ഗീതികയുടെ ആത്മഹത്യ : മന്ത്രിയുടെ പീഡനത്തിന്റെ പുതിയ വെളിപ്പെടുത്തൽ

August 14th, 2012

gopal-goyal-kanda-epathram

ന്യൂഡൽഹി : ആത്മഹത്യ ചെയ്ത മുൻ എയർ ഹോസ്റ്റസ് ഗീതിക ശർമ്മയുടെ തൊഴിൽ കരാറിൽ ജോലി കഴിഞ്ഞാൽ മന്ത്രിയെ ചെന്നു കാണണം എന്ന വിചിത്രമായ വ്യവസ്ഥ ഉണ്ടായിരുന്നതായി വെളിപ്പെട്ടു. ഇത് തന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി മുൻ മന്ത്രി ഗോപാൽ ഗോയൽ കാണ്ട ആണെന്ന ഗീതികയുടെ ആത്മഹത്യാ കുറിപ്പിന് ബലം നല്കുന്നു.

geetika-sharma-epathram

23 കാരിയായ ഗീതിക രണ്ടാഴ്ച്ച മുൻപാണ് ന്യൂഡൽഹിയിലെ സ്വവസതിയിൽ തൂങ്ങിമരിച്ചത്. 2006ൽ 17 വയസുള്ളപ്പോഴാണ് ഗീതിക ആദ്യമായി കാണ്ടയുടെ ഉടമസ്ഥതയിൽ ഉള്ള എം. ഡി. എൽ. ആർ. എന്ന വിമാന കമ്പനിയിൽ ജോലിക്ക് ചേർന്നത്. അതേ വർഷം തന്നെ ഗീതിക ജോലി രാജി വെയ്ക്കാൻ തുനിഞ്ഞെങ്കിലും കമ്പനി ശമ്പളം വർദ്ധിപ്പിക്കുകയായിരുന്നു. 2009ൽ കമ്പനി പ്രവർത്തനം നിർത്തിയപ്പോൾ ഗീതിക ദുബായിൽ എത്തി എമിറേറ്റ്സിൽ ജോലിക്ക് പ്രവേശിച്ചു. എന്നാൽ വെറും 7 മാസത്തിനകം അവർ വീണ്ടും ഡൽഹിയിൽ തിരിച്ചെത്തി കാണ്ടയുടെ തന്നെ മറ്റൊരു കമ്പനിയിൽ ജോലിക്ക് ചേർന്നു.

നിരന്തരം കാണ്ട ഗീതികയെ പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് ഗീതികയുടെ കുടുംബം പറയുന്നത്. തന്റെ ജോലി ഉപേക്ഷിച്ച് ദുബായിലേക്ക് പോയ ഗീതികയെ ഭീഷണിപ്പെടുത്തുകയും ജീവിതം ദുസ്സഹമാക്കുകയും ചെയ്തതിനെ തുടർന്നാണ് ഗീതിക തിരികെ ഡൽഹിയിൽ വീണ്ടുമെത്തി കാണ്ടയുടെ കീഴിൽ വീണ്ടും ജോലി നോക്കിയത് എന്നും ഇവർ പറയുന്നു. ഈ ജോലിയുടെ കരാറിലാണ് ജോലി സമയത്തിന് ശേഷം കാണ്ടയെ ഗീതിക നേരിട്ട് വന്ന് കാണണം എന്ന വ്യവസ്ഥ ഉണ്ടായിരുന്നത് എന്നാണ് പുതിയ വെളിപ്പെടുത്തൽ.

മുൻ മന്ത്രി ഗോപാൽ ഗോയൽ കാണ്ട ഇപ്പോഴും ഒളിവിലാണ്. കാണ്ടയുടെ ഓഫീസ് കമ്പ്യൂട്ടറിൽ നിന്നും ഗീതികയ്ക്ക് അയച്ച ഈമെയിലുകൾ എല്ലാം നീക്കം ചെയ്തിരിക്കുന്നതായി പോലീസ് കണ്ടെത്തി. ഗീതികയുടെ ലാപ് ടോപ്പിൽ നിന്നും എന്തെങ്കിലും സൂചനകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സ്‌ത്രീകള്‍ ജീന്‍സ്‌ ധരിച്ചാല്‍ സദാചാര പോലീസിന്റെ ആസിഡ്‌ ആക്രമണം

August 7th, 2012

moral-policing-epathram

റാഞ്ചി: സദാചാര പോലീസിന്റെ ആക്രമണ മുന്നറിയിപ്പ്‌ റാഞ്ചിയിലും. സ്‌ത്രീകള്‍ ജീന്‍സോ, ദുപ്പട്ടയോ ധരിച്ചു പുറത്തിറങ്ങിയാല്‍ ആസിഡ്‌ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഝാര്‍ഖണ്ഡ്‌ തലസ്‌ഥാനമായ റാഞ്ചിയില്‍ പരക്കെ പോസ്റ്ററുകള്‍. ഝാര്‍ഖണ്ഡ്‌ മുക്‌തി സംഘ്‌ എന്ന സംഘടനയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം പോലീസ്‌ നിരീക്ഷിച്ചു വരികയാണെന്നും ഇതിനു പിന്നില്‍ ആരായാലും പിടിക്കുമെന്നും പോലിസ്‌ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

ക്യാപ്‌റ്റന്‍ ലക്ഷ്‌മി എന്ന വീരപുത്രി

July 23rd, 2012

captain-lakshmi-epathram

കാണ്‍പൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വീരപുത്രി ക്യാപ്റ്റന്‍ ലക്ഷ്മി സൈഗള്‍ അന്തരിച്ചു. 98 വയസായിരുന്നു. രാവിലെ പതിനൊന്നു മണിയോടെ കാണ്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്. സ്വാതന്ത്ര സമര സേനാനിയായ ഇവര്‍ സുഭാഷ് ചന്ദ്രബോസ് നേതൃത്വം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ആയിരത്തിലധികം അംഗങ്ങളുണ്ടായിരുന്ന ഝാന്‍സി റാണി റെജിമെന്റിന്റെ കേണലായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര സമര സേനാനി കള്‍ക്കിടയിലെ വിപ്ലവ സ്ത്രീ സാന്നിദ്ധ്യമായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി.

പ്രശസ്ത അഭിഭാഷകനായിരുന്ന ഡോ. എസ് സ്വാമിനാഥന്റെയും, സ്വാതന്ത്ര്യ സമര സേനാനിയും എം. എല്‍. എ. യും എം. പി. യുമായിരുന്ന എ. വി. അമ്മുക്കുട്ടിയുടെയും മകളായി 1914ല്‍ ചെന്നൈയിലാണ് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജനനം. പാലക്കാട് ആനക്കര വടക്കത്ത് കുടുംബാംഗമാണ്. സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഏറെ സംഭാവനകള്‍ നല്‍കിയ ഒരു കുടുംബമാണിത്. ഐ. എന്‍. എ. യില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് സഹപ്രവര്‍ത്തകനായ പ്രേം കുമാര്‍ സൈഗാളിനെ കണ്ടുമുട്ടിയത്‌. പിന്നീട് പ്രേം കുമാര്‍ സൈഗാള്‍ ഇവരുടെ ജീവിത പങ്കാളിയായി. മെഡിക്കല്‍ ബിരുദങ്ങള്‍ നേടിയ ഇവര്‍ ദീര്‍ഘകാലം ആരോഗ്യ രംഗത്തു സേവനമനുഷ്ഠിച്ചു. ക്യാപ്റ്റന്‍ ലക്ഷ്മി കാണ്‍പൂര്‍കാരുടെ പ്രിയപ്പെട്ട ‘മമ്മീജി’ യാണ്. 1971 മുതല്‍ സി. പി. എം. അംഗത്വമുള്ള ക്യാപ്റ്റന്‍ ലക്ഷ്മി 2002ല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിനെതിരെ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. 1998 ല്‍ പദ്മ വിഭൂഷണ്‍ ബഹുമതി നല്‍കി രാജ്യം ഇവരെ ആദരിച്ചു. മുന്‍ എം. പി. യും സി. പി. ഐ. എം. കേന്ദ്ര കമ്മറ്റി അംഗവുമായ സുഭാഷിണി അലി മകളാണ്.

തികഞ്ഞ മനുഷ്യ സ്നേഹിയായ ഇവരുടെ ജീവിതം മുഴുവന്‍ രാജ്യത്തിനും സമൂഹത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. പാവപ്പെട്ടവര്‍ക്കായി ഒട്ടേറെ ആരോഗ്യ – സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഇവര്‍ മരണം വരെ സജ്ജീവ പങ്കാളിയായിരുന്നു. ആതുര സേവനം നടത്തുക എന്ന ഉദ്ദേശത്തോടെയാണ്‌ തന്റെ ജീവിത വഴിയായി വൈദ്യ ശാസ്‌ത്രത്തെ തെരഞ്ഞെടുത്തത് തന്നെ‌. മരണത്തിലും തന്റെ ആ ആത്മാര്‍ഥത അവര്‍ നിലനിര്‍ത്താന്‍ ശ്രമിച്ചു. മരണശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്നും ശരീരം പഠനത്തിനായി നല്‍കണമെന്നും അവര്‍ ആഗ്രഹിച്ചു. ആ മഹതിയുടെ ആഗ്രഹപ്രകാരം മരിച്ച ഉടനെ അവരുടെ കണ്ണുകള്‍ ദാനം ചെയ്‌തു. മൃതദേഹം കാണ്‍പൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനത്തിനായി വിട്ടു കൊടുത്തു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യുവതിയെ ഗ്രാമീണര്‍ നഗ്നയാക്കി മര്‍ദ്ദിച്ചു

July 23rd, 2012
violence-against-women-epathram
ഉദയ്പൂര്‍: അവിഹിതബന്ധം ആരൊപ്പിച്ച് രാജ്യസ്ഥാനിലെ ഉദയ്പൂരില്‍ യുവതിയെ ഗ്രാമീണര്‍ നഗ്നയാക്കി മര്‍ദ്ദിച്ചു. അയല്‍‌വാസിയായ കാമൂകനോടൊപ്പം നാടുവിട്ട യുവതിയെ തിരികെ കോണ്ടു വന്ന ശേഷം ഗ്രാമത്തിലെ ഭരണ സമിതി വിചാരണ നടത്തി. തുടര്‍ന്ന് യുവതിയെ നഗ്നയാക്കി നടത്തുകയും മര്‍ദ്ദിക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തു. യുവാവിനേയും ഗ്രാമീണര്‍ മര്‍ദ്ദിച്ചു. സംഭവം അറിഞ്ഞെത്തിയ പോലീസിനു നേരെയും ഗ്രാമവാസികള്‍ ആക്രമണം നടത്തി. കല്ലേറില്‍ പോലീസുകാര്‍ക്ക് പരിക്കുണ്ട്. യുവതിയെ പോലീസ് രക്ഷപ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on യുവതിയെ ഗ്രാമീണര്‍ നഗ്നയാക്കി മര്‍ദ്ദിച്ചു

പിങ്കിയെ പീഢിപ്പിക്കുന്നു : മനുഷ്യാവകാശ സംഘടനകൾ രംഗത്ത്

July 5th, 2012

pinki-pramanik-epathram

കൊല്‍ക്കത്ത: ലൈംഗിക പീഢന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ ഏഷ്യാഡ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് പിങ്കി പ്രമാണിക്കിന് പോലീസ് കസ്റ്റഡിയിലും ജയിലിലും മനുഷ്യത്വ രഹിതമായ പീഢനം നേരിടേണ്ടി വരുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുവാന്‍ സംസ്ഥാനത്തെ ആഭ്യന്തര, ആരോഗ്യ വകുപ്പുകളോട് ആവശ്യപ്പെട്ടു. പിങ്കിക്കെതിരായ നടപടി പ്രഥമ ദൃഷ്ട്യാ മനുഷ്യാവകാശ ധ്വംസനമാണെന്ന് ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് അശോക് കുമാര്‍ ഗാംഗുലി പറഞ്ഞു. പിങ്കി സ്ത്രീ അല്ലെന്നും ആണാണെന്നും അവര്‍ തന്നെ ബലാത്സംഗം ചെയ്തന്നും ആരോപിച്ച് കൂട്ടുകാരി നല്‍കിയ പരാതിയെ തുടർന്നാണ് അവര്‍ അറസ്റ്റിലായത്. പിങ്കിയുടെ ലിംഗ നിര്‍ണ്ണയം സംബന്ധിച്ച് വിവിധ ആശുപത്രികളില്‍ നടത്തിയ പരിശോധനകളില്‍ ഇനിയും തീരുമാനം ആയിട്ടില്ല. എന്നാല്‍ പിങ്കി സ്ത്രീ ആണെന്നും എന്നാല്‍ അറസ്റ്റിലായതിനു ശേഷം പുരുഷന്മാരായ പോലീസുകാരാണ് അവരെ കൈകാര്യം ചെയ്യുന്നതെന്നും ഇത് ശരിയല്ലെന്നും പരാതി ഉയര്‍ന്നിരുന്നു. സ്ത്രീ ആണെന്ന് പറഞ്ഞാണ് പിങ്കി മത്സരങ്ങളില്‍ പങ്കെടുത്തു വരുന്നത്. ദേശീയ തലത്തില്‍ ഉള്ള ഒരു അത്‌ലറ്റിനു ഇപ്രകാരം മനുഷ്യത്വ രഹിതമായ അനുഭവം ഉണ്ടാകുന്നതില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page« Previous « കലാം പരിഹാസ കഥാപാത്രമായി : ബാല്‍ താക്കറെ
Next »Next Page » ഡെൽഹി എയർപോർട്ട് മെട്രോ നിർത്തുന്നു »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine