
കൊച്ചി : സ്‌കൂളിൽ വിദ്യാര്‍ത്ഥികളുടെ അച്ചടക്കം ഉറപ്പാക്കാനും അവരെ തിരുത്താനും അദ്ധ്യാപകർക്ക് ചൂരല്‍ പ്രയോഗം നടത്താം എന്നും ഹൈക്കോടതി.
തിരുവനന്തപുരം വെങ്ങാനൂരിലെ സ്‌കൂൾ അദ്ധ്യാപകന്‍ ചൂരൽ പ്രയോഗം നടത്തി എന്നതിന്റെ പേരിൽ വിഴിഞ്ഞം പോലീസ് കേസ് എടുത്തതിന്റെ തുടർ നടപടികൾ റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
കേസിനു ആസ്പദമായ സംഭവം നടക്കുന്നത് കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു. തന്നെ സ്റ്റാഫ് മുറിയിലേക്കു വിളിച്ചു വരുത്തിയ അദ്ധ്യാപകന്‍ ചൂരല്‍ ഉപയോഗിച്ച് അടിച്ചു എന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ പരാതി.
തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലെ കേസിന്റെ തുടർ നടപടികൾ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് അദ്ധ്യാപകൻ ഫയൽ ചെയ്ത ഹർജി അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതി ജസ്റ്റിസ് സി. പ്രദീപ് കുമാറിന്റെ നിരീക്ഷണം. അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അനുമതി രക്ഷിതാക്കള്‍ അദ്ധ്യാപകർക്ക് നല്‍കുന്നതായി കണക്കാക്കണം എന്നുള്ള ഹൈക്കോടതിയുടെ മുന്‍ ഉത്തരവും കൂടെ കണക്കിലെടുത്തു കൊണ്ടാണ് ഈ നിരീക്ഷണം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, കേരള ഹൈക്കോടതി, കോടതി, പ്രതിരോധം, മനുഷ്യാവകാശം, വിദ്യാഭ്യാസം, സാമൂഹികം




























