തൃശ്ശൂര്‍ പൂരം : ജില്ലയില്‍ ഹര്‍ത്താല്‍

February 22nd, 2017

hartal-idukki-epathram
തൃശ്ശൂര്‍ : ഉത്സവ കോർഡിനേഷൻ കമ്മിറ്റി തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ഹര്‍ത്താ ലിന് ആഹ്വാനം ചെയ്തു.

വെടിക്കെട്ടിനും ആന എഴുന്നെള്ളി പ്പിനും അനുമതി നൽകാ ത്തതിൽ പ്രതിഷേധിച്ചു കൊണ്ടാണ് രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ ഹര്‍ത്താല്‍ നടത്തുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സംസ്ഥാന സ്കൂൾ കലോൽസവം : കോഴി ക്കോടിന് കലാ കിരീടം

January 22nd, 2017

57th-school-kalolsavam-logo-2017-ePathram
കണ്ണൂർ : സംസ്ഥാന സ്കൂൾ കലോൽസവ ത്തിൽ കോഴി ക്കോടിന് കലാ കിരീടം. തുടർച്ച യായ പതിനൊന്നാം തവണ യാണ് കോഴിക്കോട് ജില്ല കിരീടം ചൂടുന്നത്.

937 പോയിന്റു നേടി സ്വര്‍ണ്ണ ക്കപ്പ് കരസ്ഥ മാക്കിയ തോടെ ഏറ്റവും കൂടു തൽ തവണ തുടർച്ച യായി കലാ കിരീടം നേടുന്ന ജില്ലയായി കോഴിക്കോട് ചരിത്ര ത്തില്‍ ഇടം നേടി.

936 പോയിന്റു മായി രണ്ടാം സ്ഥാനത്ത് പാല ക്കാട് ജില്ലയും 933 പോയിന്റു മായി ആതി ഥേയര്‍ ആയ കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനത്തും നില യുറ പ്പിച്ചു.

തൃശൂര്‍ (921), മലപ്പുറം (907), കോട്ടയം (880), എറണാ കുളം (879), ആലപ്പുഴ (867), കൊല്ലം (866), വയനാട് (854), തിരു വനന്ത പുരം (844), കാസര്‍കോട് (817), പത്തനം തിട്ട (772), ഇടുക്കി (750) എന്നിങ്ങനെ യാണ് മറ്റു ജില്ല കളുടെ പോയിന്റ് നില.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഓണാഘോഷങ്ങൾക്ക് പരിസമാപ്തി

September 11th, 2014

pulikkali-trichur-onam-epathram

തൃശ്ശൂർ: സാംസ്കാരിക തലസ്ഥാന നഗരമായ തൃശ്ശൂരിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നു വരുന്ന വിപുലമായ ഓണാഘോഷ പരിപാടികൾക്ക് പരിസമാപ്തിയായി. ഇതിന്റെ ഭാഗമായി ഇന്നലെ നഗരത്തിൽ നടന്ന പുലിക്കളി നാടിനും നാട്ടുകാർക്കും മാത്രമല്ല, ഓണാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ വിനോദ സഞ്ചാരികൾക്കും ആവേശം പകർന്നു.

നൂറ് കണക്കിന് പുലികളാണ് ഇന്നലെ നഗരത്തിൽ ഇറങ്ങിയത്. വിനോദ സഞ്ചാരം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭയും പോലീസ് അസോസിയേഷനും സഹകരിച്ചാണ് ഇത്തവണ വിപുലമായ സജ്ജീകരണങ്ങളോടെ പുലിക്കളി ഒരുക്കിയത്. പുലിക്കളി പ്രമാണിച്ച് നഗരത്തിലെ ചില റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും എന്ന് നേരത്തേ അറിയിപ്പ് ഉണ്ടായിരുന്നതിനാൽ രാവിലെ മുതൽ ജനം പാതയോരങ്ങളിൽ കാത്തു നിന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നൂറ് കണക്കിന് പുലി വേഷങ്ങൾ സ്വരാജ് ഗ്രൌണ്ടിലേക്ക് എത്തിയതോടെ നഗരം അവേശത്തിമിർപ്പിൽ ആറാടി. ആയിരക്കണക്കിന് ആളുകളാണ് പരിപാടി കാണാൻ തടിച്ച് കൂടിയത്.

- സ്വ.ലേ.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഭ്യൂഹങ്ങള്‍ക്ക് വിരാമം; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായി

May 9th, 2014

Thechikottukavu_Ramachandran_ePathram

തൃശ്ശൂര്‍: ഇലഞ്ഞി പൂത്ത മണം പരന്ന് കിടക്കുന്ന വടക്കം നാഥന്റെ അന്തരീക്ഷം. തെക്കേ ഗോപുര നടയില്‍ അക്ഷമരായി ആകാംഷയോടെ കാത്തു നില്‍ക്കുന്ന ആയിരക്കണക്കിനു പേര്‍. ഒടുവില്‍ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് തെക്കേ ഗോപുര വാതില്‍ തുറന്ന് തലയെടുപ്പോടെ നെയ്തലക്കാവിലമ്മയെ ശിരസ്സിലേറ്റി പ്രൌഡിയോടെ തലയെടുപ്പിന്റെ തമ്പുരാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പുറത്തേക്ക്. ഇതോടെ കാത്തു നിന്ന ആയിരക്കണക്കിനു ആരാധകരുടെ ആവേശം അണ പൊട്ടി. മഴയെ അവഗണിച്ച് തടിച്ചു കൂടിയവര്‍ വായ്ക്കുരവയിട്ടും കൈകളുയര്‍ത്തിയും കുടകള്‍ ഉയര്‍ത്തിയും ആഹ്ളാദ നൃത്തം ചവിട്ടി. ആരാധകരെ തുമ്പിയുയര്‍ത്തി വണങ്ങി രാമചന്ദ്രന്‍ നന്ദി പ്രകടിപ്പിച്ചു. തുടര്‍ന്ന് ആരാധകരുടെ നടുവിലേക്ക്. ചടങ്ങ് അവസാനിച്ചപ്പോള്‍ രാമചന്ദ്രനെ തന്റെ തട്ടകമായ പേരാമംഗലത്തേക്ക് എത്തിച്ചിട്ടാണ് ആരാധകര്‍ മടങ്ങിയത്. കേരളത്തില്‍ മറ്റൊരാനയ്ക്കും ഇല്ല ഇത്രയധികം ആരാധകര്‍.

ഈ സീസണില്‍ പ്രസിദ്ധമായ നിരവധി പൂരങ്ങളില്‍ പങ്കെടുത്തു വരികയായിരുന്നു രാമചന്ദ്രന്‍. എന്നാല്‍ കഴിഞ്ഞ ആഴ്ച പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ ആനയെ പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിക്കൊണ്ട് ഒരു ഉത്തരവ് വരുന്നു. രാമചന്ദ്രന്‍ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നതില്‍ ചിലര്‍ക്കുള്ള വിയോജിപ്പിന്റെ ഫലമായിരുന്നു അത്.

ആനയെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കുവാന്‍ കോടതി ഉത്തരവും വെറ്റിനറി ഡോക്ടര്‍മാരുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഡി. എഫ്. ഒ. യുടെ അനുമതിയും ഉണ്ടെന്നിരിക്കെ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ലാതെ ആനയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നത് എന്തിനാണെന്ന ചോദ്യം ഉയര്‍ന്നു. നെയ്തലക്കാവ് ക്ഷേത്ര പ്രതിനിധികളും തെച്ചിക്കോട്ടുകാവ് ദേവസ്വം പ്രതിനിധികളും അധികൃതരുമായി ചര്‍ച്ച നടത്തി. കമ്മറ്റിക്കാര്‍ കളക്ടറെ കണ്ട് ചര്‍ച്ച നടത്തിയെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. ഇതോടെ ആരാധകരുടെ പ്രതിഷേധം ശക്തമായി. സെലിബറേഷന്‍ കമ്മിറ്റിയിലും ആനയെ പങ്കെടുപ്പിക്കണം എന്ന നിലപാടില്‍ ഭൂരിപക്ഷവും ഉറച്ചു നിന്നു. ഒടുവില്‍ കളക്ടര്‍ ചില നിബന്ധനകളോടെ ആനയെ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. എങ്കിലും ചടങ്ങു നടക്കും വരെ ആരാധകരുടെ ആശങ്കകള്‍ അകന്നിരുന്നില്ല. അത്രയ്ക്കും ശക്തമായിരുന്നു രാമചന്ദ്രനെതിരെ ഉള്ള അണിയറ നീക്കങ്ങള്‍.

പത്തു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഉത്സവങ്ങളില്‍ രാമചന്ദ്രന്‍ നിറസാന്നിദ്ധ്യമാണ്. ബുക്കിങ്ങ് ഏറിയപ്പോള്‍ ലേലം വിളിച്ച് ഉയര്‍ന്ന തുകയ്ക്കാണ് ഇവനെ ഉത്സവങ്ങള്‍ക്കായി വിടുന്നത്. ഒരു ഉത്സവത്തില്‍ പങ്കെടുക്കുവാനായി നാലു ലക്ഷത്തിലധികം രൂപയ്ക്ക് വരെ ഇവന്‍ ലേലത്തില്‍ പോയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംസ്ഥാന സ്കൂള്‍ കലോത്സവത്തിനു പാലക്കാട് തുടക്കം

January 19th, 2014

പാലക്കാട്: അമ്പത്തിനാലാമാത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനു പാലക്കാട് തുടക്കം കുറിച്ചു. പ്രധാന വേദിയായ മഴവില്ലില്‍ വെബ്സ്ക്രീനിങ്ങ് വഴിയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കലോത്സവം ഉദ്ഘാടനം ചെയ്തത്. ഇതോടെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൌമാരകലോത്സവത്തിനു തുടക്കം ആയി. വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അധ്യക്ഷം വഹിച്ച ചടങ്ങില്‍ ചലച്ചിത്ര താരം ബാല ചന്ദ്രമേനോന്‍ മുഖ്യ അതിഥിയായിരുന്നു.

പതിനെട്ട് വേദികളിലായി 232 ഇനങ്ങളില്‍ പന്ത്രണ്ടായിരത്തോളം കുട്ടികള്‍ മത്സരിക്കും. കലോത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക ഘോഷയാത്ര പാലക്കാടന്‍ കലാ രൂപങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുള്ളതായിരുന്നു. വിദ്യാര്‍ഥികളും, അധ്യാപകരും, സാംസ്കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെ നാലായിരത്തോളം പേര്‍ പങ്കെടുത്തു. ഉച്ചക്ക് രണ്ടുമണിക്ക് ശേഷം വിക്ടോറിയ കോളേജ് പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലെ പ്രധാന വേദിയ്ക്കരികില്‍ സമാപിച്ചു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

4 of 1534510»|

« Previous Page« Previous « മെഹർ തരാർ: പാൿ ചാര ബന്ധം അന്വേഷിക്കണമെന്ന് പ്രതിപക്ഷം
Next »Next Page » ദേശാഭിമാനിയുടെ വിവാദ ഭൂമി ഇടപാട്: വി.എസ്. പോളിറ്റ് ബ്യൂറോക്ക് പരാതി നല്‍കി »



  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine