ഇബോളയ്ക്ക് എതിരെ പോപ്പ് ഗായകർ

November 18th, 2014

geldolf-ebola-epathram

ലണ്ടൻ: 5500ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഇബോള വൈറസിനെതിരെ പോപ്പ് ഗായകരും രംഗത്ത്. സ്പർശനത്തിലൂടെ പകരുന്ന വൈറസ് ഏറ്റവും അടുപ്പമുള്ളവരെ പോലും അകറ്റുന്ന സ്ഥിതി വിശേഷം അത്യന്തം വേദനാജനകമാണ് എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. വൺ ഡയറക്ഷൻ, എഡ് ഷീറാൻ എന്നിങ്ങനെ ഒട്ടേറെ പ്രശസ്ത പോപ്പ് ഗായകർ ബാൻഡ് എയ്ഡ് ചാരിറ്റി സിംഗ്ൾന്റെ 30ആം വാർഷികത്തോ ടനുബന്ധിച്ച് ഇബോള യ്ക്കെതിരെയുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുകയാണ്. ഇബോളയുടെ ക്രൂരമായ മുഖമാണ് ഇവർ എടുത്തു കാണിക്കുന്നത്. സ്പർശനത്തിലൂടെയാണ് ഇബോള പകരുന്നത്. അത് കൊണ്ട് തന്നെ ഏറ്റവും അടുപ്പമുള്ളവരെ പോലും ഈ വൈറസ് അകറ്റുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ മരണ സമയത്ത് പോലും ഒന്ന് സ്പർശിക്കുവാനോ ഒന്ന് തൊട്ട് ആശ്വസിപ്പിക്കാനോ കഴിയാത്ത വിധം അകറ്റി നിർത്തുന്ന ഈ മാരക രോഗത്തെ ഏതു വിധേനയും കീഴ്പ്പെടുത്തുക തന്നെ വേണം എന്ന് ഇവർ പറയുന്നു. അമ്മമാർക്ക് സ്വന്തം മക്കളെ ഒന്നെടുക്കുവാൻ കഴിയുന്നില്ല, കമിതാക്കൾക്ക് ഒന്ന് പരസ്പരം ആശ്വസിപ്പിക്കാൻ കഴിയുന്നില്ല, ഭാര്യമാർക്ക് മരണ വേളയിൽ പോലും സ്വന്തം ഭർത്താവിന്റെ കരങ്ങൾ സ്പർശിക്കാൻ ആവുന്നില്ല. ഇതെന്ത് ദുരിതമാണ്? ഇത് ശരിയല്ല. ഇതിനെ തടയുക തന്നെ വേണം എന്ന് പോപ്പ് ഗായകരുടെ സംഘം അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇബോള ബാധ പടരുന്നു

October 15th, 2014

ebola-virus-outbreak-epathram

ജെനീവ: ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മാത്രം ഇബോള വൈറസ് 10,000 പേരെയെങ്കിലും പ്രതിവാരം ബാധിക്കാൻ ഇടയുണ്ട് എന്ന് ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. അധുനിക ലോകത്ത് ഒരിക്കലും സംഭവിക്കാത്ത അത്രയും ഭയാനകമാണ് ഇപ്പോഴത്തെ അവസ്ഥ. കണക്കുകൾ നിരത്തി മാത്രം വ്യക്തമാക്കാൻ കഴിയാത്ത വിധം ഗുരുതരമാണ് കാര്യങ്ങൾ എന്ന് മാദ്ധ്യമങ്ങളോട് സംസാരിക്കവെ ലോക ആരോഗ്യ സംഘടനയുടെ വക്താവ് വ്യക്തമാക്കി. രോഗ ബാധിതരായവരിൽ 70 ശതമാനം പേരുടേയും നില അതീവ ഗുരുതരമാണ്. ഗിനി, ലൈബീരിയ, സിയറ ലിയോൺ എന്നീ രാജ്യങ്ങളിലായി പ്രതിവാരം പതിനായിരം പേർ പുതിയതായി രോഗ ബാധിതരാവും എന്നാണ് സൂചന. 4447 പേരാണ് ഇതിനോടകം രോഗബാധ മൂലം കൊല്ലപ്പെട്ടത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോകം ഇബോള ഭീതിയിൽ

August 3rd, 2014

ebola-virus-outbreak-epathram

സിയറാ ലിയോൺ: അത്യന്തം അപകടകാരിയായ ഇബോള വൈറസ് പകർച്ച വ്യാധിയായി പടരുമ്പോൾ ലോകം കണ്ടതിൽ വെച്ച് ഏറ്റവും അപകടകരമായി മാറുകയാണ് ഗിനിയിൽ ഇപ്പോൾ കണ്ടു വരുന്ന ഇബോള ബാധ. 1323 പേർക്കാണ് ഇതിനോടകം രോഗം ബാധിച്ചത്. ഇതിൽ 729 പേർ വൈറസിന് കീഴടങ്ങി മരണമടയുകയും ചെയ്തു. ഇത് കേവലം 4 മാസം കൊണ്ടാണ് എന്നത് ശ്രദ്ധേയമാണ്. വിരലിൽ എണ്ണാവുന്ന കേസുകളുമായി മാർച്ചിൽ ഗിനിയിൽ കാണപ്പെട്ട ഇബോള വൈറസ് ബാധ ഇതിനോടകം സിയറ ലിയോൺ, ലൈബീരിയ, നൈജീരിയ എന്നീ രാജ്യങ്ങളിലേക്ക് പടർന്നു. ഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളിലേക്ക് മാത്രമല്ല ആഫ്രിക്കയിൽ നിന്നും പുറത്തേക്കും രോഗം പടരാനുള്ള സാദ്ധ്യത ഭീതിദമാണ്. മുൻപ് കാണപ്പെട്ടതിൽ നിന്നും വ്യതസ്തമായ രീതികളിലാണ് വൈറസ് പടരുന്നത് എന്നത് ഈ ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു. ഇത്തവണത്തെ പകർച്ച വ്യാധി മുൻപ് കണ്ടതിൽ നിന്നും വ്യത്യസ്തമാണ് എന്നു ഇത് തീർത്തും നിയന്ത്രണാതീതമാണ് എന്നും മെഡിക്കൽ സാൻസ് ഫ്രോണ്ടിയേഴ്സ് (എം. എസ്. എഫ്.) എന്ന ഡോക്ടർമാരുടെ സന്നദ്ധ സംഘടന വിലയിരുത്തി. ദിനം പ്രതി സ്ഥിതിഗതികൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. മറ്റ് സ്ഥലങ്ങളും കൂടുതൽ ആളുകളും രോഗ ബാധിതരായി കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിൽ പലതും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നേയുള്ളൂ എന്നാണ് ഇവരുടെ വിദഗ്ദ്ധ അഭിപ്രായം.

ലോകത്ത് കാണപ്പെടുന്ന രോഗങ്ങളിൽ ഏറ്റവും അപകടകാരിയായ ഒരു രോഗമെന്ന് ഇബോള വൈറസ് ബാധയെ വിശേഷിപ്പിക്കാമെന്നാണ് എം. എസ്. എഫ്. പറയുന്നത്. പെട്ടെന്ന് പടർന്ന് പിടിക്കുന്ന ഈ രോഗം ബാധിക്കുന്നവരിൽ 90 ശതമാനം പേരെയും കൊല്ലുന്നു. ഈ ഉയർന്ന മരണ നിരക്ക് മൂലം ഇത് ബാധിക്കുന്ന സമൂഹങ്ങളിൽ പെട്ടെന്ന് തന്നെ ഇത് വൻ തോതിൽ രോഗ ഭീതി പടർത്തുകയും ചെയ്യും. ഈ രോഗത്തെ ചെറുക്കാൻ പ്രതിരോധ കുത്തി വെപ്പുകൾ ഒന്നും തന്നെ നിലവിലില്ല.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കപ്പൽ മുങ്ങി 295 പേരെ കാണാതായി

April 17th, 2014

ferry-rescue-epathram

മോക്പോ: ദക്ഷിണ കൊറിയൻ യാത്രാ കപ്പൽ മുങ്ങി 295 യാത്രക്കാരെ കാണാതായി. 2 പേർ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 7 പേർക്ക് പരിക്കുണ്ട് എന്നും അധികൃതർ അറിയിച്ചു.

100 പേരെ കാണാനില്ല എന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. എന്നാൽ പിന്നീടത് 295 ആയി ഉയർത്തുകയായിരുന്നു.

ജെജു എന്ന ദ്വീപിലേക്ക് വിനോദ യാത്ര നടത്തുന്ന വിദ്യാർത്ഥികളായിരുന്നു കപ്പലിൽ ഭൂരിഭാഗവും. ഇവരിൽ പലരും ലൈഫ് ജാക്കറ്റ് അണിഞ്ഞ് കടലിൽ ചാടിയത് രക്ഷാ പ്രവർത്തകർക്ക് ഇവരെ രക്ഷിക്കാൻ ഏറെ സഹായകരമായി.

കപ്പൽ ക്രമാതീതമായി ചെരിഞ്ഞ് മുങ്ങുകയായിരുന്നു എന്നാണ് സൂചന. കപ്പലിൽ നിന്നുമുള്ള അപായ സന്ദേശം ലഭിച്ചതിനെ തുടർന്ന് തീര സംരക്ഷണ സേനയും മറ്റ് മൽസ്യ ബന്ധന ബോട്ടുകളും ഹെലികോപ്റ്ററുകളും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തി.

100ഓളം പേരെ രക്ഷപ്പെടുത്തിയതായി സ്ഥിരീകരിക്കപ്പെടാത്ത ടെലിവിഷൻ റിപ്പോർട്ടുകളുണ്ട്. നിരവധി യാത്രക്കാർ കപ്പലിന്റെ ഉള്ളറകളിൽ കുടുങ്ങി കിടക്കുന്നതായി രക്ഷപ്പെട്ട ഒരു യാത്രക്കാരൻ പറഞ്ഞു.

900 പേർക്ക് യാത്ര ചെയ്യാവുന്ന കപ്പലിൽ 477 യാത്രക്കാർക്ക് പുറമെ നിരവധി കാറുകളും ട്രക്കുകളും ഉണ്ടായിരുന്നു. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് അനേകം പേർ അവസാന നിമിഷം യാത്ര റദ്ദ് ചെയ്തത് മരണ സംഖ്യ കുറയാൻ സഹായകരമായി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫിലിപ്പൈൻസിൽ മരണം പതിനായിരത്തിലേറെ

November 13th, 2013

philippines-typhoon-epathram

മാനില : ഹയാൻ ചുഴലിക്കാറ്റിനെ തുടർന്ന് ഫിലിപ്പൈൻസിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1744 ആയി. സർക്കാർ കണക്കാണിത്. യഥാർത്ഥ മരണ സംഖ്യ പതിനായിരത്തിൽ അധികമാവും എന്നാണ് അനൌദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ആറര ലക്ഷത്തിൽ പരം ആളുകൾക്ക് കിടപ്പാടം നഷ്ടമായിട്ടുണ്ട്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനായി അമേരിക്കയും ബ്രിട്ടനും തങ്ങളുടെ വിമാന വാഹന കപ്പലുകൾ ഫിലിപ്പൈൻസ് തീരത്തേക്ക് തിരിച്ചു വിട്ടു. 5000 ഭടന്മാരുള്ള അമേരിക്കയുടെ യു. എസ്. എസ്. ജോർജ്ജ് വാഷിംഗ്ടൺ എന്ന കപ്പൽ മണിക്കൂറുകൾക്കകം ഫിലിപ്പൈൻസിൽ എത്തിച്ചേരും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫിലിപ്പൈൻസിൽ വൻ ഭൂകമ്പം

October 16th, 2013

philippines-earthquake-epathram

ബൊഹോൾ : മദ്ധ ഫിലിപ്പൈൻസ് ദ്വീപായ ബൊഹോളിൽ ചൊവ്വാഴ്ച്ച നടന്ന ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 93 ആയി. മരിച്ചവരിൽ 77 പേർ ബൊഹോൾ പ്രവിശ്യയിൽ നിന്നും ബാക്കിയുള്ളവർ തൊട്ടടുത്ത ചെബു പ്രവിശ്യയിൽ നിന്നുള്ളവരുമാണ് എന്ന് പോലീസ് അറിയിക്കുന്നു. ചൊവ്വാഴ്ച്ച രാവിലെ 8:12നാണ് റിക്ടർ സ്കെയിലിൽ 7.2 അടയാളപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇവിടത്തെ കല്ലിൽ പണിത പള്ളികൾ തകർന്നു വീഴുകയും വൈദ്യുത ബന്ധം തകരാറിൽ ആവുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആദ്യ രാത്രി ആഘോഷിക്കുവാന്‍ 5 വയാഗ്ര ഗുളിക കഴിച്ച യുവാവ് മരിച്ചു

September 19th, 2013

ഇബ്:ആദ്യരാത്രിയില്‍ രതിസുഖം വര്‍ദ്ധിപ്പിക്കുവാന്‍ 5 വയാഗ്ര ഗുളികള്‍ കഴിച്ച 25 കാരനായ നവ വരന്‍ മരിച്ചു. വിവാഹ സല്‍ക്കാരം കഴിഞ്ഞ് സുഹൃത്തുക്കളും ബന്ധുക്കളും പിരിഞ്ഞു പോയ ശേഷം കിടപ്പറയില്‍ എത്തിയ നവ വരന്‍ വയാഗ്ര ഗുളികകള്‍ കഴിക്കുകയായിരുന്നു. തുടര്‍ന്ന് നവ വധുവുമായി ലൈംഗിക ബന്ധത്തില്‍ എര്‍പ്പെടുന്നതിനിടെ വിയര്‍ക്കുവാനും ഹൃദയമിടിപ്പ് വര്‍ദ്ധിക്കുവാനും ആരംഭിച്ചു. ലൈംഗിക ബന്ധത്തില്‍ നിന്നും പിന്മാറിയ യുവാവ് തളര്‍ന്ന് വീഴുകയായിരുന്നു. അവശ നിലയിലായ ഇയാളെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഇല്ലാതെ ലൈംഗിക ഉത്തേജന മരുന്നുകള്‍ ഉപയോഗിച്ചതാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. യമനിലെ ഇബ് പ്രവുശയിലാണ് സംഭവം നടന്നത്. ഒരു പ്രമുഖ യമനീസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലൈംഗികതയുമായി ബന്ധപ്പെട്ട് പല തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നതാണ് ഇത്തരം അപകടങ്ങളിലേക്ക് പൌരന്മാരെ എത്തിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

ഇറാനില്‍ ഭൂചലനം : മൂന്ന് മരണം

April 9th, 2013

earthquake-epathram
തെഹ്റാന്‍ : ഇറാനില്‍ റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. മൂന്നു പേര്‍ മരിച്ചതായി ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു.

ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മൂന്നര മണി യോടെ ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഇറാനിലെ ഏക ആണവ നിലയം സ്ഥിതി ചെയ്യുന്ന തെക്കു പടിഞ്ഞാറന്‍ തുറമുഖ നഗരമായ ബുഷെഹ്റിന് സമീപമുള്ള കാകി യാണ് ഭൂചലന ത്തിന്റെ പ്രഭവ കേന്ദ്രം എന്ന് ഇറാനിലെ സീസ്‌മോളജിക്കല്‍ സെന്റര്‍ കണ്ടെത്തിയിട്ടുണ്ട്.

അബുദാബി, ദുബായ്, ഷാര്‍ജ, ബഹ്‌റൈന്‍, ഖത്തര്‍ അടക്കം വിവിധ ഗള്‍ഫ് രാജ്യങ്ങളിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സവിതയുടെ മരണം ഒഴിവാക്കാമായിരുന്നു എന്ന് അന്വേഷണ റിപ്പോർട്ട്

February 17th, 2013

savita-halappanavar-epathram

ഡബ്ലിൻ: അയർലൻഡിലെ ഗർഭച്ഛിദ്ര വിരുദ്ധ നിയമത്തിന്റെ കുരുക്കിൽ പെട്ട് ജീവൻ വെടിഞ്ഞ ഇന്ത്യൻ വംശജ സവിതയുടെ മരണം ഒഴിവാക്കാൻ ആവുന്നതായിരുന്നു എന്ന അന്വേഷണ റിപ്പോർട്ട് ചോർന്നു. ഇതോടെ സവിതയുടെ കുടുംബത്തിന്റെ ആരോപണം സത്യമായിരുന്നു എന്ന് വെളിപ്പെട്ടതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. “ദ ഇൻഡിപ്പെൻഡന്റ്” പത്രമാണ് അന്വേഷണ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയത്.

തന്റെ ഗർഭം അലസി പോയത് അറിഞ്ഞ സവിത ഒരു ദിവസം മുഴുവൻ കടുത്ത വേദന അനുഭവിച്ചു. തുടർന്ന് ഗർഭച്ഛിദ്രം നടത്തി തരാൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അയർലൻഡ് ഒരു കത്തോലിക്കാ രാഷ്ട്രമാണ് എന്നും ഗർഭച്ഛിദ്രം നിയമം അനുവദിക്കുന്നില്ല എന്നും ഡോക്ടർമാർ പറഞ്ഞതായാണ് ബന്ധുക്കളുടെ പരാതി. 31 കാരിയായിരുന്ന സവിത ദന്ത ഡോക്ടർ ആയിരുന്നു.

സവിത പരാതിപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തിയ തങ്ങൾക്ക് ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് സ്ഥിരീകരിക്കാൻ കഴിഞ്ഞു എന്നും ഈ അവസ്ഥയിൽ ഗർഭച്ഛിദ്രം നടത്താൻ അയർലൻഡിലെ നിയമം അനുവദിക്കുന്നില്ല എന്നുമാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ സവിതയുടെ മരണത്തിൽ കലാശിച്ച അണുബാധ മൂന്ന് ദിവസത്തോളം കണ്ടെത്താൻ കഴിയാതിരുന്നത് ആശുപത്രിയുടെ ഭാഗത്ത് നിന്നുള്ള വീഴ്ച്ചയാണ് എന്ന് അന്വേഷണ റിപ്പോർട്ട് പറയുന്നു. ഈ അവസ്ഥയിൽ സവിത ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ അവരെ ഗർഭച്ഛിദ്രത്തിന് വിധേയ ആക്കണമായിരുന്നു എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാൻഡി : ഒബാമയ്ക്ക് അനുകൂലമായി വീശിയ കൊടുങ്കാറ്റ്

November 2nd, 2012

obama-sandy-rescue-epathram

സാൻഡി കൊടുങ്കാറ്റിനെ തുടർന്ന് നടത്തിയ രക്ഷാ പ്രവർത്തനങ്ങളും മറ്റും അമേരിക്കൻ പ്രസിഡണ്ട് പദം രണ്ടാം വട്ടവും നിലനിർത്താനായി തെരഞ്ഞെടുപ്പ് നേരിടുന്ന ഒബാമയെ തുണച്ചു എന്ന് കണക്കെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നു. പ്രവചന ഫലങ്ങൾ പ്രകാരം തെരഞ്ഞെടുപ്പിൽ തന്റെ പ്രതിയോഗിയായ മിറ്റ് റോമ്നിയേക്കാൾ 0.7 ശതമാനം പുറകിൽ ആയിരുന്ന ഒബാമ ഇപ്പോൾ റോമ്നിക്ക് ഒപ്പമെത്തി എന്നാണ് കണക്കുകൾ. ഒക്റ്റോബർ 26ന് ഒരു ഓൺലൈൻ സർവ്വേ പ്രകാരം റോമ്നിയുടെ വോട്ട് നില 47.7 ശതമാനവും ഒബാമയുടേത് 47.0 ശതമാനവും ആയിരുന്നു. എന്നാൽ ഇന്നത്തെ കണക്കു പ്രകാരം ഒബാമ 47.4 ശതമാനം നേടി റോമ്നി നേടിയ 47.3 ശതമാനത്തേക്കാൾ ഒരു പടി മുന്നിലാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

3 of 1423410»|

« Previous Page« Previous « സൂപ്പർ കൊടുങ്കാറ്റിൽ 97 മരണം
Next »Next Page » ഹലോ ആന സ്പീക്കിങ്ങ് »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine