എത്യോപ്യൻ വിമാനം തകര്‍ന്നു : 157 യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്

March 11th, 2019

plane-crash-epathram

അഡിസ് അബാബ : 149 യാത്രക്കാരും എട്ട് ജീവനക്കാരുമായി കെനിയയിലെ നയ്റോബിയിലേക്കു പോയ എത്യോപ്യൻ എയർലൈൻസിന്റെ വിമാനം തകര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന 157 യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. 737– 800 എംഎഎക്സ് വിമാനമാണ് അപകടത്തിൽപെട്ടത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. 149 യാത്രക്കാരും 8 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം.

പ്രാദേശിക സമയം രാവിലെ 8.44നാണ് അപകടമുണ്ടായതെന്ന് വിമാനക്കമ്പനിയുടെ വക്താവ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു പറഞ്ഞു. അഡിസ് അബാബയിലെ ബോലെ വിമാനത്താവളത്തിൽനിന്ന് പ്രാദേശിക സമയം രാവിലെ 8.38നാണ് വിമാനം പറന്നുയർന്നത്. 8.44 കഴിഞ്ഞതോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. വിമാനത്തിലുണ്ടായിരുന്നവർക്കായി തിരച്ചിൽ തുടങ്ങിയതായും ആരെങ്കിലും മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നീ കാര്യങ്ങളെക്കുറിച്ച് അറിവില്ലെന്നും വിമാനക്കമ്പനി വ്യക്തമാക്കി.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശ്രീലങ്കയില്‍ അടിയന്ത രാവസ്ഥ പ്രഖ്യാപിച്ചു

March 6th, 2018

srilanka-national-flag-ePathram
കൊളംബോ : ശ്രീലങ്കയില്‍ 10 ദിവസത്തേക്ക് അടി യന്തരാ വസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് വര്‍ഗ്ഗീയ സംഘ ര്‍ഷം വ്യാപി ക്കുന്ന തിനാലാണ് അടി യന്തരാ വസ്ഥ പ്രഖ്യാ പിച്ചത് ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര മന്ത്രി സഭാ യോഗ മാണ് അടി യന്തരാ വസ്ഥ പ്രഖ്യാപി ക്കു വാന്‍ തീരു മാനി ച്ചത്.

കാൻഡി ജില്ലയിൽ ബുദ്ധ മത ക്കാരും മുസ്ലിം കളും തമ്മിൽ സംഘർഷം ഉണ്ടായതിനു പിറകെ യാണ് അടി യന്തരാ വസ്ഥ പ്രഖ്യാ പിച്ചത്. ബുദ്ധ മത വിശ്വാസി കൊല്ല പ്പെടു കയും തുടര്‍ന്ന്‌ മുസ്ലീം മത വിശ്വാസി കളു ടെ സ്ഥാപന ങ്ങള്‍ കത്തി ക്കുകയും ചെയ്തി രുന്നു. സംഘര്‍ഷം നിയന്ത്രിക്കുവാൻ കഴിയാതെ വന്നപ്പോൾ പോലീസ് നിശാ നിയമം പ്രഖ്യാ പി ച്ചിരുന്നു.

ബുദ്ധ മത കേന്ദ്രങ്ങള്‍ തകര്‍ക്കുന്നു എന്നും നിര്‍ബന്ധ മത പരിവര്‍ത്തനം ചെയ്യുകയാണ് എന്നും ആരോപിച്ച് തീവ്ര ബുദ്ധ മത സംഘടന കള്‍ രംഗത്തു വന്നു. അതേ തുടര്‍ന്ന് സംഘര്‍ഷം അതി രൂക്ഷമാവുക യായിരുന്നു. ഫേയ്സ് ബുക്ക് വഴി യാണ് വ്യാജ വാര്‍ ത്ത കളും അക്രമ ത്തി നുള്ള ആഹ്വാന ങ്ങളും പ്രചരി പ്പിക്കുന്നത്. സാമൂഹിക മാധ്യമ ങ്ങളിലൂടെ അക്രമം പ്രോല്‍ സാഹി പ്പിക്കുന്ന വര്‍ക്ക് കര്‍ശന നടപടികള്‍ ഉണ്ടാവും എന്നും സര്‍ക്കാര്‍ വക്താവ് ദയാസിരി ജയ ശേഖര അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇറാന്‍ – ഇറാഖ് അതിര്‍ത്തി യില്‍ ഭൂചലനം : മരണം 330 കവിഞ്ഞു

November 13th, 2017

earthquake-epathram
തെഹ്റാന്‍ : മധ്യപൂര്‍വ്വേഷ്യയില്‍ ശക്ത മായ ഭൂചലനം അനുഭവപ്പെട്ടു. ഇറാന്‍ – ഇറാഖ് അതിര്‍ ത്തി യില്‍ പ്രാദേ ശിക സമയം ഞായ റാഴ്ച രാത്രി ഒന്‍പതര മണിക്ക് റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖ പ്പെടു ത്തിയ ശക്ത മായ ഭൂചലന ത്തില്‍ മരണം 330 കവിഞ്ഞു.

ഭൂചലന ത്തിന്റെ പ്രഭവ കേന്ദ്രം ഇറാഖിലെ സല്‍മാനിയ ആണ്. മധ്യ പൂർവ്വേ ഷ്യയിലെ കുവൈത്ത്, ഇറാൻ, തുർക്കി തുട ങ്ങിയ രാജ്യങ്ങളിലും യു. എ. ഇ. യുടെ ചില ഭാഗ ങ്ങളിലും ഭൂകമ്പ ത്തിന്റെ പ്രകമ്പനം അനുഭവ പ്പെട്ടു. ആളപായം ഒന്നും തന്നെ ഈ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാകിസ്ഥാന്‍ ഇസ്ലാമിന് ചീത്തപ്പേരുണ്ടാക്കുന്നു : മലാല

April 15th, 2017

malala-yousufzai-epathram
ന്യൂദല്‍ഹി : പാകിസ്ഥാനി കളുടെ ചില പ്രവര്‍ത്തന ങ്ങള്‍ ലോക ത്തിനു മുന്നില്‍ രാജ്യ ത്തിനും ഇസ്ലാമിനും മോശം പ്രതിച്ഛായ ഉണ്ടാക്കുന്നു എന്ന് നൊബേല്‍ ജേതാവ് മലാല യൂസഫ് സായ്. മാധ്യമ പഠന വിദ്യാര്‍ത്ഥി യെ ദൈവ നിന്ദ ആരോ പിച്ച് ജന ക്കൂട്ടം തല്ലി ക്കൊന്ന സംഭവ വുമായി ബന്ധ പ്പെട്ട് പുറത്തു വിട്ട വീഡിയോ സന്ദേശ ത്തിലാണ് മലാല ഇങ്ങിനെ പ്രതികരിച്ചത്.

മതത്തെ അവ ഹേളി ക്കുന്ന കുറിപ്പ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു എന്ന് ആരോ പിച്ചു കൊണ്ടാ യിരുന്നു ഇരുപത്തി മൂന്നു കാരനായ മാഷാല്‍ ഖാനെ ഒരു കൂട്ടം ജനങ്ങള്‍ തല്ലി ക്കൊ ന്നത്.

മാഷാല്‍ ഖാനെ കൊല പ്പെടു ത്തുന്നതും മൃത ദേഹ ത്തെ മര്‍ദ്ദി ക്കുന്നതും ഉള്‍പ്പെടെ യുള്ള ദൃശ്യ ങ്ങള്‍ സോഷ്യല്‍ മീഡിയ യില്‍ പ്രചരി ച്ചിരുന്നു. ലോകത്തിനു മുന്നില്‍ രാജ്യത്തിനും ഇസ്ലാമിനും മോശം പ്രതി ച്ഛായ സൃഷ്ടി ക്കുവാന്‍ ഇത്തരം സംഭവങ്ങള്‍ കാരണമാകുന്നു.

ഇസ്ലാ മിനെ ആക്ഷേപി ക്കുവാനുള്ള അവസരങ്ങള്‍ ഉണ്ടാക്കി കൊടുത്ത് മതത്തി നെതി രായ വിവേചന ത്തെ ക്കുറിച്ച് എങ്ങനെ നമുക്ക് സംസാരി ക്കുവാന്‍ സാധിക്കും എന്നും മലാല ചോദിക്കുന്നു. രാജ്യ ത്തിനും മത ത്തിനും എതിരായി പ്രവര്‍ത്തി ക്കുന്നത്‌ നമ്മള്‍ തന്നെ ആണെന്നും മലാല പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഐ ടി ജീവനക്കാരിയും മകനും യു എസില്‍ കൊല്ലപ്പെട്ട നിലയില്‍

March 24th, 2017

murder

ന്യൂജേഴ്സി : ആന്ധ്ര സ്വദേശിനിയായ ഐ ടി ജീവനക്കാരി എന്‍ ശശികല (40) മകന്‍ ഏഴു വയസ്സുകാരന്‍ അനീഷ് സായ് എന്നിവരെ ന്യൂജേഴ്സിയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആന്ധ്ര പ്രദേശിലെ പ്രകാശം ജില്ലക്കാരാണിവര്‍. വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭര്‍ത്താവ് ഹനുമന്തറാവുവാണ് മരിച്ചു കിടക്കുന്ന സാഹചര്യത്തില്‍ ഇവരെ കണ്ടത്.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇവര്‍ അമേരിക്കയില്‍ താമസിക്കുന്നവരാണ്. ഹനുമന്തറാവുവും ശശികലയും ഐ ടി ജീവനക്കാരാണ്. മരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇരട്ട ഭൂകമ്പം: ജപ്പാനിൽ 29 പേർ കൊല്ലപ്പെട്ടു

April 16th, 2016

earthquake-japan-epathram

ജപ്പാനിലെ കുമാമോട്ടോയിൽ നടന്ന ഇരട്ട ഭൂകമ്പത്തിൽ 29 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച്ച നടന്ന ആദ്യ ഭൂകമ്പത്തിൽ 19 പേരും ശനിയാഴ്ച്ച നടന്ന രണ്ടാം ഭൂകമ്പത്തിൽ 10 പേരുമാണ് കൊല്ലപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ശനിയാഴ്ച്ചത്തെ ഭൂകമ്പത്തിൽ തകർന്ന വീടുകൾക്കുള്ളിൽ ഇനിയും ഏറെ പേർ കുടുങ്ങി കിടക്കുന്നതായാണ് സൂചന. മരണപ്പെട്ടവരുടെ കൃത്യമായ കണക്കുകൾ ഇനിയും ലഭ്യമല്ല. രണ്ടു ലക്ഷത്തോളം വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ് എന്ന് റിപ്പോർട്ടുകളുണ്ട്. വൻ നാശ നഷ്ടങ്ങൾ സംഭവിച്ചതായി പ്രധാന മന്ത്രി ഷിൻസോ അബെ പറഞ്ഞു. ക്യുഷുവിലെ സെൻഡായി ആണവ നിലയത്തിന് ഭൂകമ്പത്തെ തുടർന്ന് തകരാറ് സംഭവിച്ചിട്ടില്ല എന്ന് ആണവ നിയന്ത്രണ അതോറിറ്റി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

നേപ്പാളിൽ ഭൂചലനം : മരണം 1800 കവിഞ്ഞു

April 26th, 2015

nepal-earthquake-epathram

കാഠ്മണ്ഡു: നേപ്പാളിൽ ഇന്നലെ ഉണ്ടായ ഭൂചലനത്തിൽ 1800 ലേറെ പേർ കൊല്ലപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനം വൻ നാശ നഷ്ടങ്ങളാണ് വരുത്തി വെച്ചത്. വീടുകൾ, കെട്ടിടങ്ങൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാലയങ്ങൾ എന്നിവ തകർന്നു നിലംപരിശായി.

ഭൂചലനത്തെ തുടർന്ന് എവറെസ്റ്റ് കൊടുമുടിയിൽ മഞ്ഞിടിച്ചിൽ ഉണ്ടായതിൽ ഒട്ടേറെ ടൂറിസ്റ്റുകളും പർവ്വതാരോഹകരും കുടുങ്ങി പോയി. 18 പേരെങ്കിലും ഇവിടെ മരിച്ചതായി സൂചനയുണ്ട്. അനേകം പേർ പർവ്വത ശിഖരങ്ങളിൽ മഞ്ഞിനടിയിലും മറ്റും പെട്ട് കുടുങ്ങി കിടക്കുകയും ചെയ്യുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഏറെ ദുഷ്ക്കരമാണ്.

ഇന്ത്യാ ചൈന അതിർത്തി രാജ്യമായ നേപ്പാളിൽ കഴിഞ്ഞ 80 വർഷത്തിനിടയിൽ ഉണ്ടായിട്ടുള്ള ഏറ്റവും ഭീകരമായ ഭൂചലനമാണ് ഇത്തവണത്തേത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇബോളയ്ക്ക് ദ്രുതപരിശോധന

February 21st, 2015

ebola-virus-outbreak-epathram

ജനീവ: ആഫ്രിക്കയില്‍ പതിനായിരത്തോളം പേരുടെ മരണത്തിന് കാരണമായ ഇബോള വൈറസ് ബാധ അതിവേഗം കണ്ടുപിടിക്കാന്‍ ഉതകുന്ന ഒരു പരിശോധനയ്ക്ക് ലോക ആരോഗ്യ സംഘടന ഇതാദ്യമായി അംഗീകാരം നല്‍കി. ഇബോളയെ നേരിടാനുള്ള ആരോഗ്യ വിദഗ്ദ്ധരുടെ ശ്രമങ്ങള്‍ക്ക് ഏറെ ആക്കം കൂട്ടുന്ന ഒരു നടപടിയാവും ഇത്.

ഇത്തരമൊരു ദ്രുത പരിശോധന ഇത് വരെ ഇബോളയെ കണ്ടെത്താന്‍ ലഭ്യമല്ലാതിരുന്നത് ആദ്യ ദശയില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സ ആരംഭിക്കുവാന്‍ തടസ്സമായിരുന്നു.

നിലവിലുള്ള പരിശോധനയുടെ ഫലം അറിയാന്‍ 24 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വരുന്നത് ഈ പരിശോധനയോടെ കേവലം 15 മിനിറ്റായി ചുരുങ്ങി. നിലവിലെ അംഗീകൃത പരിശോധനയുടെ അത്രയും കൃത്യമല്ലെങ്കിലും ഈ പരിശോധനയുടെ ഗുണം ഏറെ വലുതാണ്. രോഗം പെട്ടെന്ന് കണ്ടുപിടിച്ച് രോഗ ബാധ സംശയിക്കപ്പെടുന്നവരെ മാറ്റി പാര്‍പ്പിക്കുക വഴി രോഗം പകരുന്നത് തടയാന്‍ കഴിയും എന്നതാണ് ഏറ്റവും വലിയ ആശ്വാസം.

അമേരിക്കയിലെ കോര്‍ജെനിക്സ് മെഡിക്കല്‍ കോര്‍പ്പ് എന്ന സ്ഥാപനം വികസിപ്പിച്ചെടുത്ത ReEBOV Antigen Rapid Test എന്ന ഈ പരിശോധനാ രീതിക്ക് വൈദ്യുതി ആവശ്യമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു തുള്ളി രക്തം ഒരു കഷ്ണം പേപ്പറില്‍ വീഴ്ത്തി ഇതിന്റെ രാസപ്രവര്‍ത്തനം ഒരു ടെസ്റ്റ് ട്യൂബില്‍ നിരീക്ഷിക്കുകയാണ് ഇതിന്റെ രീതി. 15 മിനിറ്റിനുള്ളില്‍ ഫലം അറിയാം. 92 ശതമാനം രോഗികളേയും 85 ശതമാനം രോഗ വിമുക്തരേയും ഇങ്ങനെ തിരിച്ചറിയാന്‍ കഴിയും എന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനിലെ സ്കൂളില്‍ ഭീകരണാക്രമണം; മരണം 125 കവിഞ്ഞു

December 16th, 2014

peshawar-attack-epathram

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പെഷവാറിലെ ആര്‍മി പബ്ലിക് സ്കൂളിനു നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നൂറില്‍ അധികം പേര്‍ കൊല്ലപ്പെട്ടു. മരണ സംഖ്യ ഇനിയും ഉയരുവാന്‍ സാധ്യതയുണ്ട്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്.

സൈന്യം നടത്തുന്ന സ്കൂളിനു നേരെ സൈനിക വേഷത്തില്‍ എത്തിയ ഭീകരന്മാര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. തെഹ്‌രീകെ താലിബാന്‍ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി അറിയുന്നു. സ്ഫോടക വസ്തുക്കളും തോക്കുകളുമടക്കം വന്‍ തോതില്‍ ആയുധങ്ങളുമായി ഒരു ചാവേര്‍ സംഘമാണ് ആക്രമണത്തിനെത്തിയത്. ഭീകരര്‍ നിരവധി കുട്ടികളേയും അധ്യാപകരേയും ബന്ദികളാക്കി വെച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ മോചിപ്പിച്ചതായി സൈന്യം അവകാശപ്പെട്ടു.

ഭീകരന്മാര്‍ നടത്തിയ വെടിവെപ്പും ഒപ്പം പരിക്കേറ്റ കുട്ടികളുടേയും അധ്യാപകരുടേയും നിലവിളികളും കൊണ്ട് സ്കൂള്‍ പരിസരം യുദ്ധക്കളമായി മാറി. പ്രദേശത്ത് ഭീകരന്മാരും സൈന്യവും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്ന് ദൃക്‌‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭീകര്‍ക്കെതിരെ ചെറുത്തു നിന്ന വിദ്യാര്‍ഥികളേയും അധ്യാപകരേയും നിരത്തി നിര്‍ത്തി വെടി വെച്ച് കൊല്ലുകയായിരുന്നു. അധ്യപകരില്‍ ചിലരെ ജീവനോടെ തീ കൊളുത്തിയെന്നും ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്കൂളിന്റെ പിന്‍‌വാതിലൂടെ കുട്ടികളെ സൈന്യം രക്ഷപ്പെടുത്തി. പരിക്കേറ്റ പലര്‍ക്കും സൈനികര്‍ പ്രഥമ ശ്രുശ്രൂഷ നല്‍കി. പ്രദേശത്തെ നാല് ആശുപത്രികളില്‍ പരിക്കേറ്റവര്‍ക്ക് പ്രത്യേക പരിചരണത്തിനായുള്ള സൌകര്യം ഒരുക്കി.

കുട്ടികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ ലോക നേതാക്കള്‍ നടുക്കം പ്രകടിപ്പിച്ചു. നൂറിലധികം കുട്ടികള്‍ കൊല്ലപ്പെട്ട ദുരന്തത്തില്‍ കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് ദു:ഖം രേഖപ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നിതംബ മത്സര വിജയിയുടെ ദുരന്തം

December 10th, 2014

andressa-urach-epathram

മാറിടത്തിന്റേയും നിതംബത്തിന്റേയും ഉള്‍പ്പെടെ ശരീരത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുവാനായി കൃത്രിമ മാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ ജാഗ്രത. അത് നിങ്ങളുടെ ജീവിതത്തെ വേദനാ പൂര്‍ണ്ണമാക്കുവാന്‍ ഇടയുണ്ട്. നിതംബ മത്സരത്തില്‍ ഒന്നാമത് എത്തുവാനായി കുറുക്കു വഴി തേടിയ ബ്രസീലിയന്‍ മോഡലായ അന്‍‌ഡ്രെസ യുറക്ക് എന്ന ഇരുപത്തിയേഴുകാരി ഇപ്പോള്‍ ആശുപത്രിയില്‍ നരകയാതന അനുഭവിക്കുകയാണ്. അന്‍‌ഡ്രെസ ശരീരത്തില്‍ രാസ വസ്തുക്കള്‍ കുത്തി വെച്ചാണ് മികച്ച നിതംബം ഉള്ള സ്ത്രീ എന്ന പട്ടം കരസ്ഥമാക്കുവാന്‍ തയ്യാറെടുത്തത്. മരുന്നുകള്‍ ഫലം കണ്ടു. ആന്‍ഡ്രെസയുടെ തുടകളും നിതംബവും എല്ലാം വലുതായി. താന്‍ ആഗ്രഹിച്ച പ്രകാരം ആകൃതിയൊത്ത നിതംബവും തുടകളും സ്വന്തമാക്കിയതില്‍ അന്‍ഡ്രെസ അതിയായി ആഹ്ലാദിക്കുകയും ചെയ്തു.

തുടര്‍ന്ന് 2012-ലെ നിതംബ സുന്ദരീ മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചതിനെ തുടര്‍ന്ന് മോഡലായും അവതാരകയായും എല്ലാം അവര്‍ക്ക് നിരവധി അവസരങ്ങളും കൈവന്നു. എന്നാല്‍ ഈ ആഹ്ലാദം അധിക കാലം നീണ്ടു നിന്നില്ല. അംഗലാവണ്യം കൈവരിക്കുവാനായി നടത്തിയ കുത്തിവെയ്പുകള്‍ പിന്നീട് അവരെ ആശുപത്രി കിടക്കയിലേക്കാണ് എത്തിച്ചത്. രാസ വസ്തുക്കളുടെ അമിതമായ ഉപയോഗത്താല്‍ ശരീര വേദനയും തൊലിക്ക് നിറ വ്യത്യാസവും പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് നിതംബത്തില്‍ പഴുപ്പും അണുബാധയും ഉണ്ടായി. ഇപ്പോള്‍ അവ നീക്കം ചെയ്യുവാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. ഇവ നീക്കം ചെയ്താല്‍ വേദനയും അണുബാധയും മാറും എന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.

രാസ വസ്തുക്കള്‍ ഉപയോഗിച്ചും കൃത്രിമ വസ്തുക്കള്‍ ശരീരത്തിനകത്ത് സ്ഥാപിച്ചും മാറിടവും നിതംബവും വലുതാക്കുന്നവര്‍ ഇത്തരം പാര്‍ശ്വ ഫലങ്ങളെ കുറിച്ച് കൂടെ ചിന്തിക്കുന്നത് നല്ലതാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

2 of 1412310»|

« Previous Page« Previous « ഇബോളയ്ക്ക് എതിരെ പോപ്പ് ഗായകർ
Next »Next Page » പാക്കിസ്ഥാനിലെ സ്കൂളില്‍ ഭീകരണാക്രമണം; മരണം 125 കവിഞ്ഞു »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine