ഗീതികയുടെ ആത്മഹത്യ; മുന്‍ മന്ത്രി ഗൊപാല്‍ കന്ദയെ അറസ്റ്റു ചെയ്തു

August 18th, 2012

gopal-kanda-with-Geetika-epathram
ന്യൂഡെല്‍ഹി: എയര്‍ ഹോസ്റ്റസായിരുന്ന ഗീതിക ശര്‍മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുന്‍ ഹരിയാന മന്ത്രി ഗോപാ‍ാല്‍ ഗോയല്‍ കന്ദയെ പോലീസ് അറസ്റ്റ് ചെയ്തു.  ഗീതികയുടെ ആത്മഹത്യയെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന കന്ദയെ ഡെല്‍ഹിയിലെ അശോക് വിഹാര്‍ പോലീസ് സ്റ്റേഷനു സമീപം വച്ചാണ് പിടികൂടിയത്. ഗീതികയുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ദില്ലി ഹൈക്കോടതി അത്  നിരസിക്കുകയായിരുന്നു. കന്ദയുടെ ഉടമസ്ഥതയിലുള്ള എം.ഡി.എല്‍.ആര്‍ എയര്‍ ലൈന്‍സിലെ എയര്‍ ഹോസ്റ്റസായിരുന്നു ഗീതിക ശര്‍മ്മ. കഴിഞ്ഞ അഞ്ചാം തിയതിയാണ് ഇവര്‍ ആതമഹത്യ ചെയ്തത്. ഗീതികയുടെ ആത്മഹത്യാ കുറിപ്പില്‍ കന്ദയുടെയും അദ്ദേഹത്തിനെ ജീവനക്കാരി അരുണ ചാന്ദയുടേയും പീഢനമാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചിപ്പിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on ഗീതികയുടെ ആത്മഹത്യ; മുന്‍ മന്ത്രി ഗൊപാല്‍ കന്ദയെ അറസ്റ്റു ചെയ്തു

ഗീതികയുടെ ആത്മഹത്യ : മന്ത്രിയുടെ പീഡനത്തിന്റെ പുതിയ വെളിപ്പെടുത്തൽ

August 14th, 2012

gopal-goyal-kanda-epathram

ന്യൂഡൽഹി : ആത്മഹത്യ ചെയ്ത മുൻ എയർ ഹോസ്റ്റസ് ഗീതിക ശർമ്മയുടെ തൊഴിൽ കരാറിൽ ജോലി കഴിഞ്ഞാൽ മന്ത്രിയെ ചെന്നു കാണണം എന്ന വിചിത്രമായ വ്യവസ്ഥ ഉണ്ടായിരുന്നതായി വെളിപ്പെട്ടു. ഇത് തന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി മുൻ മന്ത്രി ഗോപാൽ ഗോയൽ കാണ്ട ആണെന്ന ഗീതികയുടെ ആത്മഹത്യാ കുറിപ്പിന് ബലം നല്കുന്നു.

geetika-sharma-epathram

23 കാരിയായ ഗീതിക രണ്ടാഴ്ച്ച മുൻപാണ് ന്യൂഡൽഹിയിലെ സ്വവസതിയിൽ തൂങ്ങിമരിച്ചത്. 2006ൽ 17 വയസുള്ളപ്പോഴാണ് ഗീതിക ആദ്യമായി കാണ്ടയുടെ ഉടമസ്ഥതയിൽ ഉള്ള എം. ഡി. എൽ. ആർ. എന്ന വിമാന കമ്പനിയിൽ ജോലിക്ക് ചേർന്നത്. അതേ വർഷം തന്നെ ഗീതിക ജോലി രാജി വെയ്ക്കാൻ തുനിഞ്ഞെങ്കിലും കമ്പനി ശമ്പളം വർദ്ധിപ്പിക്കുകയായിരുന്നു. 2009ൽ കമ്പനി പ്രവർത്തനം നിർത്തിയപ്പോൾ ഗീതിക ദുബായിൽ എത്തി എമിറേറ്റ്സിൽ ജോലിക്ക് പ്രവേശിച്ചു. എന്നാൽ വെറും 7 മാസത്തിനകം അവർ വീണ്ടും ഡൽഹിയിൽ തിരിച്ചെത്തി കാണ്ടയുടെ തന്നെ മറ്റൊരു കമ്പനിയിൽ ജോലിക്ക് ചേർന്നു.

നിരന്തരം കാണ്ട ഗീതികയെ പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് ഗീതികയുടെ കുടുംബം പറയുന്നത്. തന്റെ ജോലി ഉപേക്ഷിച്ച് ദുബായിലേക്ക് പോയ ഗീതികയെ ഭീഷണിപ്പെടുത്തുകയും ജീവിതം ദുസ്സഹമാക്കുകയും ചെയ്തതിനെ തുടർന്നാണ് ഗീതിക തിരികെ ഡൽഹിയിൽ വീണ്ടുമെത്തി കാണ്ടയുടെ കീഴിൽ വീണ്ടും ജോലി നോക്കിയത് എന്നും ഇവർ പറയുന്നു. ഈ ജോലിയുടെ കരാറിലാണ് ജോലി സമയത്തിന് ശേഷം കാണ്ടയെ ഗീതിക നേരിട്ട് വന്ന് കാണണം എന്ന വ്യവസ്ഥ ഉണ്ടായിരുന്നത് എന്നാണ് പുതിയ വെളിപ്പെടുത്തൽ.

മുൻ മന്ത്രി ഗോപാൽ ഗോയൽ കാണ്ട ഇപ്പോഴും ഒളിവിലാണ്. കാണ്ടയുടെ ഓഫീസ് കമ്പ്യൂട്ടറിൽ നിന്നും ഗീതികയ്ക്ക് അയച്ച ഈമെയിലുകൾ എല്ലാം നീക്കം ചെയ്തിരിക്കുന്നതായി പോലീസ് കണ്ടെത്തി. ഗീതികയുടെ ലാപ് ടോപ്പിൽ നിന്നും എന്തെങ്കിലും സൂചനകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സ്‌ത്രീകള്‍ ജീന്‍സ്‌ ധരിച്ചാല്‍ സദാചാര പോലീസിന്റെ ആസിഡ്‌ ആക്രമണം

August 7th, 2012

moral-policing-epathram

റാഞ്ചി: സദാചാര പോലീസിന്റെ ആക്രമണ മുന്നറിയിപ്പ്‌ റാഞ്ചിയിലും. സ്‌ത്രീകള്‍ ജീന്‍സോ, ദുപ്പട്ടയോ ധരിച്ചു പുറത്തിറങ്ങിയാല്‍ ആസിഡ്‌ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഝാര്‍ഖണ്ഡ്‌ തലസ്‌ഥാനമായ റാഞ്ചിയില്‍ പരക്കെ പോസ്റ്ററുകള്‍. ഝാര്‍ഖണ്ഡ്‌ മുക്‌തി സംഘ്‌ എന്ന സംഘടനയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം പോലീസ്‌ നിരീക്ഷിച്ചു വരികയാണെന്നും ഇതിനു പിന്നില്‍ ആരായാലും പിടിക്കുമെന്നും പോലിസ്‌ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

ക്യാപ്‌റ്റന്‍ ലക്ഷ്‌മി എന്ന വീരപുത്രി

July 23rd, 2012

captain-lakshmi-epathram

കാണ്‍പൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വീരപുത്രി ക്യാപ്റ്റന്‍ ലക്ഷ്മി സൈഗള്‍ അന്തരിച്ചു. 98 വയസായിരുന്നു. രാവിലെ പതിനൊന്നു മണിയോടെ കാണ്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്. സ്വാതന്ത്ര സമര സേനാനിയായ ഇവര്‍ സുഭാഷ് ചന്ദ്രബോസ് നേതൃത്വം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ആയിരത്തിലധികം അംഗങ്ങളുണ്ടായിരുന്ന ഝാന്‍സി റാണി റെജിമെന്റിന്റെ കേണലായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര സമര സേനാനി കള്‍ക്കിടയിലെ വിപ്ലവ സ്ത്രീ സാന്നിദ്ധ്യമായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി.

പ്രശസ്ത അഭിഭാഷകനായിരുന്ന ഡോ. എസ് സ്വാമിനാഥന്റെയും, സ്വാതന്ത്ര്യ സമര സേനാനിയും എം. എല്‍. എ. യും എം. പി. യുമായിരുന്ന എ. വി. അമ്മുക്കുട്ടിയുടെയും മകളായി 1914ല്‍ ചെന്നൈയിലാണ് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജനനം. പാലക്കാട് ആനക്കര വടക്കത്ത് കുടുംബാംഗമാണ്. സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഏറെ സംഭാവനകള്‍ നല്‍കിയ ഒരു കുടുംബമാണിത്. ഐ. എന്‍. എ. യില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് സഹപ്രവര്‍ത്തകനായ പ്രേം കുമാര്‍ സൈഗാളിനെ കണ്ടുമുട്ടിയത്‌. പിന്നീട് പ്രേം കുമാര്‍ സൈഗാള്‍ ഇവരുടെ ജീവിത പങ്കാളിയായി. മെഡിക്കല്‍ ബിരുദങ്ങള്‍ നേടിയ ഇവര്‍ ദീര്‍ഘകാലം ആരോഗ്യ രംഗത്തു സേവനമനുഷ്ഠിച്ചു. ക്യാപ്റ്റന്‍ ലക്ഷ്മി കാണ്‍പൂര്‍കാരുടെ പ്രിയപ്പെട്ട ‘മമ്മീജി’ യാണ്. 1971 മുതല്‍ സി. പി. എം. അംഗത്വമുള്ള ക്യാപ്റ്റന്‍ ലക്ഷ്മി 2002ല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിനെതിരെ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. 1998 ല്‍ പദ്മ വിഭൂഷണ്‍ ബഹുമതി നല്‍കി രാജ്യം ഇവരെ ആദരിച്ചു. മുന്‍ എം. പി. യും സി. പി. ഐ. എം. കേന്ദ്ര കമ്മറ്റി അംഗവുമായ സുഭാഷിണി അലി മകളാണ്.

തികഞ്ഞ മനുഷ്യ സ്നേഹിയായ ഇവരുടെ ജീവിതം മുഴുവന്‍ രാജ്യത്തിനും സമൂഹത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. പാവപ്പെട്ടവര്‍ക്കായി ഒട്ടേറെ ആരോഗ്യ – സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഇവര്‍ മരണം വരെ സജ്ജീവ പങ്കാളിയായിരുന്നു. ആതുര സേവനം നടത്തുക എന്ന ഉദ്ദേശത്തോടെയാണ്‌ തന്റെ ജീവിത വഴിയായി വൈദ്യ ശാസ്‌ത്രത്തെ തെരഞ്ഞെടുത്തത് തന്നെ‌. മരണത്തിലും തന്റെ ആ ആത്മാര്‍ഥത അവര്‍ നിലനിര്‍ത്താന്‍ ശ്രമിച്ചു. മരണശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്നും ശരീരം പഠനത്തിനായി നല്‍കണമെന്നും അവര്‍ ആഗ്രഹിച്ചു. ആ മഹതിയുടെ ആഗ്രഹപ്രകാരം മരിച്ച ഉടനെ അവരുടെ കണ്ണുകള്‍ ദാനം ചെയ്‌തു. മൃതദേഹം കാണ്‍പൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനത്തിനായി വിട്ടു കൊടുത്തു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യുവതിയെ ഗ്രാമീണര്‍ നഗ്നയാക്കി മര്‍ദ്ദിച്ചു

July 23rd, 2012
violence-against-women-epathram
ഉദയ്പൂര്‍: അവിഹിതബന്ധം ആരൊപ്പിച്ച് രാജ്യസ്ഥാനിലെ ഉദയ്പൂരില്‍ യുവതിയെ ഗ്രാമീണര്‍ നഗ്നയാക്കി മര്‍ദ്ദിച്ചു. അയല്‍‌വാസിയായ കാമൂകനോടൊപ്പം നാടുവിട്ട യുവതിയെ തിരികെ കോണ്ടു വന്ന ശേഷം ഗ്രാമത്തിലെ ഭരണ സമിതി വിചാരണ നടത്തി. തുടര്‍ന്ന് യുവതിയെ നഗ്നയാക്കി നടത്തുകയും മര്‍ദ്ദിക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തു. യുവാവിനേയും ഗ്രാമീണര്‍ മര്‍ദ്ദിച്ചു. സംഭവം അറിഞ്ഞെത്തിയ പോലീസിനു നേരെയും ഗ്രാമവാസികള്‍ ആക്രമണം നടത്തി. കല്ലേറില്‍ പോലീസുകാര്‍ക്ക് പരിക്കുണ്ട്. യുവതിയെ പോലീസ് രക്ഷപ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on യുവതിയെ ഗ്രാമീണര്‍ നഗ്നയാക്കി മര്‍ദ്ദിച്ചു


« Previous Page« Previous « പ്രണബ് മുഖര്‍ജി ഇനി പ്രഥമ പൌരന്‍
Next »Next Page » ക്യാപ്‌റ്റന്‍ ലക്ഷ്‌മി എന്ന വീരപുത്രി »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine