റൂത്ത് പ്രവീര്‍ ജാബ്‌വാല (85) അന്തരിച്ചു

April 10th, 2013

ruth-prawer-jhabvala-epathram

ന്യുയോര്‍ക്ക്: പ്രശസ്ത എഴുത്തുകാരിയും ഓസ്‌കർ, ബുക്കര്‍ പ്രൈസ് ജേതാവുമായ റൂത്ത് പ്രവീര്‍ ജാബ്‌വാല (85) അന്തരിച്ചു. 1975 ല്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ച ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള ‘ഹീറ്റ് ആന്റ് ഡസ്റ്റ്’ അടക്കം 19 നോവലുകളും, നിരവധി ചെറുകഥകളും ഇവരുടെതായി ഉണ്ട്. എ റൂം വിത്ത് എ വ്യൂ, ഹവാര്‍ഡ്‌സ് എന്‍ഡ് എന്നീ ചിത്രങ്ങള്‍ക്ക് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

ദീര്‍ഘകാലമായുള്ള രോഗത്തെ തുടര്‍ന്ന് യു.എസിലെ മാന്‍ഹാട്ടണിലെ വസതിയിലായിരുന്നു അന്ത്യം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബ്രിട്ടീഷ് മുന്‍ പ്രധാന മന്ത്രി മാര്‍ഗരറ്റ് താച്ചര്‍ അന്തരിച്ചു

April 8th, 2013

margaret-thatcher-ePathram
ലണ്ടന്‍ : ബ്രിട്ടീഷ് മുന്‍പ്രധാന മന്ത്രി മാര്‍ഗരറ്റ് താച്ചര്‍ (87) അന്തരിച്ചു. 1979 മതല്‍ 1990 വരെ പതിനൊന്ന് വര്‍ഷമാണ് താച്ചര്‍ പ്രധാന മന്ത്രി പദ ത്തില്‍ ഇരുന്നത്.

ബ്രിട്ടന്റെ ചരിത്ര ത്തിലെ ഏക വനിതാ പ്രധാന മന്ത്രി യായ മാര്‍ഗരറ്റ് താച്ചര്‍ ‘ഉരുക്കു വനിത’എന്നാണ് അറിയ പ്പെടുന്നത്.

മാര്‍ഗരറ്റ് റോബേര്‍ട്‌സ് എന്ന മാര്‍ഗരറ്റ് താച്ചറുടെ ജനനം 1925 ഒക്‌ടോബര്‍ 13 നായിരുന്നു.

സോമര്‍വില്ലി കോളേജില്‍ നാച്വറല്‍ സയന്‍സ് പഠിച്ച മാര്‍ഗരറ്റ് ഒക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി കണ്‍സര്‍വേറ്റീവ് അസോസി യേഷന്റെ പ്രസിഡന്റായി. ഒരു കമ്പനിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ രാഷ്ട്രീയ ത്തിലേയ്ക്ക് എത്തി.1959 -ല്‍ ഏറ്റവും പ്രായം കുറഞ്ഞ കണ്‍സര്‍വേറ്റീവ് പ്രതിനിധി യായി ആദ്യമായി പാര്‍ലമെന്റില്‍ എത്തി. 1990 വരെ പാര്‍ലമെന്റ് അംഗമായി. ഭര്‍ത്താവ് ഡെന്നീസ് താച്ചര്‍ 2003ല്‍ അന്തരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബിക്രം യോഗാചാര്യന് എതിരെ ലൈംഗിക ആരോപണം

March 23rd, 2013

bikram-yoga-epathram

ലോസ് ആഞ്ജലസ് : “ചൂടൻ” യോഗ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ബിക്രം ചൌധരിക്ക് എതിരെ ഒരു യുവ ശിഷ്യ ലൈംഗിക അതിക്രമത്തിന് പരാതി നൽകി. തന്റെ ഗുരു തന്നെ വർഷങ്ങളായി ശല്യം ചെയ്യുകയാണ് എന്നാണ് സാറാ ബോൺ എന്ന 29കാരിയുടെ പരാതി. ബിക്രം ചൌധരി ഒരു നല്ല മനുഷ്യനല്ല, ഒരു നല്ല പരിശീലകൻ മാത്രമാണ് എന്ന് യുവതി മറ്റു പല ശിഷ്യന്മാരോടും മുൻപ് പറഞ്ഞിട്ടുണ്ട്. ഒരു ദിവസം യോഗ പരിശീലനത്തിനിടയിൽ തന്റെ മുകളിൽ കയറി തന്നെ ബലമായി കയ്യേറ്റം ചെയ്യുകയും താൻ വിതുമ്പി കരയുന്നത് വരെ തന്റെ കാതുകളിൽ “ഗുരു” അശ്ലീലം പറയുകയും ചെയ്തു എന്നും സാറ വെളിപ്പെടുത്തി.

105 ഡിഗ്രി ഫാരെൻഹൈറ്റ് വരെ ചൂടാക്കിയ മുറിയിൽ ഇരുന്ന് യോഗ പരിശീലനം ചെയ്യുക എന്ന വ്യത്യസ്ത ശൈലിയാണ് ബിക്രം ചൌധരിയുടെ ബിക്രം യോഗ. ഇന്ത്യയിലെ പരമ്പരാഗത യോഗ മുറകൾ എല്ലാവർക്കും ശാന്തിയും സൌഖ്യവും ആശംസിക്കുകയും തികച്ചും ശാന്തമായ പരിശീലന രീതിയും അനുശാസിക്കുമ്പോൾ തിരക്കേറിയ ആധുനിക കോർപ്പൊറേറ്റ് ഉദ്യോഗസ്ഥരേയും വൻകിടക്കാരേയും ലക്ഷ്യമിട്ട് അതിവേഗം ചെയ്യാവുന്ന കുറേ ആസനങ്ങൾ ഒരു ചൂടാക്കിയ മുറിയിൽ വെച്ച് അഭ്യസിപ്പിക്കുന്ന ഒരു രീതിയാണ് ബിക്രം യോഗ സ്വീകരിച്ചു വരുന്നത്.

അമേരിക്കൻ പ്രസിഡണ്ടുമാരായ നിക്സൺ, റീഗൻ, ക്ലിന്റൻ എന്നിവരും മഡോണ, ബെക്ക്ഹാം, ലേഡി ഗാഗ, ജോർജ്ജ് ക്ലൂണി എന്നീ അതി പ്രശസ്തരും എല്ലാം ബിക്രമിന്റെ ശിഷ്യന്മാരാണ്.

പൂർവ്വ ജന്മത്തിലെ ബന്ധം പറഞ്ഞ് തന്നോട് അടുക്കാൻ ശ്രമിച്ച ഗുരു താൻ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്ന് തനിക്ക് ലഭിച്ച ഒരു അന്താരാഷ്ട്ര യോഗ ചാമ്പ്യൻഷിപ്പ് പട്ടം പോലും നിഷേധിച്ചു എന്ന് സാറ കോടതിയിൽ നൽകിയ പരാതിയിൽ വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗർഭച്ഛിദ്രത്തിനെതിരെ കത്തോലിക്കാ സഭയുടെ ക്രിസ്മസ് സന്ദേശം

December 26th, 2012

pastor-epathram

ഡബ്ലിൻ : ഗർഭച്ഛിദ്രം അനുവദിക്കാഞ്ഞതിനെ തുടർന്ന് ഇന്ത്യൻ വനിത മരിച്ച സാഹചര്യത്തിൽ അയർലൻഡിലെ ഗർഭച്ഛിദ്ര നിയമങ്ങളിൽ ഭേദഗതി വരുത്താനുള്ള സർക്കാർ നീക്കത്തിനെതിരെ അയർലൻഡിലെ കത്തോലിക്കാ മേധാവി ക്രിസ്മസ് ദിന സന്ദേശം നൽകി. ജീവന് ഉള്ള അവകാശം മൌലികമാണെന്നും ഇത് വിശ്വസിക്കുന്ന എല്ലാവരും തങ്ങളുടെ അഭിപ്രായം തങ്ങളുടെ ജന പ്രതിനിധികളെ അറിയിക്കണം എന്നുമാണ് തന്റെ ക്രിസ്മസ് ദിന സന്ദേശത്തിൽ അയർലൻഡിലെ കത്തോലിക്കാ സഭയുടെ പരമോന്നത നേതാവ് കർദ്ദിനാൾ ഷോൺ ബ്രാഡി വിശ്വാസികളോട് ആഹ്വാനം ചെയ്തത്.

ജീവനു ഭീഷണി ഉണ്ടായിട്ടും കത്തോലിക്കാ രാജ്യമാണെന്ന ന്യായം പറഞ്ഞ് ഐറിഷ് ആശുപത്രി അധികൃതർ 31 കാരിയായ ദന്ത ഡോക്ടർ സവിതയ്ക്ക് ഗർഭച്ഛിദ്രം നിഷേധിച്ചതിനെ തുടർന്ന് അവർ മരണമടഞ്ഞ സംഭവം വൻ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു.

savita-halappanavar-epathram

ഗർഭച്ഛിദ്രത്തിന് അനുമതി നൽകാത്ത ഒരേ ഒരു യൂറോപ്യൻ രാജ്യമാണ് അയർലൻഡ്. സവിതയുടെ മരണത്തെ തുടർന്ന് ഇതിൽ പരിമിതമായ അയവ് വരുത്താനുള്ള നീക്കത്തിലാണ് സർക്കാർ. ഗർഭിണിയായ സ്ത്രീയുടെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിൽ ഗർഭച്ഛിദ്രം അനുവദിക്കാനാണ് പ്രധാനമന്ത്രി എൻഡാ കെന്നിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. ഈ ഒരു അവകാശം ഒരു സർക്കാരിനും നിഷേധിക്കാൻ ആവില്ല എന്ന് കഴിഞ്ഞ ദിവസം കെന്നി പറയുകയുമുണ്ടായി.

1992ൽ അയർലൻഡ് സുപ്രീം കോടതി ഗർഭച്ഛിദ്രത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ കാരണങ്ങളാൽ പിന്നീട് വന്ന സർക്കാരുകൾ ഇത് നിയമമാക്കുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയായിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഗർഭച്ഛിദ്രം : ഇന്ത്യ ശക്തമായി പ്രതികരിക്കുന്നു

November 16th, 2012

savita-halappanavar-epathram

ഡബ്ലിൻ : ജീവനു ഭീഷണി ഉണ്ടായിട്ടും കത്തോലിക്കാ രാജ്യമാണെന്ന ന്യായം പറഞ്ഞ് ഇന്ത്യൻ വനിതയ്ക്ക് ഐറിഷ് ആശുപത്രി അധികൃതർ ഗർഭച്ഛിദ്രം നിഷേധിച്ചതിനെ തുടർന്ന് മരിക്കാൻ ഇടയായ സംഭവത്തിൽ ഇന്ത്യ ശക്തമായി പ്രതികരിച്ചു. വിദേശ കാര്യ വകുപ്പ് ഐറിഷ് അംബാസഡറെ വിളിച്ചു വരുത്തി തങ്ങളുടെ പ്രതിഷേധം അറിയിച്ചു. 31 കാരിയായ ദന്ത ഡോക്ടർ സവിതയാണ് അയർലൻഡിലെ ഗർഭച്ഛിദ്ര വിരുദ്ധ നിയമത്തിന്റെ കുരുക്കിൽ പെട്ട് ജീവൻ വെടിഞ്ഞ ഹതഭാഗ്യ. സവിതയുടെ മരണം ഗൌരവമായി കണ്ട ഇന്ത്യൻ അധികൃതർ ഡബ്ലിനിലെ ഇന്ത്യൻ അംബാസഡറോടും സംഭവത്തിൽ നേരിട്ട് ഇടപെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തിൽ ദേശീയ വനിതാ കമ്മീഷനും ഇടപെടും എന്ന് അറിയിച്ചു. മാനുഷികമായ പരിഗണനകൾ മാനിച്ച് കർശനമായ ഗർഭച്ഛിദ്ര നിയമത്തിൽ അയവ് വരുത്തണം എന്നാണ് തങ്ങളുടെ പക്ഷം എന്ന് വനിതാ കമ്മീഷൻ അറിയിച്ചു.

തന്റെ ഗർഭ അലസി പോയത് അറിഞ്ഞ സവിത ഒരു ദിവസം മുഴുവൻ കടുത്ത വേദന അനുഭവിച്ചു. തുടർന്ന് ഗർഭച്ഛിദ്രം നടത്തി തരാൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അയർലൻഡ് ഒരു കത്തോലിക്കാ രാഷ്ട്രമാണ് എന്നും ഗർഭച്ഛിദ്രം നിയമം അനുവദിക്കുന്നില്ല എന്നുമാണ് ഡോക്ടർമാർ പറഞ്ഞത് എന്ന് സവിതയുടെ പിതാവ് പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , , , ,

1 അഭിപ്രായം »

ഇന്ന് മലാല ദിനം

November 10th, 2012
യു.എന്‍: ഒടുവില്‍ അവളോടുള്ള ആദരവിന്റെ ഭാഗമായി  ലോകമെമ്പാടും നവമ്പര്‍ 10 നെ മലാല ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചു.  ന്യൂയോര്‍ക്കില്‍ വച്ച് യു.എന്‍ സെക്രട്ടറി ജനറല്‍  ബാങ്കി‌മൂണ്‍ ഇക്കാര്യം വ്യക്തമാക്കി.   ഒരു ടെഡ്ഡിബെയര്‍ പാവയെ കെട്ടിപ്പിടിച്ച് പുസ്തകം വായിച്ചിരിക്കുന്ന മലാലയുടെ ചിത്രവും ഒപ്പം ലോകമെമ്പാടുമുള്ള ജനങ്ങള്‍ തനിക്കു നല്‍കുന്ന പ്രചോദനത്തിനും പിന്തുണയ്ക്കും മലാലയുടെ നന്ദി പ്രസ്താവനയും ഒരുമിച്ചാണ്  ആശുപത്രി അധികൃതര്‍ പുറത്തുവിട്ടത്.   എപ്പോള്‍ വേണമെങ്കിലും  ചീറിപ്പാഞ്ഞു വരുന്ന ഒരു വെടിയുണ്ടയില്‍ ജീവന്‍ നഷ്ടപ്പെടും എന്ന് ഉറപ്പുണ്ടെങ്കിലും മത ഭീകരത അതിന്റെ എല്ലാ രൌദ്രഭാവവും എടുത്ത് ഉറഞ്ഞാടുന്ന പാക്കിസ്ഥാനിലെ സാത്ത് താഴ്‌വരയില്‍ ജീവന്‍ പോലും നഷ്ടപ്പെടുത്തുവാന്‍ തയ്യാറായാണ് മലാല ഭീകരതയോട് സന്ധിയില്ലാതെ തന്റെ കര്‍മ്മപഥത്തില്‍ അടിപതറാതെ മുന്നേറിയതിന്റെ പേരിലാണ്  മലാല യൂസുഫ് സായി എന്ന പതിനാലുകാരി ലോകത്തിന്റെ പൊന്നോമയായത്. പ്രതീക്ഷിച്ച പോലെ ഒരു ദിവസം സ്കൂള്‍ വിട്ടുവരുമ്പോള്‍  താലിബാന്‍ തീവ്രവാദികാള്‍ അവള്‍ക്ക് നേരെ തുരുതുരാവെടിയുതിര്‍ത്തെങ്കിലും ലോകത്തിന്റെ പ്രാര്‍ഥനയും ഒരു സംഘം ഡോക്ടര്‍മാരും വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളും ചേര്‍ന്ന് ആ കുഞ്ഞിന്റെ ജീവന്‍ അണയാതെ കാത്തു. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ കഴിഞ്ഞ് ബെര്‍മിങ്ങ് ഹാമിലെ ആശുപത്രിയില്‍ മലാല സുഖം പ്രാപിച്ചു വരുന്നു. പെണ്‍കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തുന്നു എന്നതാണ് താലിബാന്റെ ഹിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെടുവാന്‍ കാരണം. താന്‍ ഇനിയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ തുടരും എന്നവള്‍ നിശ്ചയദാര്‍ഢ്യത്തോടെ പറയുന്നു. മലയാളമടക്കം നിരവധി ഭാഷകളിലേക്ക് അവളുടെ ഡയറിക്കുറിപ്പുകള്‍ തര്‍ജ്ജമ ചെയ്തു കഴിഞ്ഞു. പാക്കിസ്ഥാനിലെ ആന്‍ ഫ്രാങ്ക് എന്നാണ് ലോകമവളെ വിളിക്കുന്നത്.മലാലയ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്ന് ലോകമെമ്പാടു നിന്നും ആവശ്യമുയര്‍ന്നു കഴിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

2 അഭിപ്രായങ്ങള്‍ »

അക്രമിയുടെ സഹോദരി മലാലയോട് മാപ്പ് പറഞ്ഞു

November 7th, 2012

malala-yousufzai-epathram

ഇസ്ലാമാബാദ്: താലിബാന്റെ ആക്രമണത്തിന് ഇരയായ പാക്കിസ്ഥാനിലെ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ് സയിയോട് വെടി വെച്ച ആളുടെ സഹോദരി റഹാന ഹലീം മാപ്പപേക്ഷിച്ചു. മലാലയോട് പറയണം എന്റെ സഹോദരന്‍ ചെയ്തതിനു ഞാന്‍ നിങ്ങളോട് മാപ്പപേക്ഷിക്കുന്നു, അവന്റെ ചെയ്തികള്‍ കാരണം ഞങ്ങള്‍ക്ക് എല്ലാം നഷ്ടമായി’ എന്ന് റെഹാന സി. എന്‍ . എന്നിനോട് പറഞ്ഞു. മലാല എന്റെ സഹോദരിയെ പോലെയാണ്. സാധാരണ ജീവിതത്തിലേക്ക് എത്രയും വേഗം തിരികെ വരുവാന്‍ മലാലയ്ക്കാകട്ടെ എന്നും സഹോദരന്‍ അത്താഹുള്ളാ ഖാന്‍ ഈ സംഭവത്തിലൂടെ തന്റെ കുടുംബത്തെ നാണക്കേടിലേക്ക് തള്ളിവിട്ടെന്നും അവര്‍ പറഞ്ഞു.

പെണ്‍കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തിയതാണ് മലാലയെ താലിബാന്റെ അപ്രീതിക്ക് പാത്രമാക്കിയത്. ഒക്ടോബര്‍ 9ആം തിയതിയാണ് സ്കൂള്‍ വിട്ടു വരികയായിരുന്ന മലാലയെയും സുഹൃത്തിനേയും താലിബാന്‍ തീവ്രവാദികള്‍ ആക്രമിച്ചത്. തലയിലടക്കം വെടിയേറ്റ മലാലയുടെ നില അതീവ ഗുരുതരമായിരുന്നു. മികച്ച ചികിത്സാ സൌകര്യത്തിനായി പാക്കിസ്ഥാനില്‍ നിന്നും ലണ്ടനിലേക്ക് കൊണ്ടു പോകുകയായിരുന്നു. അപകട നില തരണം ചെയ്ത മലാല ഇപ്പോളും  ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.  സ്കൂളുകള്‍ തകര്‍ക്കുകയും വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്യുന്ന താലിബാന്റെ നടപടികളെ കുറിച്ച് മലാലയെഴുതിയ ഡയറി ബി. ബി. സി. പ്രസിദ്ധീകരിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മലാല യൂസഫ്സായി : താലിബാൻ ആക്രമണം ന്യായീകരിച്ചു

October 17th, 2012

malala-yousufzai-epathram

ഇസ്ലാമാബാദ് : ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുവായ അമേരിക്കൻ പ്രസിഡണ്ട് ബറാൿ ഒബാമയെ പ്രകീർത്തിച്ചതിനാണ് തങ്ങൾ മലാല യൂസഫ്സായിക്ക് വധ ശിക്ഷ വിധിച്ചത് എന്ന് താലിബാൻ വ്യക്തമാക്കി. പാക്കിസ്ഥാനിലെ സ്ക്കൂൾ വിദ്യാർത്ഥിനിയായ മലാലയെ കഴിഞ്ഞ ദിവസം താലിബാൻ അക്രമികൾ വെടി വെച്ചിരുന്നു. തലയ്ക്ക് വെടിയേറ്റ മലാലയെ പാൿ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി വെടിയുണ്ടകൾ നീക്കം ചെയ്തു. എന്നാൽ വിദഗ്ദ്ധമായ തീവ്ര പരിചരണം ആവശ്യമായ പെൺകുട്ടിയെ പിന്നീട് ബ്രിട്ടനിലേക്ക് കൊണ്ടുപോയി. 14 കാരിയായ മലാല സുഖം പ്രാപിക്കാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്റെ നയത്തെ എതിർത്ത മലാലയെ ആക്രമിച്ചത് പരക്കെ അപലപിക്കപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് പാൿ അധികൃതർ അറിയിക്കുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

മലാല പാശ്ചാത്യർക്ക് വേണ്ടി ചാര പ്രവർത്തനം നടത്തുകയായിരുന്നു എന്നാണ് താലിബാന്റെ ആരോപണം. ശത്രുക്കളുടെ ചാരന്മാർക്ക് ഇസ്ലാം മരണ ശിക്ഷയാണ് നൽകുന്നത്. നാണം ഇല്ലാതെ അപരിചിതരോടൊപ്പം ഇരുന്ന് അവൾ താലിബാന് എതിരെയും ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുവായ ബറാൿ ഒബാമയേയും പ്രകീർത്തിക്കുന്നു. വിശുദ്ധ പോരാളികളായ മുജാഹിദ്ദീനെതിരെ പ്രചരണം നടത്തുകയും താലിബാനെ അപകീർത്തിപ്പെടുത്തുകയും ചെയ്തത് കൊണ്ടാണ് തങ്ങൾ മലാലയെ ലക്ഷ്യം വെച്ചത് എന്നും താലിബാൻ പ്രസ്താവനയിൽ അറിയിച്ചു. വിദ്യാഭ്യാസത്തിനായി വാദിച്ചത് കൊണ്ടല്ല മലാലയെ ആക്രമിച്ചത്. മുജാഹിദ്ദീനെയും അവരുടെ യുദ്ധത്തേയും എതിർത്തത് കൊണ്ടാണ്. ഇസ്ലാമിനും ഇസ്ലാമിക ശക്തികൾക്കും എതിരെ പ്രചരണം നടത്തുന്നവരെ വധിക്കണം എന്നാണ് വിശുദ്ധ ഖുർആനും ഇസ്ലാമിക നിയമവും അനുശാസിക്കുന്നത് എന്നും അവർ വിശദീകരിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മലാല യൂസഫിനെ വിദഗ്ദ ചികിത്സയ്ക്കായി യു.കെ.യിലേക്ക് മാറ്റി

October 15th, 2012
യു.കെ: പാക്കിസ്ഥാനില്‍ താലിബാന്‍ ഭീകരന്മാരുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ സന്നദ്ധപ്രവര്‍ത്തക മലാല യൂസഫിനെ വിദഗ്ദ ചികിത്സയ്ക്കായി യു.കെ.യിലേക്ക് കൊണ്ടു പോയതായി പാക്കിസ്ഥാന്‍ സൈന്യം വ്യക്തമാക്കി. സൈനിക ഡോക്ടര്‍മാരുടെ വിദഗ്ദ അഭിപ്രായത്തെ തുടര്‍ന്ന് യു.എ.ഈ അനുവദിച്ച പ്രത്യേക ആംബുലന്‍സ് വിമാനത്തിലാ‍ണ് മലാലയെ ലണ്ടനിലേക്ക് കൊണ്ടു പോയത്. ചികിത്സാ ചിലവ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വഹിക്കും.
സ്കൂള്‍ വിട്ടു വരുമ്പോള്‍ കഴിഞ്ഞ ചൊവ്വാഴ്ച താലിബാന്‍ ഭീകരന്മാര്‍ മലാലയ്ക്ക് നേരെ വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മലാലയെ ആസ്പത്രിയില്‍ എത്തിച്ചു. പെഷവാറിലെ ആസ്പത്രിയില്‍ വച്ച്  നടത്തിയ ശ്രമകരമായ ശസ്ത്രക്രിയയിലൂടെ തലച്ചോറില്‍ തുളച്ചു കയറിയ  വെടിയുണ്ടകള്‍ പുറത്തെടുത്തു. തുടര്‍ന്ന് റാവല്‍ പിണ്ടിയിലെ സൈനിക ആസ്പത്രിയിലേക്ക് മാറ്റി. മലാലയ്ക്കൊപ്പം രണ്ടു സഹപാഠികള്‍ക്കും വെടിയേറ്റിരുന്നു.
താലിബാന്‍ ഭീകരര്‍ക്ക് സ്വാധീനമുള്ള മേഘലയില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മലാലയെ തേടി നിരവധി അംഗീകാരങ്ങള്‍ എത്തിയിരുന്നു. വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന മലാലയുടെ പ്രവര്‍ത്തനങ്ങളോട് താലിബാന് ശക്തമായ എതിര്‍പ്പ് ഉണ്ട്. സുഖം പ്രാപിച്ചാല്‍ മലാലയെ ഇനിയും ആക്രമിക്കുമെന്ന് താലിബാന്‍ ഭീകരന്മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഷാക്കിറയുടെ അരക്കെട്ടിലെ രഹസ്യം പരസ്യമായി

September 22nd, 2012

shakira-hips-dont-lie-epathram

ഒടുവില്‍ ഷാക്കിറയുടെ അരക്കെട്ടിലെ ആ രഹസ്യം അവര്‍ തന്നെ പരസ്യമാക്കി. ഹിപ്സ് ഡോണ്ട് ലൈ (അരക്കെട്ടുകള്‍ കള്ളം പറയില്ല) എന്ന പ്രശസ്തമായ ആല്‍ബ ത്തിലെ വരികളെ അന്വര്‍ഥമാക്കിക്കൊണ്ട് ഷാക്കിറയുടെ അരക്കെട്ടിലെ ആ രഹസ്യം പരസ്യമായി. അതെ താന്‍ ജെറാർഡിന്റെ കുഞ്ഞിനെ ഉദരത്തില്‍ പേറുന്നു എന്ന് ഷാക്കിറ ലോകത്തോട് ഉറക്കെ പറഞ്ഞിരിക്കുന്നു.

“വക്കാ വക്കാ” പാടുകയും ഒപ്പം ചുവടു വെയ്ക്കുകയും ചെയ്തു കൊണ്ട് ലോക കപ്പ് ഫുട്ബോളിന്റെ ആവേശം ലോകത്തെങ്ങും പടര്‍ത്തിയ ഷാക്കിറ ഇനി താരാട്ടു പാടുവാന്‍ ഒരുങ്ങുകയാണ്. സ്പാനിഷ് ടീമിന്റെ പ്രതിരോധ നിരയിലെ മിന്നുന്ന താരമായ ജെറാര്‍ഡ് പീക്കെയുമായി പ്രണയത്തിലായതും ഈ പാട്ടിലൂടെ തന്നെ.  സംഗീതവും നൃത്തവും ഫുട്ബോളും ചേര്‍ന്ന ഇവരുടെ പ്രണയം ഒടുവില്‍ ഇവരെ വിവാഹത്തിൽ എത്തിച്ചു. ഇതോടെ ലോകത്തെ എറ്റവും പ്രശസ്തരായ ‘സെലിബ്രിറ്റി ജോടികളില്‍’ ഇവരും ഇടം പിടിച്ചു. കാത്തിരിക്കുന്ന കണ്മണിക്കു വേണ്ടി ഇരുവരും തല്‍ക്കാലം നിരവധി പരിപാടികള്‍ ഒഴിവാക്കിയതായി പറയുന്നു.  ലാസ്‌വേഗസില്‍ നടക്കുന്ന ഐ ഹാര്‍ട്ട് റേഡിയോ മ്യൂസിക് ഫെസ്റ്റിവെലും ഇതില്‍ പെടും.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

5 of 1245610»|

« Previous Page« Previous « ഒരു “പൊട്ട” സിനിമയെ ചൊല്ലി…
Next »Next Page » അമേരിക്കൻ താവളങ്ങൾ ആക്രമിക്കും : ഇറാൻ »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine