ഓണത്തിന് റെക്കോര്‍ഡ്‌ മദ്യ വില്‍പ്പന

August 23rd, 2010

alcoholism-keralaതിരുവനന്തപുരം : ഉത്രാട നാളില്‍ മാത്രം കേരളത്തില്‍ വിറ്റത് 30 കോടി രൂപയുടെ മദ്യം. 24 ലക്ഷം രൂപയുടെ മദ്യം വിറ്റ്‌ ചാലക്കുടി ബീവറേജസ്‌ മദ്യ വില്‍പ്പന ശാല വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത്‌ എത്തി. കഴിഞ്ഞ 6 ദിവസത്തില്‍ കേരളത്തില്‍ വിറ്റഴിഞ്ഞത് 155.61 കോടി രൂപയുടെ മദ്യമാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആഡംഭരമില്ലാതെ മന്ത്രി ബിനോയ് വിശ്വത്തിന്റെ മകള്‍ വിവാഹിതയായി

August 10th, 2010

wedding-epathramതിരുവനന്തപുരം : ആര്‍ഭാടങ്ങള്‍ക്ക് അതിരുകള്‍ ഇല്ലാതെ നടക്കുന്ന മന്ത്രി മക്കളുടെ വിവാഹങ്ങള്‍ക്ക് ഒരു അപവാദമായി സബ് രജിസ്ട്രാര്‍ ഓഫീസിലെ ലളിതമായ ഒരു ചടങ്ങില്‍ മന്ത്രി പുത്രിയുടെ വിവാഹം നടന്നു. വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വത്തിന്റെയും ഷൈലാ ജോര്‍ജ്ജിന്റേയും മകള്‍ രശ്മിയും മലപ്പുറം പേരാമ്പ്ര സ്വദേശി ഷംസുദ്ദീനുമാണ് കഴിഞ്ഞ ദിവസം മാതൃകാ വിവാഹം നടത്തിയത്.

തിരുവനന്തപുരം പട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ആണ് ഇരുവരും വിവാഹിതരായത്. ലളിതമായ ചടങ്ങിനു സാക്ഷിയായി അടുത്ത ബന്ധുക്കളും ഏതാനും സുഹൃത്തുക്കളും മാത്രം. ബിനോയ് വിശ്വത്തിന്റെ ഭാര്യാ മാതാവ് കൂത്താട്ടുകുളം മേരി സാംസ്കാരിക പ്രവര്‍ത്തകരായ കെ. ഈ. എന്‍. കുഞ്ഞമ്മദ്, പി. കെ. പോക്കര്‍ തുടങ്ങിയവരും വധൂവരന്മാരെ ആശീര്‍വദിക്കുവാന്‍ എത്തിയിരുന്നു.

“ദി ഹിന്ദു” പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റില്‍ സബ് എഡിറ്ററാണ് രശ്മി. ഷംസുദ്ദീന്‍ ദേശാഭിമാനി പത്രത്തില്‍ സബ് എഡിറ്ററും. ഇരുവരും നേരത്തെ സുഹൃത്തുക്കള്‍ ആയിരുന്നു.

വിവാഹം എത്രയും ലളിതമാക്കണം എന്ന് മന്ത്രി ബിനോയ് വിശ്വത്തിനും മകള്‍ക്കും ആഗ്രഹം ഉണ്ടായിരുന്നു. വേദികളിലും ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ സംസാരിക്കുക മാത്രമല്ല, പ്രവര്‍ത്തിയിലും നിലനിര്‍ത്തുന്ന ആദര്‍ശ ശുദ്ധി തന്റെ മകളുടെ വിവാഹത്തിലൂടെ അദ്ദേഹം തെളിയിച്ചു.

-

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

മദ്രസ അദ്ധ്യാപക ക്ഷേമനിധി പദ്ധതി

June 25th, 2010

കോഴിക്കോട്‌: സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയുടെ ഭാഗമായി രൂപീകരിച്ച പാലോളി കമ്മിറ്റിയുടെ  നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മദ്രസ അദ്ധ്യാപക ക്ഷേമനിധി പദ്ധതി 26ന്‌ ആരംഭിക്കും. തപാല്‍ വകുപ്പ്‌, കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്ക്‌ എന്നിവയുടെ സഹകരണ ത്തോടെയാണു മദ്രസ അദ്ധ്യാപകരുടെയും മദ്രസ കമ്മിറ്റി മാനേജ്‌ മെന്റുകളുടെയും പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നത്‌. 20 വയസ്സ്‌ തികഞ്ഞവരും മദ്രസ അദ്ധ്യാപക ജോലിയില്‍ ഏര്‍പ്പെട്ടവരുമായ എല്ലാവര്‍ക്കും പദ്ധതിയില്‍ അംഗത്വം ലഭിക്കും. 65 വയസ്സു വരെ ജോലിയില്‍ തുടര്‍ന്നു കൊണ്‌ടു ക്ഷേമനിധി അംഗത്വം നിലനിര്‍ത്താം.

ക്ഷേമനിധി വിഹിതമായി മദ്രസ അദ്ധ്യാപകരും മദ്രസ മാനേജ്‌മെന്റ്‌ കമ്മിറ്റിയും പ്രതിമാസം 50 രൂപ വീതം സൗകര്യ പ്രദമായ തപാല്‍ ഓഫിസുകളില്‍ അടയ്‌ക്കണം. ക്ഷേമനിധിയില്‍ വീഴ്‌ച കൂടാതെ അഞ്ചു വര്‍ഷം പൂര്‍ത്തിയാ ക്കുന്നവര്‍ക്കു മിനിമം പെന്‍ഷനായ 500 രൂപ പ്രതിമാസം ലഭിക്കും. 30 വര്‍ഷം അംഗത്വം തുടരുന്ന അധ്യാപകന്‌ 1,200 രൂപയ്‌ക്കു മേല്‍ പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. ഇവരുടെ കാലശേഷം കുടുംബത്തിനു രണ്‌ടു ലക്ഷം രൂപ വരെ നിക്ഷേപ ത്തുകയായും ലഭിക്കും. 40 വര്‍ഷം അംഗത്വം തുടരുന്നവര്‍ക്കു 3,100 രൂപയ്‌ക്കു മുകളില്‍ പെന്‍ഷനായി ലഭിക്കും. കൂടാതെ, നിക്ഷേപ ത്തുകയായ നാലര ലക്ഷത്തോളം രൂപയും കിട്ടും. കേരളത്തില്‍ ഇതു വരെ ആവിഷ്‌കരിച്ച സമാന പദ്ധതി കളെക്കാള്‍ മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ഈ പദ്ധതി പ്രകാരം ഉറപ്പു നല്‍കുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

മദ്രസ അദ്ധ്യാപകരുടെ ജീവിതം സുരക്ഷിത മാക്കുന്നതിനു വേണ്‌ടിയുള്ള പദ്ധതിയില്‍ സംസ്ഥാനത്തെ 49,000 ത്തോളം മദ്രസ അദ്ധ്യാപകര്‍ക്കു പ്രയോജനം ലഭിക്കും. പെന്‍ഷന്‍ പദ്ധതിയുടെ സംസ്ഥാനതല അംഗത്വ വിതരണ ഉദ്‌ഘാടനവും, പദ്ധതിക്കായുള്ള സര്‍ക്കാര്‍ ഫണ്‌ടിന്റെ വിതരണവും, കോഴിക്കോട്‌ ടാഗോര്‍ ഹാളില്‍ ജൂണ്‍ 26നു വൈകീട്ട്‌ 4 മണിക്ക് മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി നിര്‍വഹിക്കുമെന്നു സ്വാഗത സംഘം ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി. കുഞ്ഞമ്മദ്‌ കുട്ടി മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പദ്ധതിയുടെ ഉദ്‌ഘാടന ച്ചടങ്ങില്‍ സര്‍ക്കാര്‍ അനുവദിച്ച ഫണ്‌ട്‌, കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ എം. മെഹബൂബും, മദ്രസ അദ്ധ്യാപകരുടെ അംഗത്വ വരിസംഖ്യ സംസ്ഥാന ചീഫ്‌ പോസ്റ്റ്‌ മാസ്റ്റര്‍ ജനറല്‍ ശോഭാ കോശിയും സ്വീകരിക്കും. ഉദ്‌ഘാടന ത്തോടനുബന്ധിച്ചു ടാഗോര്‍ ഹാളില്‍ സജ്ജീകരിക്കുന്ന കൗണ്‌ടറുകളില്‍ നിന്നു ക്ഷേമനിധി പെന്‍ഷന്‍ അപേക്ഷാ ഫോറം വിതരണം ചെയ്യും. കലക്ടറേറ്റിലും ഒപ്പം കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്കിന്റെ ശാഖകളിലും ഫോറം ലഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ തപാല്‍ വകുപ്പ്‌ സീനിയര്‍ സൂപ്രണ്‌ട്‌ പി. രാമകൃഷ്‌ണന്‍, ക്ഷേമനിധി മാനേജര്‍ വി. ആര്‍. രാജന്‍ എന്നിവര്‍ പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

52.60 കോടി രൂപയുടെ മദ്യം കഴിച്ച കേരളം

January 2nd, 2010

alcoholism-keralaതിരുവനന്തപുരം : ആഘോഷമെന്ന് പറഞ്ഞാല്‍ മദ്യം കുടിക്കാനുള്ള അവസരം ആക്കുകയാണ് മലയാളി. പുതു വല്‍സര ആഘോഷ ത്തിനായി കേരളം കുടിച്ച് കളഞ്ഞത് 52.60 കോടി രൂപയുടെ മദ്യം. ഡിസംബര്‍ 30ന് 22.60 കോടി രൂപയുടെയും, ഡിസംബര്‍ 31ന് 30 കോടി രൂപയുടെയും മദ്യം കേരളത്തില്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 40.48 കോടി രൂപയായിരുന്നു. 31 ശതമാനമാണ് ഈ വര്‍ഷത്തെ വര്‍ധന. മദ്യപാനത്തില്‍ ചാലക്കുടി തന്നെയാണ് ഈ പുതു വല്‍സരത്തിലും മുന്നില്‍. 16.62 ലക്ഷം രൂപയുടെ മദ്യമാണ് അവിടെ വിറ്റഴിച്ചത്. പൊന്നാനിയും തിരൂരുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. യഥാക്രമം 13.77 ലക്ഷവും 13.73 ലക്ഷവും.

നാരായണന്‍ വെളിയംകോട്, ദുബായ്

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

57 of 571020555657

« Previous Page « പനി പിടിച്ച കേരളം
Next » മൂന്നു ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം »



  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine