പ്ലാച്ചിമട ബില്‍ നിയമമാകുന്നു

February 23rd, 2011

drink-cocacola-epathram

തിരുവനന്തപുരം : കൊക്കക്കോള കമ്പനി വരുത്തി വെച്ച പരിസ്ഥിതി നാശത്തിന് കമ്പനിയെ കൊണ്ട് തന്നെ പരിഹാരം ചെയ്യിക്കുവാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ പ്ലാച്ചിമട ബില്‍ സബ്ജക്റ്റ്‌ കമ്മിറ്റിയുടെ പരിഗണനയ്ക്കായി കേരള നിയമസഭ അയച്ചു. കൊക്കക്കോള കമ്പനിയുടെ പ്ലാച്ചിമടയിലെ ബോട്ടലിംഗ് പ്ലാന്റിനെതിരെ പരാതി സമര്‍പ്പിക്കാന്‍ ഒരു പ്രത്യേക ട്രൈബ്യൂണല്‍ ഏര്‍പ്പെടുത്താന്‍ ഈ ബില്ലില്‍ നിര്‍ദ്ദേശമുണ്ട്.

“പ്ലാച്ചിമട കൊക്കക്കോള വിക്ടിംസ് റിലീഫ്‌ ആന്‍ഡ്‌ കോമ്പന്‍സേഷന്‍ ക്ലെയിംസ് സ്പെഷ്യല്‍ ട്രിബ്യൂണല്‍ ബില്‍ 2011” എന്ന പേരിലുള്ള ഈ ബില്ല് സബ്ജക്റ്റ്‌ കമ്മിറ്റിയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഇന്ന് സഭയില്‍ തിരിച്ചെത്തുന്നതോടെ ഇത് നിയമമാകും.

കേരള നിയമ നിര്‍മ്മാണ ചരിത്രത്തിലെ ഒരു നാഴിക കല്ലാണ് പ്രസ്തുത ബില്‍ എന്നാണു ബില്‍ സഭയില്‍ അവതരിപ്പിച്ച ജല വിഭവ വകുപ്പ്‌ മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്‍ പറഞ്ഞത്‌. പാലക്കാട്ടെ പ്ലാച്ചിമട ഗ്രാമത്തില്‍ കൊക്കക്കോള കമ്പനി വരുത്തി വച്ച പരിസ്ഥിതി നാശത്തിനു കമ്പനിയെ കൊണ്ട് തന്നെ വില നല്‍കുവാന്‍ ബാദ്ധ്യസ്ഥരാക്കുന്ന നിയമ വ്യവസ്ഥകള്‍ നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ് എന്നും മന്ത്രി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ ദോഷകരമല്ല : പവാര്‍

February 22nd, 2011

endosulfan-victim-epathram

ന്യൂഡല്‍ഹി: നിരവധി എന്‍ഡോസള്‍ഫാന്‍ ദുരന്തങ്ങള്‍ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ കേരള ജനതയ്ക്ക് മറ്റൊരു വെല്ലുവിളി കൂടി. ഇന്ന് ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ കെ. സുധാകരന്‌ നല്‍കിയ മറുപടിയില്‍ കേന്ദ്ര കൃഷി മന്ത്രി ശരത്‌ പവര്‍ എന്‍ഡോസള്‍ഫാന്‍ ദോഷകരമല്ല എന്ന പ്രസ്താവന ഇറക്കി. കേരളത്തില്‍ നിന്നുള്ള എം. പി. മാര്‍ പ്രശ്നം അവതരിപ്പി ച്ചപ്പോഴാണ് പവാര്‍ തന്റെ നിലപാട് വെളിപ്പെടുത്തിയത്.

കാസര്‍ഗോഡ്‌ ഉണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണം ഈ കീടനാശിനി ഹെലികോപ്റ്ററില്‍ തളിച്ചതാണ്. എന്നാല്‍ ആകാശ മാര്‍ഗം ഇത് തളിക്കരുത് എന്ന് കീടനാശിനി ബോര്‍ഡിന്‍റെ വ്യക്തമായ നിര്‍ദേശത്തെ മറി കടന്നാണ് ഇങ്ങനെ പ്രവര്‍ത്തിച്ചത്. യുറോപ്പിലും അമേരിക്കയിലും ഈ കീടനാശിനി നിരോധിച്ചിട്ടുണ്ട്‌ എങ്കിലും ചൈന അടക്കം ഏതാനും ഏഷ്യന്‍ രാജ്യങ്ങളില്‍ ഇതു ഇപ്പോഴും ഉപയോഗത്തില്‍ ഉണ്ട്.

രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലും കര്‍ഷകര്‍ എന്‍ഡോസള്‍ഫാനു  അനുകൂലമായ നിലപാടാണ് എടുത്തിട്ടുള്ളത്. എന്‍ഡോസള്‍ഫാന്‍ വിഷയം പഠിക്കുന്നതിന് ഐ. സി. എ. ആറിന്റെ നേതൃത്വത്തില്‍ പുതിയ കമ്മറ്റിയെ നിയോഗിച്ചതായും കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

- ലിജി അരുണ്‍

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

പരിസ്ഥിതിയ്ക്കു വേണ്ടി ഒരു ബുധനാഴ്ച

February 7th, 2011

dubai-traffic-metro-railway-epathram
ദുബായ് : ഫെബ്രുവരി 9 നു നിങ്ങളുടെ കാറുകള്‍ക്ക് പകരം പൊതു ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ജോലി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുവാന്‍ ദുബായ് മുനിസിപ്പാലിറ്റി തങ്ങളുടെ ജീവനക്കാരോട് ആഹ്വാനം ചെയ്യുന്നു. ദുബായ് മുനിസിപ്പാലിറ്റി കാര്യാലയ ത്തിലേയും സമീപ സര്‍ക്കാര്‍ ഓഫീസുകളിലേയും ഏകദേശം 2500 ല്‍ അധികം വരുന്ന ജീവനക്കാര്‍ ബുധനാഴ്ച്ച തങ്ങളുടെ കാറുകള്‍ക്ക് പകരം ദുബായിലെ പൊതു ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഈ പരിസ്ഥിതി സംരക്ഷണ ഉദ്യമത്തില്‍ പങ്കു ചേരുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.

കഴിഞ്ഞ കൊല്ലം ഫെബ്രുവരി 17 നും ഇതു പോലെ ഒരു ദിവസം ആചരിച്ച് വായു മലിനീകരണം, കാര്‍ബണ്‍ പുറന്തള്ളല്‍ എന്നിവ കുറയ്ക്കാനും കൂടുതല്‍ ജനങ്ങളെ പൊതു ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതില്‍ തല്പരരാക്കാനും ദുബായ് മുനിസിപാലിറ്റിക്ക് കഴിഞ്ഞിരുന്നു.

പരിസ്ഥിതി വകുപ്പിന്‍റെ കണക്കനുസരിച്ച് ദുബായിലെ 42% വായു മലിനീകരണം റോഡ്‌ ഗതാഗതം വഴിയാണ്. ഓരോ വാഹനവും ഒരു കിലോമീറ്റര്‍ ഓടുമ്പോള്‍ 110 മുതല്‍ 250 മില്ലിഗ്രാം കാര്‍ബണ്‍ വരെ പുറന്തള്ളപ്പെടുന്നു. ചുരുക്കത്തില്‍ ദിവസവും 10 ലക്ഷത്തില്‍ പരം കാറുകള്‍ ദുബായ് നിരത്തിലൂടെ ഓടുമ്പോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വളരെ അധികമാണ്. കഴിഞ്ഞ കൊല്ലം ഫെബ്രുവരി 17നു ദുബായ് റോഡുകളില്‍ കാറുകള്‍ കുറഞ്ഞപ്പോള്‍ അത് വഴി കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളലില്‍ 3 ടണ്ണ്‍ കുറവുണ്ടായി.

എല്ലാ കൊല്ലവും ഇങ്ങനെ ഒരു ദിവസം ആചരിക്കാന്‍ പദ്ധതിയിടുന്ന ദുബായ് മുനിസിപ്പാലിറ്റി, ഇനി ഇത് സ്വകാര്യ മേഖലയിലേയ്ക്ക് കൂടി വ്യാപിപ്പിക്കുവാന്‍ ആലോചിക്കുന്നുണ്ട്. അങ്ങനെ ഒരു കാര്‍ എങ്കിലും റോഡില്‍ ഇറങ്ങാതെ യിരിക്കുമ്പോള്‍ തങ്ങള്‍ മഹത്തായ ഒരു പരിസ്ഥിതി സംരക്ഷണ പദ്ധതിയില്‍ പങ്കാളി കളാവുകയാണ് എന്ന് ദുബായ് മുനിസിപാലിറ്റി ജനങ്ങളെ ഉത്ബോധിപ്പിക്കുന്നു.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ജനിതക വിളകള്‍ക്ക്‌ നിരുപാധിക പിന്തുണയില്ല

January 10th, 2011

gm-crops-epathram

തിരുവനന്തപുരം : സി. പി. ഐ. (എം) ജനിതക വിളകളെ പൂര്‍ണ്ണമായി തള്ളിക്കളയുന്നില്ല എന്നത് ജനിതക വിളകള്‍ക്കുള്ള നിരുപാധിക പിന്തുണയല്ല എന്ന് ധന മന്ത്രിയും സി. പി. ഐ. എം. കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ്‌ ഐസക്‌ വ്യക്തമാക്കി. ജനിതക വിത്തിനെ എതിര്‍ക്കുന്നത് അന്ധ വിശ്വാസമാണ് എന്ന സി. പി. ഐ. (എം) പോളിറ്റ്‌ ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയുടെ പ്രസ്താവനയെ ചൊല്ലി ഉയര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍, എ. കെ. ജി. ഗവേഷണ പഠന കേന്ദ്രം സംഘടിപ്പിച്ച അന്താരാഷ്‌ട്ര പഠന കോണ്ഗ്രസില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരിത വിപ്ലവത്തിന്റെ കാര്യത്തില്‍ നടന്ന പോലെ ജനിതക സാങ്കേതിക വിദ്യയുടെ ഗവേഷണവും പൊതു മേഖലയിലാണ് നടക്കേണ്ടത്. പൊതു മേഖലാ സ്ഥാപനങ്ങള്‍ ഇതിനു തയ്യാറാവാത്ത സാഹചര്യത്തിലാണ് സ്വകാര്യ മേഖല ഈ രംഗം കയ്യടക്കുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു.

ബി. ടി. വഴുതനയെ പാര്‍ട്ടി എതിര്‍ത്തത് അത് മൂലം ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് വേണ്ടത്ര പഠനം നടന്നിട്ടില്ല എന്നതിനാലാണ്. ഇതിന്റെ ഉപയോഗത്തിന് മുപ്പത്‌ വര്‍ഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കണം എന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്‌. മൊണ്‍സാന്റോ കമ്പനിയുടെ നിയന്ത്രണത്തിലുള്ള ബി. ടി. പരുത്തി പോലെ ജനിതക വിത്തുകളെ സ്വകാര്യ കുത്തകകള്‍ നിയന്ത്രിക്കുന്നത് പാര്‍ട്ടി അംഗീകരിക്കില്ല. കേന്ദ്ര സര്‍ക്കാരായിരുന്നു അതിന് ഉത്തരവാദി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ജനിതക വിത്തുകളുടെ പ്രചാരണം ബഹുരാഷ്ട്ര കുത്തകകളുടെ താല്‍പര്യാര്‍ത്ഥം

January 9th, 2011

monsanto-gm-seeds-epathram

മനാമ : ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ ജനിതക വിത്തുകള്‍ അനുഗുണമാകുമെന്ന കേരള പഠന കോണ്‍ഗ്രസ്സിന്റെ അഭിപ്രായം മൊണ്‍സാന്റോ പോലുള്ള കാര്‍ഷിക ബഹുരാഷ്ട്ര കുത്തകകളുടെ പ്രചാരകരായി ഒരു ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടി കൂടി മാറിയതിന്റെ ഏറ്റവും പുതിയ തെളിവാണെന്ന് പ്രേരണ ബഹറൈന്‍ അഭിപ്രായപ്പെട്ടു.

ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ കാര്‍ഷിക മേഖല പൂര്‍ണ്ണമായും ബഹുരാഷ്ട്ര കുത്തകകള്‍ കീഴ്പ്പെടുത്തിയിരിക്കുന്നു. കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള വിത്തുകളും കാര്‍ഷിക രീതികളും മൊണ്‍സാന്റൊ, കാര്‍ഗില്‍, പെപ്സി, ബെയര്‍ പോലുള്ള ബഹുരാഷ്ട്ര കുത്തകകള്‍ സ്വന്തമാക്കി മാറ്റാനായി ലോക വ്യാപകമായി ശ്രമങ്ങള്‍ തുടരുന്നു. ഇതിന്റെ ഫലമാണ് ചെറുകിട ഇടത്തരം കര്‍ഷകരുടെ കൂട്ട ആത്മഹത്യകള്‍. ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ രണ്ട് ലക്ഷത്തിലധികം കര്‍ഷകര്‍ക്ക് ജീവന്‍ ബലി കൊടുക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധികളെ കൂടുതല്‍ രൂക്ഷമാക്കുന്ന നയങ്ങളുമായി സര്‍ക്കാരുകള്‍ മുന്നോട്ട് പോകുകയാണ്.

വളര്‍ന്നു വരുന്ന ലോക ജനസംഖ്യയുടെ ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗ്ഗം ജനിതക വിത്തുകളുടെ വ്യാപനമാണെന്ന പ്രചാരണം അമേരിക്കയുടെ നേതൃത്വത്തില്‍ ബഹുരാഷ്ട്ര കുത്തകളുടെ താല്പര്യാര്‍ത്ഥം ലോക വ്യാപകമായി നടത്തി വരുന്നുണ്ട്. ഈ കച്ചവടത്തിലൂടെ ഇവര്‍ മൂന്നര ലക്ഷം കോടി രൂപ പ്രതിവര്‍ഷം നേടിയെടുക്കുന്നു.

എന്നാല്‍ ജനിതക വിത്തുകള്‍ അപകടകരമായ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കുന്നു എന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഒട്ടുമിക്ക രാജ്യങ്ങളും ഇതിന്റെ വ്യാപനത്തിനെതിരെ ജാഗരൂകരാണ്. യൂറോപ്യന്‍ യൂനിയന്‍, മെക്സിക്കോ, ചിലി, വെനിസ്വേല തുടങ്ങിയ രാജ്യങ്ങള്‍ ഈ നിലപാടെടുത്തിട്ടുണ്ട്.

എന്നാല്‍ 1990 കള്‍ക്ക് ശേഷം ഇന്ത്യയില്‍ വ്യാപകമായി മാറിയ ബി. ടി. പരുത്തി വിത്തുകള്‍ ആന്ധ്ര പ്രദേശിലും മഹാരാഷ്ട്രയിലെ വിദര്‍ഭയിലും വ്യാപകമായ ആരോഗ്യ പ്രശ്നങ്ങള്‍ കര്‍ഷകര്‍ക്കും നാല്‍ക്കാലികള്‍ക്കും സമ്മാനിച്ചു. കൃഷിയിലെ വമ്പിച്ച ചെലവ് വര്‍ധനയായിരുന്നു മറ്റൊരനുഭവം. ഇവ കാര്‍ഷിക ജീവിതത്തെ പൂര്‍ണ്ണമായും പ്രതിസന്ധിയിലാക്കി.

ഇതിന്റെ തുടര്‍ച്ചയായി ബി. ടി. വഴുതനയും കൂടി വ്യാപകമായി കൃഷി ചെയ്യാനുള്ള തീരുമാന ത്തിനെതിരെ വന്‍ തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു. ഈ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കേന്ദ്ര സര്‍ക്കാരിന് തീരുമാനം ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ ജി. എം. വിത്തുകളുടെ വ്യാപനം ലക്ഷ്യം വെച്ചു കൊണ്ടുള്ള അമേരിക്കന്‍ കാര്‍ഷിക വിഭാഗത്തിന്റെ നിബന്ധനകള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ അടിച്ചേല്‍‌പ്പിക്കാനുള്ള ശ്രമങ്ങള്‍ വിവിധ രൂപത്തില്‍ നടന്നു വരികയാണ്. ഇതിന്റെ വിജയത്തിനായി വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ നേതൃത്വങ്ങളെ വ്യത്യസ്തമായ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് വിലക്കെടുക്കുന്നു. ഇതിന് ഉപോല്‍ബലകമായ നിരവധി തെളിവുകള്‍ വിക്കിലീക്സ് പുറത്ത് വിട്ട് കഴിഞ്ഞിട്ടുണ്ട്. ഈ കെണിയില്‍ ഇന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളില്‍ നിര്‍ണ്ണായക സ്ഥാനമുള്ള ഇടതു പക്ഷ പാര്‍ട്ടികളെ വീഴ്ത്തിയിരിക്കുന്നു എന്നാണ് കേരള പഠന കോണ്‍ഗ്രസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതു വഴി ഇന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളെയും ജി. എം. വിത്തുകളുടെ പ്രചാരകരാക്കാന്‍ സാമ്രാജ്യത്വത്തിന് കഴിഞ്ഞിരിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കാര്‍ഷിക വൃത്തി ചെയ്യുന്ന, ഏറ്റവും കൂടുതല്‍ പരമ്പരാഗത വിത്തുകള്‍ കൃഷി ചെയ്യുന്ന ഇന്ത്യന്‍ കര്‍ഷകരെ ബഹുരാഷ്ട്ര കുത്തകകളുടെ ഇരകളാക്കി മാറ്റാനായി ഇന്ത്യയിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ശ്രമങ്ങളെ ചെറുത്തു തോല്‍‌പ്പിക്കാന്‍ മുഴുവന്‍ പുരോഗമന ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്ന് പ്രേരണ അഭ്യര്‍ഥിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

27 of 43« First...1020...262728...3040...Last »

« Previous Page« Previous « എന്‍ഡോസള്‍ഫാന്‍ : മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
Next »Next Page » ജനിതക വിളകള്‍ക്ക്‌ നിരുപാധിക പിന്തുണയില്ല »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010