- എസ്. കുമാര്‍
വായിക്കുക: ഇന്റര്‍നെറ്റ്, കുറ്റകൃത്യം, തീവ്രവാദം, പാക്കിസ്ഥാന്‍, പ്രതിഷേധം, മതം, സ്ത്രീ, സ്ത്രീ വിമോചനം

ഇസ്ലാമാബാദ്: താലിബാന്റെ ആക്രമണത്തിന് ഇരയായ പാക്കിസ്ഥാനിലെ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ് സയിയോട് വെടി വെച്ച ആളുടെ സഹോദരി റഹാന ഹലീം മാപ്പപേക്ഷിച്ചു. മലാലയോട് പറയണം എന്റെ സഹോദരന്‍ ചെയ്തതിനു ഞാന്‍ നിങ്ങളോട് മാപ്പപേക്ഷിക്കുന്നു, അവന്റെ ചെയ്തികള്‍ കാരണം ഞങ്ങള്‍ക്ക് എല്ലാം നഷ്ടമായി’ എന്ന് റെഹാന സി. എന്‍ . എന്നിനോട് പറഞ്ഞു. മലാല എന്റെ സഹോദരിയെ പോലെയാണ്. സാധാരണ ജീവിതത്തിലേക്ക് എത്രയും വേഗം തിരികെ വരുവാന്‍ മലാലയ്ക്കാകട്ടെ എന്നും സഹോദരന്‍ അത്താഹുള്ളാ ഖാന്‍ ഈ സംഭവത്തിലൂടെ തന്റെ കുടുംബത്തെ നാണക്കേടിലേക്ക് തള്ളിവിട്ടെന്നും അവര്‍ പറഞ്ഞു.
പെണ്‍കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തിയതാണ് മലാലയെ താലിബാന്റെ അപ്രീതിക്ക് പാത്രമാക്കിയത്. ഒക്ടോബര്‍ 9ആം തിയതിയാണ് സ്കൂള്‍ വിട്ടു വരികയായിരുന്ന മലാലയെയും സുഹൃത്തിനേയും താലിബാന്‍ തീവ്രവാദികള്‍ ആക്രമിച്ചത്. തലയിലടക്കം വെടിയേറ്റ മലാലയുടെ നില അതീവ ഗുരുതരമായിരുന്നു. മികച്ച ചികിത്സാ സൌകര്യത്തിനായി പാക്കിസ്ഥാനില്‍ നിന്നും ലണ്ടനിലേക്ക് കൊണ്ടു പോകുകയായിരുന്നു. അപകട നില തരണം ചെയ്ത മലാല ഇപ്പോളും ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്കൂളുകള്‍ തകര്‍ക്കുകയും വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്യുന്ന താലിബാന്റെ നടപടികളെ കുറിച്ച് മലാലയെഴുതിയ ഡയറി ബി. ബി. സി. പ്രസിദ്ധീകരിച്ചിരുന്നു.
- എസ്. കുമാര്‍
വായിക്കുക: കുട്ടികള്‍, തീവ്രവാദം, മതം, മനുഷ്യാവകാശം, വിദ്യാഭ്യാസം, സ്ത്രീ

ഇസ്ലാമാബാദ് : ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുവായ അമേരിക്കൻ പ്രസിഡണ്ട് ബറാൿ ഒബാമയെ പ്രകീർത്തിച്ചതിനാണ് തങ്ങൾ മലാല യൂസഫ്സായിക്ക് വധ ശിക്ഷ വിധിച്ചത് എന്ന് താലിബാൻ വ്യക്തമാക്കി. പാക്കിസ്ഥാനിലെ സ്ക്കൂൾ വിദ്യാർത്ഥിനിയായ മലാലയെ കഴിഞ്ഞ ദിവസം താലിബാൻ അക്രമികൾ വെടി വെച്ചിരുന്നു. തലയ്ക്ക് വെടിയേറ്റ മലാലയെ പാൿ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി വെടിയുണ്ടകൾ നീക്കം ചെയ്തു. എന്നാൽ വിദഗ്ദ്ധമായ തീവ്ര പരിചരണം ആവശ്യമായ പെൺകുട്ടിയെ പിന്നീട് ബ്രിട്ടനിലേക്ക് കൊണ്ടുപോയി. 14 കാരിയായ മലാല സുഖം പ്രാപിക്കാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്റെ നയത്തെ എതിർത്ത മലാലയെ ആക്രമിച്ചത് പരക്കെ അപലപിക്കപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് പാൿ അധികൃതർ അറിയിക്കുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
മലാല പാശ്ചാത്യർക്ക് വേണ്ടി ചാര പ്രവർത്തനം നടത്തുകയായിരുന്നു എന്നാണ് താലിബാന്റെ ആരോപണം. ശത്രുക്കളുടെ ചാരന്മാർക്ക് ഇസ്ലാം മരണ ശിക്ഷയാണ് നൽകുന്നത്. നാണം ഇല്ലാതെ അപരിചിതരോടൊപ്പം ഇരുന്ന് അവൾ താലിബാന് എതിരെയും ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുവായ ബറാൿ ഒബാമയേയും പ്രകീർത്തിക്കുന്നു. വിശുദ്ധ പോരാളികളായ മുജാഹിദ്ദീനെതിരെ പ്രചരണം നടത്തുകയും താലിബാനെ അപകീർത്തിപ്പെടുത്തുകയും ചെയ്തത് കൊണ്ടാണ് തങ്ങൾ മലാലയെ ലക്ഷ്യം വെച്ചത് എന്നും താലിബാൻ പ്രസ്താവനയിൽ അറിയിച്ചു. വിദ്യാഭ്യാസത്തിനായി വാദിച്ചത് കൊണ്ടല്ല മലാലയെ ആക്രമിച്ചത്. മുജാഹിദ്ദീനെയും അവരുടെ യുദ്ധത്തേയും എതിർത്തത് കൊണ്ടാണ്. ഇസ്ലാമിനും ഇസ്ലാമിക ശക്തികൾക്കും എതിരെ പ്രചരണം നടത്തുന്നവരെ വധിക്കണം എന്നാണ് വിശുദ്ധ ഖുർആനും ഇസ്ലാമിക നിയമവും അനുശാസിക്കുന്നത് എന്നും അവർ വിശദീകരിച്ചു.
- ജെ.എസ്.
വായിക്കുക: കുട്ടികള്‍, തീവ്രവാദം, ദുരന്തം, പാക്കിസ്ഥാന്‍, മനുഷ്യാവകാശം, വിദ്യാഭ്യാസം, സ്ത്രീ
- എസ്. കുമാര്‍
വായിക്കുക: കുട്ടികള്‍, കുറ്റകൃത്യം, തീവ്രവാദം, ബഹുമതി, മനുഷ്യാവകാശം, സ്ത്രീ

ഒടുവില്‍ ഷാക്കിറയുടെ അരക്കെട്ടിലെ ആ രഹസ്യം അവര്‍ തന്നെ പരസ്യമാക്കി. ഹിപ്സ് ഡോണ്ട് ലൈ (അരക്കെട്ടുകള്‍ കള്ളം പറയില്ല) എന്ന പ്രശസ്തമായ ആല്‍ബ ത്തിലെ വരികളെ അന്വര്‍ഥമാക്കിക്കൊണ്ട് ഷാക്കിറയുടെ അരക്കെട്ടിലെ ആ രഹസ്യം പരസ്യമായി. അതെ താന്‍ ജെറാർഡിന്റെ കുഞ്ഞിനെ ഉദരത്തില്‍ പേറുന്നു എന്ന് ഷാക്കിറ ലോകത്തോട് ഉറക്കെ പറഞ്ഞിരിക്കുന്നു.
“വക്കാ വക്കാ” പാടുകയും ഒപ്പം ചുവടു വെയ്ക്കുകയും ചെയ്തു കൊണ്ട് ലോക കപ്പ് ഫുട്ബോളിന്റെ ആവേശം ലോകത്തെങ്ങും പടര്‍ത്തിയ ഷാക്കിറ ഇനി താരാട്ടു പാടുവാന്‍ ഒരുങ്ങുകയാണ്. സ്പാനിഷ് ടീമിന്റെ പ്രതിരോധ നിരയിലെ മിന്നുന്ന താരമായ ജെറാര്‍ഡ് പീക്കെയുമായി പ്രണയത്തിലായതും ഈ പാട്ടിലൂടെ തന്നെ. സംഗീതവും നൃത്തവും ഫുട്ബോളും ചേര്‍ന്ന ഇവരുടെ പ്രണയം ഒടുവില്‍ ഇവരെ വിവാഹത്തിൽ എത്തിച്ചു. ഇതോടെ ലോകത്തെ എറ്റവും പ്രശസ്തരായ ‘സെലിബ്രിറ്റി ജോടികളില്‍’ ഇവരും ഇടം പിടിച്ചു. കാത്തിരിക്കുന്ന കണ്മണിക്കു വേണ്ടി ഇരുവരും തല്‍ക്കാലം നിരവധി പരിപാടികള്‍ ഒഴിവാക്കിയതായി പറയുന്നു. ലാസ്‌വേഗസില്‍ നടക്കുന്ന ഐ ഹാര്‍ട്ട് റേഡിയോ മ്യൂസിക് ഫെസ്റ്റിവെലും ഇതില്‍ പെടും.
- എസ്. കുമാര്‍

കോലാലമ്പൂര്‍: മുന്‍ മിസ് മലേഷ്യയ നാദിയ ഹെങ്ങ് ഉള്‍പ്പെടെ ഉള്ളവരെ ലേലത്തിനു വെച്ചു. വാശിയേറിയ ലേലത്തില്‍ ഇന്ത്യന്‍ വംശജനായ അഭിഭാഷകന്‍ ദീപേന്ദ്ര രാജ് 200 യു. എസ്. ഡോളറിനു നാദിയയെ ലേലത്തില്‍ എടുത്തു. ലേലത്തിന്റെ നിബന്ധനകള്‍ അനുസരിച്ച് ലേലം കൊണ്ട് ദീപേന്ദ്രക്ക് നാദിയക്കൊപ്പം ഒരു കാൻഡില്‍ ലൈറ്റ് ഡിന്നർ കഴിക്കുവാന്‍ മാത്രമാണ് അവകാശം. ഉന്‍ഡിംസ്യ റിസോഴ്സ് സെന്ററിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തുക കണ്ടെത്തുന്നതിനായിരുന്നു പ്രശസ്തരെ ഇപ്രകാരം ലേലത്തിനു വച്ചത്. എഫ്. എച്ച്. എം. ഗേള്‍ ഓഫ് നെക്സ്റ്റ് ഡോര്‍ 2010-ലെ വിജയി വോനെ സിം, നിര്‍മ്മാതാവ് സൈറ സച്ച, നടന്‍ ടോണി യൂസേഫ് തുടങ്ങി പല പ്രമുഖരേയും ലേലത്തില്‍ വെച്ചിരുന്നു. ഒരു നല്ല കാര്യത്തിനായി ഇപ്രകാരം ലേല വസ്തുവായതില്‍ ദുഃഖമില്ലെന്നാണ് ലേലത്തെ കുറിച്ച് മിസ് മലേഷ്യ പ്രതികരിച്ചത്.
- എസ്. കുമാര്‍
- എസ്. കുമാര്‍
വായിക്കുക: സ്ത്രീ
- എസ്. കുമാര്‍
വായിക്കുക: ഇന്റര്‍നെറ്റ്, ബ്രിട്ടന്‍, സ്ത്രീ

മൻഹാട്ടൻ : ആധുനിക അമേരിക്കൻ സ്ത്രീയുടെ ലൈംഗികതാ സങ്കൽപ്പങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുകയും സ്ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യത്തിന് പുതിയ മാനങ്ങൾ നൽകി പൊള്ളയായ സദാചാര ബോധത്തെ തച്ചുടയ്ക്കുകയും ചെയ്ത എഴുത്തുകാരി ഹെലൻ ഗേളി ബ്രൌൺ അന്തരിച്ചു. മരിക്കുമ്പോൾ 90 വയസായിരുന്നു ഹെലെന് എങ്കിലും ഹെലന്റെ പല ശരീര ഭാഗങ്ങൾക്കും പ്രായം നന്നേ കുറവായിരുന്നു എന്ന് ഈ എഴുത്തുകാരിക്ക് ഉചിതമായ ചരമക്കുറിപ്പിൽ ന്യൂയോർക്ക് ടൈംസ് പത്രം എഴുതുന്നു.

1960 കളുടെ ആരംഭത്തിൽ “സെക്സ് ആൻഡ് ദ സിംഗ്ൾ ഗേൾ” എന്ന പുസ്തകത്തിലൂടെ അവിവാഹിതരായ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു എന്നും അത് അവർ ആവോളം ആസ്വദിക്കുകയും ചെയ്യുന്നു എന്നെഴുതി അമേരിക്കൻ സമൂഹത്തെ ഹെലെൻ ഞെട്ടിച്ചു. കോസ്മോപോളിറ്റൻ മാസികയിൽ പിന്നീടുള്ള മുപ്പത് വർഷക്കാലം അവർ ലൈംഗികതയെ കുറിച്ച് തുറന്ന ചർച്ചകൾ പ്രോൽസാഹിപ്പിച്ചു. ഇന്നത്തെ വനിതാ മാസികകളിൽ സ്ത്രീയുടെ നഗ്ന സൌന്ദര്യം പുറം ചട്ടകളിൽ അച്ചടിച്ചു വരുന്നതിൽ ഹെലെന്റെ പങ്ക്‍ ചെറുതല്ല. “സെക്സ് ആൻഡ് ദ സിംഗ്ൾ ഗേൾ” എന്ന പുസ്തകത്തിൽ ഹെലെൻ പെൺകുട്ടികളെ നന്നായി വസ്ത്രധാരണം ചെയ്യുവാനും, സ്വയം ഒരുങ്ങുവാനും, പുരുഷനുമായുള്ള സൌഹൃദ പ്രണയ ബന്ധങ്ങൾ പൂർണ്ണമായി ആസ്വദിക്കുവാനും, സമയമാവുമ്പോൾ പുരുഷനെ സ്വന്തമാക്കാനുമെല്ലാം പഠിപ്പിച്ചു.

ഹെലെൻ : ഒരു പഴയ ഫോട്ടോ
സ്വയം ഒരു ഫെമിനിസ്റ്റ് എന്ന് ഹെലെൻ വിശേഷിപ്പിച്ചിരുന്നുവെങ്കിലും സ്ത്രീ വിമോചനത്തിന് ഹെലെന്റെ സ്വാധീനം എത്രത്തോളം സഹായിച്ചു എന്നത് എല്ലാകാലത്തും ചർച്ചാവിഷയമായിരുന്നു.
യുദ്ധാനന്തര ലോകത്ത് മറ്റേത് വനിതാ മാസികകളേയും പോലെ ശരീര സൌന്ദര്യവും ആകാര വടിവും നിലനിർത്താൻ വെമ്പുന്ന വീട്ടമ്മമാരെ ലക്ഷ്യമിട്ട്, കുട്ടികളെ നന്നായി വളർത്താനും, സ്വാദിഷ്ടമായ വിഭവങ്ങൾ പാകം ചെയ്ത് ഭർത്താവിന്റെ പ്രശംസ പിടിച്ചു പറ്റാനും സഹായിക്കുന്ന ഒരു മാസികയായിരുന്നു കോസ്മോപൊളിറ്റൻ. ഹെലെൻ പത്രാധിപയായതോടെ ഈ സ്ഥിതി മാറി. ആദ്യം തന്നെ മാസികയിൽ നിന്നും അവർ കുട്ടികളേയും പാചകവും ദൂരെ കളഞ്ഞു. എന്നാൽ ആരോഗ്യകരമായ ഭക്ഷണ രീതിയും ശരീര സൌന്ദര്യ സംരക്ഷണവും അവർ നിലനിർത്തി. എന്നാൽ അപ്പോഴും അനുയോജ്യനായ പുരുഷനെ കണ്ടെത്തുക എന്നത് തന്നെയായിരുന്നു സ്ത്രീയുടെ ലക്ഷ്യം. പക്ഷെ 23 വയസ് കഴിയുമ്പോഴേക്കും സ്ത്രീ പ്രണയബന്ധങ്ങൾക്ക് അപ്പുറമാവുന്ന അന്നത്തെ സാമൂഹ്യ സാഹചര്യങ്ങളിൽ പ്രണയവും ലൈംഗികതയും എത്രനാൾ വേണമെങ്കിലും ആസ്വദിക്കാൻ ഹെലെൻ നൽകിയ ഉദ്ബോധനം ഏറെ വിപ്ലവകരമായിരുന്നു. ഏതെങ്കിലും ഒരു പുരുഷനെ കണ്ടെത്തുകയല്ല, മറിച്ച് തനിക്ക് അനുയോജ്യമാണെന്ന് അനുഭവങ്ങളിലൂടെ തന്നെ മനസ്സിലാക്കുന്നത് വരെ ബന്ധം ആസ്വദിക്ക്വാനും ഹെലെൻ സ്ത്രീയെ പഠിപ്പിച്ചു. ലക്ഷ്യം വെറും ലൈംഗികത ആവുന്നതിലും കുഴപ്പമില്ല എന്ന ഹെലെന്റെ പക്ഷം അമേരിക്കൻ സ്ത്രീത്വത്തിന് നവീനമായ ലൈംഗിക സ്വാതന്ത്ര്യം നൽകി. ഭർത്താവും കുട്ടികളും അടങ്ങുന്ന വൃത്തത്തിന് പുറത്തേയ്ക്ക് സ്ത്രീയുടെ ലോകം വ്യാപിച്ചു. സ്വയംകൃതമായ, ലൈംഗിക ഉൽക്കർഷേച്ഛ നിർലജ്ജമായി പ്രകടിപ്പിക്കുന്ന, നന്നായി വസ്ത്രധാരണം ചെയ്യുകയും, ആ വസ്ത്രങ്ങൾ അഴിച്ചു വെയ്ക്കുമ്പോൾ മനസ്സ് തുറന്ന് ആസ്വദിക്കുകയും ചെയ്യുന്ന ആധുനിക സ്ത്രീയായിരുന്നു ഹെലെന്റെ സങ്കൽപ്പത്തിലെ സ്ത്രീ. 90കളിൽ പ്രമാദമായ ചില ലൈംഗിക പീഡന കേസുകളെ സംബന്ധിച്ച ഹെലെന്റെ അഭിപ്രായങ്ങൾ വിവാദമായി. പുരുഷൻ തന്നിൽ ആകൃഷ്ടനാവുന്നത് ഏതൊരു സ്ത്രീയ്ക്കും സുഖമുള്ള അനുഭവമാണ് എന്നായിരുന്നു ഹെലെന്റെ പക്ഷം. ഇത് അക്കാലത്തെ സ്ത്രീ വിമോചന പ്രവർത്തകരെ പ്രകോപിതരാക്കി. 50 കഴിഞ്ഞ സ്ത്രീകളോട് ഹെലെന്റെ ഉപദേശം ഇതിലും കൌതുകകരമാണ്. പ്രായം ഏറും തോറും വേണ്ടത്ര പുരുഷന്മാരെ ലഭിക്കാതായാൽ തങ്ങളുടെ സുഹൃത്തുക്കളുടെ ഭർത്താക്കന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് രസകരമായിരിക്കും എന്നായിരുന്നു ഇത്.
- ജെ.എസ്.
വായിക്കുക: ചരമം, മനുഷ്യാവകാശം, മാദ്ധ്യമങ്ങള്‍, സ്ത്രീ, സ്ത്രീ വിമോചനം

ഫെയർലോൺ : തന്റെ ഒരു മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ അശ്ലീല വീഡിയോ ചിത്രത്തിന്റെ ഭാഗങ്ങൾ തിരുകിക്കയറ്റി ഒരു അശ്ലീല ചിത്രമായി തന്റെ പേര് സഹിതം യൂട്യൂബിലും മറ്റ് അശ്ലീല വീഡിയോ വെബ് സൈറ്റുകളിലും പ്രസിദ്ധ പ്പെടുത്തിയതിനെതിരെ അമേരിക്കൻ യുവതി പരാതി നൽകി. 35 കാരിയായ മേരി ആൻ സഹൂരിയാണ് തന്റെ പേര് ഗൂഗിളിൽ തിരഞ്ഞപ്പോൾ തന്റെ പേരിലുള്ള അശ്ലീല വീഡിയോ രംഗങ്ങൾ കണ്ട് ഞെട്ടിയത്.

തന്റെ മകൾക്ക് മുലയൂട്ടുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ട മേരി ആൻ വിദഗ്ദ്ധ ചികിൽസ തേടിയിരുന്നു. മുലയൂട്ടാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് സഹായകരമായ ഒരു വീഡിയോ നിർമ്മിക്കുന്നതിൽ സഹകരിക്കാമോ എന്ന് ഇവർ തന്നോട് ചോദിച്ചപ്പോൾ മറ്റുള്ള അമ്മമാർക്ക് ഉപകാരപ്പെടുമല്ലോ എന്ന ചിന്തയാണ് താൻ തന്റെ മകൾക്ക് മുലയൂട്ടുന്നതിന്റെ വീഡിയോ രംഗങ്ങൾ പകർത്താൻ മേരി ആൻ സമ്മതിച്ചത്. എന്നാൽ പിന്നീട് ഈ രംഗങ്ങൾ അശ്ലീല രംഗങ്ങളുമായി കൂട്ടിക്കലർത്തി അശ്ലീല വീഡിയോ ആയി പ്രചരിക്കുകയായിരുന്നു.
- ജെ.എസ്.
വായിക്കുക: അമേരിക്ക, ഇന്റര്‍നെറ്റ്, തട്ടിപ്പ്, സ്ത്രീ