ദിനേശ്‌ ഗുണവര്‍ധനെ ശ്രീലങ്കയുടെ പുതിയ പ്രധാന മന്ത്രി

July 22nd, 2022

srilanka-national-flag-ePathram
കൊളംബോ : ശ്രീലങ്കയുടെ 15-ാമത് പ്രധാന മന്ത്രിയായി ദിനേശ്‌ ഗുണവര്‍ധനെ അധികാരം ഏറ്റെടുത്തു. പ്രസിഡണ്ട് റെനില്‍ വിക്രമ സിംഗെക്ക് മുമ്പാകെയാണ് സത്യ പ്രതിജ്ഞ ചെയ്തത്.

ആഭ്യന്തര യുദ്ധം രൂക്ഷമായ ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസമാണ് പുതിയ പ്രസിഡണ്ടായി റെനില്‍ വിക്രമ സിംഗെ അധികാരം ഏറ്റത്. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പുതിയ പ്രധാന മന്ത്രിയും സ്ഥാനമേറ്റു. വിദേശകാര്യ മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നീ നിലകളിലും ദിനേശ്‌ ഗുണ വര്‍ധനെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗോട്ടബയ രാജ പക്സെ ശ്രീലങ്കന്‍ പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു

July 15th, 2022

gota-baya-raja-paksa-president-of-srilanka-ePathram

കൊളംബോ : ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഗോട്ടബയ രാജ പക്സെ ശ്രീലങ്കന്‍ പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആളിക്കത്തുന്ന ജന രോഷത്തെ തുടര്‍ന്നാണ് രാജി. പാര്‍ലിമെന്‍റ് സ്പീക്കര്‍ക്ക് ഗോട്ടബയ രാജ പക്സെ രാജിക്കത്ത് ഇ – മെയില്‍ ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.

ജനങ്ങള്‍ പ്രസിഡണ്ടിന്‍റെ ഔദ്യോഗിക വസതി വളഞ്ഞതിന് പിന്നാലെ ജനരോഷം ഭയന്ന് ഗോട്ടബയ രാജ പക്സെ മാലി ദ്വീപില്‍ എത്തിയിരുന്നു. അവിടെ നിന്നും സിംഗപ്പൂരിലേക്ക് എത്തിയതിന്ന് പിന്നാലെ യാണ് ഗോട്ടബയ രാജ പക്സെ രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ

April 2nd, 2022

srilankan-war-crimes-epathram
സാമ്പത്തിക പ്രതിസന്ധി മൂലം സര്‍ക്കാറിന് എതിരെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയ ശ്രീലങ്കയില്‍ സ്ഥിതി ഗതികള്‍ കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ട് പ്രസിഡണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സാമ്പത്തിക തകർച്ച കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം തുടങ്ങിയത്.

കഴിഞ്ഞ ദിവസം പ്രസിഡണ്ടിന്‍റെ വസതിക്കു മുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്തിയത് അക്രമാസക്തം ആവുകയും ചെയ്തു. അതിനു പിന്നാലെയാണ് സുരക്ഷാ സേനക്കു കൂടുതല്‍ അധികാരങ്ങള്‍ നല്‍കി ക്കൊണ്ട് ശ്രീലങ്കന്‍ പ്രസിഡണ്ട് ഗോട്ടബയ രാജ പക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

22 ദശ ലക്ഷ ത്തില്‍ അധികം ജന സംഖ്യയുള്ള ശ്രീലങ്കയില്‍ അവശ്യ സാധനങ്ങളുടെ കടുത്ത ക്ഷാമവും ഇന്ധന വിലയിലെ കുതിച്ചു കയറ്റവും 13 മണിക്കൂർ നീണ്ട പവ്വർ കട്ടും ഏർപ്പെടുത്തിയതോടെ ദുരിതം ഇരട്ടിയാക്കി. 1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി യാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നാളികേര ക്ഷാമം : ശ്രീലങ്കന്‍ മന്ത്രി തെങ്ങില്‍ കയറി വാര്‍ത്താ സമ്മേളനം നടത്തി

September 21st, 2020

sri-lankan-minister-arundika-fernando-press-meet-in-coconut-tree-ePathram
കൊളംബോ : ശ്രീലങ്കയിലെ നാളികേര ക്ഷാമത്തെ കുറിച്ച് വിശദീകരിക്കുവാനും നാളികേര ത്തിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്ന തിന്റെ ആവശ്യകതയെ കുറിച്ച് ജന ങ്ങളെ ബോധ വൽക്കരി ക്കുന്നതിനും വേണ്ടി തെങ്ങില്‍ കയറി വാര്‍ത്താ സമ്മേളനം നടത്തി ശ്രീലങ്കന്‍ നാളികേര വകുപ്പു മന്ത്രി അരുന്ധിക ഫെര്‍ണാണ്ടോ ശ്രദ്ധാ കേന്ദ്രമായി.

രാജ്യം വലിയ രീതിയില്‍ നാളികേര ക്ഷാമം നേരിടുക യാണ്. അതിനാല്‍ ലഭ്യമായ എല്ലാ സ്ഥലങ്ങളും തെങ്ങു കള്‍ വെച്ചു പിടിപ്പിച്ചു കൊണ്ട് നാളി കേര കൃഷിയെ പ്രോല്‍ സാഹി പ്പിക്കണം എന്നും നാളികേര കയറ്റു മതിയി ലൂടെ രാജ്യത്തിന് വിദേശ നാണ്യം നേടിക്കൊടു ക്കുവാന്‍ സാധിക്കും എന്നും മന്ത്രി തെങ്ങില്‍ കയറി നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

നിലവില്‍ രാജ്യത്ത് നാളികേര ക്ഷാമം ഉണ്ടെങ്കിലും വിലക്കയറ്റം നിയന്ത്രി ക്കുവാന്‍ തന്നെ യാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശ്രീലങ്ക യിലെ വര്‍ഗ്ഗീയ കലാപം : ഫേയ്സ് ബുക്ക് മാപ്പു പറഞ്ഞു

May 14th, 2020

facebook-ban-in-india-epathram
കൊളംബോ : രണ്ടു വർഷം മുമ്പ് ശ്രീലങ്ക യിൽ നടന്ന വര്‍ഗ്ഗീയ കലാപ ത്തിന്ന് ആക്കം കൂട്ടുവാന്‍ വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പി ക്കുന്ന തില്‍ തങ്ങള്‍ വേദിയായി മാറിയതില്‍ ഫേയ്സ് ബുക്ക് മാപ്പു പറഞ്ഞു. മുസ്ലീം വിഭാഗ ത്തിന്ന് എതിരെ ആയിരുന്നു വിദ്വേഷ പ്രചരണം നടന്നത്. ഇത് വര്‍ഗ്ഗീയ കലാപത്തിനു കാരണമായി.

തങ്ങളുടെ മാധ്യമത്തെ ദുരുപയോഗം ചെയ്തതിൽ മാപ്പു പറയുന്നു എന്നായിരുന്നു ഫേയ്സ് ബുക്കിന്റെ ഇപ്പോഴത്തെ പ്രസ്താവന. ശ്രീലങ്കയിൽ ഫേയ്സ് ബുക്ക് ഉപയോഗിക്കുന്നവര്‍ 44 ലക്ഷം പേര്‍ ഉണ്ട്.

കലാപം ആരംഭിച്ച പ്പോള്‍ മുസ്ലീം വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയുവാന്‍ ഫേയ്സ് ബുക്ക് നടപടി സ്വീകരിച്ചില്ല. വര്‍ഗ്ഗീയ കലാപം രൂക്ഷമായ തോടെ ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഫേയ്സ് ബുക്കിന് നിരോധനം ഏര്‍പ്പെടുത്തു കയും ചെയ്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗോട്ടബയ രാജ പക്സെ ശ്രീലങ്കൻ പ്രസിഡണ്ട് പദവിയിലേക്ക്

November 18th, 2019

gota-baya-raja-paksa-president-of-srilanka-ePathram

കൊളംബോ : ശ്രീലങ്കയിലെ പ്രസിഡണ്ട് തെരഞ്ഞെടു പ്പില്‍ ശ്രീലങ്കന്‍ പീപ്പിള്‍സ് ഫ്രണ്ട് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഗോട്ടബയ രാജ പക്സെ വന്‍ വിജയം കരസ്ഥ മാക്കി.  മുന്‍ പ്രസിഡണ്ട് മഹേന്ദ്ര രാജ പക്‌സെ യുടെ സഹോദ രനായ ഗോട്ട ബയ രാജ പക്സെ, ശ്രീലങ്ക യിലെ ആഭ്യന്തര യുദ്ധ കാലത്ത് പ്രതിരോധ സെക്രട്ടറി ആയിരുന്നു.

ശ്രീലങ്ക ഭരിച്ചിരുന്ന യുണൈറ്റഡ് നാഷണല്‍ ഫ്രണ്ടി ന്റെ സ്ഥാനാര്‍ത്ഥി സജിത്ത് പ്രേമ ദാസ യെ പരാജയ പ്പെടു ത്തിയാണ് ഗോട്ടബയ രാജ പക്സെ പ്രസിഡണ്ട് പദവി യിൽ എത്തി യിരി ക്കുന്നത്.

Image Credit : D D News

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊളംബോ യില്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥനാ സമയത്ത് സ്ഫോടനം

April 21st, 2019

srilankan-war-crimes-epathram
കൊളംബോ : ഈസ്റ്റർ പ്രാർത്ഥന നടക്കു ന്നതി നിടെ കൊളംബോ യിലെ രണ്ടു പള്ളി കളില്‍ സ്ഫോടനം. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊളംബോയിലെ സെന്റ് ആന്റ ണീസ് ചർച്ച്, നെഗോമ്പോ യിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് എന്നി വിട ങ്ങളി ലാണ് പ്രദേശിക സമയം 8.45 ന് ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥന കള്‍ ക്കിടെ സ്‌ഫോടനം നടന്നത് എന്ന് ശ്രീലങ്കന്‍ അധി കൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കൊളംബോ യിലെ ഷാൻഗ്രി ലാ, കിംഗ്സ് ബെറി എന്നീ പഞ്ച നക്ഷത്ര ഹോട്ട ലുക ളിലും സ്ഫോടനം ഉണ്ടായ തായും നൂറോളം പേര്‍ മരിച്ചു എന്നും ഇരു നൂറോളം പേര്‍ അത്യാ സന്ന നില യില്‍ ആണ് എന്നും സ്ഥിരീ കരി ക്കാത്ത റിപ്പോ ര്‍ട്ടു കള്‍ ഉണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശ്രീലങ്കയില്‍ അടിയന്ത രാവസ്ഥ പ്രഖ്യാപിച്ചു

March 6th, 2018

srilanka-national-flag-ePathram
കൊളംബോ : ശ്രീലങ്കയില്‍ 10 ദിവസത്തേക്ക് അടി യന്തരാ വസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് വര്‍ഗ്ഗീയ സംഘ ര്‍ഷം വ്യാപി ക്കുന്ന തിനാലാണ് അടി യന്തരാ വസ്ഥ പ്രഖ്യാ പിച്ചത് ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര മന്ത്രി സഭാ യോഗ മാണ് അടി യന്തരാ വസ്ഥ പ്രഖ്യാപി ക്കു വാന്‍ തീരു മാനി ച്ചത്.

കാൻഡി ജില്ലയിൽ ബുദ്ധ മത ക്കാരും മുസ്ലിം കളും തമ്മിൽ സംഘർഷം ഉണ്ടായതിനു പിറകെ യാണ് അടി യന്തരാ വസ്ഥ പ്രഖ്യാ പിച്ചത്. ബുദ്ധ മത വിശ്വാസി കൊല്ല പ്പെടു കയും തുടര്‍ന്ന്‌ മുസ്ലീം മത വിശ്വാസി കളു ടെ സ്ഥാപന ങ്ങള്‍ കത്തി ക്കുകയും ചെയ്തി രുന്നു. സംഘര്‍ഷം നിയന്ത്രിക്കുവാൻ കഴിയാതെ വന്നപ്പോൾ പോലീസ് നിശാ നിയമം പ്രഖ്യാ പി ച്ചിരുന്നു.

ബുദ്ധ മത കേന്ദ്രങ്ങള്‍ തകര്‍ക്കുന്നു എന്നും നിര്‍ബന്ധ മത പരിവര്‍ത്തനം ചെയ്യുകയാണ് എന്നും ആരോപിച്ച് തീവ്ര ബുദ്ധ മത സംഘടന കള്‍ രംഗത്തു വന്നു. അതേ തുടര്‍ന്ന് സംഘര്‍ഷം അതി രൂക്ഷമാവുക യായിരുന്നു. ഫേയ്സ് ബുക്ക് വഴി യാണ് വ്യാജ വാര്‍ ത്ത കളും അക്രമ ത്തി നുള്ള ആഹ്വാന ങ്ങളും പ്രചരി പ്പിക്കുന്നത്. സാമൂഹിക മാധ്യമ ങ്ങളിലൂടെ അക്രമം പ്രോല്‍ സാഹി പ്പിക്കുന്ന വര്‍ക്ക് കര്‍ശന നടപടികള്‍ ഉണ്ടാവും എന്നും സര്‍ക്കാര്‍ വക്താവ് ദയാസിരി ജയ ശേഖര അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ശ്രീലങ്കയിൽ ചൈന: ഇന്ത്യക്ക് ആശങ്ക

October 26th, 2014

chinese-dragon-epathram

ന്യൂഡൽഹി: ശ്രീലങ്കയിൽ അനുദിനം വർദ്ധിച്ചു വരുന്ന ചൈനീസ് സൈനിക സാന്നിദ്ധ്യത്തിൽ ഇന്ത്യക്ക് ആശങ്ക. കഴിഞ്ഞ ദിവസം ശ്രീലങ്കൻ പ്രതിരോധ സെക്രട്ടറി ഗൊട്ടബായ രാജപക്സ ഇന്ത്യ സന്ദർശിച്ച് ഇന്ത്യൻ പ്രതിരോധ മന്ത്രി അരുൺ ജെറ്റ്ലിയുമായും ദേശീയ സുരക്ഷാ ഉപദേശകൻ അജിത് ദൊവാലുമായും കൂടിക്കാഴ്ച്ച നടത്തിയത് ഇന്ത്യയുടെ ഈ ആശങ്കയെ തുടർന്നാണ് എന്നാണ് സൂചന.

കഴിഞ്ഞ മാസം ശ്രീലങ്കൻ തുറമുഖത്ത് എത്തിയ ഒരു ചൈനീസ് മുങ്ങിക്കപ്പലാണ് ഇപ്പോൾ ഇന്ത്യയുടെ ഉറക്കം കെടുത്തുന്നത്. ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് വൻ ഭീഷണിയാണ് ഇത്. ചാങ്ഷെങ് 2 എന്ന ആണവ മുങ്ങിക്കപ്പലാണ് കൊളംബോ അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനലിൽ കഴിഞ്ഞ മാസം വന്നെത്തിയത്. ഇത് ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു ചൈനീസ് മുങ്ങിക്കപ്പൽ ശ്രീലങ്കയിൽ എത്തുന്നത്. ഇതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് രണ്ട് ചൈനീസ് യുദ്ധക്കപ്പലുകളും കൊളംബോയിൽ എത്തിയിരുന്നു.

ചൈനയും ശ്രീലങ്കയും തമ്മിൽ ശക്തമായ സൌഹൃദം നിലവിലുണ്ട്. ശ്രീലങ്കയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കും മറ്റുമായി ചൈന വൻ തോതിൽ സഹകരിക്കുന്നുണ്ട്. മാത്രവുമല്ല ശ്രീലങ്കയ്ക്ക് എതിരെയുള്ള മനുഷ്യാവകാശ ധ്വംസന ആരോപണത്തിന് എതിരെയുള്ള നടക്കുന്ന അന്വേഷണത്തിൽ ശ്രീലങ്കയെ ചൈന ശക്തമായി പിന്താങ്ങുമ്പോൾ ഇന്ത്യ വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യുദ്ധ കുറ്റകൃത്യങ്ങൾ അന്വേഷിക്കുമെന്ന് ശ്രീലങ്ക

May 19th, 2012

srilankan-war-crimes-epathram

വാഷിംഗ്ടൺ : ശ്രീലങ്കയില്‍ തമിഴ്‌ പുലികള്‍ക്ക് നേരെ നടത്തിയ ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളില്‍ നടന്ന വ്യാപകമായ യുദ്ധ കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷണം നടത്തും എന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അറിയിച്ചു. അമേരിക്കയിൽ സന്ദർശനം നടത്തുന്ന മന്ത്രി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണുമായി കൂടിക്കാഴ്ച്ച നടത്തവെയാണ് ഈ കാര്യം അറിയിച്ചത്. ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളിൽ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളും സൈനികർ നടത്തിയ കുറ്റകൃത്യങ്ങളും ശ്രീലങ്കയുടെ അറ്റോർണി ജനറൽ അന്വേഷിച്ചു വരികയാണ്. ഈ അന്വേഷണം പൂർത്തിയാവാൻ ന്യായമായ സമയം അനുവദിക്കണം. ഇതിനു മുൻപായി എന്തെങ്കിലും അന്താരാഷ്ട്ര ഇടപെടൽ ഈ കാര്യത്തിൽ ഉണ്ടാവരുത് എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « ചൈന ഇന്റർനെറ്റ് നശീകരണത്തിനായി ഉപയോഗിക്കുന്നു
Next Page » ജാക്കിചാന്‍ ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് വിടപറയുന്നു »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine