തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം

November 16th, 2011

turkey-earthquake-epathram

അങ്കാര : തുര്‍ക്കിയില്‍ ചൊവ്വാഴ്ച വീണ്ടും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്റ്റര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഉണ്ടായ നാഷ നഷ്ടങ്ങള്‍ എത്രയാണെന്ന് അറിവായിട്ടില്ല. കഴിഞ്ഞ മാസം ഉണ്ടായ 7.2 അളവിലുള്ള ഭൂചലനവും കഴിഞ്ഞ ആഴ്ചയിലെ 5.7 അളവിലുള്ള ഭൂചലനവും വമ്പിച്ച നഷ്ടങ്ങളാണ് തുര്‍ക്കിയില്‍ വരുത്തിയത്‌. 2000 ത്തിലേറെ കെട്ടിടങ്ങളും 644 ആളുകളും ഇവിടെ കൊല്ലപ്പെട്ടു. ഇപ്പോള്‍ അനുഭവപ്പെടുന്ന അതി ശൈത്യം കൂടിയാവുമ്പോള്‍ ഭൂകമ്പം മൂലം കഷ്ടപ്പെടുന്ന ആളുകളുടെ ദുരിതം പതിന്മടങ്ങ്‌ ആകും എന്ന് ആശങ്കയുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തുര്‍ക്കിയിലെ ഭൂചലനത്തില്‍ 7 മരണം

November 10th, 2011

turkey-earthquake-epathram

അങ്കാര : തുര്‍ക്കിയില്‍ ഇന്നലെ നടന്ന ഭൂചലനത്തില്‍ 7 പേരെങ്കിലും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും എന്നാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി സൂചിപ്പിക്കുന്നത്. ഇടിഞ്ഞു വീണ മൂന്നു കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ നിന്നും 23 പേരെ ഇത് വരെ രക്ഷപ്പെടുത്തി. മൊത്തം 25 കെട്ടിടങ്ങളാണ് നിലം പൊത്തിയത് എന്നാണ് അധികൃതര്‍ അറിയിച്ചത്‌.

റിക്ടര്‍ സ്കെയിലില്‍ 5.7 ആണ് ഇന്നലെ നടന്ന ഭൂചലനം രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 7.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇവിടെ 600 ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാശ്മീര്‍ : തുര്‍ക്കി മാപ്പ് പറഞ്ഞു

November 3rd, 2011

ahmet-davutoglu-epathram

ഇസ്താംബുള്‍ : ഐക്യ രാഷ്ട്ര സഭയില്‍ കാശ്മീര്‍ പ്രശ്നം ഉന്നയിച്ചതില്‍ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് തുര്‍ക്കി ഇന്ത്യയോട്‌ മാപ്പ് പറഞ്ഞു. ഇന്ത്യാക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതില്‍ തുര്‍ക്കി മാപ്പ് പറയുന്നു എന്ന് തുര്‍ക്കിയുടെ വിദേശ കാര്യ മന്ത്രി അഹമെറ്റ്‌ ദവുതോഗ്ലു പറഞ്ഞു. ഇസ്താംബുള്‍ സമ്മേളനത്തിനിടയില്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ തുര്‍ക്കി വിദേശ കാര്യ മന്ത്രിയെ ഐക്യ രാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തില്‍ തുര്‍ക്കിയുടെ പ്രധാന മന്ത്രി കാശ്മീര്‍ പ്രശ്നം പരാമര്ശിച്ചതിലുള്ള ഇന്ത്യയുടെ അതൃപ്തി അറിയിച്ചിരുന്നു.

ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് അറിയിച്ച തുര്‍ക്കിയുടെ വിദേശ കാര്യ മന്ത്രി തങ്ങളുടെ പരാമര്‍ശം ഒരു തരത്തിലും പ്രശ്നത്തെ ആഗോളവല്ക്കരിക്കാന്‍ ഉദ്ദേശിച്ച് ആയിരുന്നില്ല എന്ന് വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« ഭാര്യയ്ക്ക് സ്റ്റിറോയ്ഡ് നല്‍കിയ പ്രവാസി അറസ്റ്റില്‍
മൈക്കള്‍ ജാക്സന്‍റെ മരണത്തിന് ഡോക്ടര്‍ ഉത്തരവാദി »



  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine