വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ സ്വീഡനു വിട്ടുകൊടുക്കാം: കോടതി

November 2nd, 2011

Julian-Assange-wikileaks-ePathram

ലണ്ടന്‍: കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ നിലനില്‍ക്കുന്നതിനാല്‍ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ  സ്വീഡനു വിട്ടുകൊടുക്കാമെന്ന് ബ്രിട്ടീഷ് കോടതി വ്യക്തമാക്കി. ബലാത്സംഗക്കേസില്‍ വിചാരണ നേരിടുന്നതിന് അസാഞ്ചിനെ വിട്ടുതരണമെന്ന് സ്വീഡന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിട്ടു നല്‍കരുതെന്ന അസാഞ്ചിന്റെ അപേക്ഷ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഓസ്‌ട്രേലിയക്കാരനായ അസാഞ്ചസ് സ്വീഡനില്‍ താമസിക്കുന്ന കാലത്ത് മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് രണ്ടു സ്ത്രീകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സ്വീഡന്‍ യൂറോപ്യന്‍ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അസാഞ്ചസിനെ ലണ്ടന്‍ പോലിസാണ് അറസ്റ്റു ചെയ്തത്. അമേരിക്കയുടെ 250000ത്തിലധികം അതീവ  രഹസ്യരേഖകള്‍ തന്റെ വെബ്‌സൈറ്റായ വിക്കിലീക്ക്‌സിലൂടെ പുറത്തുവിട്ടതോടെയാണ് അസാഞ്ചെസ് പ്രശസ്തനായത്. ഇതോടെ അമേരിക്കയടക്കം നിരവധി രാജ്യങ്ങള്‍  അസാഞ്ചെസിനെതിരെ പടയൊരുക്കം നടത്തിയിരുന്നു. സ്വീഡനില്‍ നയതന്ത്രസ്വാതന്ത്ര്യം ലഭിക്കില്ലെന്നും ഏകപക്ഷീയമായ വിധിയാണുണ്ടാവുകയെന്നും അസാഞ്ചെ പറഞ്ഞു . വിധിക്കെതിരേ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നാറ്റോ തലവന്‍ ലിബിയ സന്ദര്‍ശിച്ചു

October 31st, 2011

Anders Fogh-epathram

ട്രിപ്പോളി: ഇന്ന് അര്‍ദ്ധരാത്രിയോടു കൂടി ലിബിയയില്‍ നാറ്റോയുടെ ദൌത്യം അവസാനിക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്സ് ഫോഗ് റാസ്മുസന്‍ അറിയിച്ചു. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ സന്ദര്‍ശിച്ച അദ്ദേഹം നാറ്റോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ലിബിയയിലേതെന്ന് പറഞ്ഞു. നാറ്റോയുടെ സേവനം ഈവര്‍ഷാവസാനം വരെ തുടരണമെന്ന ലിബിയയിലെ പുതിയ സര്‍ക്കാറിന്റെ അഭ്യര്‍ഥന തള്ളിയാണ് യു. എന്‍. രക്ഷാസമിതി ദൌത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം പാസാക്കിയത്. കഴിഞ്ഞയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രമേയം രക്ഷാസമിതി ഏകകണ്ഠേന പാസാക്കിയത്. ഏഴു മാസം നീണ്ട ദൌത്യത്തിനു ശേഷമാണ് നാറ്റോ ലിബിയ വിടുന്നത്. ലിബിയയിലെ സാധാരണക്കാര്‍ക്ക് നേരേ ഗദ്ദാഫി ഭരണകൂടം അഴിച്ചുവിട്ട അതിക്രമത്തെ നേരിടുന്നതിനും അധികാരമേറ്റെടുക്കുന്നതിന് വിമതസേനയെ സഹായിക്കുന്നതിനുമായാണ് നാറ്റോ ഇടപെടലിന് യു. എന്‍. അംഗീകാരം നല്‍കിയത്. നാറ്റോ ദൌത്യം അവസാനിപ്പിക്കുന്നതിനുള്ള പ്രമേയം ബ്രിട്ടനാണ് 15 അംഗ രക്ഷാസമിതിയില്‍ അവതരിപ്പിച്ചത്. അതേ സമയം, ലിബിയയിലെ സാധാരണക്കാര്‍ക്കിടയില്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ട പ്രഹരശേഷി കൂടിയ ആയുധങ്ങളും തോക്കുകളും തിരികെവാങ്ങി ജനങ്ങളെ നിരായുധീകരിക്കുകയെന്ന റഷ്യയുടെ പ്രമേയത്തില്‍ യു. എന്‍ തീരുമാനമായിട്ടില്ല.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

9/11 അമേരിക്കയില്‍ ഭീകരാക്രമണ ഭീഷണി

September 10th, 2011

trade-center-attack-epathram

വാഷിംഗ്ടണ്‍: 9/11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തിനു മണിക്കൂറുകള്‍ ബാക്കി ഉള്ളപ്പോള്‍ അമേരിക്കന്‍ പ്രാധാന നഗരങ്ങളായ ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും ഭീകരാക്രമണ ഭീഷണി. ഭീകരക്രമണ പദ്ധതിയെക്ക‌ുറിച്ച് വ്യക്തതമായ വിവരം ലഭിച്ചിട്ടില്ലങ്കിലും വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നാണ് സന്ദേശം ലഭിച്ചിട്ടുള്ളതെന്നു  അമേരിക്കന്‍ ഇന്റലിജന്റ്സ് വൃത്തങ്ങള്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് അമേരിക്കയുടെ ആഭ്യന്തര സുരക്ഷ ശക്തമാക്കാന്‍ പ്രസിഡന്റ് ബരാക് ഒബാമ നിര്‍ദേശിക്കുന്നു.

യുഎസ്സ് നഗരങ്ങളില്‍ ഭീകരാക്രമണത്തിനായി മൂന്നു ഭീകരര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് സന്ദേശം ലഭിച്ചിരുന്നു. 2 ട്രക്കുകള്‍ ഇവര്‍ മോഷ്ടിച്ചുവെന്നും പറയപ്പെടുന്നു.

ഭീകരസംഘടനയായ അല്‍ഖ്വെയ്ദയുടെ സഹായത്തോടെയാകാം ഭീകരര്‍ യു.എസ്സിലേക്ക് കടന്നതെന്ന അനുമാനവും ഇന്റലിജന്‍സ് വകുപ്പ് തള്ളിക്കളഞ്ഞിട്ടില്ല.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലണ്ടന്‍ നഗരം കത്തുന്നു, കലാപം രൂക്ഷം

August 8th, 2011

london riots-epathram

ലണ്ടന്‍: ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനില്‍ പോലിസിന്റെ അതിക്രമത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി. മാര്‍ക്ക് ഡഗ്ഗന്‍ എന്ന 29കാരനെ പോലിസ് അന്യായമായി വെടിവെച്ചുകൊന്നതില്‍ പ്രതിഷേധിച്ചു വടക്കന്‍ ലണ്ടനില്‍ നടന്ന പ്രകടനം അക്രമസക്തമാവുകയായിരുന്നു. പാവപ്പെട്ടവര്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്ത് പോലിസ് നടത്തിയ അതിക്രമമാണ് ലഹളയിലേക്ക് നയിച്ചത്. സംശയകരമായ സാഹചര്യത്തില്‍ പോലിസ് ഡഗ്ഗനു നേരെ വെടിയുതിര്‍ത്തതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കി. ആക്രമണത്തില്‍ 26 ഓളം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. 42ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ടോട്ടന്‍ഹാം പോലിസ് സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടിയ 500ഓളം ആളുകളെ പിരിച്ചുവിടാന്‍ പോലിസിനു ബലം പ്രയോഗിക്കേണ്ടി വന്നു. വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഡഗ്ഗനെ വെടിവച്ചതെന്നാണ് പോലിസ് പറയുന്നത്. കലാപത്തിനിടെ വെടിയേറ്റ ഒരു പോലിസുകാരന്‍ ഇപ്പോള്‍ ആശുപത്രിയിലാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇസ്രായേലിലും മുല്ലപ്പൂ വിപ്ലവം, പ്രക്ഷോഭങ്ങള്‍ വ്യാപിക്കുന്നു

August 8th, 2011

israel revolution-epathram

ജെറുസലേം: ജീവിത ചെലവ്‌ വര്‍ധിച്ചതില്‍ പ്രതിഷേധിച്ച്‌ ലക്ഷക്കണക്കിനാളുകള്‍ സര്‍ക്കാരിനെതിരേ പ്രകടനവുമായി ഇസ്രായേലില്‍ തെരുവുലിറങ്ങി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക്‌ മുന്നില്‍ നടത്തിയ പ്രക്ഷോഭത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ഇസ്രയേലിന്റെ തലസ്ഥാനമായ തെല്‍ അവീവില്‍ നടന്ന പ്രതിഷേധത്തില്‍ മൂന്ന്‌ ലക്ഷത്തിലധികം ആളുകളാണ്‌ പങ്കെടുത്തത്‌. പ്രക്ഷോഭകര്‍ സര്‍ക്കാരിനെതിരേ മുദ്രാവാക്യങ്ങള്‍ മുഴക്കി. അറബ്‌ രാജ്യങ്ങളില്‍ ഭരണകൂടങ്ങള്‍ക്കെതിരേ നടന്ന മുല്ലപ്പൂ വിപ്ലവമെന്നു വിശേഷിപ്പിച്ച പ്രക്ഷോഭങ്ങള്‍ ഇസ്രയേലിലേക്കും വ്യാപിക്കുകയാണ്. ഭവനനിര്‍മ്മാണത്തിനു വര്‍ധിച്ച ചെലവും രാജ്യത്തെ ഉയര്‍ന്ന നികുതിയുമാണ്‌ ഇസ്രയേലിലെ ജനങ്ങളുടെ ചെലവ്‌ വര്‍ധിക്കാന്‍ പ്രധാന കാരണം. രാജ്യത്ത്‌ ജീവിത ചെലവ്‌ വര്‍ധിക്കുമ്പോഴും സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ മുന്‍ഗണന നല്‍കുന്നതെന്നും പ്രക്ഷോഭകര്‍ കുറ്റപ്പെടുത്തി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പെന്റഗണില്‍ നിന്നും 24,000 ഫയലുകള്‍ മോഷ്ടിച്ചു

July 15th, 2011

credit-card-cracked-epathram

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണില്‍ നിന്നും പ്രതിരോധ വകുപ്പിനു വേണ്‌ടി വികസിപ്പിച്ച 24,000ത്തോളം കംപ്യൂട്ടര്‍ ഫയലുകള്‍ മോഷ്ടിക്കപ്പെട്ടതായി പെന്റഗണ്‍ വെളിപ്പെടുത്തല്‍. കഴിഞ്ഞ മാര്‍ച്ചിലാണ്‌ സംഭവം. യു. എസ്‌. പ്രതിരോധ വകുപ്പിനു വേണ്‌ടി സിസ്റ്റം ഡെവലപിംഗ്‌ നടത്തുന്ന കരാറുകാരന്‍ വഴിയാണ്‌ സൈബര്‍ ആക്രമണം നടന്നിരിക്കുന്നത്‌.

ഒരു വിദേശ രഹസ്യാന്വേഷണ ഏജന്‍സിയാണ്‌ സംഭവത്തിനു പിന്നിലെന്ന്‌ മുതിര്‍ന്ന പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗുരുതരമായ സുരക്ഷാ ലംഘനമാണ്‌ നടന്നിരിക്കുന്നതെന്ന്‌ ഡെപ്യൂട്ടി പ്രതിരോധ സെക്രട്ടറി വില്യം ലിന്‍ പറഞ്ഞു. സംശയിക്കുന്ന രഹസ്യാന്വേഷ ഏജന്‍സിയെക്കുറിച്ച്‌ വെളിപ്പെടുത്താന്‍ ലിന്‍ തയാറായില്ല. വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമെ ഇക്കാര്യം വെളിപ്പെടുത്താന്‍ കഴിയുകയുള്ളുവെന്ന്‌ ലിന്‍ കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യമനില്‍ ഏറ്റുമുട്ടല്‍ രൂക്ഷം ബോംബാക്രമണത്തില്‍ 48 പേര്‍ മരിച്ചു

June 30th, 2011

സന: സര്‍ക്കാരിനെതിരെ കലാപം നടത്തുന്നവരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായ യമനില്‍ 30 സൈനികരും 14 തീവ്രവാദികളും കൊല്ലപ്പെട്ടു. സര്‍ക്കാര്‍ വിരുദ്ധ കലാപകാരികളുടെകളുടെ നിയന്ത്രണത്തിലുള്ള തെക്കന്‍ നഗരമായ സിന്‍ജിബാര്‍ നഗരത്തിലെ അല്‍ വാദാ സ്‌റ്റേഡിയത്തിന് സമീപമാണ് സൈന്യവും കലാപകാരികളും ഏറ്റുമുട്ടിയത്. ഏറ്റുമുട്ടല്‍ നടന്നതിന് തൊട്ടുപിന്നാലെ വ്യോമസേനാ വിമാനങ്ങള്‍ സിന്‍ജിബാറില്‍ സൈന്യം ബസ്സിനുനേരെ നടത്തിയ വ്യോമാക്രമണത്തില്‍ നാല് സാധാരണക്കാര്‍ മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു.
സിന്‍ജിബാര്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത കലാപകാരികളെ തുരത്താന്‍ സൈന്യം മാസങ്ങളായി പരിശ്രമം നടത്തുകയാണ്. പ്രസിഡന്റ് അലി അബ്ദുള്ള സാലിഹിനെതിരായ പ്രക്ഷോഭം ശക്തമായ യമനില്‍ പല നഗരങ്ങളുടെയും നിയന്ത്രണം അല്‍ ഖ്വൊയ്ദ ബന്ധമുള്ള തീവ്രവാദികള്‍ ഏറ്റെടുത്തിരിക്കുകയാണെന്നാണ് പത്ര റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടുണീഷ്യന്‍ മുന്‍ പ്രസിഡന്റ്‌ ബെന്‍ അലിക്കും ഭാര്യയ്‌ക്കും 35 വര്‍ഷം തടവ്‌

June 21st, 2011

ട്യുണീസ്‌: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ടുണീഷ്യയില്‍ നിന്നും സൌദിയിലേക്ക് പലായനം ചെയ്‌ത മുന്‍ ഭരണാധികാരി സൈനൂല്‍ അബിദിന്‍ ബെന്‍ അലിക്കും ഭാര്യ ലെയ്‌ല ട്രാബല്‍സിക്കും ട്യുണീഷ്യന്‍ കോടതി 35 വര്‍ഷം തടവുശിക്ഷയും 6.6 കോടി ഡോളര്‍ പിഴയും വിധിച്ചു. പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്‌തു നശിപ്പിച്ചുവെന്ന കേസിലാണ്‌ ഈ ശിക്ഷ. ജനകീയ പ്രക്ഷോഭത്തേ തുടര്‍ന്ന്‌ ജനുവരിയില്‍ രാജ്യം ബെന്‍ അലി കഴിഞ്ഞ  വിട്ട 23 വര്‍ഷം ടുണീഷ്യയുടെ ഭരണാധികാരി ആയിരുന്നു.  കൊട്ടാരത്തില്‍ നടത്തിയ റെയ്‌ഡില്‍ 2.7കോടി ഡോളറിന്റെ പണവും ആഭരണങ്ങളും കണ്ടെത്തിയിരുന്നു. ഇപ്പോള്‍ സൗദി അറേബ്യയില്‍ കഴിയുന്ന ബെന അലിയെ ജനകീയ വിചാരണക്കായി വിട്ടുനല്‍കണമെന്ന്‌ സൗദി ഭരണകൂടത്തോട്‌ ടുണീഷ്യയിലെ ഇടക്കാല ഭരണനകൂടം ആവശ്യപ്പെട്ടു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടുണീഷ്യന്‍ മുന്‍ ഭരണാധികാരി ബിന്‍ അലിക്കെതിരായ വിചാരണ ഉടന്‍

June 14th, 2011

Ben-Ali-tunisian president-epathram

ടുണീഷ്യ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന്‌ രാജ്യംവിട്ട ടുണീഷ്യന്‍ സേച്‌ഛാധിപതിയായിരുന്ന സിനെ അല്‍ ആബിദ് ബിന്‍ അലിയുടെ വിചാരണ 20-ന്‌ ആരംഭിക്കുമെന്ന്‌ ഇടക്കാല സര്‍ക്കാരിലെ പ്രധാനമന്ത്രി ബെജി സെയ്‌ദ് അസ്സെബ്‌സി അല്‍ ജസീറ ടെലിവിഷനിലൂടെ വ്യക്‌തമാക്കി. ഇപ്പോള്‍ സൗദി അറേബ്യയില്‍ അഭയം തേടിയിരിക്കുന്ന ബിന്‍ അലിക്കെതിരെ  90 ഓളം കുറ്റങ്ങളാണ്‌ ചുമത്തിയിരിക്കുന്നത്‌. ഇതോടൊപ്പം ബിന്‍ അലിയുടെ  ഭാര്യ ലൈല ട്രാബെസ്ലിയെയും വിചാരണ ചെയ്യണമെന്ന്‌ ടുണീഷ്യന്‍ സര്‍ക്കാരിലെ ഒരു വിഭാഗം ശക്തമായി  വാദിക്കുന്നുണ്ട്‌. മയക്കുമരുന്ന്‌, ആയുധകേസുകളിലാണ്‌ ലൈലയെ വിചാരണ ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്‌. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്നും രണ്ടു കിലോഗ്രാം മയക്കമരുന്നും ആയുധങ്ങളും 27 ദശലക്ഷം ഡോളറും കണ്ടെത്തിയിരുന്നു. കൊലപാതകം, അധികാരു ദുര്‍വിനിയോഗം, സാമ്പത്തിക കുറ്റം തുടങ്ങിയവതയാണ്‌ അലിക്കെതിരായ പ്രധാന കുറ്റങ്ങള്‍.

അതേസമയം, മുന്‍ പ്രസിഡന്റിനെ കൈമാറണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തോട്‌ സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല. 23 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിനൊടുവില്‍ ജനകീയ പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ജനുവരിയിലാണ്‌ ബെന്‍ അലി സൗദിയില്‍ അഭയം തേടിയത്‌.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫ്രാന്‍സില്‍ മുഖാവരണ വിലക്ക്

April 11th, 2011

France-burqa-ban-epathram

പാരിസ്‌: മുസ്ലിം മതാചാരപ്രകാരം മുഴുവന്‍ മുഖവും മറയ്ക്കുന്ന ആവരണങ്ങള്‍ സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ ധരിക്കുന്നത് ഫ്രഞ്ച് സര്‍ക്കാര്‍ നിരോധിച്ചു. വിലക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

നിയമ ലംഘകര്‍ 150 യുറോ പിഴ അടക്കുകയും ഫ്രഞ്ച് പൌരത്വ ക്ലാസുകള്‍ നിര്‍ബന്ധമായും സംബന്ധിക്കേണ്ടിയും വരും. മുഖാവരണം ധരിക്കുന്നതിന് സ്ത്രീകളെ നിര്‍ബന്ധിക്കുന്നവര്‍ക്ക് 2 വര്‍ഷത്തെ കഠിന തടവും വലിയ പിഴയും അടക്കേണ്ടി വരും. ഇതേ കേസില്‍ തന്നെ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍  കുട്ടിയാണ് എങ്കില്‍ പിഴ ഇരട്ടി ആകും. എന്നാല്‍ ആരോഗ്യ സംബന്ധമായ അവസ്ഥകള്‍, സുരക്ഷാ പ്രശ്നങ്ങള്‍, മതപരമായ ചടങ്ങുകള്‍ എന്നീ അവസ്ഥകളില്‍ നിയമം ചില വിട്ടുവീഴ്ചകള്‍ അനുവദിക്കുന്നുണ്ട്.

അഞ്ചു ദശലക്ഷം വരുന്ന ഫ്രാന്‍സിലെ മുസ്ലിം ജനതയ്ക്ക് നിയമത്തോട് എതിര്‍പ്പില്ല. രാജ്യത്ത് നിക്കാബ്ബ് ധരിക്കുന്ന മുസ്ലിങ്ങളുടെ എണ്ണം 2000 ത്തില്‍ താഴെയാണ്. എന്നാല്‍ ഈ വിലക്ക് പ്രാബല്യത്തില്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ, ഇത്രയും ചെറിയ ഒരു സമൂഹം ഇങ്ങനെ ഒരു മതാചാരം പാലിക്കുന്നത് തടയേണ്ടതുണ്ടോ എന്ന് ലോകമെമ്പാടുമുള്ള മുസ്ലിം ജനത വിമര്‍ശിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

4 of 6345»|

« Previous Page« Previous « ഐവറി കോസ്റ്റിലെ ഇന്ത്യന്‍ സ്ഥാനപതിയെ രക്ഷപ്പെടുത്തി
Next »Next Page » ഫുക്കുഷിമ ആണവ ഭീഷണി ചെര്‍ണോബില്‍ ദുരന്തത്തിന് സമമായി »



  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine