത്യന്‍ സമയം 6.30) നാണ്‌ റിക്‌ടര്‍ സ്‌കെയിലില്‍ 7.0 പോയിന്റ്‌ തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്‌. ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.

ജപ്പാനിലെ പ്രധാന ദ്വീപായ ഹോന്‍ഷുമിന്റെ തീരത്ത്‌ പഫസിക്‌ കടലിലാണ്‌ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ചിലയിടങ്ങളില്‍ ഒരു മീറ്റര്‍ ഉയരത്തിലുള്ള സുനാമി തിരകള്‍ പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. നാലു മാസം മുമ്പ് ഉണ്ടായ വന്‍ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ മായും മുമ്പെയാണ് ഞായറാഴ്ച വീണ്ടും ഭൂചലനമുണ്ടായത്. മാര്‍ച്ച്‌ 11 നു ഇതേ മേഖലയിലുണ്ടായ 9 പോയിന്റ്‌ തീവ്രതയിലുള്ള ഭൂചലനത്തിലും സുനാമിയിലും 23,000 പേര്‍ മരിക്കുകയോ, കാണാതാവുകയോ ചെയ്‌തിരുന്നു. ഫുക്കുഷിമയിലെ ആണവ നിലയങ്ങള്‍ക്ക്‌ ഗുരുതരമായ തകരാര്‍ സംഭവച്ചതിനെ തുടര്‍ന്ന്‌ രാജ്യം ആണവ ദുരന്ത ഭീഷണിയും നേരിട്ടിരുന്നു.

ഇത് മൂലം ഉണ്ടായ ആണവ വികിരണ ചോര്‍ച്ച വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴി വെച്ചു. ഈ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ കുറഞ്ഞത് 30 വര്‍ഷമെങ്കിലും എടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇപ്പോഴുണ്ടായ ഭൂചലനത്തെത്തുടര്‍ന്ന് ഫുക്കുഷിമ ആണവ നിലയത്തില്‍ നിന്ന് തൊഴിലാളികളെ ഒഴിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ഭൂകമ്പത്തെ തുടര്‍ന്ന് ആണവ നിലയത്തിന് പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ടോക്കിയോ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ വ്യക്തമാക്കി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫുക്കുഷിമ ആണവ ഭീഷണി ചെര്‍ണോബില്‍ ദുരന്തത്തിന് സമമായി

April 12th, 2011

japan-fukushima-nuclear-plant-explosion-epathram

ടോക്യോ : ഫുക്കുഷിമ ആണവ നിലയത്തിലെ പൊട്ടിത്തെറി മൂലം ഉണ്ടായ ആണവ അപകടത്തിന്റെ അപകട നിലവാരം 1986ലെ ചെര്‍ണോബില്‍ ദുരന്തത്തിനോളം എത്തിയതായി ജപ്പാന്‍ ആണവ സുരക്ഷാ വകുപ്പ്‌ അറിയിച്ചു. ഇന്ന് രാവിലെ ദേശീയ ടെലിവിഷന്‍ ചാനലിലാണ് നേരത്തെ പ്രഖ്യാപിച്ചിരുന്ന 5ല്‍ നിന്നും 7ലേക്ക് അപകടത്തിന്റെ തോത് ഉയര്‍ത്തിയതായി പ്രഖ്യാപനം ഉണ്ടായത്‌. ചെര്‍ണോബില്‍ ദുരന്തത്തെ തുടര്‍ന്നുണ്ടായ ആണവ വികിരണ അളവിന്റെ പത്തു ശതമാനം വരും ഇതു വരെ ഫുക്കുഷിമ ആണവ നിലയത്തില്‍ നിന്നും വമിച്ചത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « ഫ്രാന്‍സില്‍ മുഖാവരണ വിലക്ക്
Next Page » സോമാലിയന്‍ കടല്‍കൊള്ള : ഇന്ത്യാക്കാരെ വിട്ടയച്ചില്ല »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine