എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ വ്യാപകമായി ഭ്രൂണഹത്യ

April 17th, 2011

endosulfan-abdul-nasser-epathram

കാസര്‍ഗോഡ് : ഇനിയും ഈ വിഷമണ്ണിലേക്ക് അംഗവൈകല്യമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കേണ്ട എന്ന വേദന ഉള്ളില്‍ പേറി എന്‍ഡോസള്‍ഫാന്‍ മേഖലയിലെ അമ്മമാര്‍ വ്യാപകമായി ഗര്‍ഭ ഛിദ്രത്തിനു വിധേയരാകുന്നു എന്ന് റിപ്പോര്‍ട്ട്. പലരും മംഗലാപുരത്ത്‌ എത്തിയാണ് ഇതിന് തയ്യാറാകുന്നത്. ഇനിയും ദുരിതം സഹിക്കാനായി ഒരു ജന്മം കൂടി എന്തിനു പിറക്കണം എന്ന ചിന്ത മൂലമാണ് ഓരോ അമ്മയും ഏറെ വിഷമത്തോടെ ആണെങ്കിലും ഭ്രൂണഹത്യക്കു സ്വയം തയ്യാറാകുന്നത്.

- ഡെസ്ക്

വായിക്കുക: ,

1 അഭിപ്രായം »

എന്‍ഡോസള്‍ഫാന്‍ : ദുരിതങ്ങളുടെ ഒരു പ്രകൃതി ദൃശ്യം

February 24th, 2011

endosulfan-abdul-nasser-epathram

ദുബായ്‌ : ദുബായില്‍ നിന്നും രണ്ടു യുവ ഫോട്ടോഗ്രാഫര്‍മാര്‍ കാസര്‍ക്കോട്ടേ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശം സന്ദര്‍ശിക്കാനുള്ള ഉദ്യമം ഏറ്റെടുത്തപ്പോള്‍ അത് തങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന ഒരു യാത്രയാവും എന്ന് ഇവര്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ദുരിതം നേരിട്ട് കാണുകയും അവശത അനുഭവിക്കുന്നവരോട് അടുത്ത് ഇടപഴകുകയും ഇരകളോടൊപ്പം ദിന രാത്രങ്ങള്‍ പങ്കിടുകയും ചെയ്ത അവര്‍ തിരികെ വന്നത് തികച്ചും വ്യത്യസ്തരായിട്ടായിരുന്നു.

ലാഭക്കൊതി മാത്രം ലക്‌ഷ്യം വെച്ച് മനുഷ്യന്‍ നടത്തുന്ന കീടനാശിനി പ്രയോഗത്തിന്റെ ഭീകരമായ മുഖം അടുത്തു നിന്ന് കണ്ട ഇവരുടെ മുന്‍പില്‍ ഇന്ന് ഒരു ലക്‌ഷ്യം മാത്രമേയുള്ളൂ. കഷ്ടത അനുഭവിക്കുന്ന ഈ അശരണര്‍ക്ക് സാന്ത്വനമേകാന്‍ എന്തെങ്കിലും ഉടനടി ചെയ്യണം. തങ്ങള്‍ അടുത്തറിഞ്ഞ ഈ കൊടും വിപത്തിന്റെ നേര്‍ക്കാഴ്ചകള്‍ ലോകത്തിന് മുന്‍പില്‍ വെളിപ്പെടുത്തി ഈ ലക്ഷ്യം നിറവേറ്റാനുള്ള ശ്രമത്തിലാണ് ഇവര്‍.

ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ള ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ദുബായില്‍ രൂപം നല്‍കിയ ഷട്ടര്‍ ബഗ്സ് എന്ന ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ മാര്‍ഗ്ഗദര്‍ശിയും അബുദാബിയില്‍ ആര്‍ട്ട്‌ ഡയറക്ടറുമായ പ്രശസ്ത ഫോട്ടോഗ്രാഫര്‍ അബ്ദുള്‍ നാസര്‍, ഷാര്‍ജയില്‍ സേഫ്റ്റി എന്‍ജിനീയറും ഫോട്ടോഗ്രാഫറുമായ ശ്രീജിത്ത്‌ എന്നിവരാണ് ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്ബിനു വേണ്ടി ഈ ഉദ്യമം ഏറ്റെടുത്തത്.

sreejith-abdul-nasser-epathram

ശ്രീജിത്ത്, അബ്ദുള്‍ നാസര്‍

ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനായ ജിനോയ്‌ വിശ്വനെ e പത്രം പരിസ്ഥിതി ക്ലബ്‌ പ്രവര്‍ത്തകര്‍ സഹായം അഭ്യര്‍ഥിച്ചു സമീപിച്ച തോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിച്ചു എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തെ സംബന്ധിച്ച വീഡിയോ പ്രദര്‍ശനം യു.എ.ഇ. യിലെ അനേകം വേദികളില്‍ പ്രദര്‍ശിപ്പിച്ച e പത്രം പരിസ്ഥിതി ക്ലബ്‌ ഈ വിഷയത്തില്‍ കൂടുതല്‍ എന്ത് ചെയ്യാനാവും എന്ന അന്വേഷണത്തിന്റെ ഒടുവിലാണ് ഷട്ടര്‍ ബഗ്സ് ക്ലബ്ബുമായി ബന്ധപ്പെടാന്‍ ഇടയായത്. ഒരു നല്ല ഫോട്ടോഗ്രാഫര്‍ എന്നതിലുപരി ഒരു പരിസ്ഥിതി സ്നേഹിയും മനുഷ്യ സ്നേഹിയും കൂടിയായ ജിനോയ്‌ വിശ്വന്‍ ഷട്ടര്‍ ബഗ്സിന്റെ സേവനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ക്ഷേമത്തിന് ഉതകുന്ന എന്ത് പ്രവര്‍ത്തനത്തിനും ലഭ്യമാക്കാം എന്ന് വാഗ്ദാനം ചെയ്തു. അങ്ങനെയെങ്കില്‍ കാസര്‍ക്കോട്‌ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഫോട്ടോകള്‍ നേരിട്ടെടുത്ത് ഒരു പ്രദര്‍ശനം സംഘടിപ്പിക്കുകയും പ്രശ്നത്തിന്റെ ഗൌരവം ലോകത്തിനു മുന്‍പില്‍ വെളിപ്പെടുത്തുകയും ചെയ്യാം എന്ന e പത്രം പരിസ്ഥിതി ക്ലബ്ബിന്റെ ആശയം ഷട്ടര്‍ ബഗ്സ് പ്രവര്‍ത്തകര്‍ അംഗീകരിക്കുകയും ചെയ്തു.

e പത്രം പരിസ്ഥിതി ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനും കേരളത്തിലും യു.എ.ഇ. യിലും അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനുമായ ഫൈസല്‍ ബാവ, പ്രൊഫ. എം. എ. റഹ്മാന്‍, കാസര്‍ക്കോടുള്ള എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതിക്ക് നേതൃത്വം നല്‍കുന്ന ബാലകൃഷ്ണന്‍ എന്നിവരുമായി ബന്ധപ്പെടുകയും ഇവരുടെ യാത്രയ്ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ഉറപ്പു വരുത്തുകയും ചെയ്തു. കാസര്‍ക്കോട്ടെത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക്‌ കുമാരന്‍ എന്ന ഒരു സഹായിയെയും ഇവര്‍ ഏര്‍പ്പെടുത്തി കൊടുത്തു. ദുരിത ബാധിത പ്രദേശത്തെ പതിനഞ്ച് കുടുംബങ്ങളില്‍ കുമാരന്റെ സഹായത്തോടെ ചെന്നെത്തിയ ഇവര്‍ തങ്ങള്‍ അവിടെ കണ്ട ഭീകരത അനിര്‍വചനീയമാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു.

തങ്ങളുടെ മാധ്യമമായ ക്യാമറയില്‍ പല ചിത്രങ്ങളും ഒപ്പിയെടുക്കുവാന്‍ തങ്ങളുടെ മനസ് അനുവദിക്കാത്ത അത്രയും ദാരുണമായിരുന്നു പല കാഴ്ചകളും. പക്ഷെ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി രണ്ടു തലമുറകള്‍ അനുഭവിക്കുന്ന ഈ ദുരന്തം അവിടത്തുകാരെ നിസ്സംഗരാക്കിയിരുന്നു. തങ്ങളില്‍ ഒരാളെ ആസന്ന നിലയില്‍ ആശുപത്രിയിലേക്ക്‌ കൊണ്ട് പോവുന്നത് നോക്കി ഇനി അയാള്‍ തിരിച്ചു വരില്ല എന്ന് തികച്ചും നിസ്സംഗമായി പറയുന്ന കാഴ്ച ഒരിക്കലും ഒരു ക്യാമറയിലും ഒപ്പിയെടുക്കുവാന്‍ കഴിയാത്തവണ്ണം തീവ്രമായിരുന്നു എന്ന് ഇവര്‍ ഓര്‍മ്മിക്കുന്നു.

ദുരിത ബാധിത കുടുംബങ്ങളോടൊപ്പം ദിവസങ്ങള്‍ ചിലവഴിച്ച ഇവര്‍ യു.എ.ഇ. യില്‍ തിരിച്ചെത്തിയത്‌ സുവ്യക്തമായ ഒരു ലക്ഷ്യത്തോടെയാണ്. തങ്ങള്‍ കണ്ട ദുരിതം ലോകത്തെ കാണിച്ച് നിസഹായരായ ഈ ജനതയ്ക്ക്‌ സന്മനസ്സുകളുടെ സഹായം ലഭ്യമാക്കുക എന്നതാണ് അത്. വിവിധ മാധ്യമ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ യു. എ. ഇ. യില്‍ രൂപം കൊണ്ട എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ സംരംഭങ്ങളില്‍ തങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഈ പ്രശ്നത്തിലേക്ക് ജന ശ്രദ്ധ തിരിക്കാനായി തങ്ങളുടെ ഫോട്ടോകളുടെ ഒരു പ്രദര്‍ശനവും ഇവര്‍ സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി തിരഞ്ഞെടുത്ത ഫോട്ടോകളുടെ വലിയ പ്രിന്റുകള്‍ എടുത്ത് പ്രദര്‍ശനത്തിനായി സജ്ജമാക്കുന്ന തിരക്കിലാണ് ഇവര്‍. ചിലവേറിയ ഈ ഉദ്യമത്തില്‍ ഇവരോടൊപ്പം ചേര്‍ന്ന് സഹകരിക്കാനും സഹായ്ക്കാനും താല്പര്യമുള്ളവര്‍ക്ക് ഈ നമ്പരില്‍ വിളിച്ച് ബന്ധപ്പെടാവുന്നതാണ് : 0555814388. green at epathram dot com എന്ന ഈമെയിലിലും ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്ലാച്ചിമട ബില്‍ നിയമമാകുന്നു

February 23rd, 2011

drink-cocacola-epathram

തിരുവനന്തപുരം : കൊക്കക്കോള കമ്പനി വരുത്തി വെച്ച പരിസ്ഥിതി നാശത്തിന് കമ്പനിയെ കൊണ്ട് തന്നെ പരിഹാരം ചെയ്യിക്കുവാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ പ്ലാച്ചിമട ബില്‍ സബ്ജക്റ്റ്‌ കമ്മിറ്റിയുടെ പരിഗണനയ്ക്കായി കേരള നിയമസഭ അയച്ചു. കൊക്കക്കോള കമ്പനിയുടെ പ്ലാച്ചിമടയിലെ ബോട്ടലിംഗ് പ്ലാന്റിനെതിരെ പരാതി സമര്‍പ്പിക്കാന്‍ ഒരു പ്രത്യേക ട്രൈബ്യൂണല്‍ ഏര്‍പ്പെടുത്താന്‍ ഈ ബില്ലില്‍ നിര്‍ദ്ദേശമുണ്ട്.

“പ്ലാച്ചിമട കൊക്കക്കോള വിക്ടിംസ് റിലീഫ്‌ ആന്‍ഡ്‌ കോമ്പന്‍സേഷന്‍ ക്ലെയിംസ് സ്പെഷ്യല്‍ ട്രിബ്യൂണല്‍ ബില്‍ 2011” എന്ന പേരിലുള്ള ഈ ബില്ല് സബ്ജക്റ്റ്‌ കമ്മിറ്റിയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഇന്ന് സഭയില്‍ തിരിച്ചെത്തുന്നതോടെ ഇത് നിയമമാകും.

കേരള നിയമ നിര്‍മ്മാണ ചരിത്രത്തിലെ ഒരു നാഴിക കല്ലാണ് പ്രസ്തുത ബില്‍ എന്നാണു ബില്‍ സഭയില്‍ അവതരിപ്പിച്ച ജല വിഭവ വകുപ്പ്‌ മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്‍ പറഞ്ഞത്‌. പാലക്കാട്ടെ പ്ലാച്ചിമട ഗ്രാമത്തില്‍ കൊക്കക്കോള കമ്പനി വരുത്തി വച്ച പരിസ്ഥിതി നാശത്തിനു കമ്പനിയെ കൊണ്ട് തന്നെ വില നല്‍കുവാന്‍ ബാദ്ധ്യസ്ഥരാക്കുന്ന നിയമ വ്യവസ്ഥകള്‍ നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ് എന്നും മന്ത്രി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ ദോഷകരമല്ല : പവാര്‍

February 22nd, 2011

endosulfan-victim-epathram

ന്യൂഡല്‍ഹി: നിരവധി എന്‍ഡോസള്‍ഫാന്‍ ദുരന്തങ്ങള്‍ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ കേരള ജനതയ്ക്ക് മറ്റൊരു വെല്ലുവിളി കൂടി. ഇന്ന് ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ കെ. സുധാകരന്‌ നല്‍കിയ മറുപടിയില്‍ കേന്ദ്ര കൃഷി മന്ത്രി ശരത്‌ പവര്‍ എന്‍ഡോസള്‍ഫാന്‍ ദോഷകരമല്ല എന്ന പ്രസ്താവന ഇറക്കി. കേരളത്തില്‍ നിന്നുള്ള എം. പി. മാര്‍ പ്രശ്നം അവതരിപ്പി ച്ചപ്പോഴാണ് പവാര്‍ തന്റെ നിലപാട് വെളിപ്പെടുത്തിയത്.

കാസര്‍ഗോഡ്‌ ഉണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണം ഈ കീടനാശിനി ഹെലികോപ്റ്ററില്‍ തളിച്ചതാണ്. എന്നാല്‍ ആകാശ മാര്‍ഗം ഇത് തളിക്കരുത് എന്ന് കീടനാശിനി ബോര്‍ഡിന്‍റെ വ്യക്തമായ നിര്‍ദേശത്തെ മറി കടന്നാണ് ഇങ്ങനെ പ്രവര്‍ത്തിച്ചത്. യുറോപ്പിലും അമേരിക്കയിലും ഈ കീടനാശിനി നിരോധിച്ചിട്ടുണ്ട്‌ എങ്കിലും ചൈന അടക്കം ഏതാനും ഏഷ്യന്‍ രാജ്യങ്ങളില്‍ ഇതു ഇപ്പോഴും ഉപയോഗത്തില്‍ ഉണ്ട്.

രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലും കര്‍ഷകര്‍ എന്‍ഡോസള്‍ഫാനു  അനുകൂലമായ നിലപാടാണ് എടുത്തിട്ടുള്ളത്. എന്‍ഡോസള്‍ഫാന്‍ വിഷയം പഠിക്കുന്നതിന് ഐ. സി. എ. ആറിന്റെ നേതൃത്വത്തില്‍ പുതിയ കമ്മറ്റിയെ നിയോഗിച്ചതായും കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

- ലിജി അരുണ്‍

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

എന്‍ഡോസള്‍ഫാന്‍ : മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

November 19th, 2010

endosulfan-victim-epathram

ന്യൂഡല്‍ഹി : എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും, ലോകത്തെ പല രാജ്യങ്ങളും ദൂഷ്യ ഫലം തിരിച്ചറിഞ്ഞ് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടും ഇന്ത്യ മാത്രം മാറി നില്‍ക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും കമ്മീഷന്‍ പറഞ്ഞു.

കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗമുള്ള പ്രദേശങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്ന പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും പ്രതിഷേധം അനുദിനം ശക്തമായി ക്കൊണ്ടിരിക്കുന്നുമുണ്ട്. ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ പൊതു ശ്രദ്ധയില്‍ കൊണ്ടു വരികയും ചെയ്തിട്ടുണ്ടെങ്കിലും അധികൃതര്‍ ഇനിയും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുവാന്‍ തയ്യാറായിട്ടില്ല. ഇതിനിടയില്‍ എന്‍ഡോസള്‍ഫാനെ അനുകൂലിച്ചു കൊണ്ട് കേന്ദ്ര സഹ മന്ത്രി പ്രൊഫ. കെ. വി. തോമസ് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം വ്യാപകമായ പ്രതിഷേധത്തിനു ഇട വരുത്തിയിരുന്നു. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് തന്റെ പ്രസ്ഥാവനയില്‍ മന്ത്രി പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

- ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

4 of 8« First...345...Last »

« Previous Page« Previous « ഡോ. എം.എസ്. സ്വാമിനാഥനൊരു കത്ത്‌
Next »Next Page » ജനിതക വിത്തുകളുടെ പ്രചാരണം ബഹുരാഷ്ട്ര കുത്തകകളുടെ താല്‍പര്യാര്‍ത്ഥം »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010